സ്നേഹം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സ്നേഹം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഫെബ്രുവരി 6, ശനിയാഴ്‌ച

"മഴ പറഞ്ഞത്" പറഞ്ഞു വെച്ചത്

ഫേസ് ബുക്ക്‌ സുഹ്രത്ത് ഷബീര്‍ കളിയാട്ടമുക്കിന്റെ അനുഭവം , സഹോദരന്‍ ഫൈസല്‍ കൊണ്ടോട്ടി തിരക്കഥ രചിച്ചു ഡയലോഗ് എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിലെ സുഹ്രത്തുക്കളുടെ പിന്തുണയില്‍ നിര്‍മിച്ച  ഷോര്‍ട്ട് ഫിലിം ആദ്യ നോട്ടത്തില്‍ തന്നെ നല്‍കിയ സാമൂഹ്യ പ്രസക്തി ചുരുക്കി വിവരിക്കുന്നു.

ഷോര്‍ട്ട് ഫിലിം :മഴ പറഞ്ഞത്
സംവിധാനം :സാജിദ്
നിര്‍മ്മാണം :കമുറ /സാഫി സ്കൂള്‍
അവതരണം : ഡയലോഗ് ഗ്രുപ്പ്

1) പ്രകൃതി :
പച്ചപ്പ്‌ എന്നത് കുട്ടികളിലെ കളങ്കമില്ലാത്ത മനസ്സ് പോലെയാണ്.അത് കുട്ടികളില്‍ നിന്ന് വികസിച്ചു മുതിര്ന്നവരിലെക്കും ,പിന്നെ തലമുരകളിലെക്കും ഒരു മഴ പോലെ പെയ്തിരങ്ങുകയാണ്.... അങ്ങിനെ നനവുള്ള,പച്ചപ്പുള സമൂഹത്തിന്‍റെ ആവശ്യകതയെ ബോധ്യപ്പെടുത്തുന്നു

2) ജീവജാലങ്ങള്‍ :
കുരുവി കളെ പോലെയാണ് കുട്ടികള്‍, അത് നന്മയുടെ വിത്താണ് . അതിനെ നശിപ്പിച്ചാല്‍ നശിക്കുന്നത് നമ്മുടെ ഭാവി തന്നെ


3) തലതിരിഞ്ഞ രാഷ്ട്രീയം ആപത്തു :
ആര്‍ത്തിയുടെ ലോകം ലാഭം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ പ്രകൃതിയോടുള്ള യുദ്ധം,പ്രകൃതി വിരുദ്ധമായ വികാസനം രാഷ്ട്രങ്ങളെ സമൂല മായ പരാജയത്തില്‍ കൊണ്ടെത്തിക്കും.

4) അന്നം :
 നെല്‍ മണി , ധാന്യം എന്നിവ സമൂഹത്തിന്റെ അടിയാധാരമാകുന്നു .


5) ജീവിത പാത : 
അരുവികള്‍,നട വഴികള്‍,റോഡുകള്‍ തുടങ്ങിയവ ജീവിത പാതയെ സൂചിപ്പിക്കുന്നു.ഹിഷാമിന്റെ പിതാവിന്‍റെ ആദ്യ നിര്‍ദേശം,ജീവിത പാതയിലേക്കുള്ള വഴികാട്ടലിലേക്കുള്ള സൂചന നല്‍കുന്നു . ശ്രദ്ധിച്ചു നീങ്ങേണ്ട ആവശ്യകത ഉണര്‍ത്തുന്നു.
 പ്രിന്‍സും ഹിശാമും ആദ്യം നടന്നിറങ്ങുന്ന ചെങ്കുത്തായ ഇടവഴികള്‍ പിന്നെ കടുത്ത പാതയായും അവസാനം വിശാലമായ റോഡായും പരിണമിക്കുന്നു.
കഷ്ടതകളും ഇടുക്കവും പിന്നീട് സമ്രിദ്ധിയിലേക്കും,വിശാലതയിലും എത്തും എന്നുള്ള പ്രതീക്ഷ .

6) വിവിധ തട്ടുകളിലെ സ്ത്രീ :
ഹിഷാമിന്റെ ഉമ്മ : ആദ്യ വിളിയില്‍ ആള്‍ തിരക്കിലാണ്. രണ്ടാം വിളിയില്‍ പ്രാര്‍ത്ഥനയില്‍. (ഇവര്‍ സ്ക്രീനില്‍ ഇല്ല)...
ഷോപ്പിലെ ചേട്ടത്തി : ജീവിതാവശ്യത്തിനു അധ്വാനിക്കുന്ന സ്ത്രീ (ഇവരും സ്ക്രീനില്‍ ഇല്ല)
ഫിന്സിന്റെ ചേച്ചി : വിദ്യ അഭ്യസിച്ച സ്ത്രീ
പ്രിസിന്റെ അമ്മ :വിധവ
വല്ല്യുമ്മ : സ്നേഹ നിധി (പേരമകന് കരസ്പര്‍ശം നല്‍കുന്ന അമ്മൂമ്മ ..ഇന്ന് ഇത് അപൂര്‍വ്വമായി കൊണ്ടിരിക്കുന്നു.)

6) ജീവിതാവശ്യങ്ങള്‍:
ഓരോരുത്തരുടെയും പ്രായവും സ്ഥാനവും ആവശ്യങ്ങളും അറിഞ്ഞു കൊണ്ട് നിറവേറ്റുന്ന പിതാവ്.


7) കാരുണ്യം :

മനുഷ്യനിലെ ഏറ്റവും ഉജ്ജ്വലമായ വികാരം കാരുണ്യം തന്നെ ,അതിനെ കവച്ചു വെക്കാന്‍ മറ്റൊന്നിനും ആവില്ല . കാരുണ്യം എന്ന കൈത്താങ്ങാണ് ജീവിതത്തെ മുന്നോട്ട് നീക്കുന്നത്. ജീവിത പാതയില്‍ കൈത്താങ്ങ്‌ നിര്‍ബന്ധം.
വല്ല്യുമ്മയുടെ തലോടല്‍, അതെ സമയം ഹിശാമിന്‍റെ പൂച്ചയുടെ മേലുള്ള തലോടല്‍ ....പിന്നെ പിതാവിന്റെ തലോടലിലേക്കും അത് അവസാനം ഹിഷാമിന്റെ കൈ പിടിച്ചു ,ആലിംഗനം ചെയ്യുന്ന ഫിന്സിലെക്കും നീങ്ങുന്നു.കാരുണ്യം വീടുകളില്‍ നിന്ന് സമൂഹത്തിലേക്കു അരുവികളായി ഒഴുകി വികസിക്കുകയാണ് വേണ്ടത് .


 മഴയെയും പ്രകൃതിയിലെ കാരുണ്യത്തിന്‍റെ മൂര്‍ത്തമായ അടയാളമായി ഇതില്‍ ചിത്രീകരിചിരിക്കുന്നു ...മഴ പെയ്തു ഇറങ്ങുകയാണല്ലോ ചെയ്യുന്നത് .അതെ, താഴേക്ക്‌ തന്നെയാണ് അത് ഒഴുകി മറിയുന്നത് .ഇവിടെ കാരുണ്യവും മുകളില്‍ നിന്ന് താഴേക് ഒഴുകുകയാണ് .അത് ഹിഷാമിന്റെ ബാഗ് എന്ന പ്രതീകത്തിലൂടെ.
പ്രകൃതിയോടും കാരുണ്യം :മീനുകള്‍ ഉള്ള അരുവിയിലൂടെ നടക്കാതെ കുട്ടികള്‍ വഴി മാറി മറ്റൊരു അരുവിയിലൂടെ നടന്നു നീങ്ങുന്നത്‌ ശ്രദ്ധിക്കുക ... ഇത് പ്രകൃതിയെ നാം എങ്ങിനെ സമീപിക്കണം എന്ന് പഠിപ്പിക്കുന്നു

8)വിദ്യാഭ്യാസം സാമൂഹ്യ നന്മകള്‍ നല്കുന്നതാവണം:
ക്ലാസ് മുറികളെ രണ്ടു രീതിയില്‍ ഇതില്‍ ചിത്രീകരിക്കുന്നുണ്ട് .

a) ക്ലാസ് മുറികള്‍ സാമൂഹ്യ ഉണര്‍വിനുള്ള ആലയങ്ങള്‍ ആവണം എന്ന് ആദ്യ പാഠം . ക്ലാസിലെ കുരുവികളുടെ പാഠ വായന അതാണ്‌ സൂചിപ്പിക്കുന്നത്.

b) കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ അര്‍ത്ഥ ശൂന്ന്യമായ സാങ്കല്പിക പൊലിപ്പിച്ചു കാട്ടലിനെ കുറിച്ചുള്ള ടീച്ചറുടെ ഭാഷണം. ഇതിനിടയില്‍ തന്റെ സുഹ്രത്തിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ച് ചിന്തിച്ചു അസ്വസ്തപ്പെടുന്ന ഹിഷാമിന്റെ മനസ്. ബാഗുകളില്‍ കാണുന്ന ചിത്ര‍ങ്ങളില്‍ അല്ല കാര്യം, ബാഗുകള്‍ എന്ന ജീവിത പ്രശ്നത്തിലാണ് യഥാര്‍ത്ഥ കാര്യം...... ഇത് സാമൂഹ്യ നന്മകള്‍ നല്‍കാത്ത വിദ്യഭ്യാസത്തെ സൂചിപ്പിക്കുന്നു.

8) മീഡിയ :
മലയാളിയുടെ ചൂട് വാര്‍ത്തകളില്‍ മുഖം കുത്തിയിരിക്കുന്ന പ്രഭാതങ്ങള്‍ . ചൂടുള്ള ചായ/കോഫി പത്രത്തിന്‍റെ അടുത്ത് വെചത് കാണുക.

 9 )സ്വയം പര്യപ്ത:
ചെരുപ്പ് ധരിക്കുന്ന ഹിഷാം ,സ്വയം പര്യപ്തനായ വിദ്യാര്‍ഥികളില്‍ നിന്നേ സ്വയം പര്യാപ്തമായ സമൂഹം ഉണ്ടാവുകയുള്ളൂ എന്നതിലേക്കുള്ള സൂചന നല്‍കുന്നു
 
10 )അനാഥത്വം ,വിധവ :
ഇരുണ്ട ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങളെ മറികടക്കാന്‍ കാരുണ്യം കൊണ്ടുള്ള സാമൂഹ്യ ഇടപെടല്‍ അത്യാവശ്യം.

യൂ ട്യൂബ് ലിങ്ക്
https://www.youtube.com/watch?v=uuP-nzubufc
Directed by : Sajid a.k
Written by : Faisal Kondotty
Cinematography: Afnas, Jino sam
Editing: Ashfak Aslam
Story : shabeer kaliyattumukk
Background score : Prathik abhyankar
Lyrics : Nasrullah vazhakkad
Associate director : Shafeer shaheem
Production controller : Rabeeh nanmanda
Art director : Harikrishna
Stills : Danish
Designs: Thwaha a.p
Title graphics : Thanveer Ajmal
Coloring : Jalwa Ashfak
Assistant Directors : Shebin , E K S Jeeelani , Aparna nair
Sound effect : Jayaraj
Sound mixing : Junu


ഇവിടെ കാണാം



2012 ഡിസംബർ 8, ശനിയാഴ്‌ച

മീരാ ഭായിയും ലൈലാ മജ്നുവും: ആത്മീയതയുടെ അങ്ങേയറ്റം എവിടെ ??

                                                      -Abid ali Padanna
സ്നേഹം ,പ്രേമം ,ആത്മീയത 
നമുക്ക് എല്ലാവരോടും സ്നേഹമുണ്ട് .ചിലരോട് നമുക്ക് കൂടുതലും.എന്നാല്‍ ഈ സ്നേഹം പ്രേമമാവുകയും ,പ്രേമം പരിധി വിടുകയും ചെയ്താലോ? അത് നിങ്ങളുടെ സ്വത്തത്തെ തന്നെ മറപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന തരത്തില്‍ ആയാലോ??സൂക്ഷ്മ നിരീക്ഷണത്തില്‍ നമ്മുടെ സമൂഹത്തില്‍ രണ്ടു രീതിയില്‍ ഇത് നിങ്ങള്‍ക്ക് കാണാം .തല്‍ക്കാലം ഈ പരിധി വിടുന്ന ഈ പ്രേമത്തിനെ നമുക്ക് ആദ്യാത്മികത എന്ന് വിളിക്കാം .

ആദ്യാത്മിക രണ്ടെണ്ണത്തില്‍ ഉണ്ട്....
1 .പ്രേമത്തില്‍ : 

പ്രിയതമയോടുള്ള അല്ലെങ്കില്‍ പ്രിയതമനോടുള്ള  അടങ്ങാത്ത പ്രേമം സ്വത്ത ബോധം നഷ്ടപ്പെടുത്തുകയും എന്ത് ത്യാഗവും സഹിക്കുവാനും മരണം വരെ വരിക്കുവാനും തയ്യാറാകുന്ന രീതിയില്‍ എത്തിച്ചേക്കാം.ഇതിനെ പ്രേമത്തിലെ ആധ്യാത്മീകത എന്ന് പറയാം.
ഇതിന്റെ ഉദാഹരണമായി ലൈലാ- (ഖൈസ് )മജ്നു , സലിം- അനാര്‍ക്കലി ,ഹീര്‍ -റഞ്ച  ,റോമിയോ-ജൂലിയറ്റ് തുടങ്ങിയ അനശ്വര പ്രേമത്തിന്റെ പ്രതീകങ്ങളെ എടുക്കാം . ഇതിന്റെ ഔട്ട്‌ പുട്ട് എന്നത് ഒന്ന്) ,സമൂഹത്തിനു  നീണ്ട മഹാ  പ്രേമ കാവ്യങ്ങള്‍ ലഭിച്ചേക്കാം,രണ്ടു)ഇതില്‍ പെടുന്നവര്‍ മാനസിക നില തകരാറില്‍ ആവുകയോ സ്ഥിര ബുദ്ധി നീങ്ങിപ്പോവുകയോ ചെയ്യാം .
2 .ഭക്തിയില്‍  :

ദൈവത്തോടുള്ള സ്നേഹം പ്രേമമായി മാറുകയും അവസാനം അത് സ്വബോധം നഷ്ടപ്പെടുത്തുകയും  ചെയ്യുന്ന അവസ്ഥ. ഇതിനു ഉദാഹരണമാണ് മീര ഭായി ,റാബിയ അല്‍ അദബിയ്യ തുടങ്ങിയവര്‍.
ഇതിന്റെയും ഔട്ട്‌ പുട്ടായി  സമൂഹത്തിനു മഹാ ഭക്തി കാവ്യങ്ങള്‍ ലഭിച്ചേക്കാം,അത് പോലെ ഇക്കൂട്ടര്‍ക്ക് സ്ഥല കാല ബോധം നഷ്ടപ്പെട്ടേക്കാം. 

ഇവിടെ രണ്ടിന്റെയും ഔട്ട്‌ പുട്ട് ശ്രദ്ധിക്കുക രണ്ടും ഒരു പോലെയാണ്.

ഈ രണ്ടു രീതിയും ശാശ്വതമായ സത്യമല്ല .ഇതിന്നായി പരിശ്രമിക്കല്‍ നമ്മുടെ ജീവിത ലക്ഷ്യവും അല്ല .ഇനി ആരെങ്കിലും ഈ വഴികളില്‍ വീണു പോയെങ്കില്‍ അവരെ ആ വഴിക്ക് വിടുക മാത്രം ചെയ്യുക .



സന്ന്യാസി ,പുണ്യാളന്‍ ,ഔലിയ
ദൈവത്തിന്റെ സത്തയെ കണ്ടെത്തുക,അതില്‍ നിര്‍വൃതി കൊള്ളുക, അങ്ങിനെ അവസാനം  ദൈവത്തില്‍ ലയിക്കുക ഇതാണ് ആത്മീയത എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്ന സങ്കല്‍പം.എന്നാല്‍ ഇതിനെ നമുക്ക് ആത്മീയത തേടിയുള്ള അലച്ചില്‍ (സന്ന്യാസി ,സൂഫി )(mystic)എന്ന് പറയാം.
ഭൌതിക വിരക്തി പൂണ്ട് സമൂഹത്തില്‍ നിന്ന് മാറി അകന്നു മലകളിലോ കാടുകളിലോ പോയി തപസ്സിലോ ,ആരാധനകളിലോ മുഴുകി കാലം കഴിക്കുക.പൊതുവില്‍ ആഹാരം വര്‍ജ്ജിക്കുക(കഠിന വ്രതം) ,വിവാഹം കഴിക്കാതിരിക്കുക(ബ്രഹ്മചര്യം) തുടങ്ങിയവ ആചരിക്കുന്നതിനെയും നാം ആത്മീയതയായി തെറ്റിദ്ധരിക്കാറുണ്ട് .

അവിടുന്നും മുന്നോട്ടു പോയാല്‍ നമ്മുടെ ധാരണ ഇങ്ങനെ വായിക്കാം....:
ഒരാള്‍ ദൈവത്തിന്റെ സത്തയില്‍ പരിപൂര്‍ണ്ണമായി ലയിച്ചാല്‍ അവന്‍ സ്വയം ദൈവം ആയി മാറുന്നു.ഇതിനെ അഹം ബ്രഹ്മാസ്മി എന്ന് ഇന്ത്യന്‍ Mysticism ലും അനല്‍ ഹക് എന്ന് സൂഫീ ചിന്തയിലും പറയുന്നു.ഈ ഘട്ടത്തില്‍ ഒരാള്‍ എത്തിയാല്‍ അയാള്‍ നല്ലൊരു ടെലിവിഷനോ ഒരു റേഡിയോയോ ആയി മാറും എന്ന് സമൂഹം കരുതുന്നു.കാരണം അയാള്‍ക്ക്‌ ദൂരെയുള്ള കാര്യങ്ങള്‍ കാണാനും(വിഷ്വല്‍ വിഷന്‍ ),വിദൂരമായ സംഭാഷണങ്ങള്‍ കേള്‍ക്കാനും സാധിക്കുമത്രേ. അത് പോലെ മറഞ്ഞ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുക ,രോഗങ്ങള്‍ ഭേദപ്പെടുത്തി കൊടുക്കുക ,പ്രവചനങ്ങള്‍ നടത്തുക ,നമ്മുടെ മനസ്സിലുള്ളത് പറയുക,തുടങ്ങിയ കാര്യങ്ങള്‍ കൂടിയായാല്‍ പിന്നെ അത് പൂര്‍ണ്ണതയില്‍ എത്തി .
ഇങ്ങനെ ഉള്ളവരെ നമ്മുടെ മത സമൂഹങ്ങള്‍ വിളിക്കുന്ന പേരാണ് സന്ന്യാസി ,പുണ്യാളന്‍ ,ഔലിയ തുടങ്ങിയ പദങ്ങള്‍ .അപ്പോള്‍ ഭാവി അറിയുക എന്നതാണ്  ഇതിന്റെ ആകെ തുക .ഇങ്ങനെ വരുമ്പോള്‍ ഇതിന്റെ രത്ന ചുരുക്കം ഇതാണ്.  ആത്മീയതയുടെ അറ്റം എന്നത് ഭാവി അറിയുക എന്നതായി വരുന്നു .
എന്താണ് ആത്മീയത ?

ആരാധനകളിലെ  ആത്മീയതയും ഭൌതീകതയും
ആരാധനകള്‍ സാധാരണ നാം ആത്മീയതയായി മനസ്സിലാക്കുന്നു ,എന്നാല്‍ നിങ്ങള്‍ ദൈവത്തിനോ, പുണ്യാളന്‍മാര്‍ക്കോ കൈക്കൂലി കൊടുത്തു കൊണ്ട് നിങ്ങളുടെ കാര്യം സാധിക്കാന്‍ ചെന്ന് തോഴുതുന്നത് ആരാധനയോ ആത്മീയ പ്രവര്‍ത്തനമോ അല്ല .വെറും ഭൌതീകമായ കച്ചവടം മാത്രമാണ് .ദൈവത്തിന്നു നിങ്ങളുടെ കാശോ സ്വര്‍ണ്ണമോ ,ഭക്ഷണ സാധനങ്ങളോ ആവശ്യമില്ല.ദൈവത്തിന്നും മനുഷ്യനും ഇടയില്‍ പണം ഒരു മുഖ്യ ഘടകമായി വരുന്നത് പൌരോഹിത്യത്തിന്റെ ലക്ഷണമാണ്.പൌരോഹിത്യ ആചാരങ്ങള്‍ക്ക് ആത്മീയതയില്ല.വെറും സാമ്പത്തിക ലാഭം മാത്രം.
തപസ്സും ബ്രഹ്മചര്യയും ആത്മീയതയല്ല 

മുഹമ്മദ്‌ നബിയെ കാണാന്‍ വന്ന മൂന്നു പേര്‍ :
 അനസ്(റ) പറയുന്നു: മൂന്നുപേര്‍ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബിയുടെ ഭാര്യമാരുടെ വീട്ടില്‍ വന്നു. നബിയുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോള്‍ അവര്‍ക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവര്‍ പറഞ്ഞു: നാമും നബിയും എവിടെ? നബി ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാള്‍ പറഞ്ഞു: ഞാന്‍ എന്നും രാത്രി മുഴുവന്‍ നമസ്കരിക്കും. മറ്റൊരാള്‍ പറഞ്ഞു: എല്ലാ ദിവസവും ഞാന്‍ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമന്‍ പറഞ്ഞു: ഞാന്‍ സ്ത്രീകളില്‍ നിന്നകന്ന് നില്‍ക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി അവിടെ വന്നു. വിവരം അറിഞ്ഞപ്പോള്‍ അരുളി: നിങ്ങള്‍ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാന്‍. ഞാന്‍ ചിലപ്പോള്‍ നോമ്പനുഷ്ഠിക്കുകയും ചിലപ്പോള്‍ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവന്‍ എന്റെ സമൂഹത്തില്‍പ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)
അപ്പോള്‍ എന്താണ് ആത്മീയത ?

ലഭേച്ചയില്ലാതെ ആരാധനകള്‍ നിര്‍വ്വഹിക്കുക എന്നതിനെ നമുക്ക് ആത്മീയതയില്‍ പെടുത്താം.ദൈവത്തിനോടുള്ള ബന്ധത്തോടൊപ്പം മനുഷ്യ ബന്ധങ്ങളും മാനിക്കുക ,
ദൈവത്തോടുള്ള അവകാശത്തോടൊപ്പം മനുഷ്യനോടുള്ള അവകാശവും പാലിക്കുക ,
ദൈവ സ്നേഹം നില നിര്‍ത്തുന്നതോടപ്പം മനുഷ്യ സ്നേഹം നിലനിര്‍ത്തുക  എന്നതാണ് ആത്മീയതയുടെ ചുരുക്കം
ആത്മീയത എന്ന് പറയുന്നത് കാട്ടിലേക്ക് ഒളിച്ചു പോകലല്ല.
ഖുര്‍ആന്‍ പറയുന്നു :
"1-മതത്തെ നിഷേധിക്കുന്നവനെ നീ കണ്ടോ? 
2-അത് അനാഥയെ ആട്ടിയകറ്റുന്നവനാണ്. 
3-അഗതിയുടെ അന്നം കൊടുക്കാന്‍ പ്രേരിപ്പിക്കാത്തവനും. 
4-അതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം! 
5-അവരോ, തങ്ങളുടെ നമസ്കാര കാര്യത്തില്‍ അശ്രദ്ധരാണ്. 
6-അവര്‍ ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവരാണ്. 
7-നിസ്സാരമായ സഹായം പോലും മുടക്കുന്നവരും." 
(ഖുറാന്‍ ,107, അല്‍ മാഊന്‍ )
അഗതിക്ക് ഭക്ഷണം നല്‍കുക ,അനാഥയെ സംരക്ഷിക്കുക ,മനുഷ്യര്‍ക്ക്‌ ചെറു സഹായങ്ങള്‍ നല്‍കുക തുടങ്ങിയവ ആത്മീയ പ്രവര്‍ത്തനമായും ,ജനങ്ങള്‍ കാണാന്‍ ചെയ്യുന്ന കാപട്യമുള്ള ആരാധനാ കര്‍മങ്ങള്‍ ആത്മശൂന്യമാണെന്നും മേല്‍ വാക്യം കൃത്യമായി പഠിപ്പിക്കുന്നു.

"ഓര്‍ക്കുക: ഇസ്രയേല്‍ മക്കളില്‍നിന്ന് നാം ഉറപ്പുവാങ്ങി: ഏക ദൈവത്തെ അല്ലാതെ  നിങ്ങള്‍ വഴിപ്പെടരുത്; മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ല നിലയില്‍ വര്‍ത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കണം; സകാത്ത് നല്‍കണം. പക്ഷേ, പിന്നീട് നിങ്ങള്‍ അവഗണനയോടെ പിന്തിരിഞ്ഞുകളഞ്ഞു; നിങ്ങളില്‍ അല്പം ചിലരൊഴികെ."(അല്‍ ബഖറ :83)
ആത്മീയതയുടെ അങ്ങേ അറ്റം എന്താണ് ?
യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ,നിസ്വാര്‍ത്ഥമായി നിഷ്കളങ്കമായി ഒരു നന്ദി വാക്ക്  പോലും ആഗ്രഹിക്കാതെ മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കുക ,ധനം കൊണ്ട് സഹായിക്കുക. ഇങ്ങനെ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ നിങ്ങള്‍ ആത്മീയതയുടെ അങ്ങേയറ്റം കണ്ടു എന്ന് പറയാം. 
ഈ വാചകം അത് കൃത്യമായി അടയാളപ്പെടുത്തുന്നു. 
"ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം അവരത് അഗതിക്കും അനാഥക്കും ബന്ധിതന്നും നല്‍കുന്നു. അവര്‍ പറയും: "അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് അന്നമേകുന്നത്. നിങ്ങളില്‍നിന്ന് എന്തെങ്കിലും പ്രതിഫലമോ നന്ദിയോ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല."ഞങ്ങളുടെ നാഥനില്‍ നിന്നുള്ള ദുസ്സഹവും ഭീകരവുമായ ഒരു നാളിനെ ഞങ്ങള്‍ ഭയപ്പെടുന്നു.” (അല്‍ ഇന്‍സാന്‍ : 8-10)

ചുരുക്കി :
നിഷ്കളങ്കമായ പര സഹായം ആത്മീയതയുടെ അങ്ങേഅറ്റമാണ് എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം
ഇനി നിങ്ങള്‍ വലിയ ഒരു മത ഭക്തനാണ് .ആരാധനകളില്‍ സ്ഥിരം മുഴുകും ,എന്നാല്‍ ധനം പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ നിങ്ങള്‍ തയാറല്ല .ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ നിങ്ങള്ക്ക് മനസ്സില്ല. എങ്കില്‍ നിങ്ങളുടെ മതവും കപടമാണ് .നിങ്ങളുടെ ആത്മീയതയും കപടമാണ്. ഭക്ഷം മറന്നുള്ള ഭക്തി സത്യത്തില്‍ നിന്നും ഏറെ അകലെയാണ് എന്നറിയുക. അത്പോലെ അന്യന്റെ ഭക്ഷണം കവരുന്ന ഭക്തി, കപടവും മാനവ വിരുദ്ധവുമാകുന്നു. 

രാഷ്ട്രീയത്തിലെ ആത്മീയത
ആത്മീയതയെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അടിത്തറയായി കണ്ട ഇന്ത്യയിലെ രണ്ടു മഹാ വ്യക്തിത്വങ്ങളാണ് ഗാന്ധിജിയും  അരബിന്ദ ഘോഷും.ഇന്ത്യന്‍ സ്വാതന്ത്ര സമര രംഗത്ത്‌ രണ്ടു പേരും സജീവമായിരുന്നു.അപ്പോള്‍ നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനവും യഥാര്‍ത്ഥത്തില്‍ ആത്മീയതാണ് എന്ന് നമുക്ക് പറയാം .
മതം വളരുന്നുണ്ടോ ???
നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ക്കും ഉറൂസിന്നും പള്ളിപെരുന്നാളിന്നും ജന ബാഹുല്ല്യം കൂടുന്നു എന്നതിനര്‍ത്ഥം മതം വളരുന്നു എന്ന് ആരെങ്കിലും തെറ്റിദ്ധരിക്കുന്നുവെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാകുന്നു .സത്യത്തില്‍ അവിടെ വളരുന്നത്‌ പുരോഹിതന്മാരുടെ ഖജനാവുകളാണ്. മതത്തെ പൊരൊഹിത്യത്തിന്റെ ഉരുക്ക് മുഷ്ടിയില്‍ നിന്ന്  രക്ഷിക്കുക എന്നതാണ് ഈ കാഘട്ടം നമ്മോടു ആവശ്യപ്പെടുന്ന ആത്മീയത . അതാണ്‌ നാം നിര്‍വ്വഹിക്കേണ്ട ഒരു സുപ്രധാന ദൌത്യം.

2010 ഡിസംബർ 10, വെള്ളിയാഴ്‌ച

സ്നേഹവും പെരുമാറ്റവും

                                                          -ആബിദ് അലി പടന്ന
            എന്ത് കൊണ്ടാണ് നമ്മില്‍ ചിലര്‍ നല്ല മത-സദാചാര ബോധാമുള്ളവരായിട്ടും പെരുമാറ്റ ദുഷ്യം ഉള്ളവരായി? പെട്ടന്ന് കോപം കൊണ്ടു  കലിതുള്ളുന്നവരായി? അസ്ഥാനത് പിടിവാശിയുള്ളവരായി?ചിലരോടുള്ള വെറുപ്പ്‌ മനസ്സില്‍ കൊണ്ട് നടക്കുന്നവരായി? തറക്കുന്ന വാക്കുകള്‍ പറയുന്നവരായി? ചിലപ്പോള്‍ കലഹിക്കുന്നവരായി ?എന്ത് കൊണ്ട് നമ്മുടെ മത ബോധത്തിന്നു പോലും അതിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല? അപ്പോള്‍ എവിടെയോ ചില കുഴപ്പമുണ്ട്.  നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നമുക്ക് പരിശോധിക്കാം.
    നമ്മുടെ സ്വഭാവം,പെരുമാറ്റം,സംസാര രീതി എന്നിവ രുപീകരിചു വരുന്നത് നമ്മുടെ കുടുബന്തരീക്ഷത്തില്‍നിന്നാണ്.നമ്മുടെ ചെറുപ്പകാലത്തെ ജീവിതാനുഭവങ്ങള്‍ അവയെ കാര്യമായി സ്വാധീനിക്കും.  അംഗീകാരം, പ്രോത്സാഹനം എന്നിവ ലഭിക്കാത്തവര്‍ അപകര്‍ഷത ബോധമുള്ളവര്‍ ,അന്തര്‍മുഖര്‍,നിരശാജീവികള്‍,ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവര്‍, ക്രിമിനലുകള്‍,പിതാവിനെ പേടിയള്ളവര്‍, ആത്മഹത്യ പ്രേരണയുള്ളവര്‍,അദ്ധ്യാപകര്‍ മരിക്കട്ടെ എന്നാഗ്രഹിക്കുന്ന കുട്ടികള്‍,അവരെ ശപിക്കുന്നവര്‍,  നാടുവിട്ടുപോകുന്നവര്‍,വീട്ടില്‍ നിന്നും അകന്നു കഴിയാന്‍ താത്പര്യമുള്ളവര്‍,കാമുകന്‍മാരുടെ കൂടെ ഒളിചോടുന്നവര്‍, വര്‍ഷങ്ങളായി മിണ്ടാത്തവര്‍ ,കുടുംബ കലഹം,വിവാഹമോചനം   തുടങ്ങി പല തരത്തിലുള്ള സ്വഭാവവും,പെരുമാറ്റവും ഉള്ളവരായി നിങ്ങള്ക്ക് കാണാം.
             ഇവയല്ലാം യഥാര്‍ഥത്തില്‍ സ്നേഹം കിട്ടാത്തതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അപ്പോള്‍ എന്താണ് സ്നേഹം? കുട്ടികള്‍ക്കുള്ള പഠന സൌകര്യങ്ങള്‍ ഒരുക്കുക, ഭക്ഷണം,വസ്ത്രം,ചികിത്സ തുടങ്ങിയവ നല്‍കുക,അതിനായി പണം സമ്പാദിക്കുക.അതോടു കു‌ടി ബാദ്ധ്യത കഴിഞ്ഞു . ഇതാണ് സ്നേഹമെന്ന് എല്ലാവരും മനസ്സിലാക്കുന്നു.പക്ഷെ അത് സ്നേഹമോ,സ്നേഹപ്രകടനമോ അല്ല.അത് അവകാശവും ചുമതലയുമാണ്.അതിന്നു തിരിച്ചു പ്രതിഫലം ആഗ്രഹിക്കവതല്ല. നമ്മുടെ മാതാപിതാക്കളും,മുതിര്‍ന്നവരും,സമുഹം മൊത്തത്തില്‍ തെറ്റിദ്ധരിച്ചിരിക്കുന്നു.അടിയന്തരമായി ഇത് മാറ്റിയില്ലെങ്കില്‍ നമ്മുടെ വരും തലമുറ നശിച്ചത് തന്നെ. അപ്പോള്‍ വീണ്ടും, എന്താണ് സ്നേഹം? "നിങ്ങളില്‍ നിന്നുണ്ടാകുന്ന ആശയവിനിമയം,പ്രവര്‍ത്തനങ്ങള്‍,സമീപനങ്ങള്‍,സംസാരശൈലി,മുഖഭാവം എന്നിവയില്‍ നിന്നും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അനുഭുതി(പോസറ്റീവ് സ്ട്രോക്ക് )യെ നമുക്ക് സ്നേഹമെന്ന് വിളിക്കാം" ഇത് ലഭിക്കാത്തവര്‍ അത് ലഭിക്കുന്നിടത്തെക്ക് പോകുന്നു.
     ഇതില്‍ സംസാര ശൈലിയെ മാത്രം നമുക്ക് എടുക്കാം.ചെറുപ്പകാലത്ത് നാം കുട്ടികളെ പൊട്ടന്‍,മന്ദബുദ്ധി,മണ്ടന്‍,പോത്ത്,ഒന്നിനും കൊള്ളാത്തവന്‍,തുടങ്ങിയവ വിളിക്കുന്നു.അത് അവരുടെ ഭാവി ജീവിതത്തെത്തന്നെ ചിലപ്പോള്‍ ഇരുട്ടിലാക്കിയേക്കാം.ആകാലത്ത്‌ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ജീവിതാന്ത്യം വരെ മറക്കുകയില്ല.ആഘാതം എല്പിച്ചവര്‍ അത് അറിയുന്നുമില്ല.ശരീരമുരിവ് മാറ്റം,പക്ഷെ മനസ്സിന്റെ മുറിവ് ജീവിതാന്ത്യം വരെ മറക്കില്ല.
           അറിയുക നന്മകള്‍ അല്ലാഹുവില്‍ നിന്ന്,പെരുമാറ്റം മാതാ-പിതാക്കളില്‍ നിന്ന് ,തിന്മ പിശാചില്‍ നിന്ന്.
          ശരീരം വളരുന്നതിനു അനുസരിച്ച് മനസ്സും വളരുന്നു.ശരീരത്തിനു ഭക്ഷണം ആവശ്യമാണ്‌ എന്നപോലെ മനസ്സിന്നും സ്നേഹം(പരിഗണന) ആവശ്യം ആവശ്യമാണ്‌.
ഉദാ:-റസുല്‍(സ) യുടെ റുമില്‍ മകള്‍ ഫാത്തിമ(റ) കയറിയാല്‍ നബി ആദ്യം എഴുന്നേറ്റു ഹസ്തദാനം ചെയ്യും,പിന്നെ ഫാത്തിമയുടെ നെറ്റി ത്തടത്തില്‍ ചുംബിക്കും,തന്റെ ഇരിപ്പിടം അവര്‍ക്കായി ഒഴിഞ്ഞു കൊടുക്കും. നബി(സ) ഫാത്തിമ(റ)യുടെ റുമില്‍ കയറിയാലും അവര്‍ തിരിച്ചും ഇങ്ങിനെയൊക്കെ ചെയ്യുമായിരുന്നു.നോക്കു,നമ്മില്‍ എത്ര പേര്‍ ഇങ്ങനെ ചെയ്യാറുണ്ട്? പോസറ്റീവ് സ്ട്രോക്ക് ഏറ്റവും കുടുതല്‍ ലഭിക്കുന്നത് സ്പര്‍ശനത്തിലുടെ എന്നാണ് മന:ശാസ്ത്രജ്ഞര്‍ പറയുന്നത്.  
     
             ഒരു വ്യക്തിയെ തിരിച്ചറിയുകയെന്നാല്‍ അയാളുടെ വ്യക്തിത്വം തിരിച്ചറിയുക എന്നാണ്.അപ്പോള്‍ എന്താണ് വ്യക്തിത്വം? നീ എന്ന വ്യക്തിയുടെ കഴിവും,കഴിവുകെടും ഞാന്‍ തിരിച്ചറിയുക.അത് പോലെ ഞാന്‍ എന്ന വ്യക്തിയുടെ  കഴിവും,കഴിവുകെടും നീയും  തിരിച്ചറിയുക. അതിനനുസരിച്ച് പെരുമാറുക അപ്പോള്‍ ഒരു പിതാവും തന്റെ പുത്രനോട് അവന്നു കഴയാത്തത് ആവശ്യപ്പെടില്ല.ഒരു ഭര്‍ത്താവും തന്റെ ഭാര്യയടെ കഴിവിന്നതീതമായത് കല്പിക്കില്ല.ഇങ്ങനെ എല്ലാവരും പരസ്പരം തിരിച്ചറിഞ്ഞു പെരുമാറിയാല്‍ കുടുംബവും സമുഹവും രക്ഷപ്പെടില്ലേ? വാക്കുകളിലും,സംസാര-പെരുമാറ്റ രീതികളിലുള്ള പാളിച്ചകള്‍ കുടുംബത്തിലും,സമുഹത്തിലും കുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു. ചില വാക്കുകള്‍ കൊലപാതകത്തിലേക്കും,ആത്മഹത്യയിലേക്കും നയിക്കുന്നു.       
   നിങ്ങള്‍ കണ്ടിട്ടില്ലേ?ചില സുഹൃത്തുക്കള്‍,ചില ഭാര്യ- ഭര്‍ത്താക്കള്‍ അവര്‍ ഒരിക്കലും കലഹിചിട്ടില്ല.വഴക്കടിചിട്ടുമില്ല.വര്‍ഷങ്ങളോളം ,അല്ലെങ്ങില്‍ ജീവിതാന്ത്യം വരെ.എന്ത് കൊണ്ട് ?അവര്‍ പരസ്പരം തിരിച്ചറിഞ്ഞു പെരുമാറുന്നു എന്നത് കൊണ്ടാണത് .എപ്പോഴും മകളെ ശകാരിക്കുന്ന മാതാവ്‌,അത് പോലെ മാതാവുമായി ശണ്ടകൂടുന്ന മക്കള്‍.അവര്‍ പരസ്പരം തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നതാണ് സത്യം.
         നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ നല്ല വാക്ക് പറയുക(ഖൌലന്‍ മഅറൂഫ).നിങ്ങള്‍ എന്ത് പറയുന്നു എന്നതല്ല കാര്യം എങ്ങിനെ പറയുന്നു എന്നതാണ്.