2011, ജൂലൈ 19, ചൊവ്വാഴ്ച

ബൈബിളിലെ ഏകദൈവ വിശ്വാസം

                                                                              -Abid ali T.M Padanna 
ദൈവം- രക്ഷകന്‍,സര്‍വ്വശക്തന്‍     
       ഞാന്‍,അതെ ഞാന്‍ തന്നെയാണ് ദൈവം.ഞാനല്ലാതെ മറ്റൊരു രക്ഷകനില്ല.അന്യ ദൈവങ്ങളില്ല.ഞാന്‍ തന്നെയാണ് പ്രസ്താവിക്കുകയും പ്രഘോഷിക്കുകയും രക്ഷികുകയും ചെയ്തത്  ....ഞാന്‍ തന്നെയാണ് ദൈവം. എന്റെ പിടിയില്‍നിന്നു വിടിവിക്കുവാന്‍  ആര്‍ക്കും സാധ്യമല്ല.എന്റെ പ്രവര്‍ത്തിയെ തടസ്സപ്പെടുത്താന്‍ ആര്‍ക്കു കഴിയും?(എശയ്യ  43 :11 ,12 )
       നീ ഈജിപ്ത് ദേശത്തായിരുന്ന നാള്‍  മുതല്‍ നിന്റെ ദൈവമായ കര്‍ത്താവ് ഞാനാണ് .എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയുന്നില്ല .ഞാനല്ലാതെ നിനക്ക് മറ്റൊരു രക്ഷകനില്ല.(ഹോസിയ 13 :4 )

ആദ്യനും അന്ത്യനും 
      ആരംഭം  മുതല്‍ തലമുറകള്‍ക്ക് ഉണ്മ നല്‍കി ഇവയല്ലാം പ്രവര്‍ത്തിച്ചത് ആരാണ് ?ആദിയിലുള്ളവനും അവസാനത്തോട് കൂടെയുള്ളവനുമായ ദൈവമായ ഞാനാണ്. ഞാന്‍ തന്നെ അവന്‍(എശയ്യ 41 :4 )
ഏകന്‍ 
      അന്ന് ദൈവം ഭൂമി മുഴുവത്തിന്റെയും രാജാവായി വാഴും അന്ന് കര്‍ത്താവ് ഒരുവന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.അവന്നു ഒരു നാമം മാത്രവും(സഖറിയ 14 :9 )
     യിസ്രായെല്ല്യരെ , കേള്‍ക്കുക ; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ . നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.(ആവര്‍ത്തന പുസ്തകം  6:4,5) 
     ദാവീദ് പ്രാര്‍ത്ഥിച്ചു  "കര്‍ത്താവേ  അങ്ങയെപ്പോലെ മറ്റൊരു ദൈവത്തെ പറ്റി ഞങ്ങള്‍ കേട്ടിട്ടില്ല.അങ്ങല്ലാതെ  വേറൊരു ദൈവവുമില്ല (ദിന വൃത്താന്തം 17 : 20 )(2  സാമുവല്‍ 7 :22 )
     എന്തെന്നാല്‍      അങ്ങ് വലിയവനാണ്‌.വിസ്മയകരമായ കാര്യങ്ങള്‍ അങ്ങ് നിര്‍വ്വഹിക്കുന്നു.അങ്ങ് മാത്രമാണ് ദൈവം(സങ്കീര്‍ത്തനം 86 :10 ) 
     യേശു      പ്രതിവചിച്ചു ;ഇതാണ് ഒന്നാമത്തെ കല്പന ഇസ്രായെല്ല്യരെ കേള്‍ക്കുക നമ്മുടെ  ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹ്രടയത്തോടെയും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കുക (മാര്‍ക്കോസ് 12 :29 ,30 )
     ഏക ദൈവമല്ലാതെ മറ്റൊരു ദൈവമില്ല (1 കൊരിയാന്തന്‍സ്  8 :4 ) 

അത്ത്യുന്നതനും സ്രഷ്ടാവുമായ ദൈവം 
      "അവന്‍(പുരോഹിതന്‍)  എബ്രഹാമിനെ ആശീര്‍വദിച്ചു കൊണ്ട് പറഞ്ഞു :ആകാശത്തിന്റെയും ഭൂമിയുടെയും നാഥനായ അത്യുന്നത ദൈവത്തിന്റെ ക്രപാ കടാക്ഷം നിന്‍റെ മേലുണ്ടാവട്ടെ." (ഉല്പത്തി 14 : 19 )  
      എബ്രഹാം സോദോം രാജാവിനോട് പറഞ്ഞു :ഞാന്‍ കര്‍ത്താവിന്റെ മുമ്പില്‍  ,ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ അത്ത്യുന്നത ദൈവത്തിന്റെ മുമ്പില്‍ ശപഥം ചെയ്യുന്നു. (ഉല്പത്തി 14 :22 ) 
     യഹോവ എന്ന നാമം വഹിക്കുന്ന അങ്ങ് മാത്രമാണ് ഭൂമി മുഴുവനും ഭരിക്കുന്ന അത്യുന്നതന്‍(സങ്കീര്‍ത്തനം 83 :18 )
പങ്കുകരനില്ലാത്ത  ഏക സ്രഷ്ടാവ് 
      നിന്നെ സ്രഷ്ടിക്കുകയും ഗര്‍ഭപാത്രത്തില്‍ രൂപം നല്‍കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്ന ദൈവം......
ഇസ്രായേലിന്റെ രാജാവും രക്ഷകനും സൈന്യങ്ങളുടെ നാഥനുമായ കര്‍ത്താവ് അരുള്‍ ചെയ്യുന്നു;ഞാന്‍ ആദിയും അന്തവുമാണ്.ഞാനല്ലാതെ മറ്റൊരു ദൈവമില്ല.എനിക്ക് സമാനമായി ആരുണ്ട്‌?.... വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര് ?ഇനി എന്ത് സംഭവിക്കുമെന്ന്  അവര്‍ പറയട്ടെ ?..ഞാനെല്ലാതെ വേറെ ദൈവമുണ്ടോ ?...വിഗ്രഹം നിര്‍മ്മിക്കുന്നവര്‍ ഒന്നുമല്ല...അവരുടെ സാക്ഷികള്‍ (വിഗ്രഹങ്ങള്‍ )കാണുന്നില്ല,അറിയുന്നുമില്ല....വിഗ്രഹ നിര്‍മ്മാതാക്കള്‍ മനുഷ്യര്‍ മാത്രം .. 'എന്നെ രക്ഷിക്കണേ അവിടുന്നാനെല്ലോ എന്റെ ദൈവം' എന്ന് അവന്‍ അവയോടു പ്രാര്‍ഥിക്കുന്നു. ...എല്ലാം സ്രഷ്ടിക്കുകയും ആകാശത്തെ വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്ത കര്‍ത്താവാണ് ഞാന്‍.ആരുണ്ടായിരുന്നു അപ്പോള്‍ എന്നോടോന്നിച്ചു?   (എശയ്യ 44 :  2 -24 )  
അദ്രശ്യന്‍  
     ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല;(യോഹന്നാന്‍ 1 : 18)
    നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല (പുറപ്പാട് 33:20)
ദൈവത്തിനു തുല്യമായി ഒന്നുമില്ല 
     മോശ പറഞ്ഞു :ഞങ്ങളുടെ കര്‍ത്താവായ ദൈവത്തിനു തുല്യരായി മറ്റാരുമില്ലെന്നും നീ(ഫറോവ)  ഗ്രഹിക്കും (പുറപ്പാട് 8 :10 )  
     ദൈവത്തെ     നിങ്ങള്‍ ആരോട് തുലനം ചെയ്യും?അവനോടു തുല്യമായി ഉപമിക്കാന്‍ വല്ലതുമോണ്ടോ?(എശയ്യ 40 :18 )
    ഇതെല്ലാം നിങ്ങളുടെ മുന്നില്‍ കാണിച്ച യഹോവ തന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു തന്നെ .  അവൻ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേൾപ്പിച്ചു; ഭൂമിയിൽ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു. (ആവര്‍ത്തനം 4 :35 ,36 )    
വലിയവന്‍, എന്നെന്നും ജീവിക്കുന്നവന്‍,പ്രക്രതി പ്രതിഭാസങ്ങള്‍ നിയന്ത്രിക്കുന്നവന്‍                    
       അവരുടെ വിഗ്രഹങ്ങള്‍ വെള്ളരിത്തോട്ടത്തിലെ കോലം പോലെയാണ് അവയ്ക്ക് സംസാരശേഷിയില്ല. അവയ്ക്ക് തനിയെ നടക്കാനാവില്ല ....അവയ്ക്ക് നന്മയോ തിന്മയോ പ്രവര്‍ത്തിക്കാന്‍ ശക്തിയില്ല.കര്‍ത്താവേ അങ്ങയെപ്പോലെ മറ്റാരുമില്ല.അങ്ങ് വലിയവനാണ്‌.അങ്ങയുടെ നാമം മഹത്വപൂര്‍ണ്ണമാണ്.....എന്നാല്‍ കര്‍ത്താവാണ് സത്യ ദൈവം. ജീവിക്കുന്ന ദൈവവും നിത്യനായരാജാവും അവിടുന്ന് മാത്രം.... 
തന്റെ ശക്തിയാല്‍ ഭൂമിയെ സ്രഷ്ടിച്ചതും  ജ്ഞാനത്താല്‍ ലോകത്തെ സ്ഥാപിച്ചതും അറിവിനാല്‍  ആകാശത്തെ വിരിച്ചതും അവിടുന്നാണ്.അവിടുന്ന് ശബ്ദിക്കുമ്പോള്‍ ആകാശത്തില്‍ നിന്ന് ജലം ഗര്‍ജ്ജിക്കുന്നു .ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന് അവിടുന്ന് മൂടല്‍ മഞ്ഞു ഉയര്‍ത്തുന്നു.മഴപ്പെയ്യിക്കാന്‍  മിന്നല്‍ പ്പിണരുകള്‍ നിര്‍മ്മിക്കുന്നു.അറപ്പുര തുറന്നു കാറ്റ്കളെ   അയക്കുന്നു. (ജെരാമയ 10 :5 - 13 )          
പ്രാര്‍ത്ഥനക്കര്‍ഹന്‍   
       സോളമന്‍ കര്‍ത്താവിന്റെ ബലി പീടത്തിന്നു മുന്നില്‍ ഇസ്രയേല്‍ ജനതയുടെ സന്നിധിയില്‍ ഉന്നതങ്ങളില്‍ കരങ്ങലുയര്‍ത്തി പ്രാര്‍ഥിച്ചു;ഇസ്രായേലിന്റെ നാഥനായ  ദൈവമേ,പൂര്‍ണ്ണ ഹ്ര്ടയത്ത്തോടെ അങ്ങയുടെ സന്നിധിയില്‍ വ്യാപരിക്കുന്ന ദാസന്മാരോടുള്ള ഉടമ്പടി പാലിക്കുകയും അനന്ത സ്നേഹം അവരുടെ മേല്‍ ചൊരിയുകയും ചെയ്യുന്ന അങ്ങയെ പ്പോലെ ആകാശത്തിലും ഭൂമിയിലും മറ്റൊരു ദൈവമില്ല(1 രാജാക്കന്മാര്‍ 8 :22 ,23 )

      യേശു പറഞ്ഞു: 
      കർത്താവേ, കർത്താവേ, എന്നു എന്നോട് വിളിച്ചപെക്ഷിക്കുന്നവനല്ല  , സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.(മത്തായി 7:21)

ആരധനക്കര്‍ഹാന്‍ 
    യേശു പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു”(മത്തായി 4:10)
നല്‍കുന്നവന്‍ 
    സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!(മത്തായി 7:11)
മുന്‍ ജനതകളുടെ ദൈവം 
    ദൈവം  യാക്കോബിനോടു പറഞ്ഞു:   
    ഞാന്‍ നിന്‍റെ പിതാവായ എബ്രഹാമിന്റെയും ഇസഹാഖിന്റെയും ദൈവമായ കര്‍ത്താവാകുന്നു(ഉല്‍പ്പത്തി 28 :13 ) 

    യേശു പറഞ്ഞു: നിങ്ങള്‍ ദൈവം കല്പിച്ചതു മോശയുടെ പുസ്തകത്തില്‍  വായിച്ചിട്ടില്ലേ? 'ഞാന്‍ എബ്രഹാമിന്റെ ദൈവവും ഇസഹാഖിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു'(മാര്‍ക്കോസ് 12 :26 )
ദൈവനാമം അനാവശ്യമായി ഉപയോഗിക്കരുത് 
    നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത് ; തന്റെ നാമം വൃഥാ എടുക്കുന്നവനെ ദൈവം  ശിക്ഷിക്കാതെ വിടുകയില്ല.
(പുറപ്പാട് 20 : 7 ) 
     എന്റെ നാമത്തെക്കൊണ്ടു നിങ്ങള്‍ കള്ളസ്സത്യം ചെയ്യരുത്.  നിങ്ങളുടെ  ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കുകയുമരുത്  ; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 19 :12 ) 
ദൈവത്തെ ഭയപ്പെടുക 
      നീ നിന്റെ ദൈവത്തെ ഭയപ്പെടുക; ഞാൻ യഹോവ ആകുന്നു. ( ലേവ്യ പുസ്തകം 19 :32 )
      നിന്റെ ദൈവമായ യഹോവയെ ഭയപ്പെട്ടു അവനെ സേവിക്കേണം; അവന്റെ നാമത്തിൽ മാത്രമേ സത്യം ചെയ്യാവൂ .നിന്റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാൻ ചുറ്റുമിരിക്കുന്ന ജനതകളുടെ ദേവന്മാരായ അന്യ ദൈവങ്ങളുടെ പിന്നാലെ നീ പോകരുതു; (ആവര്‍ത്തനം 6 : 13 ,14 )  
     നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേർന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യണം.അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നെ. (ആവര്‍ത്തനം 10 :20 ,21 )
ദൈവത്തെ അന്വേഷിച്ചു കണ്ടെത്തുക 
     എങ്കിലും അവിടെ വെച്ചു നിന്റെ ദൈവമായ യഹോവയെ നീ തിരയുകയും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ അന്വേഷിക്കുകയും ചെയ്താൽ അവനെ നീ കണ്ടെത്തും.(ആവര്‍ത്തനം 4 : 29 )
 പ്രതിമകള്‍ നിര്‍മ്മിക്കരുത്, അവയെ ആരാധിക്കരുത്‌ 
      മോസ്സസ്സിന്റെ പത്ത് കല്പനകളിലെ ആദ്യ ഭാഗത്ത് പറയുന്നു,   
      അടിമത്വത്തിന്റെ ഭവനമായ ഈജിപ്തില്‍ നിന്ന് നിന്നെ പുറത്ത് കൊണ്ട് 
വന്ന  ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു.മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത് അവയ്ക്ക് മുമ്പില്‍ പ്രണമിക്കുകയോ  അവയെ ആരാധിക്കുകയോ ചെയ്യരുത്, എന്തെന്നാല്‍ ഞാനാകുന്നു നിന്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20 :2  - 5 )  
     നിങ്ങള്‍ വെള്ളികൊണ്ട് എനിക്കൊപ്പം ദേവന്മാരെ നിര്‍മ്മിക്കരുത്.സ്വര്‍ണ്ണം കൊണ്ടും ദേവന്മാരെ ഉണ്ടാക്കരുത്.  (പുറപ്പാട് 20 : 23 ) 
     നിങ്ങള്‍ അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; (പുറപ്പാട്  34 : 14 )
     നിങ്ങള്‍ക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുതു.(പുറപ്പാട് 34 : 17 ) 
     വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുതു; ദേവന്മാരെ നിങ്ങൾക്കു വാർത്തുണ്ടാക്കരുതു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.  ( ലേവ്യ പുസ്തകം 19 : 4 )
അന്യ ദൈവങ്ങളെ വിളിക്കരുത് 
     ഞാൻ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മത പാലിക്കണം; അന്യ ദൈവങ്ങളുടെ നാമം കീർത്തിക്കരുതു; അതു നിന്റെ വായിൽനിന്നു കേൾക്കാന്‍  ഇടയാവരുത് .(പുറപ്പാട്  23 : 12 )
     അവരുടെ ദേവന്മാരെ നമസ്കരിക്കരുതു; അവയെ സേവിക്കരുതു; അവരുടെ ആചാരങ്ങള്‍ അനുകരിക്കരുത് ; അവരുടെ ആരാധനാ സ്തംഭങ്ങള്‍ നശിപ്പിച്ചു അവരുടെ വിഗ്രഹങ്ങളെ തകർത്തു കളയണം .നിങ്ങളുടെ ദൈവമായ യഹോവയെ തന്നെ നിങ്ങള്‍  സേവിക്കുവിന്‍ ; എന്നാൽ ഞാന്‍  നിങ്ങളുടെ  ഭക്ഷണത്തെയും  വെള്ളത്തെയും അനുഗ്രഹിക്കും; ഞാൻ നിങ്ങളുടെ ഇടയില്‍ നിന്നും രോഗങ്ങളെ നിര്‍മ്മജനം ചെയ്യും. (പുറപ്പാട്  23 :24 , 25 )   
സ്വര്‍ണ്ണത്തിന്റെ കാളക്കുട്ടിയെ കണ്ടപ്പോള്‍  മോസ്സസ്സിന്റെ ദേഷ്യം 
     മോശ പാളയത്തിന്നു അടുത്തെത്തിയപ്പോള്‍  കാളക്കുട്ടിയെ കണ്ടു; അവര്‍ നൃത്തം ചെയ്യുന്നതുംകണ്ടു. അപ്പോൾ മോശെയുടെ കോപം ആളിക്കത്തി.  അവൻ കല്‍ പലകകള്‍ കയ്യിൽനിന്നു എറിഞ്ഞു പർവ്വതത്തിന്റെ അടിവാരത്തുവെച്ചു പൊട്ടിച്ചുകളഞ്ഞു.അവർ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവൻ എടുത്തു തീയിൽ ഇട്ടു ചുട്ടു.അത് ഇടിച്ചു പൊടിച്ചു.  പൊടി വെള്ളത്തിൽ വിതറി യിസ്രായേൽ മക്കളെ കൊണ്ട് കുടിപ്പിച്ചു. (പുറപ്പാട്  32 :19 , 20 ) 

വിഗ്രഹാരാധന പൊറുക്കപെടാത്ത  മഹാ പാതകം 
     അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞതു എന്തെന്നാൽ; അയ്യോ, ഈ ജനം മഹാപാതകം ചെയ്തു. സ്വര്‍ണ്ണം കൊണ്ടു തങ്ങൾക്കു ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്റെ പുസ്തകത്തിൽനിന്നു എന്റെ പേർ മായിച്ചുകളയേണമേ.യഹോവ മോശെയോടു: എന്നോടു പാപം ചെയ്തവന്റെ പേർ ഞാൻ എന്റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.ആകയാൽ നീ പോയി ഞാൻ നിന്നോടു അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും. എന്നാൽ ഞാന്‍ അവരെ  സന്ദർശിക്കുന്ന  ദിവസം(പരലോകത്ത്) അവരുടെ പാപങ്ങളെപ്രതി ഞാന്‍  അവരെ ശിക്ഷിക്കും.  (പുറപ്പാട്  32 :31 -34)     
 വിഗ്രഹങ്ങളുടെ ബലി വസ്തു നിഷിദ്ധം 
     അവരുടെ(വിഗ്രഹങ്ങളുടെ)  ബലി വസ്തുക്കള്‍ ഭക്ഷണമായി നീ കഴിക്കരുത് (പുറപ്പാട് 34 :15 )   
ദൈവത്തിന്റെ നിയമങ്ങളും കല്പനകളും പാലിക്കുക         
    ദൈവം  പിന്നെയും മോശെയോടു അരുളിച്ചെയ്തതു:നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;നിങ്ങൾ വസിച്ചിരുന്ന  ഈജിപ്ത് ദേശത്തെ ജനങ്ങളെ പോലെ നിങ്ങൾ പ്രവര്‍ത്തിക്കരുത്‌; ഞാൻ നിങ്ങളെ പ്രവേശിപ്പിക്കാനിരിക്കുന്ന   കനാൻ ദേശത്തിലെ ആളുകളെ പ്പോലെയും നിങ്ങള്‍ പ്രവര്‍ത്തിക്കരുത്‌; അവരുടെ ചട്ടങ്ങളും മര്യാദകളും ആചരിക്കരുത് .നിങ്ങള്‍ എന്റെ വിധികളെ അനുസരിച്ചു എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കണം; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.ആകയാൽ നിങ്ങള്‍ എന്റെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുക; അവ അനുസരിക്കുന്ന  മനുഷ്യൻ അതിനാല്‍  ജീവിക്കും; ഞാൻ യഹോവ ആകുന്നു. (ലേവ്യ പുസ്തകം 18 :1 -  5 )  

     നിങ്ങള്‍ക്ക് വസിക്കാനായി ഞാന്‍ നിങ്ങളെ എങ്ങോട്ട് നയിക്കുന്നുവോ ആ ദേശം നിങ്ങളെ തിരസ്ക്കരിക്കാതിരിക്കാന്‍  നിങ്ങൾ എന്റെ നിയമങ്ങളും കല്പനകളും അനുസരിക്കുകയും അനുഷ്ടിക്കുകയും ചെയ്യുവിന്‍.നിങ്ങളുടെ മുമ്പില്‍ നിന്ന് ഞാന്‍ നീക്കി ക്കളയുന്ന ജനതയുടെ മാര്‍ഗ്ഗങ്ങള്‍ നിങ്ങള്‍ പിന്തുടരുത്.എന്തെന്നാല്‍ ഇപ്രകാരമെല്ലാം ചെയ്തതിനാല്‍ ഞാന്‍ അവരെ വെറുക്കുന്നു. (ലേവ്യ പുസ്തകം 20 :22 ,23 )
     നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങൾ ജാഗ്രതയോടെ പാലിക്കണം .നിങ്ങള്‍ക്ക്  നന്മയുണ്ടാകും.  (ആവര്‍ത്തനം 6 :17 ,18 )
     നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശത്തു നിങ്ങൾ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം അനുസരിച്ച്  നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ഇവകളാകുന്നു   നിങ്ങൾ ദേശം കൈവശമാക്കുവാൻ പോകുന്ന ജനതകള്‍  ഉയർന്ന പർവ്വതങ്ങളിൻ മേലും കുന്നുകളിൻ മേലും എല്ലാപച്ചമരത്തിൻ കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങൾ അശേഷം നശിപ്പിക്കേണം.അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകർക്കേണം; അവരുടെ അശേരപ്രതിഷ്ഠകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞു അവയുടെ പേർ ആ സ്ഥലത്തുനിന്നു നശിപ്പിക്കേണം.നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല. (ആവര്‍ത്തനം 12 :1 -  4 )
അനുഗ്രഹവും ശാപവും 
      ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവുംനിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും. (ആവര്‍ത്തനം 11 :26 -  28 )

ഒരു സ്രഷ്ടിയെയും വണങ്ങുകയോ പൂജിക്കുകയോ ചെയ്യരുത് 
     അതിനാല്‍ നിങ്ങൾ നന്നായി ശ്രദ്ധിച്ചു കേള്‍ക്കുവിന്‍ ; യഹോവ ഹോരേബിൽ തീയുടെ നടുവിൽ നിന്നു നിങ്ങളോടു അരുള്‍ ചെയ്ത നാളിൽ നിങ്ങൾ രൂപം ഒന്നും കണ്ടില്ലല്ലോ?.അതു കൊണ്ടു നിങ്ങൾ ആണിന്റെയൊ  പെണ്ണിന്റെയൊ  സാദൃശ്യമോ, ഭൂമിയിലുള്ള യാതൊരു മൃഗത്തിന്റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,  ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെ തന്നെ ആശുദ്ധരാകാതിരിക്കുക.നിങ്ങള്‍ ആകാശത്തിലേക്ക് കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശ ഗോളങ്ങളെയും-കണ്ടു  അവയെ  ആരാധിക്കുകയും  സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളുവിന്‍; അവയെ നിന്റെ ദൈവമായ യഹോവ ആകാശത്തിൻ കീഴെയുള്ള  എല്ലാ ജനതകള്‍ക്കും വേണ്ടി നല്കിയിരിക്കുന്നവയാണ്.  (ആവര്‍ത്തനം 4 : 15 -19 )
പ്രതിമകള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നില്ല 
     അവിടെ(ഇസ്രയേല്‍ ജനത പോകുന്ന സ്ഥലം),  കാണുകയോ   കേൾക്കുകയോ  ഭക്ഷിക്കുകയോ  മണക്കുകയോ ചെയ്യാത്ത  മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദൈവങ്ങളെ  നിങ്ങൾ സേവിക്കും.(ആവര്‍ത്തനം 4 :28 )  
ദേവ പൂജയിലെ അനാചാരം 
        അവർ നിന്റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കെണിയിൽ അകപ്പെടുകയും ഈ ജനതകള്‍  തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കുകയും  ചെയ്യാതിരിക്കാന്‍  സൂക്ഷിക്കണം .നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകല മ്ളേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു തീയില്‍ ദാഹിപ്പിച്ചല്ലോ ?  (ആവര്‍ത്തനം 12 :30 ,31 )

ആരു പറഞ്ഞാലും  ദൈവത്തില്‍ പങ്കു ചേര്‍ക്കരുത് 
      ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും അനുസരിച്ച്  നടക്കുവിന്‍; അതിനോടു കൂട്ടരുതു; അതിൽനിന്നു ഒന്നും കുറെക്കയും അരുതു.
നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ അറിയിക്കുകയും അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കുക്കയും ചെയ്താൽ, ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുന്നതാകുന്നു .നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേൾക്കയും അവനെ സേവിച്ചു അവനോടു ചേർന്നിരിക്കയും വേണം.ആ പ്രവാചകനോ സ്വപ്നക്കാരനോ ഈജിപ്ഷ്യന്‍ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവെക്കു വിരുദ്ധമായി  ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ട നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിക്കാന്‍  നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം. ( ആവര്‍ത്തനം 13 :1 - 6 )
   
       നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജനതകളുടെ ദേവന്മാരിൽവെച്ചു നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നീ  ചെന്നു സേവിക്കുക  എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ, നിന്റെ മകനോ ,മകളോ ,നിന്റെ മാർവ്വിടത്തിലുള്ള ഭാര്യയോ, നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിക്കാന്‍  നോക്കിയാൽ അവനോടു യോജിക്കുകയൊ  അവന്റെ വാക്കു കേൾക്കുകയോ  ചെയ്യരുതു; അവനോടു കനിവു തോന്നുകയോ, അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. (ആവര്‍ത്തനം 13 :  7 - 9 )
അന്യജാതിക്കാരുടെ ആചാരം സ്വീകരിക്കരുത് 
        നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവെക്കു മക്കൾ ആകുന്നു; മരിച്ചവന്നു വേണ്ടി നിങ്ങളുടെ ശ്രീരാം  മുറിവേല്പിക്കുകയോ  നിങ്ങൾ ശിരസ്സിന്റെ മുന്‍ ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്.(ആവര്‍ത്തനം 14 : 1 )

ആഭിചാരവും ,പ്രശ്നം വെക്കുന്നതും ,ശകുനം നോക്കുന്നതും നിഷിദ്ധം   
      നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജനതകളുടെ  ദുരാചാരങ്ങള്‍  നീ അനുകരിക്കരുത് .തന്റെ മകനെയോ മകളെയോ മോഹിക്കുന്നവന്‍ , പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അജ്ഞനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു.ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവെക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകൾ നിമിത്തം നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നു.നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.നീ നീക്കിക്കള യാ നിരിക്കുന്ന ജനത കൾ മുഹൂർത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നിനക്ക്  അങ്ങനെ ചെയ്യുവാന്‍  നിന്റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.
(ആവര്‍ത്തനം 18 :9 -14 )  

ദൈവ മന്ദിരത്തിനരികെ ഒരു ചിഹ്നവും പാടില്ല 
       നിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ  അശേര ദേവതയുടെ ഒരു വ്രക്ഷവും നട്ടുപിടിപ്പിക്കരുത്. നിന്റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭവും നീ  നാട്ടുകയും അരുതു.
(ആവര്‍ത്തനം 16 :21 ,22 )

വിഗ്രഹം ഉണ്ടാക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ 
      ശില്പിയുടെ കൈപ്പണിയായി യഹോവെക്കു വെറുപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാർത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം. (ആവര്‍ത്തനം 27  :15 )  

അന്യ ദൈവങ്ങളെ സേവിച്ചലുള്ള ശിക്ഷ 
 ഞാൻ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ, സൂര്യചന്ദ്രന്മാരെയോ മറ്റേതെങ്കിലും  ആകാശ ശക്തിയെയോ  ചെന്നു സേവിച്ചു നമസ്കരിക്കയും,തിന്മ പ്രവര്‍ത്തിച്ചു ഉടമ്പടി ലംഘിക്കുകയും  ചെയ്ത, പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ,നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും
അതിനെക്കുറിച്ചു നിനക്കു അറിവുകിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം അന്വേഷിക്കുക.  അങ്ങനെയുള്ള മ്ളേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളതു വാസ്തവവും കാര്യം യഥാർത്ഥവും ആണെന്ന് കണ്ടാൽ ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലേണം. (ആവര്‍ത്തനം 17 :3 -5 )

5 അഭിപ്രായങ്ങൾ:

  1. Abid Ali ethrayum visadamaya oru bible padanathe orthu priya sahodaraneyum nanniyundu ee velicham angayude ullil thanna JEHOVAH kku hredayathil njan ella bhahumanavum krithanjathayum samarppikkunnu

    മറുപടിഇല്ലാതാക്കൂ
  2. മാർക്കോസ് 12:29 ശാസ്‌ത്രി യേശുവിനോട്‌, “എല്ലാ കല്‌പനകളിലുംവെച്ച്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ ഏതാണ്‌ ” എന്നു ചോദിച്ചു.w 29 അപ്പോൾ യേശു പറഞ്ഞു: “ഒന്നാമത്തേത്‌ ഇതാണ്‌: ‘ഇസ്രായേലേ കേൾക്കുക, യഹോവ—നമ്മുടെ ദൈവമായ യഹോവ—ഒരുവനേ ഉള്ളൂ;

    മറുപടിഇല്ലാതാക്കൂ