- Abid Ali Padanna
ചിലയാളുകള്‍ക്ക് ലോകാവസാനം ഇടയ്ക്കിടയ്ക്ക് ആഘോഷിക്കണം, ചുരുങ്ങിയത് എല്ലാ വര്‍ഷവും, അല്ലെങ്കില്‍ വര്‍ഷാവസാനമെങ്കിലും. പഴയ
പല പ്രവചനങ്ങളും കൊഴിഞ്ഞു വീണത് അവര്‍ക്ക് പ്രശ്നമല്ല.പുതിയത്
കേള്‍ക്കാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനും പ്രത്യേകിച്ച് ആളെ
കിട്ടുമ്പോള്‍ .ആധുനികനും സംസ്ക്കാരത്തിന്റെ ഉത്തുംഗതയില്‍ എന്ന് പറഞ്ഞു
ഞെളിഞ്ഞു നില്‍ക്കുന്ന iPad ഉം iPod ഉം കൊണ്ട് നടക്കുന്ന വിദ്യാസമ്പന്നര്‍
തന്നെ ഇതൊക്കെ തലയില്‍ ഏറ്റി നടന്നാലോ ?
ലോകാവസാനം യൂടൂബിലൂടെ
ലോകം അവസാനിക്കുകയാണ്. ഇതാ ഇതാ ഇനി ദിവസങ്ങള്‍ മാത്രം. നിങ്ങള്‍ ആരും അറിയില്ലേ ?എന്നാല്‍ ഇതാ അറിഞ്ഞു കൊള്ളൂ.....
Nostardamas
500 വര്ഷം മുമ്പ് നോസ്റ്റര്‍ഡാമസ് എന്ന ഫ്രഞ്ച്കാരന്‍ പലതും പ്രവചിച്ച കൂട്ടത്തില്‍ ഇങ്ങനെയും പറഞ്ഞുവത്രേ !!! "From the calm morning, the end will come. When of the dancing horse the number of circles will be nine."
അര്‍ഥം നമുക്ക് ഇങ്ങനെ വായിക്കാം "ശാന്തമായ സുപ്രഭാതത്തില്‍ , അവസാനം സംഭവിക്കും .അന്ന് നൃത്തം ചവിട്ടുന്ന കുതിരയുടെ സംഖ്യ ഒമ്പത് വളയത്തില്‍ എത്തും."
ഇതില്‍ പറഞ്ഞ ശാന്ത സുപ്രഭാതത്തിന്റെ നാട് (Land of calm morning) എന്ന് പറയുന്നത് കൊറിയയാണ്.
PSY in GANGNAM Style
നൃത്തം ചവിട്ടുന്നത് ആരാണെന്ന് അറിയില്ലേ അത് നമ്മുടെ സാക്ഷാല്‍ കൊറിയന്‍ ഗായകന്‍ പ്സി (Psy) തന്നെ.
ലോകം ഇളക്കി മറിച്ച അതേ പ്സി. ഗന്നം Style-ന്റെ ഉപജ്ഞാതാവ്. കുതിര നൃത്തത്തിന്റെ ലോകാചാര്യന്‍ .
ഒമ്പത് വളയം എന്നാല്‍ എന്തെന്ന് നമ്മുടെ സോഷ്യല്‍ നെറ്റ് ഉപയോക്താവിനോട് ചോദിച്ചു അറിയേണ്ട കാര്യമില്ലല്ലോ,
അത് നമ്മുടെ YouTube ഹിറ്റ് തന്നെ .മനസ്സിലായില്ലേ ?ഒന്ന് കൂടി പറയാം.....
ഗന്നം Style-ന്റെ വീഡിയോ ആല്‍ബം യൂടുബില്‍ ഒമ്പത് പൂജ്യം ഹിറ്റ് അഥവാ ഒരു ബില്യന്‍ ഹിറ്റ് കിട്ടിയാല്‍ അന്ന് ലോകം അവസാനിക്കും.
ഹിറ്റ്
മാത്രമല്ല ഇപ്പോള്‍ പ്രശ്നം. മായന്‍ കലണ്ടര്‍ പ്രകാരം ലോകാവസാനം ഈ മാസം 21
നന്നു ആണ് നടക്കേണ്ടത് .ഇനി ദിവസങ്ങള്‍ മാത്രമേ ഉള്ളൂ
കൃത്യമായി
പറഞ്ഞാല്‍ 21/12/12.....ഈ ദിവസം തന്നെ യൂറ്റുബിലെ ക്ലിക്കും ഒമ്പത് പൂജ്യം
കടക്കും എന്ന് അന്ന് തന്നെ ലോകം അവസാനിക്കും എന്ന് ഇവര്‍
പ്രചരിപ്പിക്കുന്നു.
ആധുനിക സോഷ്യല്‍ നെറ്റ് വര്‍ക്കിലെ അന്ധവിശ്വാസികള്‍
ഇപ്പോള്‍ YouTube ഹിറ്റും നോക്കി ഇരിപ്പാണ്. ഇതിനെയാണ് നാം ആധുനിക നെറ്റ് അന്ധവിശ്വാസം എന്ന് പറയുന്നത് . എല്ലാം കൂടി ആയപ്പോള്‍ ആകെ ഗുലുമാല്‍ 21 -ആം തിയതിയോടെ ലോകം തവിട് പൊടി.കൃത്യമായ സമയമൊക്കെ അറിയിച്ചു കൊണ്ട് വെബ് സൈറ്റുകളും രംഗത്ത് വന്നു. കൂടെ Count Down ഉം ആരംഭിച്ചു . Count Down ഇവിടെ Click യാല്‍ കാണാം..
തകര്‍ന്നു പൊടിയുന്ന പ്രവചനങ്ങള്‍
ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല .ഇങ്ങനെ പലരും പ്രവചിച്ചു മണ്ണായിപ്പോയി .എന്നിട്ടും ആരും പാഠങ്ങള്‍ പഠിക്കാത്തത് എന്തേ ?
മനുഷ്യന്റെ ആധി(വെപ്രാളം) ചൂഷണം ചെയ്യാന്‍ വളരെ എളുപ്പമാണ് .അത് പോലെ തന്നെ വിശ്വാസവും .പുരാതന ചരിത്രം മുതല്‍ പലരും ഇങ്ങനെ പ്രവചിച്ചു നോക്കി. ആധുനിക ലോക ചരിത്രത്തില്‍ തന്നെ ഇങ്ങനെ ലോകാവസാനം പ്രവചിച്ച പലരെയും നമുക്ക് കാണാം..
ഹെര്‍ബെര്‍ട്ട്
ആംസ്ട്രോഗ് :എന്നയാള്‍ ആദ്യം ലോകാവസാനം 1936 -ല്‍ എന്ന് പറഞ്ഞു.അന്ന്
നടന്നില്ല. പിന്നെ പറഞ്ഞു 1943 -ല്‍ .അതും നടന്നില്ല.പിന്നെ പറഞ്ഞു 1972
-ല്‍ അതും നടന്നില്ല പിന്നെ 1975 എന്ന് പറഞ്ഞു. അതും നടന്നില്ല .കാരണം അത്
അറിയാന്‍ നാം ഇപ്പോള്‍ ഇവിടെ ഉണ്ട് എന്ന് തന്നെയാണ് അതിന്റെ തെളിവ്.
യഹോവാ സാക്ഷികള്‍ :1941 -ല്‍ ലോകാവസാനം എന്ന് പറഞ്ഞു .അന്ന് നടന്നില്ല.പിന്നെ 1984 -ല്‍ എന്നായി അതും നടന്നില്ല.
1994-ല്‍ കാംപിംഗ് (Harold Camping) മൂന്നു പ്രവചനം നടത്തി.ഒന്നും
നടന്നില്ല .പിന്നെ 2011 -ല്‍ ഒരു മഹാ ഭൂകമ്പത്തോടെ ലോകം അവസാനിക്കും
എന്ന് പറഞ്ഞു. അതും നടന്നില്ല.
1997 ആപ്പിള്‍വൈറ്റ് (Marshall
Applewhite) എന്നയാളുടെ നേത്രത്വത്തില്‍ ഹെവന്‍സ് ഗേറ്റ് (Heavens Gate
)കള്‍ട്ടിന്റെ 38 അംഗങ്ങള്‍ ലോകാവസാനം ഭയന്ന് ഈ ലോകംവിട്ടു പോകാനായി കൂട്ട
ആത്മഹത്യ ചെയ്തു. അവര്‍ പോയി എന്നല്ലാതെ ലോകം അവസാനിച്ചില്ല.
ആകാശത്തില്‍
നിന്നും ഇറങ്ങുന്ന കിംഗ് ഓഫ് ടെറര്‍ (King of Terror ) എന്ന
നോസ്ടര്‍ഡാമിന്റെ മറ്റൊരു പ്രവചനത്തെ അടിസ്ഥാനമാക്കി 1999 -ല്‍ ലോകം
അവസാനിക്കും എന്ന് പറഞ്ഞു ചിലര്‍ രംഗത്ത് വന്നു. അതും പൊളിഞ്ഞു.
2000 -ല്‍ എല്ലാം അവസാനിക്കുമെന്നു പറഞ്ഞു. ചിലര്‍ ക്രിസ്തുവിന്റെ രണ്ടാം വരവ് ഉണ്ടാകും
എന്നും ചിലര്‍ ദൈവരാജ്യം വരുന്നു എന്നും പറഞ്ഞു ക്രിസ്ത്യന്‍ സംഘങ്ങളും രംഗത്ത്
വന്നു .
2000 ജനുവരി ഒന്നിന്നു ഉഗാണ്ടയില്‍ തടിച്ചു കൂടിയ ചില അന്ധവിശ്വാസികള്‍ ലോകാവസാനം നടക്കാത്തതില്‍ നിരാശരായി തീ കൊളുത്തി മരിച്ചു എന്ന് പറയപ്പെടുന്നു.(778 പേര്‍ മരണ മടഞ്ഞു.)
ഗോള്‍ഡന്‍ ഡൌണ്‍ (Golden Dawn) എന്ന സന്ന്യാസി ഗ്രൂപ്പ് പറഞ്ഞു ലോകം 2010 ഓടെ അവസാനിക്കും എന്ന്.ഇല്ല ഒന്നും നടന്നില്ല
ഇപ്പോള്‍
ഇതാ നാസയുടെ ഒരു പ്രവചനം മുന്നില്‍ വെച്ച് 21/12/2012 ന്നു ലോകം
അവസാനിക്കും എന്ന് പലരും പറയുന്നു.എന്നാല്‍ നാസ തന്നെ ഇക്കാര്യം
നിഷേധിച്ചിട്ടുണ്ട് .
ഭാവി പ്രവചനങ്ങള്‍
ജൂതരുടെ നിയമ പുസ്തകമായ തല്‍മൂദിന്റെ അടിസ്ഥാനത്തില്‍ 2240 ല്‍ ലോകം അവസാനിക്കും എന്ന് ചില ജൂത ഗ്രൂപ്പുകള്‍ പ്രവചിക്കുന്നു.
അപ്പോള്‍ മുസ്ലികളും വിട്ടു കൊടുക്കില്ലല്ലോ ??അവരിലും ചിലര്‍ പറഞ്ഞു വെച്ചത് നോക്കൂ ...
സയ്യെദ് നൂര്‍സി എന്നയാള്‍ ഹദീസും ഖുറാന്‍ വ്യഖ്യാനങ്ങളും വെച്ച് പ്രവചിച്ചു 2129 ലോകം അവസാനിക്കും.
റാഷിദ് ഖലീഫയും വിട്ടില്ല തന്റെ ഖുറാന്‍ കോഡ് പ്രകാരം അദ്ദേഹം ഇങ്ങനെയും പ്രവചിച്ചു :ലോകാവസാനം 2280 ല്‍ .
ലോകാവസാനം ഉണ്ടാകുമോ ??
ആധുനിക
ശാസ്ത്രം തന്നെ സ്ഥിരീകരിച്ച വസ്തുതയാണ് നാം ജീവിക്കുന്ന ഈ ഭൂമിയും സകല
സകല ഗോളങ്ങളും ഒരു നാള്‍ തകര്‍ന്നു തരിപ്പണമാകാം എന്ന് .
ഒരു ബിഗ്
ബാങ്ങ് ഉണ്ടായതുപോലെ ഒരു ബിഗ് ക്രഞ്ചും ഉണ്ടാകാന്‍ സാധ്യതയുണ്ട്.പക്ഷെ അത്
എന്ന് സംഭവിക്കും എന്ന് ഒരു ശാസ്ത്രജ്ഞനും അറിയില്ല..അനേകായിരമോ ലക്ഷമോ വര്‍ഷങ്ങള്‍ എടുത്തേക്കാം എന്ന് ചിലര്‍ പറയുന്നു.
ഖുറാന്‍ പറയുന്നു : ഭൂമി
"ഭൂമി അതിശക്തിയായ പ്രകമ്പനത്താല്‍ വിറകൊണ്ടാല്‍ , ഭൂമി അതിന്റെ ഭാരങ്ങള്‍ പുറംതള്ളിയാല്‍ , മനുഷ്യന്‍ ചോദിക്കും: അതിനെന്തു പറ്റി?" ( അദ്ധ്യായം 99, അല്‍ സല്‍സല:1,2,3)
"ഭൂമി പരത്തപ്പെടുമ്പോള്‍
അതിനകത്തുള്ളതിനെ പുറത്തേക്ക് തള്ളുകയും അത് ശൂന്യമായിത്തീരുകയും."
(അദ്ധ്യായം 84,അല്‍ ഇന്‍ഷിഖാക്:3,4 )
"കുഴിമാടങ്ങള്‍ കീഴ്മേല്‍ മറിയുമ്പോള്‍ ,"
(അദ്ധ്യായം 82 ഇന്‍ഫിത്വാര്‍ :4)
ആകാശം
ആകാശം പൊട്ടി പിളരുമ്പോള്‍ , നക്ഷത്രങ്ങള്‍ കൊഴിഞ്ഞു
വീഴുമ്പോള്‍ . (അദ്ധ്യായം 82,അല്‍ ഇന്‍ഫിത്വാര്‍ :1,2) സൂര്യന്‍
(അദ്ധ്യായം 81,അത്തക് വീര്‍ :1-7) സമുദ്രം "പര്‍വ്വതങ്ങള്‍ പോലുള്ള തിരമാല അവരെ മൂടിക്കളഞ്ഞാല്‍ "(അദ്ധ്യായം 31, ലുഖ്മാന്‍ 32 )
"കടലുകള്‍ കര തകര്‍ത്തൊഴുകുമ്പോള്‍ "(അദ്ധ്യായം 82,അല്‍ ഇന്‍ഫിത്വാര്‍:3)
മനുഷ്യന്‍
"ഭയങ്കര സംഭവം! എന്താണാ ഭയങ്കര സംഭവം? ആ ഭയങ്കര സംഭവം ഏതെന്ന് നിനക്കെന്തറിയാം? അന്ന് മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റപോലെയാകും. പര്‍വതങ്ങള്‍ കടഞ്ഞ കമ്പിളി രോമം പോലെയും.
അപ്പോള്‍ ആരുടെ തുലാസിന്റെ തട്ട് കനം തൂങ്ങുന്നുവോ, അവന് സംതൃപ്തമായ ജീവിതമുണ്ട്."
(അദ്ധ്യായം 101,അല്‍ ഖാരിഅ :1-7)
ലോകാവസാനം എപ്പോള്‍ ??
ഇന്ന് വരെ ജനിച്ചു വീണ ഒരു മനുഷ്യന്നും അത് അറിയില്ല. ഇനിയൊട്ടു അറിയുകയുമില്ല.
"ജനം
അന്ത്യദിനത്തെപ്പറ്റി നിന്നോടു ചോദിക്കുന്നു. പറയുക: "അതേക്കുറിച്ച അറിവ്
അല്ലാഹുവിങ്കല്‍ മാത്രമേയുള്ളൂ." (നബിയേ) അതേപ്പറ്റി നിനക്കെന്തറിയാം? ഒരുവേള അത്
വളരെ അടുത്തുതന്നെയായേക്കാം."(ഖുര്‍ആന്‍ അദ്ധ്യയം 33,അല്‍ അഹ്സാബ് : 63)
"ആ
അന്ത്യസമയം സംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണുള്ളത്. അവന്‍ മഴ
വീഴ്ത്തുന്നു. ഗര്‍ഭാശയങ്ങളിലുള്ളതെന്തെന്ന് അറിയുന്നു. നാളെ താന്‍ എന്തു
നേടുമെന്ന് ആര്‍ക്കും അറിയില്ല. ഏതു നാട്ടില്‍ വെച്ചാണ് മരിക്കുകയെന്നും
അറിയില്ല. അല്ലാഹു എല്ലാം അറിയുന്നവനാണ്. സൂക്ഷ്മജ്ഞനും."(ഖുര്‍ആന്‍ ,അദ്ധ്യായം 31,ലുഖ്മാന്‍: 34)
മുഹമ്മദ് നബിയോട് പറയാന്‍ കല്പിക്കുന്നു : "പറയുക:
“ഉറപ്പായും ഞാനെന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ പ്രമാണം
മുറുകെപ്പിടിക്കുന്നവനാണ്. നിങ്ങളോ അതിനെ തള്ളിപ്പറഞ്ഞവരും. നിങ്ങള്‍
തിരക്കുകൂട്ടിക്കൊണ്ടിരിക്കുന്ന അക്കാര്യം(അന്ത്യ സമയം)എന്റെ വശമില്ല. വിധിത്തീര്‍പ്പിനുള്ള സമസ്താധികാരവും അല്ലാഹുവിനു മാത്രമാണ്."(ഖുര്‍ആന്‍ അദ്ധ്യായം 6, അല്‍ അന്‍ആം:57)
നമുക്ക്
എല്ലാവരോടും സ്നേഹമുണ്ട് .ചിലരോട് നമുക്ക് കൂടുതലും.എന്നാല്‍ ഈ സ്നേഹം
പ്രേമമാവുകയും ,പ്രേമം പരിധി വിടുകയും ചെയ്താലോ? അത് നിങ്ങളുടെ സ്വത്തത്തെതന്നെ മറപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന തരത്തില്‍ ആയാലോ??സൂക്ഷ്മ
നിരീക്ഷണത്തില്‍ നമ്മുടെ സമൂഹത്തില്‍ രണ്ടു രീതിയില്‍ ഇത് നിങ്ങള്‍ക്ക്
കാണാം .തല്‍ക്കാലം ഈ പരിധി വിടുന്ന ഈ പ്രേമത്തിനെ നമുക്ക് ആദ്യാത്മികത എന്ന്
വിളിക്കാം .
പ്രിയതമയോടുള്ള
അല്ലെങ്കില്‍ പ്രിയതമനോടുള്ള അടങ്ങാത്ത പ്രേമം സ്വത്ത ബോധം നഷ്ടപ്പെടുത്തുകയും എന്ത് ത്യാഗവും സഹിക്കുവാനും മരണം വരെ വരിക്കുവാനും
തയ്യാറാകുന്ന രീതിയില്‍ എത്തിച്ചേക്കാം.ഇതിനെ പ്രേമത്തിലെ ആധ്യാത്മീകത
എന്ന് പറയാം.
ഇതിന്റെ ഉദാഹരണമായി ലൈലാ- (ഖൈസ് )മജ്നു , സലിം- അനാര്‍ക്കലി ,ഹീര്‍ -റഞ്ച
,റോമിയോ-ജൂലിയറ്റ് തുടങ്ങിയ അനശ്വര പ്രേമത്തിന്റെ പ്രതീകങ്ങളെ എടുക്കാം . ഇതിന്റെ
ഔട്ട് പുട്ട് എന്നത് ഒന്ന്) ,സമൂഹത്തിനു നീണ്ട മഹാ പ്രേമ കാവ്യങ്ങള്‍
ലഭിച്ചേക്കാം,രണ്ടു)ഇതില്‍ പെടുന്നവര്‍ മാനസിക നില തകരാറില്‍ ആവുകയോ സ്ഥിര
ബുദ്ധി നീങ്ങിപ്പോവുകയോ ചെയ്യാം .
2 .ഭക്തിയില്‍ :
ദൈവത്തോടുള്ള സ്നേഹം പ്രേമമായി മാറുകയും അവസാനം അത് സ്വബോധം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ. ഇതിനു ഉദാഹരണമാണ് മീര ഭായി ,റാബിയ അല്‍ അദബിയ്യ തുടങ്ങിയവര്‍.
ഇതിന്റെയും ഔട്ട്
പുട്ടായി സമൂഹത്തിനു മഹാ ഭക്തി കാവ്യങ്ങള്‍ ലഭിച്ചേക്കാം,അത് പോലെ
ഇക്കൂട്ടര്‍ക്ക് സ്ഥല കാല ബോധം നഷ്ടപ്പെട്ടേക്കാം.
ഇവിടെ രണ്ടിന്റെയും ഔട്ട് പുട്ട് ശ്രദ്ധിക്കുക രണ്ടും ഒരു പോലെയാണ്.
ഈ രണ്ടു രീതിയും ശാശ്വതമായ സത്യമല്ല .ഇതിന്നായി പരിശ്രമിക്കല്‍ നമ്മുടെ
ജീവിത ലക്ഷ്യവും അല്ല .ഇനി ആരെങ്കിലും ഈ വഴികളില്‍ വീണു പോയെങ്കില്‍ അവരെ ആ
വഴിക്ക് വിടുക മാത്രം ചെയ്യുക .
സന്ന്യാസി ,പുണ്യാളന്‍ ,ഔലിയ
ദൈവത്തിന്റെ സത്തയെ കണ്ടെത്തുക,അതില്‍ നിര്‍വൃതി കൊള്ളുക, അങ്ങിനെ അവസാനം
ദൈവത്തില്‍ ലയിക്കുക ഇതാണ് ആത്മീയത എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ
മനസ്സില്‍ ആദ്യം ഓടി എത്തുന്ന സങ്കല്‍പം.എന്നാല്‍ ഇതിനെ നമുക്ക് ആത്മീയത തേടിയുള്ള
അലച്ചില്‍ (സന്ന്യാസി ,സൂഫി )(mystic)എന്ന് പറയാം.
ഭൌതിക വിരക്തി പൂണ്ട് സമൂഹത്തില്‍ നിന്ന് മാറി അകന്നു മലകളിലോ കാടുകളിലോ പോയി തപസ്സിലോ ,ആരാധനകളിലോ മുഴുകി കാലം കഴിക്കുക.പൊതുവില്‍ ആഹാരം വര്‍ജ്ജിക്കുക(കഠിന വ്രതം) ,വിവാഹം കഴിക്കാതിരിക്കുക(ബ്രഹ്മചര്യം) തുടങ്ങിയവ ആചരിക്കുന്നതിനെയും നാം ആത്മീയതയായി തെറ്റിദ്ധരിക്കാറുണ്ട് .
അവിടുന്നും മുന്നോട്ടു പോയാല്‍ നമ്മുടെ ധാരണ ഇങ്ങനെ വായിക്കാം....:
ഒരാള്‍ ദൈവത്തിന്റെ സത്തയില്‍ പരിപൂര്‍ണ്ണമായി ലയിച്ചാല്‍ അവന്‍ സ്വയം
ദൈവം ആയി മാറുന്നു.ഇതിനെ അഹം ബ്രഹ്മാസ്മി എന്ന് ഇന്ത്യന്‍ Mysticism ലും അനല്‍
ഹക് എന്ന് സൂഫീ ചിന്തയിലും പറയുന്നു.ഈ ഘട്ടത്തില്‍ ഒരാള്‍ എത്തിയാല്‍
അയാള്‍ നല്ലൊരു ടെലിവിഷനോ ഒരു റേഡിയോയോ ആയി മാറും എന്ന് സമൂഹം കരുതുന്നു.കാരണം അയാള്‍ക്ക് ദൂരെയുള്ള കാര്യങ്ങള്‍ കാണാനും(വിഷ്വല്‍ വിഷന്‍ ),വിദൂരമായ സംഭാഷണങ്ങള്‍ കേള്‍ക്കാനും സാധിക്കുമത്രേ. അത്
പോലെ മറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക ,രോഗങ്ങള്‍ ഭേദപ്പെടുത്തി
കൊടുക്കുക ,പ്രവചനങ്ങള്‍ നടത്തുക ,നമ്മുടെ മനസ്സിലുള്ളത് പറയുക,തുടങ്ങിയ
കാര്യങ്ങള്‍ കൂടിയായാല്‍ പിന്നെ അത് പൂര്‍ണ്ണതയില്‍ എത്തി .
ഇങ്ങനെ ഉള്ളവരെ നമ്മുടെ മത സമൂഹങ്ങള്‍ വിളിക്കുന്ന പേരാണ് സന്ന്യാസി ,പുണ്യാളന്‍ ,ഔലിയ തുടങ്ങിയ പദങ്ങള്‍ .അപ്പോള്‍ ഭാവി അറിയുക എന്നതാണ് ഇതിന്റെ ആകെ തുക .ഇങ്ങനെ വരുമ്പോള്‍ ഇതിന്റെ രത്ന ചുരുക്കം ഇതാണ്. ആത്മീയതയുടെ അറ്റം എന്നത് ഭാവി അറിയുക എന്നതായി വരുന്നു .
എന്താണ് ആത്മീയത ?
ആരാധനകളിലെ ആത്മീയതയും ഭൌതീകതയും
ആരാധനകള്‍
സാധാരണ നാം ആത്മീയതയായി മനസ്സിലാക്കുന്നു ,എന്നാല്‍ നിങ്ങള്‍ ദൈവത്തിനോ,
പുണ്യാളന്‍മാര്‍ക്കോ കൈക്കൂലി കൊടുത്തു കൊണ്ട് നിങ്ങളുടെ കാര്യം
സാധിക്കാന്‍ ചെന്ന് തോഴുതുന്നത് ആരാധനയോ ആത്മീയ പ്രവര്‍ത്തനമോ അല്ല .വെറും
ഭൌതീകമായ കച്ചവടം മാത്രമാണ് .ദൈവത്തിന്നു നിങ്ങളുടെ കാശോ സ്വര്‍ണ്ണമോ ,ഭക്ഷണ സാധനങ്ങളോ
ആവശ്യമില്ല.ദൈവത്തിന്നും മനുഷ്യനും ഇടയില്‍ പണം ഒരു മുഖ്യ ഘടകമായി വരുന്നത് പൌരോഹിത്യത്തിന്റെ ലക്ഷണമാണ്.പൌരോഹിത്യ ആചാരങ്ങള്‍ക്ക് ആത്മീയതയില്ല.വെറും സാമ്പത്തിക ലാഭം മാത്രം.
തപസ്സും ബ്രഹ്മചര്യയും ആത്മീയതയല്ല
മുഹമ്മദ് നബിയെ കാണാന്‍ വന്ന മൂന്നു പേര്‍ :
അനസ്(റ) പറയുന്നു: മൂന്നുപേര്‍
നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബിയുടെ ഭാര്യമാരുടെ
വീട്ടില്‍ വന്നു. നബിയുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കതു
വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി
ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു
പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും
രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍
നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍
പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം
കഴിക്കുകയില്ല. നബി അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍
ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ
ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍
നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി
നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും
ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ
സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
അപ്പോള്‍ എന്താണ് ആത്മീയത ?
ലഭേച്ചയില്ലാതെ ആരാധനകള്‍ നിര്‍വ്വഹിക്കുക എന്നതിനെ നമുക്ക് ആത്മീയതയില്‍ പെടുത്താം.ദൈവത്തിനോടുള്ള ബന്ധത്തോടൊപ്പം മനുഷ്യ ബന്ധങ്ങളും മാനിക്കുക ,
ദൈവ സ്നേഹം നില നിര്‍ത്തുന്നതോടപ്പം മനുഷ്യ സ്നേഹം നിലനിര്‍ത്തുക എന്നതാണ് ആത്മീയതയുടെ ചുരുക്കം
ആത്മീയത
എന്ന് പറയുന്നത് കാട്ടിലേക്ക് ഒളിച്ചു പോകലല്ല.
ഖുര്‍ആന്‍ പറയുന്നു :
"1-മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? 2-അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്. 3-അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും. 4-അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം! 5-അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്. 6-അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്. 7-നിസ്സാരമായ സഹായം പോലും മുടക്കുന്നവരും." (ഖുറാന്‍ ,107, അല്‍ മാഊന്‍ )
അഗതിക്ക് ഭക്ഷണം നല്‍കുക ,അനാഥയെ സംരക്ഷിക്കുക ,മനുഷ്യര്‍ക്ക് ചെറു സഹായങ്ങള്‍ നല്‍കുക തുടങ്ങിയവ ആത്മീയ പ്രവര്‍ത്തനമായും ,ജനങ്ങള്‍ കാണാന്‍ ചെയ്യുന്ന കാപട്യമുള്ള ആരാധനാ കര്‍മങ്ങള്‍ ആത്മശൂന്യമാണെന്നും മേല്‍ വാക്യം കൃത്യമായി പഠിപ്പിക്കുന്നു.
"ഓര്‍ക്കുക:
ഇസ്രയേല്‍ മക്കളില്‍നിന്ന് നാം ഉറപ്പുവാങ്ങി: ഏക ദൈവത്തെ അല്ലാതെ നിങ്ങള്‍
വഴിപ്പെടരുത്; മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും
അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം
നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം. പക്ഷേ, പിന്നീട് നിങ്ങള്‍
അവഗണനയോടെ പിന്തിരിഞ്ഞുകളഞ്ഞു; നിങ്ങളില്‍ അല്പം ചിലരൊഴികെ."(അല്‍ ബഖറ :83)
ആത്മീയതയുടെ അങ്ങേ അറ്റം എന്താണ് ?
യാതൊരു
പ്രതിഫലവും ആഗ്രഹിക്കാതെ,നിസ്വാര്‍ത്ഥമായി നിഷ്കളങ്കമായി ഒരു നന്ദിവാക്ക് പോലും ആഗ്രഹിക്കാതെ
മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുക ,ധനം കൊണ്ട് സഹായിക്കുക. ഇങ്ങനെ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ ആത്മീയതയുടെ അങ്ങേയറ്റം കണ്ടുഎന്ന് പറയാം.
ഈ വാചകം അത് കൃത്യമായി അടയാളപ്പെടുത്തുന്നു.
"ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നു. അവര്‍
പറയും: "അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക്
അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍
പ്രതീക്ഷിക്കുന്നില്ല."ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.” (അല്‍ ഇന്‍സാന്‍ : 8-10)
ചുരുക്കി :
നിഷ്കളങ്കമായ പര സഹായം ആത്മീയതയുടെ അങ്ങേഅറ്റമാണ് എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം
ഇനി
നിങ്ങള്‍ വലിയ ഒരു മത ഭക്തനാണ് .ആരാധനകളില്‍ സ്ഥിരം മുഴുകും ,എന്നാല്‍ ധനം
പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ നിങ്ങള്‍ തയാറല്ല .ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ നിങ്ങള്ക്ക് മനസ്സില്ല. എങ്കില്‍ നിങ്ങളുടെ മതവും
കപടമാണ് .നിങ്ങളുടെ ആത്മീയതയും കപടമാണ്.ഭക്ഷം മറന്നുള്ള ഭക്തി സത്യത്തില്‍ നിന്നും ഏറെ അകലെയാണ് എന്നറിയുക. അത്പോലെ അന്യന്റെ ഭക്ഷണം കവരുന്ന ഭക്തി, കപടവും മാനവ വിരുദ്ധവുമാകുന്നു.
രാഷ്ട്രീയത്തിലെ ആത്മീയത
ആത്മീയതയെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിത്തറയായി കണ്ട ഇന്ത്യയിലെ രണ്ടു മഹാ വ്യക്തിത്വങ്ങളാണ് ഗാന്ധിജിയും അരബിന്ദ ഘോഷും.ഇന്ത്യന്‍ സ്വാതന്ത്ര സമര രംഗത്ത് രണ്ടു പേരും സജീവമായിരുന്നു.അപ്പോള്‍
നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനവും യഥാര്‍ത്ഥത്തില്‍ ആത്മീയതാണ് എന്ന്
നമുക്ക് പറയാം .
മതം വളരുന്നുണ്ടോ ???
നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്കും ഉറൂസിന്നും പള്ളിപെരുന്നാളിന്നും ജന
ബാഹുല്ല്യം കൂടുന്നു എന്നതിനര്‍ത്ഥം മതം വളരുന്നു എന്ന് ആരെങ്കിലും
തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാകുന്നു.സത്യത്തില്‍ അവിടെ വളരുന്നത് പുരോഹിതന്മാരുടെ ഖജനാവുകളാണ്. മതത്തെ
പൊരൊഹിത്യത്തിന്റെ ഉരുക്ക് മുഷ്ടിയില്‍ നിന്ന് രക്ഷിക്കുക എന്നതാണ് ഈ കാഘട്ടം നമ്മോടു
ആവശ്യപ്പെടുന്ന ആത്മീയത . അതാണ് നാം നിര്‍വ്വഹിക്കേണ്ട ഒരു സുപ്രധാന ദൌത്യം.
അറിവില്ലായ്മയാണ്
നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.നാം അറിവ് നേടാന്‍ സ്വയം
തയ്യാറാകുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ നല്‍കുന്ന കുടില ചിന്തകള്‍ സ്വയം
വിഴുങ്ങി ഇതര സമൂഹങ്ങളെ വിദ്വേഷത്തോടെ കാണാന്‍ പ്രേരിപ്പിക്കുന്നു.
ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ നമ്മുടെ മുന്നില്‍ ഉള്ള ഒരു പോംവഴി മതങ്ങളെ
കുറിച്ചുള്ള താരതമ്യ പഠനമാണ് .വ്യത്യസ്ത മത ധര്മ്മങ്ങളിലെ നിരവധി സംഭവങ്ങള്‍ തമ്മില്‍ വളരെ കൂടുതല്‍
സാമ്യതകള്‍ കാണുന്നു .ഈ സാമ്യതകള്‍ വെറും യാദ്രിശ്ചികത മാത്രമായി തള്ളാന്‍
സാധിക്കില്ല. ഇതില്‍ സത്യം എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട്. ഏകമായ ഒരു
അന്തര്‍ധാര പല സംഭവങ്ങളിലും നമുക്ക് കാണാം .നമ്മുടെ അന്വേഷണങ്ങള്‍ ഒരു
പക്ഷെ നിലവിലുള്ള മത-ധര്‍മ്മങ്ങള്‍ തമ്മിലെ വിടവ് നികത്തുകയും സമൂഹത്തില്‍
ഐക്യവും സമാധാനവും നിലനിര്‍ത്താനും സഹായിച്ചേക്കാം.
ധര്‍മ്മ യുദ്ധങ്ങള്‍
1)രാമ-രാവണ യുദ്ധം
രാമായണത്തില്‍
ശ്രീരാമന്‍ ലങ്കയിലേക്ക് പോയത് എന്തിന്നു ?? തന്റെ ഭാര്യയെ തട്ടി ക്കൊണ്ട്
പോയ ലങ്കാധിപതി രാവണന്റെ കയ്യില്‍ നിന്ന് സീതയെ രക്ഷിക്കാന്‍ തന്നെ
.അതിന്നു അദ്ദേഹത്തിന്നു യുദ്ധം ചെയ്യേണ്ടി വന്നു .ചുരുക്കി രണ്ടു
രാജ്യങ്ങള്‍ തമ്മിലെ യുദ്ധം .ഇതിനു രാമനെ സഹായിച്ചത് ശത്രുവായ രാവണന്റെ
സഹോദരന്‍ വിഭീഷണന്‍ .സഹായിക്കുക മാത്രമല്ല .രാമന്റെ കൂടെ ചേര്‍ന്ന്
സഹോദരന്നു എതിരെ യുദ്ധം ചെയ്യുകയും ചെയ്തു.
ചോദ്യം ഇതാണ് :
രാവണന്റെ മതം എന്ത് ? വിഭീഷണന്‍ സ്വന്തം സഹോദരനെ എതിരെ എന്തിന്നു രാമന്റെ കൂടെ നിന്നു?
2)കുരുക്ഷേത്ര യുദ്ധ ഭൂമി
കുരുക്ഷേത്ര യുദ്ധത്തില്‍ ഏറ്റ മുട്ടിയവര്‍ ആരൊക്കെ ?? എന്തായിരുന്നു അവരുടെ ശത്രുതയ്ക്ക് കാരണം? .ജേഷ്ഠ -അനുജന്‍ മാരായ ധൃതരാഷ്ട്രർ
,പാണ്ഡു എന്നിവരുടെ മക്കള്‍ എന്തിന്നു വേണ്ടി യുദ്ധക്കളത്തില്‍ ഇറങ്ങി ?
കൌരവരും പാണ്ടവരും ജെഷ്ടാനുജന്‍ മാരല്ലേ ? ഇവര്‍ രക്ത ബന്ധുക്കളും ഒരേ
കുടുംബക്കാരും അല്ലെ ?
നമ്മുടെ സങ്കല്‍പ്പ പ്രകാരം ഇവരൊക്കെ ഹിന്ദു മതക്കാര്‍ .പിന്നെ ഇവര്‍ തമ്മില്‍ എന്തിന്നു യുദ്ധം ചെയ്തു ?ചോദ്യം പ്രസക്തമാണ് .
3)ബദര്‍ യുദ്ധ രംഗം
ദി മെസേജ് എന്ന ഫിലിമിലെ ഒരു രംഗം
നീണ്ട
പതിമ്മൂന്നു വര്‍ഷത്തെ നിരന്തര പീഡനതിന്നു ശേഷം പ്രവാചകന്‍ മുഹമ്മദ് നബി
സ്വന്തം നാടായ മക്കയില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെയുള്ള മദീനയിലേക്ക്
തന്റെ അനുയായികളെയും കൂട്ടി പലായനം ചെയ്തു. അവിടെയും സ്വസ്ഥമായി
ജീവിക്കാന്‍ അനുവദിക്കാതെ യുദ്ധോല്സുകരായി മക്കക്കാര്‍ മുഹമ്മദ് നബിയും
കൂട്ടരെയും ആക്രമിക്കാന്‍ പദ്ധതിയുമായി വന്നു .അങ്ങിനെ ഇരുപക്ഷവും
മദീനയില്‍ നിന്ന് 130 KM അകലെ ബദര്‍ ഭൂമിയില്‍ വെച്ച് ഏറ്റു മുട്ടി.ആയിരത്തിലധികം വരുന്ന മക്കന്‍ സൈന്യത്തെ വെറും 313 പേര്‍ മാത്രമുള്ള സൈന്യവുമായി മുഹമ്മദ് നബി ഏറ്റുമുട്ടി.മുഹമ്മദ് നബിയുടെ പക്ഷത് നിന്ന് 14 പേരും ശത്രു പക്ഷത്തില്‍ നിന്ന് 70 പേരും കൊല്ലപ്പെട്ടു.
മുഹമ്മദ് നബിയുടെ എതിരാളികള്‍ തന്റെ ഗോത്രത്തിലും കുടുംബത്തിലും പെട്ടവര്‍ .രക്ത ബന്ധുക്കള്‍ .എന്നിട്ടും എന്ത് കൊണ്ട് യുദ്ധം ചെയ്തു ?
ഇവിടെ ഒരേ ജാതിയിലും കുലത്തിലും കുടുംബത്തിലും ജനിച്ചു എന്നതിനാല്‍ ശത്രുത കാണിക്കതിരിക്കുകയല്ലേ ഇവര്‍ ചെയ്യേണ്ടത് ?പിന്നെ എന്തായിരുന്നു ഇവരുടെ ശത്രുതയ്ക്ക് കാരണം ?? ഉത്തരം :
ശത്രുക്കള്‍ അധര്‍മ്മം പ്രവര്‍ത്തിക്കുന്നവര്‍ ആയിരുന്നു എന്നതാണ് കാരണം .
സ്ത്രീയെ
തട്ടിക്കൊണ്ടു പോകുന്നവര്‍ (രാവണന്‍ ) ,സ്ത്രീയുടെ വസ്ത്രമുരിയാന്‍
ശ്രമിക്കുന്നവര്‍ (കൌരവര്‍ ) ,പെണ്‍ കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചു
മൂടുന്നവര്‍ (മക്കക്കാര്‍ ) ,മനുഷ്യനെ അരക്കില്ലത്തില്‍ ചുട്ടുകൊല്ലാന്‍
ശ്രമിക്കുന്നവര്‍ ഇവരാണ് മാനവ കുലത്തിന്റെ ശത്രുക്കള്‍ ഇവര്‍ക്ക്
എതിരെയുള്ള പ്രവര്‍ത്തനമാണ് ധര്‍മ്മം ....ഇവര്‍ക്കെതിരെയുള്ള സമരമാണ്
യുദ്ധം .
അര്‍ജുനനെ വിളിച്ചു കൊണ്ട് ശ്രീ കൃഷ്ണന്‍ പറയുന്നു : "യഥാ യഥാഹി ധര്മ്മസ്യ ഗ്ലാനിര്‍ ഭവതി ഭാരതാ
അഭ്യുദ്ധാനം അധര്മ്മസ്യ തഥാത്മാനം സ്രിജാമ്യുഹം. "(ഭഗവത് ഗീത , അദ്ധ്യായം 4 ശ്ളോകം 7) എപ്പോള് ധര്‍മ്മത്തിനു
താഴ്ചയും അധര്‍മ്മത്തിന് ഉയര്ച്ചയും ഉണ്ടാകുന്നുവോ അപ്പോള് ഞാന് ഇറങ്ങി വരുന്നു . "പരിത്രാനായ സാധൂനാം വിനാശായ ച ദുഷ്ക്രിതാം ധര്‍മ്മ സംസ്ഥാപ നാര്‍ത്തായ സംഭവാമി യുഗേ യുഗേ "(ഭഗവത് ഗീത , അദ്ധ്യായം 4 ശ്ളോകം 8) നന്മ പ്രചരിപ്പിക്കാനും തിന്മ ഉച്ചാടനം ചെയ്യാനും ധര്‍മത്തെ പുന:സ്ഥാപിക്കാനും ഞാന്‍ യുഗങ്ങള്‍ തോറും പ്രത്യക്ഷപ്പെടും. ഖുര്‍ആന്‍ പറയുന്നു : "നന്‍മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കല്‍പിക്കുകയും,
ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍
നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍."(ഖുര്‍ആന്‍ ,ആലു ഇമ്രാന്‍: 104) "നാം നൂഹിനോടു
കല്‍പിച്ചതും നിനക്കു(മുഹമ്മദ്) നാം ദിവ്യബോധനമായി നല്‍കിയതും ഇബ്റാഹീം, മൂസാ, ഈസാ
എന്നിവരോടനുശാസിച്ചതുമായ കാര്യം തന്നെ അവന്‍ നിങ്ങള്‍ക്കു ധര്‍മ്മ നിയമമായി
നിശ്ചയിച്ചു തന്നിരിക്കുന്നു. “നിങ്ങള്‍ ഈ ധര്‍മത്തെ(ദീന്‍) സ്ഥാപിക്കുക;
അതില്‍ ഭിന്നിക്കാതിരിക്കുക”യെന്നതാണത്." (ഖുര്‍ആന്‍, അശൂറ: 13 )
ഇവിടെ ധര്മത്തെ സ്ഥാപിക്കുക എന്ന ഗീതയിലെയും ഖുര്‍ആനിന്റെയും വാചകം ശ്രദ്ധിക്കുക
വിശ്വസിച്ചവരേ,
നിങ്ങള്‍ നീതി നടത്തി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത്
നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ
എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല.
ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍
സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍
വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍
അറിയുക. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി
അറിയുന്നവനാണ് അല്ലാഹു."(ഖുര്‍ആന്‍, അന്നിസാ അ`135)
നൂഹിന്റെ മഹാ പ്രളയവും മനുവും
അത് പോലെ
ബൈബിളിലും ഖുരാനിലും പറയുന്ന ഒരു പുരാതന സംഭവമാണ് നോഹ് നബിയുടെ
ജീവിതം.സ്വന്തം സമുദായം അദ്ദേഹത്തെ എതിര്‍ക്കുകയും നന്മയുടെ ശത്രുക്കള്‍
ആവുകയും ചെയ്തപ്പോള്‍ ദൈവം നൂഹിനോട് മല മുകളില്‍ കപ്പല്‍ നിര്‍മ്മിക്കാന്‍
ആവശ്യപ്പെടുന്നു .അതിനെയും അവര്‍ പരിഹസിച്ചു .ഒരു മഹാ പ്രളയത്തെ കുറിച്ച്
അദ്ദേഹം മുന്നറിയിപ്പ് കൊടുത്തു .അവര്‍ അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.
നോഹ് തന്നില്‍ വിശ്വസിച്ച കുറഞ്ഞ പേരെയും കൊണ്ട് കപ്പലില്‍ കയറി .മഹാ
പ്രളയം ആരംഭിച്ചു.മറ്റുള്ളവര്‍ മുഴുവന്‍ മുങ്ങി മരിച്ചു നൂഹിന്റെ ഒരു മകന്‍
അടക്കം .
ഇതേ പ്രളയത്തെ കുറിച്ച് ലോകത്തുള്ള എല്ലാ പുരാതന ഗ്രന്ഥങ്ങളിലും കാണാം.ഇന്ത്യന്‍ പുരാണങ്ങളില്‍ ഒരു മഹാ പ്രളയത്തെ കുറിച്ച് പറയുന്നുണ്ട് .മനു ഇങ്ങനെ ഒരു പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടു എന്നും പറയപ്പെടുന്നു .വിഷ്ണുവിന്റെ അവതാരമായ മത്സ്യം മനുവിനോട് പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാനായി കപ്പല്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
ആ നിര്‍ദ്ദേശ പ്രകാരം അദ്ദേഹം കപ്പല്‍ നിര്‍മിക്കുകയും രക്ഷപ്പെടുകയും ചെയ്തു .
(മത്സ്യ പുരാണം ,വിഷ്ണു പുരാണം കാണുക )
അത്ഭുത ജനനങ്ങള്‍:യേശുവും ശ്രീകൃഷ്ണനും
യേശുവിന്റെ ജനനം പിതാവിന്റെ സാനിധ്യം ഇല്ലാതെ ആയിരുന്നു .യേശു ദൈവത്തിന്റെ വചനത്താല്‍ മര്‍യമിന്റെ വയറ്റില്‍ വളര്‍ന്നു എന്ന് ഖുറാന്‍.
ഇതേ പോലുള്ള ഒരു സംഭവം കൃഷ്ണന്റെ ജനനത്തിലും കാണാം .കൃഷ്ണന്റെ അമ്മ ദേവകി ഗര്‍ഭം ധരിക്കുന്നത് വാസുദേവന്റെ നോട്ടം മൂലമാണെന്ന് പുരാണം പറയുന്നു .
ശ്രീ
രാമന്‍ ,ശ്രീ കൃഷ്ണന്‍ തുടങ്ങിയവര്‍ ജനിച്ചത് ഉന്നത കുലത്തിലും രാജ
വംശത്തിലും ആയിരുന്നു .മുഹമ്മദ് നബിയും അത് പോലെ മക്കയുടെയും കഅബയുടെയും
അധികാരികളായ ഖുരൈഷീ ഗോത്രത്തില്‍ ആയിരുന്നു ജനിച്ചത് . മോസ്സാസ് വളര്‍ന്നത് ഫരോവന്റെ
കൊട്ടാരത്തില്‍ .പിന്നീട് ഇവരെ എല്ലാവരെയും എതിര്‍ത്തത് അവരുടെ അതെ കുലവും ജനതയും തന്നെ എന്നത് ഒരു യാദ്രിശ്ചികത മാത്രമാണോ ?
ശിശു വധം :ശ്രീകൃഷ്ണനും, മോസസ്സും
മഥുരയിലെ ക്രൂരഭാരണാധികാരിയായ കംസന്‍ തന്റെ അന്ത്യം സഹോദരി ദേവകിയുടെ എട്ടാമത്തെ മകനാല്‍ ആയിരിക്കും എന്ന പ്രവചനം അറിഞ്ഞു. അതിനാല്‍ അവരുടെ ഓരോ പ്രസവത്തിലും ഉള്ള ആണ്‍കുഞ്ഞുങ്ങളെ വധിച്ചു കളഞ്ഞു ..
ഫറോവയും
അത് തന്നെ ചെയ്തു.ഇസ്രയേല്‍ മക്കളില്‍ ഒരു പുരുഷന്‍ തന്റെ അന്തകനാകും
എന്നാ പ്രവചനത്താല്‍ ഫറോവാന്‍ ഇസ്രയേല്‍ മക്കളിലെ എല്ലാ നവ ജാത പുരുഷ സന്തതികളെയും കൊല ചെയ്തു തുടങ്ങി .
ദേവകിയുടെ ഭര്‍ത്താവ് വാസുദേവന്‍ കംസന്റെ ജയില്‍ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെട്ടു. തനിക്കു ലഭിച്ച ആണ്‍ കുഞ്ഞിനെ തലയില്‍ ഏറ്റി രാത്രി തന്നെ നദി കടന്നു ഗോകുലത്തില്‍ എത്തിച്ചു . അവിടെ
തന്റെ സുഹ്രത്തായ നന്ദന്റെ ഭാര്യ യശോധ പ്രസവിച്ച പെണ്‍ കുഞ്ഞിനെയും
കൊണ്ട് വാസുദേവന്‍ വീണ്ടും കംസന്റെ ജയിലില്‍ തിരിച്ചു വന്നു .രാവിലെ ജയിലില്‍ വന്നു കംസന്‍ കണ്ടത് പെണ്‍ കുട്ടിയെ ആയതിനാല്‍ കൊല്ലാതെ വിട്ടു കളഞ്ഞു .
ഇതേ പോലെയാണ് മൂസയുടെ മാതാവ് തന്റെ കുട്ടിയെ രക്ഷിക്കാന്‍ നൈല്‍
നദിയില്‍ ഒഴുക്കിയത് .നദിക്കരയില്‍ നിന്ന് കുളിക്കുകയായിരുന്ന ഫരോവന്റെ
ഭാര്യ കുട്ടിയെ കാണുകയും തന്റെ കൊട്ടാരത്തില്‍ മകനെപ്പോലെ വളര്‍ത്തുകയും
ചെയ്തു ....ഈ മകനാണ് പിന്നീട് മോസ്സസ് ആയതും ഫരോവന്റെ അന്ത്യതിന്നു കാരണം
ആയതും .
മുഹമ്മദ് നബിയുടെ കാലത്തെ മക്കാ നിവാസികളിലെ ഒരു അനാചാരത്തെ ഖുറാന്‍ എതിര്‍ക്കുന്നത് ഇങ്ങനെ...
"അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും."
"തനിക്കു
ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന്‍ ആളുകളില്‍ നിന്ന്
ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ
അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ
നീചം തന്നെ!"(ഖുറാന്‍ ,അന്നഹ്ല്‍ :58,59)
ത്രിദേവി ,ത്രി മൂര്‍ത്തി,ട്രിനിറ്റി
ദൈവ സങ്കല്‍പ്പങ്ങളിലും പല സാമ്യതകളും കാണാം.പുരാതന
ഇന്ത്യന്‍ വേദങ്ങളിലും ,ബൈബിളിന്റെ പഴയ നിയമങ്ങളിലും ,പുതിയ നിയമങ്ങളുടെ
ആദ്യ ഭാഗത്തും ശക്തമായ ഏകദൈവ വിശ്വാസം ഉദ്ഘോഷിക്കുന്നു .വിഗ്രഹവല്‍ക്കരണം, ബിബപൂജ തുടങ്ങിയവയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു.
അത് പോലെ ക്രൈസ്ത്രവതയില്‍ പിന്നീട് കണ്ടുവന്ന ട്രിനിറ്റി(ത്രികെയത്വം) സങ്കല്‍പം പുരാണ ഉപനിഷത് കാലത്തെ ഹൈന്തവതയിലെ ചില ദൈവ വിശ്വാസങ്ങള്‍ തമ്മില്‍ സാമ്യത കാണുന്നു.
ദൈവത്തെ മൂന്നായി കാണുന്ന ക്രൈസ്തവ സങ്കല്‍പം ഇങ്ങനെ പിതാവ് ,പുത്രന്‍, പരിശുദ്ധാത്മാവ്.
ദൈവത്തെ ത്രിമൂര്‍ത്തികളായി സങ്കല്പിക്കുന്ന ഹൈന്ദവ സങ്കല്പത്തില്‍ (ബ്രഹ്മാവ്(സൃഷ്ടി) ,വിഷ്ണു(സ്ഥിതി) ശിവന്‍(സംഹാരം ) എന്നിങ്ങനെ കാണാം .
അത് പോലെ ത്രിദേവി സങ്കല്പവും (സരസ്വതി ,ലക്ഷ്മി ,പാര്‍വതി/കാളി) നമുക്ക് കാണാം .
എന്നാല്‍ ദൈവത്തെ ഇങ്ങനെ മൂന്നായി കാണുന്നത് ഖുര്‍ആന്‍ ശക്തായി വിമര്‍ശിക്കുന്നു .
"ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍
തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു. കാരണം, ഏകനായ ദൈവമല്ലാതെ മറ്റൊരു
ദൈവമില്ല. തങ്ങളുടെ വാദങ്ങളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍
അവരിലെ സത്യനിഷേധികളെ നോവേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും."(അല്‍ മാഇദ :73) ധര്‍മ സ്ഥാപകര്‍ എല്ലാ ജനപഥങ്ങളിലെക്കും വന്നിട്ടുണ്ട്
"ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്. അങ്ങനെ അവരിലേക്കുള്ള
ദൂതന്‍ വന്നാല്‍ അവര്‍ക്കിടയല്‍ നീതിപൂര്‍വ്വം
തീരുമാനമെടുക്കപ്പെടുന്നതാണ്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല."(ഖുറാന്‍, യൂനുസ് :47)
"നിശ്ചയമായും
എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്:
"നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.” അങ്ങനെ
അവരില്‍ ചിലരെ അല്ലാഹു നേര്‍വഴിയിലാക്കി. മറ്റു ചിലരെ ദുര്‍മാര്‍ഗം
കീഴ്പ്പെടുത്തുകയും ചെയ്തു. അതിനാല്‍ നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ.
എന്നിട്ട് സത്യത്തെ നിഷേധിച്ചുതള്ളിയവരുടെ ഒടുക്കം എവ്വിധമായിരുന്നുവെന്ന്
നോക്കിക്കാണുക."(ഖുറാന്‍ ,അന്നഹ്ല്‍ :36)
ഇവിടെ ഇത് പൂര്‍ണ്ണമാകുന്നില്ല.........സ്ഖലിതങ്ങള്‍ ഉണ്ടായേക്കാം .......
അബ്രഹാമിന്റെ(ഇബ്രാഹീം
നബി)യുടെ ജനനം ഏകദേശം 4500 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇപ്പോഴത്തെ ഇറാഖിലെ
ഊര്‍ പട്ടണത്തില്‍.ലോകത്തുള്ള മൂന്നു പ്രഭല മതങ്ങളെ (ജൂത ,ക്രൈസ്തവ ,ഇസ്ലാം) യോജിപ്പിക്കുന്ന കണ്ണി അബ്രഹാം പ്രവാചകനാണ്.അദ്ദേഹത്തിനു രണ്ടു ആണ്‍ മക്കള്‍
1.ഇഷ്മായേല്‍(ഇസ്മായീല്‍ നബി)
2.ഇഷാഖ്(ഇസ് ഹാഖ് നബി )
ഇഷ്ഹാഖ് താമസിച്ചത് കനാന്‍ (പലസ്തീനില്‍ ) .ഇസ്മായീല്‍ വളര്‍ന്നത് മക്കയില്‍ (സൌദി അറേബ്യ).നോഹ (നൂഹ് നബി)യുടെ പൌത്രന്‍ കനാന്റെ സന്താന പരമ്പരകള്‍ താമസിച്ചതിനാല്‍ കാനാന്‍ എന്ന പേര്‍ വന്നു ചേര്‍ന്നു.ഇഷാഖ് നബിയുടെ മകന്‍ ജാക്കബ് (യഅകൂബ് നബി ).
യഅകൂബ് നബിയുടെ മറ്റൊരു പേരാണ് ഇസ്രായേല്‍ .ഇസ്രയേല്‍ എന്നാല്‍ ദൈവത്തിന്റെ അടിമ എന്നര്‍ത്ഥം.യഅകൂബ് താമസിച്ചതും കനാനില്‍ .അദ്ദേഹത്തിന്നു പന്ത്രണ്ടു മക്കള്‍
10.സെബുലുന്‍ ( Zebulun), 11.ജോസഫ് (Joseph)(യൂസുഫ് നബി ),12.ബിന്യാമിം Benjamin,(ബിനിയാമിന്‍ )
ഇസ്രയേല്‍ മക്കള്‍ ഈജിപ്തില്‍
ഇതില്‍
യൂസുഫിനെ സഹോദരങ്ങള്‍ ചെറുപ്രായത്തില്‍ കിണറ്റില്‍ എറിഞ്ഞു കൊല്ലാന്‍
ശ്രമിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട യൂസുഫ്
ഈജിപ്തിലേക്ക് എത്തപ്പെട്ടു .അവിടെ ഭരണത്തില്‍ എത്തി .ക്ഷാമം വന്നപ്പോള്‍
എല്ലാ കുടുമ്പവും പന്ത്രണ്ടു മക്കള്‍ അടക്കം 67 പേര്‍ ഈജിപ്തില്‍ സ്ഥിര
താമസമാക്കി .യൂസുഫിന്നു ശേഷം അധികാരം വീണ്ടും കോപ്റ്റിക്കുകളുടെ കയ്യില്‍
വന്നു .ഏകദേശം 500 വര്‍ഷത്തിനുള്ളില്‍ ഈ പന്ത്രണ്ടു പേരുടെ ജനസന്തതികള്‍
പന്ത്രണ്ടു ഗോത്രമായി മാറി..ഇവരെയാണ് ഇസ്രയേല്‍ മക്കള്‍ എന്ന് പറയുന്നത് .ഫരോവാന്‍ ഇവരെ അടിമകളാക്കി വര്‍ഷങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു .
മോസ്സസ് (മൂസാ നബി )ഇസ്രയേല്യരുടെ വിമോചകനായ പ്രവാചകൻ
ഇസ്രയേല്യരുടെ വിമോചനത്തിനായി ദൈവം നിശ്ചയിച്ച പ്രവാചകനാണ് മോസ്സാസ് (മൂസാ നബി
).ഫരോവയുമായുള്ള നിരന്തര സമരത്തിനു ഒടുവില്‍ മൂസ ഏകദേശം ഇരുപതു ലക്ഷം
ഇസ്രയെലുകലുമായി ചെങ്കടല്‍ മുറിച്ചു കടന്നു സീനാ മരുഭൂമിയില്‍ എത്തി.ദൈവീക
ശിക്ഷയാല്‍ ഫരോവാന്‍ (രംസീസ് രണ്ടാമന്‍ )ചെങ്കടലില്‍ മുങ്ങി മരിച്ചു .
ഇസ്രയേല്‍ മക്കള്‍ സിനാ മരുഭൂമിയില്‍
സിനാ പര്‍വ്വതത്തില്‍ വെച്ചാണ് മൂസ ദൈവീക കല്പനകള്‍ അടങ്ങിയ ഫലകം തന്റെ ജനതക്ക് നല്‍കിയത്.വിമോചന
സ്വപ്നവുമായി സ്വന്തം നാടായ പാലസ്തീനിലേക്ക് പോകാനും അവിടെ
അന്നുണ്ടായിരുന്ന ക്രൂരരായ ഭരണകൂടത്തോട് യുദ്ധം ചെയ്യാനും മൂസ
ഇസ്രായെല്യരോട് കല്പിച്ചു.അവര്‍ അദ്ദേഹത്തെ അന്ഗീകരിച്ചില്ല.അതിനാല്‍ 40
വര്ഷം സീനാ മരുഭൂമിയില്‍ അവര്‍ അലഞ്ഞു തിരിഞ്ഞു.
വീണ്ടും പലസ്തീനില്‍
പിന്നീട് ഇസ്രായീല്യര്‍ ഫലസ്തീനില്‍ പ്രവേശിച്ചപ്പോള്‍ അവിടെ വിവിധ സമുദായങ്ങള്‍ അധിവസിച്ചിരുന്നു. ഹിത്യര്‍ ,അമോരികള്‍ , കനാന്യര , ഫിരീസ്സ്യര , ഹവ്യര ,
യബൂസ്യര്‍, ഫിലിസ്ത്യര്‍ തുടങ്ങിയവര്‍ വസിച്ചിരുന്നു.ബൈബില്‍ പ്രകാരം
മോസ്സസ്,ഹരൂണ്‍,ജോഷ് വ(യൂഷാ ഇബ്നു നൂന്‍) തുടങ്ങിയവര്‍ യുദ്ധം ചെയ്തു
പാലസ്തീനിന്റെ പല സ്ഥലങ്ങളും കീഴടക്കി .മൂസയുടെ മരണത്തിനു ശേഷം ജോഷ് വ
ജോര്‍ദാന്‍ നദി കടന്നു കാനാന്‍കാരെ തോല്‍പ്പിച്ചു.ഇവര്‍ക്ക് പ്രത്യേക
ഭരണകൂടം ഉണ്ടായിരുന്നില്ല .പന്ത്രണ്ടു ഗോത്രത്തിന്നും മേല്‍നോട്ടക്കാരനായി
ഓരോരുത്തരെ നിയമിച്ചു.ഇവരെ ന്യായാധിപന്മാര്‍ എന്ന് പറയും .
പന്ത്രണ്ടു ഗോത്രങ്ങള്‍
ഇസ്രയെല്യരുടെ മതപരവും
,ധാര്മീകവും,രാഷ്ട്രീയവുമായ കാര്യങ്ങള്‍ അവരായിരുന്നു കൈകാര്യം
ചെയ്തിരുന്നത് .എന്നാല്‍ പ്രസ്തുത ഗോത്രങ്ങള്‍ തമ്മില്‍ പരസ്പരം ഐക്യം
ഉണ്ടായിരുന്നില്ല . .അതിനാല്‍
ഇവര്‍ക്ക് കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല .
ഇസ്രയേല്‍ എന്ന വാഗ്ദത്ത രാഷ്ട്രം
ഇസ്രയെല്ല്യരുടെ ആവശ്യപ്രകാരം ബി സി 1020 മുതല്‍ ശംവീല്‍ നബി(സാമുവല്‍ )അവര്‍ക്ക് താലൂത്തി(ഷോള്‍)
നെരാജാവായി നിശ്ചയിച്ചു കൊടുത്തു. ഏകീകൃതമായ ഈ രാഷ്ട്രത്തിന് വഴിക്കുവഴി മൂന്നു സാരഥികളുണ്ടായി.
ഒന്ന്, താലൂത്ത് (ഷോള്‍).ശേഷം വന്ന ദാവീദ് (ദാവൂദ് നബി)(ബി . സി . 1004- 965) കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചടക്കുകയും ഐക്യ ഇസ്രയേല്‍ രാഷ്ട്രംസ്ഥാപിക്കുകയും ചെയ്തു.അങ്ങിനെ തോറയില്‍ പറഞ്ഞ മോസ്സസ് വാഗ്ദാനം ചെയ്ത ആ വാഗ്ദത രാജ്യം(Promised Land)ദാവൂദിനാല്‍ പൂര്‍ത്തീകരിച്ചു. രാജ്യം പിന്നീട് ദാവൂദിന്റെ
മകന്‍ സുലൈമാന്‍ നബി (സോളമന്‍ ) (ബി .സി . 965- 926)ഭരിച്ചു .അദ്ധേഹം ഹൈക്കല്‍ സുലൈമാനി (സുലൈമാന്‍
ക്ഷേത്രം )(ബൈതുല്‍ മുഖദസ് )പണികഴിപ്പിച്ചു.ജെരൂസലം ആയിരുന്നു തലസ്ഥാനം .
ഒന്നാം അധപതനവുംരാജ്യത്തിന്‍റെ വിഭജനവും
സുലൈമാന്‍നബിയുടെ മരണത്തിന്നു ശേഷം ഇസ്രയെല്യരുടെ അധപതനം തുടങ്ങി .രാജ്യം രണ്ടായി വിഭജിക്കപ്പെട്ടു .വടക്ക് സാമിരിയ്യ ആസ്ഥാനമായ ഇസ്രയേല്‍ രാജ്യം ,തെക്ക് ജെരൂസലം ആസ്ഥാനമായിയഹൂദ രാജ്യം..
ഇസ്രയേല്‍ രാജ്യം വിഭജിച്ചു രണ്ടായി 1.യഹൂദാ രാജ്യം 2.ഇസ്രയേല്‍ രാജ്യം
അങ്ങിനെ ദൈവത്തിനാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ജനത നിരന്തരം ദൈവീക നിയമ ലംഘനം
നടത്തിയതിനാല്‍ പ്രവാചകന്മാരാലും ദൈവത്താലും തന്നെ ശപിക്കപ്പെട്ടു.
ഈ അധപ്പതന കാലത്ത് വന്ന എല്ലാ പ്രവാചകന്മാരും അവരെ നേര്‍വഴിക്കു നടത്താന്‍ ശ്രമിച്ചു .ഇല്‍യാസ്
നബിയും(Elija ) അല്‍യസഅ് നബിയും(Elisha) അവരുടെ മത ഭ്രഷ്ടിനെയും സാമൂഹ്യ
ദുരാചാരങ്ങളെ കുറിച്ചും താക്കീതു ചെയ്തു .അവര്‍ അതൊന്നു കേട്ടതായി ഭാവിച്ചില്ല.
`ആമോസ്`(Amoz)പ്രവാചകനും
( B.C. 787-747) `ഹോശേയ്`( Hoshaiah) പ്രവാചകനും (B. C. 747-735)
രംഗത്തുവന്ന് അനുക്രമമായി താക്കീതുകള്‍ നല്‍കിക്കൊണ്ടിരുന്നു. പക്ഷേ, ഈ
താക്കീതുകള്‍ അവര്‍ അകപ്പെട്ടിരുന്ന അശ്രദ്ധയില്‍ കൂടുതല്‍ മുഴുകുവാന്‍
മാത്രമേ അവരെ പ്രേരിപ്പിച്ചുള്ളൂ. എത്രത്തോളമെന്നാല്‍ ഇസ്രായീല്‍ രാജാവ്,
ആമോസ് പ്രവാചകനെ തന്റെ നാട്ടില്‍നിന്ന് പുറത്താക്കുകയും തന്റെ
പ്രവാചകദൌത്യം സാമിരിയ്യയുടെ(തലസ്ഥാനം )
അതിര്‍ത്തികളില്‍ പരിമിതമാക്കിനിര്‍ത്താന്‍ കല്‍പിക്കുകയും
ചെയ്തു.പിന്നീട് അധികകാലം വേണ്ടിവന്നില്ല, ദൈവത്തിന്റെ ശിക്ഷ ഇസ്രായീല്‍
രാഷ്ട്രത്തിന്റെയും ജനതയുടെയും മേല്‍ വന്നു വീഴാന്‍.
B.C. 721-ല്‍
അശ്ശൂര്‍(അസ്സീറിയ ) രാജാവായ `സര്‍ഗോണ്‍` സാമിരിയ്യ ജയിച്ചടക്കുകയും ഇസ്രായീല്‍
രാഷ്ട്രത്തിന്റെ അന്ത്യം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് ആയിരക്കണക്കില്‍
ഇസ്രായീല്യര്‍ വധിക്കപ്പെട്ടു. ഇരുപത്തേഴായിരത്തിലധികം ഇസ്രായീല്യരെ
രാഷ്ട്രത്തില്‍നിന്ന് പുറത്താക്കി. അസ്സീരിയക്കാര്‍ ഇസ്രയേല്‍ രാഷ്ട്രത്തെ തരിപ്പണമാക്കി.
ഇസ്രയേല്‍ രാജ്യത്ത് മുന്നറിയിപ്പ് കൊടുത്ത പ്രധാന പ്രവാചകന്മാര്‍ ഇല്‍യാസ്
നബി(Elija ) അല്‍യസഅ് നബി(Elisha) ആമോസ്`(Amoz) ഹോശേയ്`( Hoshaiah)
ബാബിലോണിയക്കാര്‍ യഹൂദാ രാജ്യം പിടിച്ചെടുക്കുന്നു,ജരൂസലെമിന്റെ സമ്പൂര്‍ണ്ണ നാശം
ഇസ്രെയെല്യരുടെ രണ്ടാം
രാജ്യമായ യഹൂദാ രാജ്യത്തുള്ളവരും ധാര്‍മീകമായി അധപതിച്ചിരുന്നു
.അസ്സീരിയക്കാര്‍ അവരെ കീഴട്ക്കിയിരുന്നില്ല .അവര്‍
കപ്പം കൊടുത്തു കഴിഞ്ഞു.യെശയ്യാ(Isaiah) പ്രവാചകന്റെയും യിരമ്യാും(Jeremiah) പ്രവാചകന്റെയനിരന്തര
ശ്രമങ്ങളുണ്ടായിരുന്നിട്ടും യഹൂദായിലെ ജനങ്ങള്‍ വിഗ്രഹാരാധനയില്‍ നിന്നും
ദുര്‍വൃത്തികളില്‍നിന്നും മോചിതരായില്ല. ശേഷം എസക്കിയേല്‍ പ്രവാചകനും(Ezekiel) മുന്നറിയിപ്പ് നല്‍കി .അങ്ങനെ B.C. 598 ല്‍
ബാബിലോണിയന്‍ (ദക്ഷിണ ഇറാഖ് )ചക്രവര്‍ത്തി ബുഖ്ത്ത് നസര്‍ (നബൂക്കഡ് നസര്‍) ജറൂശലേമടക്കമുള്ള
യഹൂദരാഷ്ട്രത്തെ പൂര്‍ണമായും കീഴടക്കുകയും യഹൂദരാജാവിനെ
ബന്ധനസ്ഥനാക്കുകയും ചെയ്തു. എന്നിട്ടും യഹൂദികളുടെ ദുര്‍വൃത്തികളുടെ പരമ്പര
അവസാനിച്ചില്ല. യിരമ്യാ പ്രവാചകന്റെ നിര്‍ദ്ദേശങ്ങളെല്ലാമുണ്ടായിട്ടും
അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നതിന് പകരം
ബാബിലോണിയക്കാരോട് അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ട് തങ്ങളുടെ ഭാഗധേയം മാറ്റാനാണ് ശ്രമിച്ചത്. അവസാനം B.C. 587ല്‍ ബുഖ്ത്ത് നസര്‍
ശക്തമായ ഒരാക്രമണം നടത്തി യഹൂദായുടെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളും
തരിപ്പണമാക്കുകയും ജറൂശലേമിനേയും ഹൈക്കല്‍ സുലൈമാനിയേയും ഒരു ചുമര്‍
പോലും അവശേഷിപ്പിക്കാതെ നശിപ്പിച്ചു കളയുകയും ചെയ്തു.യഹൂദികളില്‍ വലിയ ഒരു
വിഭാഗത്തെ അവരുടെ പ്രദേശങ്ങളില്‍ നിന്നു പുറത്താക്കി, അവരെ വിവിധ
നാടുകളില്‍ ഛിന്നഭിന്നമാക്കി താമസിപ്പിക്കുകയും, സ്വദേശത്തുതന്നെ
അവശേഷിച്ച യഹൂദികള്‍ക്ക് അവിടെ അധിവസിച്ച മറ്റു ജനതകള്‍ മുഖേന നിന്ദ്യരും
അധഃസ്ഥിതരുമായി ജീവിക്കേണ്ടി വരികയും ചെയ്തു.
യഹൂദായിലെ ഇസ്രയേല്‍ മക്കളെ ഉദ്ധരിക്കാന്‍ ശ്രമിച്ച പ്രധാന പ്രവാചകര്‍ ഇവരാണ്. യെശയ്യാ(Isaiah) യിരമ്യാ (Jeremiah) എസക്കിയേല്‍ (Ezekiel) യഹൂദര്‍ എന്ന പേര്‍
ബാബിലോണിയക്കാരുടെ അധീനതയില്‍ ആയ യഹൂദ രാജ്യത്തെ ഇസ്രായേല്‍ മക്കളാണ് പില്‍കാലത്ത് യഹൂദര്‍ എന്ന പേരില്‍ അറിയപ്പെട്ടത് .ഏകദേശം
ക്രിസ്തുവിന്നു 400 -500 വര്ഷം മുമ്പാണ് യഹൂദര്‍ എന്നാ പേര്
ഇസ്രയീല്യര്‍ക്കു വന്നത് .പിന്നീട് ഈ പേര് പൊതുവായി ഉപയോഗിക്കുകയും യഹൂദ
മതം എന്ന നിലക്ക് അറിയപ്പെടുകയും ചെയുതു .
പേര്‍ഷ്യന്‍ ഭരണത്തില്‍ യഹൂദരുടെ തിരിച്ചു വരവ്
ബി സി 539 ല്‍ ഇറാന്‍(പേര്‍ഷ്യ) ചക്രവര്‍ത്തിയായിരുന്ന സൈറസ് (ഖോറസ് അഥവാ
ഖുസ്റു) ബാബിലോണിയക്കാരെ കീഴടക്കുകയും അടുത്തവര്‍ഷം തന്നെ എല്ലാ
ഇസ്രായീല്യര്‍ക്കും തിരിച്ചു വന്നു തങ്ങളുടെ ജന്‍മദേശത്ത് താമസിക്കാനുള്ള
പൊതു അനുവാദം വിളംബരപ്പെടുത്തുകയും ചെയ്തു.
ഇതിനെത്തുടര്‍ന്ന് യഹൂദായിലേക്ക് പ്രവഹിച്ചുകൊണ്ടിരുന്ന
യഹൂദിസംഘങ്ങളുടെ പരമ്പര ദീര്‍ഘകാലം തുടര്‍ന്നുകൊണ്ടിരുന്നു. സൈറസ്
അവര്‍ക്ക് ഹൈക്കല്‍ സുലൈമാനി(ബൈതുല്‍ മുഖദ്ദിസ്)
പുനര്‍ നിര്‍മിക്കാന്‍ അനുവാദം നല്‍കിയെങ്കിലും ഈ പ്രദേശങ്ങളില്‍
നിവസിച്ചിരുന്ന ജനത ഒരു ഘട്ടം വരെ അത് തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു.
അവസാനം ദാരിയൂസ്
(ദാരാ) ഒന്നാമന്‍(Darius I)B.C. 522 ല്‍ യഹൂദായുടെ അവസാനത്തെ രാജാവിന്റെ
പൌത്രന്‍ സെരുബാബേലിനെ(Zerubbabel)യഹൂദായിലെ ഗവര്‍ണറായി നിശ്ചയിച്ചു. അദ്ദേഹം ഹഗ്ഗി പ്രവാചകന്റെയും(Haggai)സഖയ്യാ പ്രവാചകന്റെയും ശാസ്ത്ര മുഖ്യനായ യോശുവായുടെയും(Joshua the High Priest)
മേല്‍ നോട്ടത്തില്‍ വിശുദ്ധ ഹൈക്കല്‍ പുനര്‍നിര്‍മിക്കുകതന്നെ ചെയ്തു.
എസ്രാ (Ezra )(ഉസൈര്‍) പ്രവാചകന്റെഉദ്ധാരണം.
ബി .
സി . 458 ല്‍ നാടുകടത്തപ്പെട്ട ഒരു വിഭാഗത്തോടൊപ്പം ഉസൈര്‍ (എസ്ര
പ്രവാചകന്‍ ) യഹൂദായില്‍ വരികയും ഇറാന്‍ ചക്രവര്‍ത്തി അര്‍ഥഹ്ശഷ്ടാ
(അര്‍ദശീര്‍) അദ്ദേഹത്തിന് ഇപ്രകാരം ഒരു തിട്ടൂരംകൊടുക്കുകയും ചെയ്തു: "അല്ലയോ എസ്രാ, നിനക്ക് നിന്റെ ദൈവം നല്‍കിയ ജ്ഞാനപ്രകാരം നദിക്ക്
അക്കരെ പാര്‍ക്കുന്ന സകല ജനത്തിനും നിന്റെ ദൈവത്തിന്റെ ജ്ഞാനപ്രമാണങ്ങളെ
അറിയുന്ന ഏവര്‍ക്കും തന്നെ ന്യായപാലനം നടത്താന്‍ അധികാരികളെയും
ന്യായാധിപന്‍മാരെയും നിയമിക്കണം. അറിയാത്തവര്‍ക്കോ നിങ്ങള്‍ അവയെ
ഉപദേശിച്ചുകൊടുക്കണം. എന്നാല്‍ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണവും
രാജാവിന്റെ ന്യായപ്രമാണവും അനുസരിക്കാത്ത ഏവനേയും ജാഗ്രതയോടെ ന്യായം
വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവന്നു
കല്‍പിക്കേണ്ടതാകുന്നു.``(എസ്രാ, 7: 25 ,26).
ഈ പ്രമാണമുപയോഗപ്പെടുത്തി എസ്രാപ്രവാചകന്‍ ( ഉസൈര്‍)
മൂസാ നബിയുടെ മതത്തെ ഉദ്ധരിക്കുവാന്‍ പാടുപെട്ടു. യഹൂദികളായ എല്ലാ
നല്ലവരേയും അദ്ദേഹം ഒരുമിച്ചുകൂട്ടി ശക്തമായ ഒരു നിയമവ്യവസ്ഥ ഉണ്ടാക്കി.
ബൈബിളിലെ അഞ്ചു പുസ്തകങ്ങള്‍-തോറ അഥവാ തൌറാത്ത്
അതിലുള്‍പ്പെടും-ക്രോഡീകരിച്ചു പ്രചരിപ്പിച്ചു. യഹൂദികള്‍ക്ക്
മതപഠനത്തിനുള്ള ഏര്‍പ്പാടുകളുണ്ടാക്കി. ശരീഅത്ത്(ദൈവീക നിയമങ്ങള്‍
)നടപ്പിലാക്കിക്കൊണ്ട്, ഇതരസമുദായങ്ങളുമായുള്ള സമ്പര്‍ക്കം മൂലം
ഇസ്രായീല്യരില്‍ വ്യാപിച്ചിരുന്ന വിശ്വാസപരവും ധാര്‍മികവുമായ തിന്‍മകള്‍
ദൂരീകരിക്കാന്‍ തുടങ്ങി.ബനൂഇസ്രായീല്‍(ഇസ്രയേല്‍ മക്കള്‍)
പൂര്‍ണമായും ദൈവത്തിന് അടിമപ്പെടുമെന്നും അവന്റെ നിയമങ്ങള്‍
പാലിക്കുമെന്നും അവരോട് കരാര്‍ വാങ്ങി.
ബി . സി . 445 ല്‍ നെഹമ്യാവിന്റെ(Nehemiah)
നേതൃത്വത്തില്‍ നാടുകടത്തപ്പെട്ട മറ്റൊരു സംഘവും കൂടി യഹൂദായില്‍
തിരിച്ചെത്തി. ഇറാന്‍ ചക്രവര്‍ത്തി നെഹമ്യാവിനെ ജറൂശലേമിന്റെ
ഭരണാധികാരിയായി നിശ്ചയിക്കുകയും നഗരം പുനര്‍നിര്‍മിക്കാന്‍ അനുവാദം
നല്‍കുകയും ചെയ്തു. അങ്ങനെ നൂറ്റമ്പത് വര്‍ഷത്തിനുശേഷം ബൈത്തുല്‍ മഖ്ദിസ്(വിശുദ്ധ മന്ദിരം)
പുനരുദ്ധരിക്കപ്പെടുകയും ജൂതമതത്തിന്റെയും സംസ്കാരത്തിന്റെയും
കേന്ദ്രമായിത്തീരുകയും ചെയ്തു. പക്ഷേ, വടക്കന്‍ ഫലസ്തീനിലും
സാമിരിയ്യയിലുമുണ്ടായിരുന്ന
ഇസ്രായീല്യര്‍ എസ്രായുടെ ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒട്ടും
പ്രയോജനപ്പെടുത്തിയില്ല. മാത്രമല്ല, ബൈത്തുല്‍ മഖ്ദിസിനെതിരില്‍ ജിസ്റിം
പര്‍വ്വതത്തില്‍ തങ്ങളുടെ സ്വന്തമായ ഒരു മതകേന്ദ്രം സ്ഥാപിക്കുകയും അതിനെ
ഇസ്രായീല്യരുടെ പ്രാര്‍ത്ഥനാ കേന്ദ്രം ആക്കാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെ
യഹൂദന്‍മാരും* സാമിരികളും* തമ്മിലുണ്ടായിരുന്ന അകല്‍ച്ച കൂടുതല്‍
വര്‍ധിക്കുകയാണുണ്ടായത്.
പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ പതനവും അലക്സാണ്ടര്‍ചക്രവര്‍ത്തി യുടെ
ദിഗ്വിജയങ്ങളും(ബി സി 332) അതിനുശേഷം ഗ്രീക്കുകാരുടെ ഉയര്‍ച്ചയും ഒരു
ഘട്ടം വരെ
യഹൂദികള്‍ക്ക് അങ്ങേയറ്റം വിഷമങ്ങള്‍ വരുത്തിവെക്കുകയുണ്ടായി.
അലക്സാണ്ടറുടെ മരണശേഷം രാഷ്ട്രം മൂന്നായി വിഭജിക്കപ്പെട്ടപ്പോള്‍ സിറിയന്‍
പ്രദേശങ്ങള്‍ അന്താക്കിയ(തുര്‍ക്കി) തലസ്ഥാനമാക്കിക്കൊണ്ടുള്ള
സലൂഖിരാഷ്ട്രത്തിന്റെ കീഴിലാണ് വന്നത്. ഈ രാഷ്ട്രത്തിന്റെ ചക്രവര്‍ത്തി
അന്ത്യൂക്കസ് മൂന്നാമന്‍ ബി സി . 198 ല്‍ ഫലസ്തീന്‍
ആക്രമിച്ചു കീഴടക്കി. മതപരമായി ബഹുദൈവവിശ്വാസിയും ധാര്‍മികമായി തികഞ്ഞ
അരാജകവാദിയുമായിരുന്ന ഈ ഗ്രീക്കു ചക്രവര്‍ത്തി ജൂതമതത്തോടും
സംസ്കാരത്തോടും കഠിനമായ അസഹിഷ്ണുതയാണ് പുലര്‍ത്തിയിരുന്നത്.
അവര്‍ക്കെതിരില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങള്‍
പ്രയോഗിച്ചുകൊണ്ട് അദ്ദേഹം ഗ്രീക്ക് സംസ്കാരത്തിന് പ്രചാരം നല്‍കുവാന്‍
തുടങ്ങി. മാത്രമല്ല, യഹൂദികളില്‍ നിന്നുതന്നെ നല്ല ഒരു വിഭാഗം അതിന്റെ
പ്രത്യേക പ്രചാരകന്‍മാരും പ്രവര്‍ത്തകരുമായി മാറുകയും ചെയ്തു. ഈ വിദേശ
ഇടപെടല്‍ യഹൂദ ജനതയില്‍ ഭിന്നിപ്പുണ്ടാക്കുകതന്നെ ചെയ്തു. ഒരു വിഭാഗം
ഗ്രീക്ക് വസ്ത്രങ്ങളും ഗ്രീക്ക് ഭാഷയും ഗ്രീക്ക് ജീവിതരീതികളും
ഗ്രീക്കുകളികള്‍ പോലും സ്വായത്തമാക്കിയെങ്കില്‍ മറ്റൊരു വിഭാഗം തങ്ങളുടെ
സംസ്കാരത്തില്‍ വാശിയോടുകൂടി ഉറച്ചുനിന്നു. അങ്ങനെ ബി . സി . 175 ല്‍
അന്ത്യൂക്കസ് നാലാമന്‍ (ഈഫ്ളീഫാനിസ്)(Antiochus IV Epiphanes)സിംഹാസനാരോഹണം ചെയ്തപ്പോള്‍ അദ്ദേഹം
തന്റെ മുഴുവന്‍ അധികാരശക്തിയുമുപയോഗിച്ചുകൊണ്ട് ജൂതമതത്തേയും
സംസ്കാരത്തേയും തുടച്ചുനീക്കാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം ബൈത്തുല്‍
മഖ്ദിസിലെ ഹൈക്കലില്‍ ഒരു വലിയ വിഗ്രഹം വെച്ചിട്ട് ജൂതന്‍മാരെ
നിര്‍ബന്ധപൂര്‍വ്വം അതിന്റെ മുമ്പില്‍ സാഷ്ടാംഗം ചെയ്യിച്ചു.
ബലിസ്ഥലത്തുവെച്ചു ജൂതന്‍മാര്‍ ബലിയറുക്കുന്നത് നിരോധിച്ചു.
ബഹുദൈവവിശ്വാസികളുടെ ബലിസ്ഥലത്തുതന്നെ അവരും ബലിയറുക്കണമെന്ന് കല്‍പിച്ചു.
തങ്ങളുടെ വീടുകളില്‍ തൌറാത്ത് സൂക്ഷിക്കുകയോ സാബ്ബത്ത് നിയമങ്ങള്‍
പാലിക്കുകയോ സന്താനങ്ങളുടെ ചേലാകര്‍മം നടത്തുകയോ ചെയ്യുന്നവര്‍ക്കെല്ലാം
വധശിക്ഷ നല്‍കുവാന്‍ കല്‍പന കൊടുത്തു.
മക്കാബി(MACCABEES ) വിപ്ളവവും ജൂത ഉയര്‍ത്തെഴുന്നെല്പ്പും (ബി സി 167-161)
ഈ
ഗ്രീക്ക് അടിച്ചമര്‍ത്തല്‍കൊണ്ട്
യഹൂദികള്‍ പരാജയപ്പെട്ടില്ലെന്ന് മാത്രമല്ല `മക്കാബി വിപ്ളവം`എന്ന പേരില്‍
ചരിത്രത്തില്‍ പ്രസിദ്ധിനേടിയ ശക്തമായ ഒരു പ്രസ്ഥാനം തന്നെ
അവര്‍ക്കിടയില്‍ രൂപം കൊള്ളുകയുണ്ടായി. എന്നാല്‍ ഈ വടംവലിയില്‍ ഗ്രീക്ക്
വല്‍കൃത ജൂതന്‍മാരുടെ അനുഭാവം ഗ്രീക്കുകാരോടായിരുന്നു. അവര്‍
`മക്കാബിവിപ്ളവ`ത്തെ പരാജയപ്പെടുത്താന്‍ പ്രാവര്‍ത്തികമായിത്തന്നെ
അന്താക്കിക്കാരായ അക്രമികളെ സഹായിച്ചുകൊണ്ടിരുന്നു. പക്ഷേ, എസ്രാ (ഉസൈര്‍)
ഉദ്ദീപിപ്പിച്ച മതബോധത്തിന്റെ ജീവന്‍ അവരില്‍ വളരെ ശക്തമായി സ്വാധീനം
ചെലുത്തിയിരുന്നതിനാല്‍ സാധാരണക്കാരായ ജൂതന്‍മാര്‍ മക്കാബികളുടെ
പക്ഷത്താണുണ്ടായിരുന്നത്. അവസാനം അവര്‍ ഗ്രീക്കുകാരെ പുറം തള്ളി
സ്വതന്ത്രമായ ഒരു മതസ്റ്റേറ്റ് സ്ഥാപിക്കുകതന്നെ ചെയ്തു. ഈ ഭരണ കൂടാത്തെ Hasmonean dynasty എന്ന് പറയും. ഇത് ബി . സി . 67
വരെ നിലനില്‍ക്കുകയുണ്ടായി. ഈ രാഷ്ട്രത്തിന്റെ അതിര്‍ത്തി പിന്നീട്
ക്രമത്തില്‍ വിപുലമായിവരുകയും മുമ്പ് യഹൂദാ- ഇസ്രായീല്‍ രാഷ്ട്രങ്ങളുടെ
കീഴിലുണ്ടായിരുന്ന മുഴുവന്‍ പ്രദേശങ്ങളേയും ഉള്‍ക്കൊള്ളുകയും ചെയ്തുവെന്നു
മാത്രമല്ല, ദാവൂദ് നബിയുടെയും സുലൈമാന്‍ നബിയുടെയും കാലത്ത്
കൈവശപ്പെടുത്താന്‍ കഴിയാതിരുന്ന ഫിലസ്ത്യായുടെ വലിയ ഒരു ഭാഗവും കൂടി
അധീനമാക്കുകയും ചെയ്തു.
റോമന്‍ ആധിപത്യവും രണ്ടാം അധപതനവും
മക്കാബി പ്രസ്ഥാനത്തെ
വളര്‍ത്തി ശക്തിപ്പെടുത്തിയ മത- ധാര്‍മികചൈതന്യം അവരില്‍നിന്ന്
ക്രമത്തില്‍ നശിച്ചുപോവുകയും തദ്സ്ഥാനത്ത് ശുദ്ധമായ ഭൌതിക പൂജയും
ആത്മാവില്ലാത്ത കാട്ടിക്കൂട്ടലുകളും കയറിപ്പറ്റുകയും ചെയ്തു.
ഇതവര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കിയെന്നു മാത്രമല്ല , റോമന്‍ സാമ്രാട്ടായ
പൂംപിയെ ഫലസ്തീനിലേക്ക് സ്വയം ക്ഷണിച്ചു വരുത്തുവാന്‍ കൂടി കാരണമാക്കിത്തീര്‍ത്തു.അങ്ങനെ B .C . 63 ല്‍ പൂംപി ഫലസ്തീനിലേക്ക്
തിരിക്കുകയും ബൈത്തുല്‍ മഖ്ദിസ് കീഴടക്കി യഹൂദന്‍മാരുടെ
സ്വാതന്ത്യ്രത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. പക്ഷേ ജയിച്ചടക്കിയ
സ്ഥലങ്ങളില്‍ നേര്‍ക്കുനേരെ തങ്ങളുടെ വ്യവസ്ഥകളും സമ്പ്രദായങ്ങളും
നടപ്പാക്കുന്നതിനെക്കാളേറെ പ്രാദേശിക ഭരണകര്‍ത്താക്കളിലൂടെ ലക്ഷ്യം
നേടിയെടുക്കുക എന്ന നയമായിരുന്നു റോമന്‍ സാമ്രാട്ടുകള്‍ കൂടുതല്‍
ഇഷ്ടപ്പെട്ടിരുന്നത്. അതിനാല്‍ അദ്ദേഹം ഫലസ്തീനില്‍ തന്റെ കീഴിലുള്ള ഒരു
രാഷ്ട്രം സ്ഥാപിക്കുകയും അവസാനം ക്രി.മു. 40 ല്‍ അത് `ഹെരോദ` എന്ന പേരുള്ള
സമര്‍ഥനായ ഒരു ജൂതന്റെ കയ്യില്‍ വരികയും ചെയ്തു. മഹാനായ ഹെരോദ എന്ന പേരില്‍
പ്രസിദ്ധനായ ഇദ്ദേഹത്തിന്റെ ആധിപത്യം ഫലസ്തീനു പുറമെ കിഴക്കന്‍
ജോര്‍ഡാനിലേക്കു കൂടി വ്യാപിക്കുകയും B .C . 40 മുതല്‍ 4 വരെ നീണ്ടു
നില്‍ക്കുകയും ചെയ്തു. അദ്ദേഹം ഒരു ഭാഗത്ത് മതനേതാക്കളെ സേവിച്ചുകൊണ്ട്
ജൂതന്‍മാരുടെ പ്രീതി കരസ്ഥമാക്കി. മറുവശത്ത് റോമന്‍സംസ്കാരം
പ്രചരിപ്പിക്കുകയും റോമന്‍ സിംഹാസനത്തോടുള്ള കൂറും സ്നേഹവും കൂടുതല്‍
കൂടുതല്‍ പ്രകടിപ്പിച്ചുകൊണ്ട് സീസറിന്റെ സ്നേഹം സമ്പാദിക്കുകയും ചെയ്തു.
ഇക്കാലത്ത് ജൂതന്‍മാരുടെ മതപരവും ധാര്‍മികവുമായ നിലവാരം ഇടിഞ്ഞിടിഞ്ഞ്
ഏതാണ്ട് ഒന്നുമില്ലാതായിക്കഴിഞ്ഞിരുന്നു.
ഹെരോദയ്ക്ക് ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രം മൂന്നു ഖണ്ഡങ്ങളായി
വിഭജിക്കപ്പെട്ടു.
അദ്ദേഹത്തിന്റെ ഒരു പുത്രന്‍ അര്‍ക്കലയോസ് സാമിരിയ ,
യഹൂദിയ,വടക്കന്‍ അദൂമിയ എന്നിവയുടെ രാജാവായി. പക്ഷേ, ക്രിസ്താബ്ദം 6-ാം
വര്‍ഷത്തില്‍ സീസര്‍ അഗസ്റ്റസ് അദ്ദേഹത്തെ ഒഴിവാക്കി മുഴുവന്‍ രാഷ്ട്രവും
തന്റെ ഒരു ഗവര്‍ണറുടെ കീഴിലാക്കി. ക്രി. 41 വരെ ഈ നില തുടര്‍ന്നു. യേശു :ഇസ്രയെല്യരുടെ അവസാനത്തെ പ്രവാചകന്‍
മൂസയുടെ തോറയില്‍
പറഞ്ഞ വാഗ്ദത മസേഹ് (രക്ഷകനെ,Promised Masseh )ഇസ്രയേല്‍ സമൂഹം പ്രതീക്ഷിച്ചിരുന്നു.ആ
മസേഹ് ഈസ (യേശു )ആയിരുന്നു .എന്നാല്‍ അദ്ദേഹത്തില്‍ അവര്‍ വിശ്വസിച്ചില്ല
.മാത്രമോ അദ്ധേഹത്തിന്റെ മാതാവിനെ വേശ്യയായും അദ്ദേഹത്തെ കള്ളനായും
മുദ്രകുത്തി.യേശുവിന്റെ വാക്കുകള്‍ അരമനകളെ വിറ കൊള്ളിച്ചു.
ഇസ്രയേല്യര്‍
യേശുവിന്നു എതിരെയും ഗൂഢാലോചന നടത്തി.യേശു ഇസ്രയെല്യര്‍ക്കുള്ള അവസാന
പരീക്ഷണം ആയിരുന്നു . അതില്‍ അവര്‍ സംപൂര്‍ണ്ണമായി പരാജയപ്പെട്ടു.
സ്നാപക യോഹന്നാനും(യഹ്യ നബി ) യേശു ക്രിസ്തുവും ( ഈസ നബി )
യേശുക്രിസ്തു ഇസ്രായീല്യരെ ഉദ്ധരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും
ജൂതനേതാക്കള്‍ സംഘടിച്ച് അദ്ദേഹത്തെ എതിര്‍ക്കുകയും റോമന്‍ ഗവര്‍ണറായിരുന്ന
പൊന്തിയോസ് പിലാത്തോസിനെകൊണ്ട്
അദ്ദേഹത്തെ കൊല്ലിക്കാന്‍ ഉപജാപം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന
സമയമായിരുന്നു അത്.
ഹെരോദയുടെ രണ്ടാമത്തെ പുത്രന്‍ ഹെരോദാ ഇണ്ടീപ്പാസ് വടക്കന്‍ ഫലസ്തീന്റെ
ഗലീല്‍ മേഖലയുടെയും കിഴക്കന്‍ ജോര്‍ഡാന്റെയും രാജാവായി. ഇദ്ദേഹമാണ് ഒരു
നര്‍ത്തകിയുടെ ആവശ്യപ്രകാരം യഹ്യാ (യോഹന്നാന്‍) പ്രവാചകനെ തലയറുത്ത് അവള്‍ക്ക്
കാഴ്ചവെച്ചത്.
അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രന്‍ ഫിലിപ്പോസ്, ഫിര്‍മോണ്‍ പര്‍വ്വതം
മുതല്‍ യര്‍മൂഖ് നദിവരെയുള്ള പ്രദേശങ്ങളുടെ രാജാവായി. ഇദ്ദേഹം തന്റെ
പിതാവിനേയും സഹോദരങ്ങളേയും അപേക്ഷിച്ച് റോമാ-ഗ്രീക്ക് സംസ്കാരങ്ങളില്‍
കൂടുതല്‍ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ നാട്ടില്‍ നന്‍മയുടെ ഒരാശയം
ഉയര്‍ന്നുവരിക ഫലസ്തീനിന്റെ ഇതര പ്രദേശങ്ങളിലേക്കാള്‍
പ്രയാസകരമായിരുന്നു.
ക്രി.41-ല്‍ മഹാനായ ഹെരോദയുടെ കാലത്ത് അദ്ദേഹത്തിന്റെ
അധീനതയിലുണ്ടായിരുന്ന എല്ലാ പ്രദേശങ്ങളുടെയും രാജാവായി അദ്ദേഹത്തിന്റെ
പൌത്രന്‍ ഹെരോദോ അഗ്രിപ്പായെ റോമാക്കാര്‍ വാഴിച്ചു.
ഇദ്ദേഹംഅധികാരമേറ്റെടുത്തശേഷം യേശുവിന്റെ ( ഈസാനബി)
അനുയായികള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് ശക്തികൂടി. അദ്ദേഹം തന്റെ
ശ്രദ്ധ മുഴുവന്‍ ഹവാരികളുടെ (ഈസാനബിയുടെ അനുയായികള്‍) നേതൃത്വത്തില്‍
നടന്നിരുന്ന ദൈവഭക്തിയിലധിഷ്ഠിതവും സ്വഭാവസംസ്കരണപരവുമായ പ്രസ്ഥാനത്തെ
അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്രീകരിച്ചു.
ഈ ഘട്ടത്തില്‍ യഹൂദികള്‍ പൊതുവെയും അവരുടെ മതനേതാക്കള്‍ പ്രത്യേകമായും
സ്വീകരിച്ചിരുന്ന നിലപാട് ശരിയാംവണ്ണം മനസ്സിലാകണമെങ്കില്‍ ഈസാനബി തന്റെ
പ്രസംഗത്തിലൂടെ അവരെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വായിക്കുകതന്നെ വേണം. ഈ
പ്രസംഗങ്ങളെല്ലാം പുതിയ നിയമത്തിലെ നാലു പുസ്തകങ്ങളില്‍ കാണാവുന്നതാണ്. ഈ
ജനതയുടെ കണ്‍മുമ്പില്‍ വെച്ച് യഹ്യായെപ്പോലുള്ള പരിശുദ്ധനായ ഒരു മനുഷ്യനെ
വധിച്ചുകളഞ്ഞിട്ടും ആ നിഷ്ഠൂരതക്കെതിരില്‍ ഒരു പ്രതിഷേധ ശബ്ദം പോലും
പൊങ്ങിവന്നില്ല എന്നതുതന്നെ ആ ജനതയുടെ അവസ്ഥ മനസ്സിലാക്കാന്‍ മതിയായ
തെളിവാണ്. സമുദായത്തിലെ മുഴുവന്‍ മതപുരോഹിതന്‍മാരും മസീഹി നെ
വധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഏതാനും ശുദ്ധഗതിക്കാരായ ആളുകള്‍ മാത്രമെ
ആ കടുങ്കയ്യിനെ ആക്ഷേപിക്കാനുണ്ടായുള്ളൂ. എത്രത്തോളമെന്നല്ലേ, പൊന്തിയോസ് പിലാത്തോസ് ആ ദുര്‍ഭഗ ജനതയോട് ചോദിച്ചു: `ഇന്നു നിങ്ങളുടെ ആഘോഷ
ദിവസമാണ്. സമ്പ്രദായമനുസരിച്ച് വധശിക്ഷക്ക് വിധിച്ച കുറ്റവാളികളില്‍ ഒരാളെ
വിട്ടയക്കാന്‍ അനുവാദമുണ്ട്. പറയുക, യേശുവിനെയാണോ വിട്ടയക്കേണ്ടത്; അതല്ല
ബറബ്ബാസ്
എന്ന കൊള്ളക്കാരനേയോ? ` അവര്‍ ഒന്നടങ്കം ഏകസ്വരത്തില്‍ വിളിച്ചുപറഞ്ഞു:
ബറബ്ബാസിനെ വിട്ടയയ്ക്കുക.` ഈ ജനം ശിക്ഷാര്‍ഹരായിരിക്കുന്നുവെന്നതിന് ദൈവം
അവതരിപ്പിച്ച അവസാനത്തെ തെളിവായിരിക്കാമിത്.
യേശുവിന്നു ശേഷം
യേശുവിന്റെ കാല ശേഷം ഏറെക്കാലം കഴിയുന്നതിന് മുമ്പ് യഹൂദികളും റോമക്കാരും
തമ്മില്‍ ഗുരുതരമായ വടംവലികള്‍ ആരംഭിക്കുകയും ക്രി. 64 ന്റെയും 66 ന്റെയും
ഇടയില്‍ യഹൂദികള്‍ തുറന്ന ആക്രമണം അഴിച്ചു വിടുകയും ചെയ്തു. ഹെരോദാ
അഗ്രിപ്പ രണ്ടാമനും റോമിലെ പ്രൊക്യൂര്‍ ഡേര്‍ ഫ്ളോറയും ഈ ആക്രമണം
തടഞ്ഞുനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. അവസാനം റോമന്‍ ചക്രവര്‍ത്തി ഒരു
വലിയ സൈനികനീക്കം നടത്തി അക്രമം തടയുകയും ക്രി. 70 ല്‍ ഡേഡുസ്
ആയുധശക്തിയുപയോഗിച്ചുതന്നെ ജറൂശലേം
കീഴടക്കുകയും ചെയ്തു. ഇതിന്നുവേണ്ടി നടന്ന കൂട്ടക്കൊലയില്‍ 1,33,000
ആളുകള്‍ മരണപ്പെട്ടു. 67,000 ആളുകള്‍ തടവിലാക്കപ്പെട്ടു.
ആയിരക്കണക്കിനാളുകള്‍ അടിമകളായി ഈജിപ്തിലേക്ക് അയയ്ക്കപ്പെട്ടു.
ആയിരക്കണക്കിനാളുകള്‍ ആംഫിതിയേറ്ററുകളിലും കൊളോസിയങ്ങളിലും
വന്യമൃഗങ്ങളുമായി മല്‍പിടുത്തം നടത്തി ചത്തു വീഴാനും
ആയുധാഭ്യാസികള്‍ക്ക് നൈപുണ്യം പരീക്ഷിക്കാനുള്ള ഉന്നമായിരിക്കാനും വിവിധ
പട്ടണങ്ങളിലേക്ക് അയയ്ക്കപ്പെടുകയുണ്ടായി. ആരോഗ്യവും സൌന്ദര്യവും ഉള്ള
പെണ്‍കുട്ടികളെയെല്ലാം ജേതാക്കള്‍ സ്വന്തമാക്കി. ജറൂശലേം പട്ടണവും
ഹൈക്കലും തകര്‍ത്ത് തരിപ്പണമാക്കി. പിന്നീട് രണ്ടായിരം വര്‍ഷം വരെ
തലയുയര്‍ത്താന്‍ സാധിക്കാത്തവിധം ജൂതന്‍മാരുടെ സര്‍വവിധ അടയാളങ്ങളും
തുടച്ചു നീക്കപ്പെട്ടു. ജറൂശലേമിലെ
വിശുദ്ധഹൈക്കല്‍ പിന്നീട് പുനര്‍നിര്‍മിക്കപ്പെട്ടില്ല. പില്‍ക്കാലത്ത്
കൈസര്‍ഹെട്രിയാന്‍ ഈ പട്ടണം (ഇപ്പോള്‍ ഏലിയാ എന്നറിയപ്പെടുന്നു)
പുനര്‍നിര്‍മിച്ചുവെങ്കിലും വളരെക്കാലത്തേക്ക് ജൂതന്‍മാര്‍ക്ക് അങ്ങോട്ട്
പ്രവേശനാനുമതി നല്‍കിയിരുന്നില്ല. ഇതായിരുന്നു രണ്ടാമത്തെ അധപതനത്തെ തുടര്‍ന്ന് ജൂതന്‍മാര്‍ക്ക് നാശം.
രണ്ടാം അധപതനത്തെ കുറിച്ച യേശുവിന്റെ പ്രവചനം
ഈസാക്ക് ശേഷം ഇസ്രയേല്‍ മക്കളുടെ സംപൂര്‍ണ്ണമായ അധപതനം പൂര്‍ത്തിയായി .കഴിഞ്ഞ രണ്ടായിരം വര്‍ഷം അവര്‍ ലോകത്ത് അലഞ്ഞു തിരിഞ്ഞു .റോമക്കാര്‍ യഹൂദ രാഷ്ട്രം കീഴടക്കി അവരുടെ എല്ലാ അടയാളങ്ങളും തുടച്ചു നീക്കി.
രണ്ടാമത്തെ ഗുരുതരമായ കുഴപ്പത്തെക്കുറിച്ചും
അതിന്റെ ഭീകരമായ അനന്തരഫലത്തേക്കുറിച്ചും ഈസാ നബി അവര്‍ക്ക് മുന്നറിയിപ്പ്
നല്‍കിയിരുന്നു . മത്തായിയുടെ
സുവിശേഷം 23-ാം അധ്യായത്തില്‍ അദ്ദേഹം തന്റെ ജനതയുടെ കഠിനമായ
ധര്‍മച്യുതിയെ നിരൂപണം ചെയ്തശേഷം ഇങ്ങനെ പറയുന്നു:
"ജെറൂശലേമേ, ജറൂശലേമേ പ്രവാചകന്‍മാരെ കൊല്ലുന്നവളേ, നിന്റെ അടുക്കല്‍
അയച്ചിരിക്കുന്നവരെ കല്ലെറിയുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍
കീഴില്‍ ചേര്‍ക്കുംപോലെ നിന്റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്ക്
എത്രവട്ടം മനസ്സായിരുന്നു. പക്ഷേ, നിങ്ങള്‍ സമ്മതിച്ചില്ല. നിങ്ങളുടെ ഭവനം
ശൂന്യമായിത്തീരും`` (മത്തായി 23: 37,38 )
"കല്ലില്‍ ഒരു കല്ലും ശേഷിക്കാതെ ഇവയെല്ലാം തകര്‍ക്കപ്പെടും എന്നു
ഞാന്‍ നിങ്ങളോട് സത്യമായിട്ടു പറയുന്നു.`` (മത്തായി 24: 2)
പിന്നീട് റോമാ ഭരണകൂടത്തിന്റെ ആളുകള്‍ മസീഹിനെ ക്രൂശിക്കാന്‍
കൊണ്ടുപോവുകയായിരുന്നു. ഒരു വലിയ ജനക്കൂട്ടം-- അവരില്‍
സത്രീകളുമുണ്ടായിരുന്നു--കരഞ്ഞും നിലവിളിച്ചും അദ്ദേഹത്തെ അനുഗമിച്ചു.
അന്നേരം അദ്ദേഹം തന്റെ അവസാനത്തെ പ്രസംഗം ചെയ്തുകൊണ്ട് ജനസമൂഹത്തോട്
പറഞ്ഞു:
"ജറുശലേം പുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ; നിങ്ങളേയും നിങ്ങളുടെ
മക്കളേയും ചൊല്ലി കരയുക. `മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും
കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ള` എന്നു പറയുന്ന കാലംവരുന്നു. അന്നു
മലകളോട് `ഞങ്ങളുടെ മേല്‍ വീഴുവിന്‍ ` എന്നും കുന്നുകളോട് `ഞങ്ങളെ
മൂടുവിന്‍` എന്നും അവര്‍ പറഞ്ഞുതുടങ്ങും.(ലൂക്കോസ്,23: 28,30)
അറേബ്യന്‍ ഉപദീപ് ,ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങള്‍ പിന്നെ ബാള്‍ക്കന്‍ രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അവര്‍ ചിന്നി ചിതറി .ഏത് രാജ്യത്തും അവര്‍ക്ക് ശത്രുക്കള്‍ ഉണ്ടായി .റോമാക്കാരുടെ ഭരണത്തില്‍ യൂറോപ്പിലും കഠിനമായി പീഡിപ്പിക്കപ്പെട്ടു .
പലസ്തീന്‍ -യഹൂദ ചരിത്ര സൂചിക :
ബി സി 37- എ ഡി 324 :റോമന്‍ ഭരണം
എ ഡി 73 :ന്നു ക്രിസ്തു മതത്തിന്റെ പ്രചാരണം യഹൂദരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
എ ഡി 136 റോമന്‍ ചക്രവര്‍തി ഹഡ്രിയാന്റെ ക്രൂര പീഡനത്തിനു ഇരയായി .ഏകദേശം 4 ലക്ഷം പേരെ കൊന്നൊടുക്കി എന്ന് പറയപ്പെടുന്നു
യഹൂദര്‍ക്ക് പലരും ജെരൂശേമിലെ പ്രവേശനവും പ്രാര്‍ത്ഥന പോലും നിഷേധിച്ചു .
എ ഡി 324-628 :ബൈസഡ്രിയന്‍(കിഴക്കന്‍ റോമ) നിയന്ത്രണത്തില്‍
629 ബൈസാഡ്രിയക്കാര്‍ അന്നര ലക്ഷം യഹൂദരെ ജരൂസലെമില്‍ നിന്നും ഗലീലിയില്‍ നിന്നും പുറത്താക്കി
638 :ഖലീഫ ഉമറിന്റെ ഭരണത്തില്‍ ജരൂസലം മുസ്ലിംകളുടെ കീഴില്‍ വന്നു
661 :ഉമവികളുടെ ഭരണത്തില്‍
750 :അബ്ബാസികളുടെ കീഴില്‍
970 :ഫാതിമികളുടെ ഭരണത്തില്‍ ,ജരൂസലമില്‍ ഒരു ജൂത ഗവര്‍ണറെ നിയമിച്ചു
700-1250 :യഹൂദര്‍ യൂറോപ്പില്‍ കഠിനമായി പീഡിപ്പിക്കപ്പെട്ടു .
1071 :സെല്ജൂക്ക് തുര്‍ക്കികളുടെ കീഴില്‍
1099 :യൂറോപ്പിലെ കുരിശു യോദ്ധാക്കള്‍ ജെരുഷലം പിടിച്ചെടുത്തു ക്രിസ്ത്യന്‍ ഭരണകൂടം സ്ഥാപിച്ചു.യൂരോപ്പിലും middle ഈസ്റ്റില് ആയി പത്തായിരം യഹൂദരെ വധിച്ചു .
1187 :സലാദ്ദീന്‍ അയ്യൂബി ജെരൂസലം തിരിച്ചു പിടിച്ചു .യഹൂദരെ പലസ്തീനില്‍ കൂടുതല്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടു
900-1090 :Spain മുസ്ലിം ഭരണത്തില്‍ വന്നതോടെ ജൂതന്മാരുടെ സുവര്‍ണ്ണ കാലഘട്ടം ആരംഭിച്ചു എന്ന് പറയപ്പെടുന്നു .(അബ്ദുര്‍ റഹ്മാന്‍ രണ്ടാമന്റെ ഭരണകാലത്ത്)
1260-1517 :മംലൂക്കുകളുടെ കീഴില്‍
1275 :എഡ്വാര്‍ഡ` ഒന്നാമന്‍ ഇംഗ്ളണ്ടില്‍ നിന്നും പലിശ നിരോധിച്ചശേഷം യഹൂദരെ പുറത്താക്കി.
1306 -1394 :ഫ്രാന്‍സില്‍ നിന്ന് തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു .
1492 :Spain മുസ്ലിംകളുടെ കയ്യില്‍ നിന്ന് പൂര്‍ണ്ണമായി പോയതോടെ 2 ലക്ഷത്തോളം
ജൂതന്മാര്‍ Netherland , തുര്‍ക്കി , അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് നാട്
കടത്തി .
1493 :സിസിലിയില്‍ നിന്ന് ജൂതരെ നാടുകടത്തി
1496 :പോര്‍ടുഗലില്‍ നിന്നും ജര്‍മന്‍ നഗരങ്ങളില്‍ നിന്നും പുറത്താക്കി
1501 :പോളണ്ട് രാജാവ് ലിത്വനിയയില്‍ ജൂതര്‍ക്ക് അഭയം നല്‍കി
1534 :പോളണ്ട് രാജാവ് യഹൂദരുടെ പ്രത്യേക വസ്ത്രവകാശം നിരോധിച്ചു .
1648 :പോളണ്ടില്‍ ജൂത ജന സംഘ്യാ വര്‍ധനവ്
1655 :പോളണ്ടില്‍ കൂട്ട ക്കൊല നടന്നു
1700 :കളില്‍ ഫ്രാന്‍സ് , ഇംഗ്ളണ്ട് ,അമേരിക്ക എന്നിവിടങ്ങളില്‍ കുടിയേറ്റം
1517-1917 :പലസ്തീന്‍ ഒട്ടമന്‍ തുര്‍ക്കിയുടെ കീഴില്‍, ഭരണത്തില്‍ ജൂതര്‍ സുരക്ഷിതരായി ക്കഴിഞ്ഞു.
ബസയീദ് രണ്ടാമന്‍ എന്ന ഒട്ടമന്‍ ഖലീഫ സ്പെയിനില്‍ നിന്നും പോര്‍ടുഗലില്‍നിന്നും പുറം തള്ളിയ ജൂതര്‍ക്ക് അഭയം നല്‍കി .
1850 :കളില്‍ നോര്‍വേ റഷ്യ എന്നിവിടങ്ങളില്‍ അവകാശം ലഭിച്ചു
1860,70 കളില്‍ ഇറ്റലി ജര്‍മനി ഹുംഗറി എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി
1880 :പോളണ്ട് മറ്റു യൂറോപ്പ് റഷ്യ എന്നിവിടങ്ങളില്‍ ജൂതരുടെ ജനസംഘ്യാ വര്‍ദ്ധന
1882 :ഒന്നാം ജൂത കുടിയേറ്റം(ഒന്നാം അലിയ)
1890 -തിയോഡര്‍ ഹെര്സി സയണിസത്തിന്നു ആശയാടിത്തറ നല്‍കി.
1897 :ഒന്നാം സയണിസ്റ്റ് കൊണ്ഗ്രസ്സു സ്വിട്സര്ലണ്ടിളിലെ ബാസലില്‍ നടന്നു.ആ സമ്മേളനത്തില്‍ World Zionist Organization (WZO) രൂപീകരിച്ചു
1917 :ഒന്നാം ലോക യുദ്ധാവസാനം തുര്‍ക്കിയുടെ നിയന്ത്രണം അവസാനിച്ചു ..
1917- 1948 :പലസ്തീന്‍ ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ കീഴില്‍
1921 സോവിയറ്റ് യൂണിയനില്‍ നിന്ന് പോളണ്ടിലേക്ക് ഒഴുക്ക്
1929-39-അഞ്ചാം അലിയാ(രണ്ടര ലക്ഷം ജൂതര്‍ കുടിയേറി)
1938-45- ജര്‍മനിയില്‍ ജൂത പീഡനം ,ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു
1948 -പലസ്തീനെ യു എന്‍ പ്രമേയം മൂന്നായി തിരച്ചു
1948 - ഇസ്രയേല്‍ രാജ്യം സ്ഥാപിച്ചു .ലോകത്തിന്റെ പല ഭാഗങ്ങളിലും ചിന്നി ചിതറിയ യഹൂദരെ പലസ്തീനില്‍ കുടിയിരുത്തിത്തുടങ്ങി .
1948 മുതല്‍ ഇന്നുവരെ ----യുദ്ധത്തിലൂടെയും കരാര്‍ ലംഘനത്തിലൂടെയും പലസ്തീന്‍ ഭൂമി പിടിച്ചെടുക്കുകയും അതിന്നായി കുതന്ത്രങ്ങളിലൂടെ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.അതിനെതിരെ പലസ്തീനികളുടെ ചെറുത്തു നില്‍പ്പ് ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. ഭാവിയില്‍ : സയണിസ്ടുകള്‍ ലക്ഷ്യമിടുന്നത് ഇതാണ് : 1. വിശാല ജൂത രാഷ്ടം എന്ന വാഗ്ദത്ത ഭൂമി)
സയണിസ്റ്റ് അജണ്ടയിലെ ജൂതരാഷ്ട്രം
ഇത് ഒരു ശുദ്ധ തട്ടിപ്പാണ് കാരണം
a ) ദാവിദ് പ്രവാചകന്‍ തോറയിലെ വാഗ്ദത്ത രാജ്യം ബി.സി 900-ല്‍ സ്ഥാപിച്ചു കഴിഞ്ഞു .
b ) എല്ലാ മതസ്ഥരും അവരവര്‍ ജനിച്ച രാജ്യത്ത് താമസിക്കുമ്പോള്‍ ജൂതര്‍ മാത്രം ജന്മ നാട് വിട്ടു പോവുക എന്നത് ഇരട്ടത്താപ്പാണ്.
സയണിസ്ടുകള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സോളമന്‍ ക്ഷേത്രത്തിന്റെ മാത്രക
2.സോളമന്‍ ക്ഷേത്രം :
സോളമന്‍ (സുലൈമാന്‍ നബി)യുടെ പേരില്‍ ഒരു ക്ഷേത്രം പണിയുക.ഇപ്പോള്‍ നിലവില്‍ Dome of the Rock ,ജെരുസലം പള്ളി തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന Temple Mount എന്ന മേഖലയാണ് അതിന്റെ നിര്‍ദ്ദിഷ്ട സ്ഥലം.അവ തകര്‍ത്ത് മാത്രമേ ഇത് നിര്‍മിക്കാന്‍ കഴിയൂ
യേശുവിന്നു ശേഷം നീണ്ട 2000 വര്‍ഷമായി യഹൂദര്‍ ഈ മസീഹിനെ പ്രതീക്ഷിക്കുന്നു.ഈ മസീഹിന്റെ വരവിനായി വാഗ്ദത്ത ഭൂമി ഒരുക്കി കൊടുക്കുക എന്നത് സയണിസത്തിന്റെ ആശയ അടിത്തരയാകുന്നു. ഇനി ഇങ്ങനെ ഒരു സാധ്യത മാത്രമേ നമ്മുടെ മുന്നില്‍ ഉള്ളൂ .അതായത് യഹൂദരെ കബളിപ്പിച്ചു ആരെങ്കിലും ഒരാള്‍ മസേഹ് പദവിയില്‍ അവരോധിക്കുക.യഹൂദര്‍ അയാളുടെ പിന്നില്‍ അണിനിരക്കുക.
മുഹമ്മദ് നബി(സ) ഈ വിഷയത്തെ കുറിച്ച് ഇങ്ങനെ പ്രവചിച്ചിട്ടുണ്ട് :
യഹൂദര്‍ പ്രതീക്ഷിക്കുന്ന മസേഹ്, ഒരു കപട മസേഹ് (മസേഹ്
ദജ്ജാല്‍* )(Anti Christ) എന്ന പേരില്‍ ഇസ്രയെല്യരുടെ നേതാവാകും. അയാള്‍
വളരെ ക്രൂരനായിരിക്കും .ലോകത്ത് കനത്ത നാശം വിതക്കും.അദ്ദേഹത്തെ വധിക്കാന്‍
ദൈവം യഥാര്‍ത്ഥ മസേഹ് (ഇസായെ) ഇറക്കും. .യേശു ദാമാസ്ക്കസില്‍
ഇറങ്ങും .അദ്ധേഹം ലുദ് എന്ന സ്ഥലത്ത് വെച്ച് കപട മസീഹിനെ സ്വന്തം
കരത്താല്‍ വധിക്കും .(ലുദ് ഇപ്പോള്‍ ഇസ്രായേലില്‍ ഉള്ള ഒരു എയര്‍
പോര്‍ട്ടാണ് ). അറുപത്തി അയ്യായിരത്തില്‍ അധികം വരുന്ന ഇസ്രയേല്‍ മിലിട്ടറി
ദാമാസ്ക്കസിലേക്ക് മാര്‍ച്ച് ചെയ്യും
.ഈസയുടെ നേത്രത്വത്തില്‍ അവരെ പരാജയപ്പെടുത്തും .ജൂത -ക്രൈസ്തവ മതത്തിന്റെ സത്യസന്ധമായ വിവരം യേശു പ്രഖ്യാപിക്കും. 40 വര്‍ഷം ഈസ ഇസ്ലാമിക
വ്യവസ്ഥ നടപ്പില്‍ വരുത്തും.
ആയതിനാല്‍ മുസ്ലിംകള്‍ അങ്ങിനെ പ്രതീക്ഷിക്കുന്നു.ഇപ്പോള്‍ ഈ മേഖലയില്‍ നടക്കുന്ന സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് ഇതിലെല്ലാം വ്യക്തമായ പാഠങ്ങള്‍ ഉണ്ട്.
*ദജ്ജാല്‍ =കബളിക്കപ്പെടുന്ന ദൈവം തെരഞ്ഞെടുത്ത ജനത എങ്ങിനെ ശപിക്കപ്പെട്ടവര്‍ ആയി ?
മുഹമ്മദ്
നബി ഒരു പുതിയ മതം കൊണ്ട് വന്നിട്ടില്ല.ഇബ്രാഹീം ,മൂസ ,ഈസ തുടങ്ങിയവര്‍
എന്താണോ സമൂഹത്തോട് പറഞ്ഞത് അതിന്റെ പിന്തുടര്‍ച്ച മാത്രമാണ് ഇസ്ലാം.
വേദഗ്രന്ഥം
നല്‍കപ്പെട്ടവര്‍ എന്ന നിലക്ക് ഇസ്രയെല്ല്യര്‍ ആ കാലത്തെ മുസ്ലിംകള്‍
ആയിരുന്നു .അവരുടെ ധിക്കാര പൂര്‍വ്വമുള്ള കര്‍മങ്ങളാണ് അധപതനതിന്നു കാരണം.
യഹൂദര്‍ നിന്ദിതരും പീഡിതരും ആയതു എന്ത് കൊണ്ട് ?ഖുര്‍ആന്‍ ഇത് കൃത്യമായി അടയാളപ്പെടുത്തുന്നു.
1. വേദത്തെ തുച്ചവിലക്ക് വിറ്റു (അല്‍ ബഖറ :2)
2.സത്യത്തെ അസത്യവുമായി കൂട്ടിക്കുഴച്ചു (അല്‍ ബഖറ: 42
3.ജനങ്ങളോട് പുണ്യം കല്പിച്ചു ,അവര്‍ അത് പ്രവര്ത്തിച്ചില്ല (അല്‍ ബഖറ: 44)
4.വേദം കൈകൊണ്ടു എഴുതി ഉണ്ടാക്കി ,ദൈവത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിച്ചു( അല്‍ ബഖറ :79)
5.പ്രവാചകന്മാരെ കൊന്നു .(അല്‍ ബഖറ: 91)
6.പലിശ വാങ്ങിക്കൂട്ടി ജനങ്ങളുടെ ധനം അന്യായമായി ഭുജിച്ചു (അന്നിസാഅ` :161)
7.വിഗ്രഹ ങ്ങളെയും പുണ്യ പുരുഷരെയും ദൈവങ്ങളാക്കി (തൌബ :30,31)
"അല്ലാഹുവില്‍ നിന്നോ ജനങ്ങളില്‍ നിന്നോ
എന്തെങ്കിലും അവലംബം കിട്ടുന്നതൊഴികെ, അവര്‍ എവിടെയായിരുന്നാലും അപമാനം
അവരില്‍ വന്നുപതിച്ചിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ കോപത്തിനിരയാവുകയും
അവര്‍ക്കുമേല്‍ ഹീനത്വം വന്നുവീഴുകയും ചെയ്തിരിക്കുന്നു. അവര്‍ ദൈവിക
ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞതിനാലും അന്യായമായി പ്രവാചകന്മാരെ
കൊന്നുകൊണ്ടിരുന്നതിനാലുമാണിത്. അവരുടെ ധിക്കാരത്തിന്റെയും
അതിക്രമത്തിന്റെയും ഫലവും." (ഖുര്‍ആന്‍ 3:112)
അധപതനതിന്നു
ശേഷം ലോകത്ത് എന്നെങ്കിലും യഹൂദര്‍ ഉയര്‍ന്നെഴുന്നേറ്റു
നിന്നിട്ടുണ്ടെങ്കില്‍ അത് ഒന്നുകില്‍ ദൈവ കാരുണ്യം കൊണ്ടോ മറ്റു
ജനതകളുടെ സഹായം കൊണ്ടോ മാത്രമാണ്.
പുതിയ സംഭവ വികാസങ്ങളെ ചരിത്ര മുദ്രകളോടെ Dr.P.J. Vincent ന്റെ ഈ പ്രഭാഷണത്തില്‍ കേള്‍ക്കാം ........
കൂടുതല്‍ അറിയുന്നവന്‍ അല്ലാഹു..................... അവലംബം :തഫ്ഹീമുല്‍ ഖുര്‍ആന്‍ -സയ്യിദ് അബുല്‍ അഅ`ലാ മൌദൂദി ദി ഹോളി ബൈബിള്‍ (കത്തോലിക് എഡിഷന്‍)
നാണം അഥവാ ലജ്ജ
എന്ന ബോധം മനുഷ്യനില്‍ എങ്ങിനെ ഉണ്ടായി ?ഇന്നിന്ന ഭാഗങ്ങള്‍
നഗ്നതയാണെന്ന് മനുഷ്യന്‍ എങ്ങിനെ തീരുമാനിച്ചു?
നിര്‍ലജ്ജമായി ജീവിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം എന്ത്? ഇത്
ചക്രവാളങ്ങളില്‍ എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ ?ജനിക്കുമ്പോള്‍ തന്നെ നമുക്ക് ഈ ബോധം എവിടെ നിന്ന് വന്നു ? പരിണാമ ശ്രേണിയില്‍ എപ്പോഴാണ് ഇത് കയറിവന്നത് ?
മൃഗങ്ങളില്‍
നിന്നും മനുഷ്യനെ വേര്‍തിരിക്കുന്ന ഒരു ഘടകം ലജ്ജയാണ് .മൃഗങ്ങള്‍ക്ക് നാണം
ഇല്ലാത്തതിനാല്‍ വസ്ത്രം ധരിക്കേണ്ട ബോധം അവര്‍ക്കില്ല .എന്നാല്‍ നാണം എന്ന വികാരം മനുഷ്യനില്‍ നഗ്നതയെ കുറിച്ച ബോധം നിലനിര്‍ത്തുന്നു.അത് നമ്മില്‍ വസ്ത്രം ധരിക്കണം എന്ന ഓര്മ ഉണ്ടാക്കുന്നു. അപ്പോള്‍ നഗ്നത മറക്കുക
എന്നത് പ്രകൃതിപരമായ ഒരാവശ്യമായി വരുന്നു.അതിന്നു തടസ്സം നില്‍ക്കുന്നവര്‍
പ്രകൃതി വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നു എന്നര്‍ത്ഥം.അതിനാല്‍ നഗ്നത മറക്കല്‍ എന്നത് പ്രകൃതിപരവും ,ധാര്മീകവും അതിനാല്‍ മതപരവും ആകുന്നു. എന്നാല്‍
വസ്ത്രം ഉരിയുക എന്നതും നഗ്നത പ്രദര്‍ശിപ്പിക്കുക എന്നതും പ്രകൃതി വിരുദ്ധമാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് അതാണ് .അതിനാല്‍ പാശ്ചാത്യന്‍ പഠിപ്പിക്കുന്ന സംസ്ക്കാരത്തില്‍ നിങ്ങള്‍ക്ക് അത് കാണാം.
നിങ്ങളുടെ അന്വേഷണം തുടരുക .നാണം എന്നത് ശാസ്ത്രം എവിടെയെങ്കിലും വിശദീകരിച്ചിട്ടുണ്ടോ ? ഖുര്‍ആന്‍ ഇതു വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.......ഒരു പക്ഷേ നിങ്ങളുടെ അന്വേഷണതിന്നു ഇതൊരു മുതല്‍ കൂട്ടായേകാം .
ആദി മനുഷ്യനായ ആദമിനെ കുറിച്ച് പറയുന്നു : "അങ്ങനെ
അവരിരുവരും ആ വൃക്ഷത്തില്‍നിന്ന് ഭക്ഷിച്ചു. അതോടെ അവര്‍ക്കിരുവര്‍ക്കും
തങ്ങളുടെ നഗ്നത വെളിവായി. ഇരുവരും സ്വര്‍ഗത്തിലെ ഇലകള്‍കൊണ്ട് തങ്ങളെ
പൊതിയാന്‍ തുടങ്ങി. "(താഹ
:121)
"അല്ലയോ ആദം സന്തതികളേ, നാം
നിങ്ങള്‍ക്ക് നഗ്നത മറയ്ക്കുകയും ശരീരത്തെ സൂക്ഷിക്കുകയും അലങ്കരിക്കുകയും
ചെയ്യുന്ന വസ്ത്രം ഇറക്കിത്തന്നിരിക്കുന്നു. ഏറ്റവും വിശിഷ്ടമായ വസ്ത്രം
ഭക്തിയുടെ വസ്ത്രമാകുന്നു. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒരു
ദൃഷ്ടാന്തമാകുന്നു. ജനം ഇതില്‍നിന്നു പാഠമുള്‍ക്കൊണ്ടെങ്കിലോ. "
"അല്ലയോ
ആദംസന്തതികളേ, ചെകുത്താന്‍ നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍നിന്നു
പുറത്താക്കുകയും, ഗുഹ്യഭാഗങ്ങള്‍ പരസ്പരം വെളിപ്പെടുത്തുന്നതിന് അവരുടെ
വസ്ത്രം ഊരിക്കളയുകയും ചെയ്തതുപോലെ ഇനിയും അവന്‍ നിങ്ങളെ
കുഴപ്പത്തിലാക്കാതിരിക്കട്ടെ. നിങ്ങള്‍ക്ക് അവരെ കാണാനാവാത്ത നിലയില്‍
അവനും കൂട്ടുകാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കുകയാകുന്നു. ഈ ചെകുത്താന്മാരെ
നാം, വിശ്വസിക്കാത്തവരുടെ രക്ഷാധികാരികളാക്കിയിരിക്കുന്നു."
(അല്‍ അഅ`റാഫ് :26 ,27)
നഗ്നത മറക്കുക എന്നത് ലഘുവായി പറഞ്ഞാല്‍ മതം . വസ്ത്രം ഉരിയുക എന്നത് പിശാചിന്റെ പ്രേരണ അതിനാല്‍ അത് പൈശാചികമാണ് എന്നും അര്‍ഥം.അതിനെ പ്രോല്സാഹിപ്പിക്കുന്നവര്‍
പൈശാചിക മാര്‍ഗ്ഗമാണ് പിന്തുടരുന്നത് .അത് യുക്തിവാദത്തിന്റെയോ ,മോഡേണ്‍
ലോകത്തിന്റെ പേരിലായാലും ,അത് അന്ധവിശ്വാസത്തിന്റെ പേരില്‍ ആയാലും,
പോരോഹിത്യ മതതിന്റെ പേരില്‍ ആയാലും ശരി പൈശാചികം തന്നെ .ദൈവീകതക്കും
ധര്മീകതക്കും മനുഷ്യ പ്രകൃതിക്കും യോജിച്ചതല്ല .
മറ്റു ജന്തു ജാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യനില്‍ പ്രകൃത്യാ
രോമത്താലുള്ള ശക്തമായ ആവരണം ശരീരത്തില്‍ ഇല്ല .അതിന്നു പകരം നാണം
അല്ലെങ്കില്‍ ലജ്ജ എന്ന ബോധം മനുഷ്യ മനസ്സില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്
. അപ്പോള്‍ വസ്ത്രധാരണ എന്നത് അലങ്കാരത്തിനോ ,കാലാവസ്ഥാ സംരക്ഷണത്തിനോ മാത്രമല്ല.നഗ്നത മറക്കുക എന്നതിനും കൂടിയാണ് .അത് വെറും അലങ്കാരതിന്നു മാത്രം ആക്കുന്നത് മുതലാളിത്ത വീക്ഷണമാണ്. മനുഷ്യനില്‍ പ്രകൃത്യാ ഉള്ള ധാര്മീകതയുടെ ഏക കവചം നാണമാണ് .അത് നഷ്ടപ്പെടുക എന്നത് മനുഷ്യന്‍ മൃഗ തുല്യമാകുന്നു എന്നര്‍ത്ഥം.അതിനെ നീക്കം ചെയ്യാനുള്ള എന്ത് നീക്കവും മനുഷ്യ കുലത്തിന്നു നേരെയുള്ള അക്രമമെത്രേ.... കൂടുതല്‍ വിശദീകരണം താഴെ വായിക്കാം :