ഇസ്ലാം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇസ്ലാം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

സുന്നി-ഷിയ വിഭജനം എന്ത് ?ഒരു ചരിത്ര വിശകലനം

                                                                                                       -Abid Ali Padanna
          ചരിത്രം എന്നത് പഠിച്ചു തള്ളാന്‍ ഉള്ളതല്ല .അതിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടു ഇന്നത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്‌ വേണ്ടത് .ചരിത്രത്തില്‍ ഉണ്ടായ അബദ്ധങ്ങള്‍ പഠിച്ചു മനസ്സിലാക്കിയില്ലെങ്കില്‍ വര്‍ത്തമാനത്തിലും അതേ തെറ്റുകള്‍ നാം ആവര്‍ത്തിക്കും .അപ്പോള്‍ ഭാവിയിലും അതിന്‍റെ പ്രത്യാഘാതം സമൂഹം അനുഭവിക്കേണ്ടി വരും . പ്രവാചകന്‍ മുഹമ്മദ്‌ നബിക്ക് ശേഷമുള്ള അറബ് ഇസ്ലാമിക ചരിത്രത്തിലേക്കും ,സുന്നി -ഷിയ വിഭജനത്തിലേക്കും  ഒരു എത്തിനോട്ടം ..

മുഹമ്മദ്‌ നബിയുടെ  ചരിത്ര സൂചിക

1.ക്രിസ്താബ്ദം 570 :മക്കയില്‍ ജനനം ജനനത്തിനു മുമ്പേ പിതാവ് അബ്ദുള്ള മരണ മടഞ്ഞു .തന്റെ ആറാം വയസ്സില്‍ മാതാവ് ആമിനയും ഈ ലോകത്തോട്‌ വിടവാങ്ങി
2.ക്രിസ്താബ്ദം 595 :40 വയസ്സ് പ്രായമുള്ള ഖദീജയുമായി വിവാഹം
3.ക്രിസ്താബ്ദം 610 :ആദ്യ വെളിപാടോട് കൂടി പ്രവാചകനായി .
4.ക്രിസ്താബ്ദം 620 :ജറൂസലമിലെക്കുള്ള നിശായാത്ര
5.ക്രിസ്താബ്ദം 622 :മദീനയിലേക്കുള്ള പലായനം .രാഷ്ട്ര സംസ്ഥാപനം
6.ക്രിസ്താബ്ദം 624 :ബദര്‍ യുദ്ധം
7.ക്രിസ്താബ്ദം 625 :ഉഹദ് യുദ്ധം
8.ക്രിസ്താബ്ദം 627 :ഖന്ദഖ് യുദ്ധം
9.ക്രിസ്താബ്ദം 628 :ഹുദൈബിയ സന്ധി
10.ക്രിസ്താബ്ദം 630: മക്ക വിജയം :പ്രതികാര നടപടി ഇല്ലാതെ ശത്രുക്കളെ വിട്ടയച്ചു
11.ക്രിസ്താബ്ദം 630:അറേബ്യയുടെ ഭരണാധികാരി .
12.ക്രിസ്താബ്ദം 631: അറേബ്യ മുഴുവനും ഇസ്ലാമിലേക്ക്
13.ക്രിസ്താബ്ദം 632 : വിടവാങ്ങല്‍ പ്രസംഗം , വിയോഗം  

ഖിലാഫത്ത് ഭരണം

             പ്രവാചകന്‍ സ്ഥാപിച്ച മദീന ആസ്ഥാനമായ രാഷ്ട്രത്തിനു തുടര്‍ച്ചയായി നാല് സാരഥികള്‍ ഉണ്ടായി

1)അബൂബക്കര്‍ സിദ്ധീഖ് 
ഭരണ കാലം :8 June 632 – 22 August 634
2)ഉമര്‍ ബിന്‍ ഖത്താബ്
ഭരണ കാലം :23 August 634  – 03 November 644

3)ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ 
ഭരണ കാലം 11 November 644 – 20 June 656


4)അലി ബിന്‍ അബൂത്വാലിബ്
ഭരണ കാലം A.D 656–661
അലിയുടെ കാലത്ത് രാഷ്ട്രത്തിന്റെ ആസ്ഥാനം മദീനയില്‍ നിന്ന് ഇറാഖിലെ ഖൂഫയിലേക്ക് മാറ്റിയിരുന്നു .
അലിയെ അംഗീകരിക്കാത്ത മുആവിയയുടെ പ്രവിശ്യ വേറെ തന്നെ ഇവിടെ കാണുക .

          ഇവരെ ഖുലഫാ ഉ രാഷിദീന്‍ (സച്ചരിതരായ ഖലീഫമാര്‍ )എന്ന് അറിയപ്പെടുന്നു.ഇവര്‍ക്ക് ശേഷം ഖിലാഫത്ത് രാജവാഴ്ചയിലേക്ക് മാറി .
പിന്നീട് ഒരിക്കലും ലോകത്ത് അതുല്യമായ  ആ ഖിലാഫത്ത് തിരിച്ചുവന്നില്ല .
ഉമവീ ഭരണാധികാരി ഉമര്‍ ബിന്‍ അബ്ദുല്‍ അസീസിന്‍റെ ശ്രമം അല്ലാതെ .

ഷിയാ രൂപ വല്‍ക്കരണത്തിന്‍റെ പാശ്ചാത്തല ഘട്ടങ്ങള്‍
          ഇതിനെ മൂന്നു ഘട്ടങ്ങളായി നമുക്ക് തിരിക്കാം,
A) പ്രവാചക വിയോഗം മുതല്‍ ഖര്‍ബല സംഭവം വരെയുള്ളത്
B) ഖര്‍ബല മുതല്‍ ഷിയാ സ്റ്റേറ്റ് വരെ യുള്ള ഷിയാ വല്‍ക്കരണ ഘട്ടം
C) ഷിയാ ഭരണകൂടങ്ങളും അതിനു  ശേഷവും 

1.  പ്രവാചകന്‍റെ വിയോഗം (എ.ഡി-632) :

                പ്രവാചകന്‍റെ  വിയോഗതിന്നു ശേഷം സഖീഫയില്‍ ഒരുമിച്ചു കൂടിയ പ്രമുഖ പ്രവാചക ശിഷ്യന്മാര്‍ കൂടിയാലോചിച്ച്  അബൂബക്കറിനെ ഖലീഫയായി തെരഞ്ഞെടുത്തു .ജനങ്ങളുടെ പ്രാധിനിത്യം ആ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു . അതിനു ശേഷമാണ് പ്രവാചകന്‍റെ ഖബറടക്കം പോലും നടക്കുന്നത് . അലിക്കാണ് അധികാരം ലഭിക്കേണ്ടത് എന്ന ആഗ്രഹമുള്ള   ഒരു ചെറിയ ന്യൂനപക്ഷം മദീനയിലും ചുറ്റുവട്ടത്തും   ഉണ്ടായിരുന്നു.അലി അങ്ങിനെ ആഗ്രഹിചിട്ടില്ലെങ്കിലും. അന്ന് ആരും അബൂബക്കറിന്‍റെ  സ്ഥാനത്തെ ചോദ്യം ചെയ്തിട്ടും ഇല്ല .

2 . ഉസ്മാന്‍റെ വധം (എ.ഡി -656)  :                

                 മൂന്നാം ഖലീഫ ഉസ്മാന്‍ തന്‍റെ  വിദൂര ഭരണ  പ്രദേശങ്ങളില്‍ സ്വന്തം കുടുംബക്കാരെ നിയമിച്ചു എന്നും ,അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്നും, ഭരണകാര്യത്തില്‍  ഉസ്മാന്‍റെ  ചില അടുത്ത ബന്ധുക്കള്‍ അമിതമായി ഇടപെടുന്നു എന്നും  അതിനാല്‍ ഉസ്മാന്‍ ഖലീഫ സ്ഥാനം രാജി വെക്കണം എന്നും ആവശ്യപ്പെട്ടു രാജ്യത്തിന്‍റെ  പലഭാഗങ്ങളില്‍ നിന്നും രണ്ടായിരത്തില്‍ പരം ആളുകള്‍ മദീനയില്‍ തമ്പടിച്ചു .

                   അവരോട് ചര്‍ച്ച ചെയ്തു  അനുനയിപ്പിക്കാന്‍ ഉസ്മാന്‍ അലിയെ നിയമിച്ചു .അലി അവരോടു ചര്‍ച്ച ചെയ്യുകയും ആരോപണം അന്വേഷണ സമിതിക്ക് വിടാം എന്നും ഉള്ള ഉറപ്പില്‍ ആ ആളുകള്‍ പിരിഞ്ഞു പോയി .പിരിഞ്ഞു പോയ അവരെ ഉസ്മാന്‍റെ  കയ്പ്പടയിലെ ഒരു ലെറ്ററിന്‍റെ  പേരില്‍ തെറ്റി ദ്ധരിപ്പിക്കുകയും അവര്‍ തിരിച്ചു വന്നു ഉസ്മാന്‍റെ  വീട് വളയുകയും ചെയ്തു . ഈ സംഘത്തിനു എതിരെ ഒരു സൈനീക നടപടിക്കും ഉസ്മാന്‍ ആഹ്വാനം ചെയ്തില്ല . വാള്‍ മുന കാട്ടി തന്നോട് ഭരണം കയ്യൊഴിയാന്‍ പറഞ്ഞ ആ കൂട്ടരോട് ഉസ്മാന്‍ പുഞ്ചിരി തൂകി പറഞ്ഞു :
"വാള്‍കൊണ്ടല്ല ഞാന്‍ ഈ  അധികാരം നേടിയത് ,അതിനാല്‍ വാള്‍ കണ്ടാല്‍ ഇത് വിട്ടേച്ചു പ്പോകേണ്ട ആവശ്യം എനിക്കില്ല ".

                  കുറച്ചു ദിവസം വീട് ഘരോവോ ചെയ്ത അവര്‍ ഒരു നാള്‍ പ്രഭാത നമസ്ക്കാര ശേഷം ഖുറാന്‍ പാരായണം ചെയ്തുകൊണ്ടിരിക്കെ അദ്ദേഹത്തെ വീടിനകത്ത് ഇരച്ചു കയറി വധിച്ചു കളഞ്ഞു . ഇസ്ലാമിലേക്ക് വന്ന അബ്ദുള്ള ഇബ്നു സബ എന്ന യമനി ജൂതനാണ് ഈ ഉപജാപങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് .ശിയാക്കളുടെ പല വിശ്വാസങ്ങളുടെയും ബീജം ഉത്പാദിപ്പിച്ചത് അദ്ദേഹം ആണെന്ന് പറയപ്പെടുന്നു .
 
                ഉസ്മാന്‍റെ  വധവും തുടര്‍ന്ന് ഭരണം ഏറ്റെടുത്ത അലി, ഉസ്മാന്‍റെ  ഖാതകരെ പിടികൂടാന്‍ മന:പൂര്‍വ്വം വൈകിക്കുന്നു എന്ന ആരോപണം ശരിവെച്ചു അലിക്കെതിരെ ആയിഷയടക്കം പ്രമുഖരായ ചില സഹാബികള്‍(പ്രവാചക ശിഷ്യന്മാര്‍) യുദ്ധം നടത്തി.ആയിഷയുടെ കൂടെ ത്വല്‍ഹാ ,സുബൈര്‍ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു .ചരിത്രത്തില്‍ ഇതിനെ ജമല്‍ യുദ്ധം എന്ന് പറയപ്പെടുന്നു .യുദ്ധം ജയിച്ച അലി , ആയിഷയെ മാന്യമായി വീട്ടിലേക്കു നയിച്ചു.

3 . സ്വഫീന്‍ യുദ്ധം (എ.ഡി-657) :
                   അലിയെ ധിക്കരിച്ചു ബൈഅത്ത്(അനുസരണ പ്രതിഞ്ഞ ) ചെയ്യാതെ നിന്ന   മുആവിയ ദമാസ്കസ്  ആസ്ഥാനമാക്കി ഒരു സമാന്തര ഭരണ കൂടം സ്ഥാപിച്ചു.സഫീനില്‍ വെച്ചു അലിയുടെയും മുആവിയയുടെയും സൈന്യം ഏറ്റുമുട്ടി.ഇതിനെ സ്വഫീന്‍ യുദ്ധം എന്ന് അറിയപ്പെടുന്നു വിജയം അലിയുടെ പക്ഷത് വരും എന്നായപ്പോള്‍ , മുആവിയയുടെ പക്ഷത്തുള്ള ചിലര്‍ ഖുര്‍ആന്‍ കുന്തത്തില്‍ കെട്ടി  ഉയര്‍ത്തി ,ഇനി ഖുര്‍ആന്‍ കൊണ്ട് വിധി കല്‍പിക്കണം എന്ന വ്യവസ്ഥയില്‍ യുദ്ധം നിര്‍ത്തി വെച്ചു.മധ്യസ്ഥരില്‍ ചിലര്‍   വിധി മാറ്റിപ്പറഞ്ഞു. യുദ്ധം ജയിക്കാതെ അലി തിരിച്ചു പോയി.അലിയുടെ ഈ നിലപാടില്‍ മനംനൊന്തു പിന്തിരിഞ്ഞു പോയവര്‍ ഖവാരിജുകള്‍(ഇറങ്ങിപ്പുറപ്പെട്ടുപ്പോയവര്‍) എന്നപേരില്‍ അറിയപ്പെട്ടു .അലിയുടെ അന്ത്യം വരെ മുആവിയ ശ്യാം പ്രവിശ്യയുടെ (സിറിയ )അധികാരിയായി തുടര്‍ന്നു.

4  . മുആവിയയുടെ ഭരണം (എ.ഡി 661-680) :

       അലി പക്ഷത്തില്‍ നിന്നും പിന്മാറിയ പോയ തീവ്ര ആശയക്കാരായ  ഖവാരിജുകളുടെ കൈകളാല്‍ അലി കൊല്ലപ്പെട്ടു .അലിയുടെ  മരണശേഷം കൂഫ വാസികള്‍ അദ്ദേഹത്തിന്‍റെ മകന്‍ ഹസ്സനെ ഖലീഫയായി തിരഞ്ഞെടുത്തു.ആറുമാസം അങ്ങിനെ തുടര്‍ന്നു.മദീന അടക്കം എല്ലാ പട്ടണങ്ങളിലും വന്നു മുആവിയ നിര്‍ബന്ധിപ്പിച്ചു പലരോടും അനുസരണ പ്രതിഞ്ഞ വാങ്ങി.ഹസ്സന്‍റെ കൂടെ വലിയ ഒരു സൈന്യം ഉണ്ടായിരുന്നു. ഏറ്റമുട്ടല്‍ സര്‍വ്വ നാശം വരുത്തും എന്ന് രണ്ടു കൂട്ടര്‍ക്കും അറിയാമായിരുന്നു .മുആവിയ ചില മധ്യസ്ഥരെ അയച്ചു സന്ധിക്ക് ഒരുങ്ങി .ഒരു പ്രശ്നത്തിനും  രക്തച്ചോരിച്ചലിനും  നില്‍ക്കാതെ ഹസ്സന്‍ ചില സന്ധി വ്യവസ്ഥകളോടെ അധികാരം വിട്ടൊഴിഞ്ഞു. അങ്ങിനെ അധികാരം മുആവിയ യുടെ കയ്യില്‍ ഭദ്രമായി .
          ചില വ്യവസ്ഥകള്‍ ഇങ്ങനെ ആയിരുന്നു .
ഒന്ന്, ജുമുഅ പ്രസംഗത്തിലെ അലിക്ക് എതിരെഉള്ള ശാപപ്രാര്‍ത്ഥന നിര്‍ത്തണം .
രണ്ടു, മുആവിയക്ക്‌ ശേഷം ഭരണം ആര്‍ക്കു എന്നത് കൂടിആലോചന സമിതിക്ക് വിടണം .
മൂന്നു ,പൊതു സ്വത്തു മുആവിയ വ്യക്തിപരമായി ഉപയോഗിക്കരുത് ......തുടങ്ങിയവ .

 ഇതൊന്നും പിന്നീട് പാലിക്കപ്പെട്ടില്ല .ഹുസൈന്‍ ഏ ഡി 670 ഇല്‍ വിഷം നല്‍കിയ കാരണത്താല്‍ കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ മുആവിയക്ക്‌ പങ്കുണ്ട് എന്ന് ആരോപിക്കപ്പെടുന്നു .
5 .യസീദിന്‍റെ  നിയമനം (എ.ഡി -680) :   

                 തന്‍റെ 19 വര്‍ഷത്തെ ഭരണ തുടര്‍ച്ചക്കു  മുആവിയ തന്‍റെ മകന്‍ യസീദിനെ നിയമിച്ചു മരണ മടഞ്ഞു. യസീദ് ദുര്‍മാര്‍ഗ്ഗി ആയിരുന്നു.
മക്കളെ ഭരണം ഏല്‍പ്പിക്കുന്ന ഒരു രീതി പ്രവാചകനും മുന്‍കഴിഞ്ഞ നാലു ഖലീഫമാരും സ്വീകരിച്ചിരുന്നില്ല . ഈ ഒരു രീതി തികച്ചും ഇസ്ലാമിക സമൂഹത്തിനു നൂതനം ആയിരുന്നു .ക്രാന്ത ദര്‍ശികളായ പലര്‍ക്കും വരാനിരിക്കുന്ന അപകടം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞിരുന്നു .
അതോടെ ഖിലാഫത്ത് റാഷിദ പൂര്‍ണ്ണമായും രാജവാഴ്ച്ചയിലേക്ക് മറിഞ്ഞു വീണു . എന്ന് വെച്ചാല്‍ ഖിലാഫത്ത് റാഷിദ, ഉമവീ ഖിലാഫത്ത് എന്ന കുടുംബ ഭരണം ആയി മാറി

6 .കര്‍ബല സംഭവം (എ.ഡി - 680 ):
              ഭരണ നേത്രത്വം എല്പിക്കാം എന്ന വാഗ്ദാനത്തില്‍ ഇറാഖിലെ  കൂഫക്കാരുടെ നിരന്തരമായ  ക്ഷണക്കത്തുകള്‍ പ്രാചക പൌത്രനായ ഹുസൈന് മദീനയില്‍ ലഭിചു കൊണ്ടേയിരുന്നു .അവിടെ നേരിട്ട് പോകുന്നതിനു മുന്നേ തന്‍റെ പിതാവിന്‍റെ സഹോദരനായ അഖീലിന്റെ പുത്രന്‍ മുസ്ലിമിനെ കൂഫയിലേക്ക് അയക്കുകയുണ്ടായി . കൂഫയില്‍ നാല്‍പതിനായിരം പേരുടെ പിന്തുണ ഉണ്ട് എന്ന മുസ്ലിമിന്റെ കത്ത് ഹുസൈന് ലഭിച്ചു . കത്ത് കിട്ടിയ ഹുസൈന്‍ പല പ്രമുഖരുടെയും എതിര്‍പ്പ് അവഗണിച്ചു കൂഫയിലേക്ക് തിരിച്ചു. ഇതിനിടയില്‍ യസീദ് കൂഫ ഗവര്‍ണറായി ഇബ്നു സിയാദിനെ നിയമിച്ചു . ഒറ്റ രാത്രികൊണ്ട്‌ തന്നെ ഇബ്നു സിയാദ് കാര്യങ്ങള്‍ അട്ടിമറിച്ചു . മുസ്ലിം ബിന്‍  ആഖീലിനെയും അദ്ദേഹത്തിന് സംരക്ഷണം നല്‍കിയ ഒരു പ്രമുഖനെയും പടികൂടി. കൊട്ടാരത്തിന് മുന്നില്‍ അദ്ധേഹത്തെ കെട്ടിയിട്ടു . അവസാനം മുസ്ലിം ബിന്‍ അഖീലിനെ പിന്തുണക്കാന്‍  നാല്പതിനായിരത്തില്‍ ഒരാള്‍ പോലും അവശേഷിച്ചില്ല,എല്ലാരും ഭയന്ന് പിന്നോട്ടടിച്ചു . പിറ്റെന്നാള്‍ മുസ്ലിമിനെ ഇബ്നു സിയാദ് കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ടു വധ ശിക്ഷ നടപ്പാക്കി . ഇതൊന്നും അറിയാതെ കൂഫയിലേക്ക് പോയ  അലിയുടെ മകന്‍ ഹുസൈനും കുടുംബക്കാര്‍ക്കും എതിരെ കര്‍ബലയില്‍ ഉപരോധം സൃഷ്ടിക്കുകയും  കുടിവെള്ളം പോലും തടഞ്ഞുവെക്കുകയുംചെയ്തു .
കര്‍ബല രംഗം -ഭാവനയില്‍
         കൂഫ ഗവര്‍ണറായ ഇബ്നുസിയാദിന്‍റെ പട്ടാളം ഹുസൈന്‍റെ തല വെട്ടിയെടുത്തു കുന്തത്തില്‍ തൂക്കി നാട് നീളെ കറങ്ങി നടന്നു.ആകാശവും ഭൂമിയും കരഞ്ഞു പോയആ ക്രൂരത ചെയ്ത ഇബ്നു സിയാദിനെതിരെ ഒരു നടപടിയും ഭരണാധികാരി ആയ യസീദ് ബിന്‍ മുആവിയ  എടുത്തില്ല .രാജവാഴ്ചയിലേക്ക് പോകുന്ന ഖിലാഫത്തിനെ നേരെ നിലനിര്‍ത്താന്‍ വേണ്ടി ജീവന്‍ ത്യജിച്ച മഹല്‍ വ്യക്തിയാണ് ഹുസൈന്‍ എന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം . ഈ സംഭവം നടന്നത് മുഹറം പത്തിനാണ് .അതിനാലാണ് ആ ദിനം ആശൂറദിനമായി ശിയാക്കള്‍ വര്‍ഷാവര്‍ഷവും കൊണ്ടാടുന്നത് .

ആശൂറ ആഘോഷം

                  ഈ ഒരു മഹാ ദുഖ  സംഭവത്തോട് കൂടി അലിയില്‍ വിശ്വാസം അര്‍പ്പിച്ചവര്‍  തൌവ്വാബീന്‍(പാശ്ചാതാപര്‍)  എന്നും പിന്നീട്  അലിയുടെ കക്ഷി എന്ന അര്‍ത്ഥത്തില്‍ ശീഅത്തു*അലി എന്നും   അവസാനം ശീയ എന്നും അറിയപ്പെട്ടു. രാഷ്ട്രീയമായ ഒരു ഭിന്നത പിന്നീട് മതപരമായ ഭിന്നതയായി മാറി.
*ശീഅത്തു =കക്ഷി

7 .രണ്ടാം ഫിത്ന(civil war)യുടെ കാലം (എ.ഡി 680-692):

          വളരെ സംഭവ ബഹുലമായ  രാഷ്ട്രീയ സംഭവങ്ങളാണ് യസീദിന്റെ സ്ഥാനോരോഹണത്തിന് ശേഷം ഉണ്ടായിട്ടുള്ളത്. അതില്‍ പ്രധാനമായത്  മക്ക മദീന കൂഫ എന്നിവിടങ്ങളില്‍ വലിയ അതൃപ്തിയും പ്രതിഷേധവും  ഉണ്ടാക്കി എന്നതാണ് .  പ്രശസ്ത സ്വഹാബിമാരായ ഹുസൈന്‍ ബിന്അ‍ലി ,അബ്ദുല്ലാ ഇബ്നു സുബൈര്‍ , അബ്ദുല്ലാ ഇബ്നു ഉമര്‍,അബ്ദുരഹ്മാനുബിനു അബൂബക്കര്‍ തുടങ്ങിയവർ 

പ്രധാന സംഭവങ്ങള്‍  ഇവയാണ് 

A. ഹുസൈന്‍ ബിന്‍ അലിയുടെ ക്രൂരമായ കൊല .
B. ഹുസൈന്‍ ബിന്‍ അലിയുടെ അനുയായിയായ സുലൈമാന്‍ ബിന്‍ സുറാദി ന്റെ തൌവ്വാബീന്‍   പ്രസ്ഥാന ഉയര്തെഴുന്നെല്പ്പു 
C. യസീദിന്റെ മക്ക, മദീന കൂഫ ആക്രമണങ്ങള്‍  .
D.  683-ല്‍ ഉമവിയ്യ ഖലീഫ  യസീദിന്റെ ആകസ്മിക മരണം. തുടര്‍ന്നു   മുആവിയ ഇബ്നു യസീദ് , മര്‍വാന്‍ ബിന്‍ ഹകം,അബുല്‍ മാലിക് ഇബ്നു മര്‍വാന്‍ എന്നിവര്‍ ക്രമപ്രകാരം ഭരണത്തില്‍ 
E. 683-692 : മക്ക ആസ്ഥാനമാക്കി അബ്ദുല്ലാഹിബിനു സുബൈറിന്റെ ഭരണകൂടം.  ഉമവികളെ കവച്ചുവെക്കുന്ന രാഷ്ടം അദ്ധേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്നു .
F.  685-ല്‍ ഹുസൈനിന്‍റെ അനുയായി ആയിരുന്ന മുഖ്താര്‍ ബിന്‍ തഖാഫി യുടെ  നേത്രത്വത്തില്‍  കൂഫ ആസ്ഥാനമാക്കി  ഇറാഖില്‍  മറ്റൊരു സമാന്തര ഭരണകൂടം സ്ഥാപിച്ചു . അലിയുടെ മറ്റൊരു  മകനായ മുഹമ്മദ്‌  ബിന്‍ അല്‍ഹനഫിയെ  മഹദിയും ഇമാമും ആയി മുഖ്താര്‍ ബിന്‍ തഖഫി പ്രഖ്യാപിച്ചു . 
G . ഹുസൈന്‍റെ കൊലപാതകത്തിന് പകരം വീട്ടുക എന്നത് മുക്താരിന്റെ ഉദ്ദേശ്യമായിരുന്നു . ഒരു യുദ്ധത്തില്‍ വെച്ച്  ഇബ്നു സിയാദിനെ വധിച്ചു കൊണ്ട് അദ്ദേഹം അത് പൂര്‍ത്തിയാക്കി.
H. ദാമാസ്കസിലെ  ഉമവികള്‍ ,മക്കയിലെ  ഇബ്നു സുബൈര്‍ ,ഇറാഖിലെ  മുക്താര്‍ തുടങ്ങിയവര്‍  തമ്മില്‍  പരസ്പരം പലവട്ടം  യുദ്ധങ്ങള്‍ ഉണ്ടായി. 
I .ഇതേ സമയം അറേബ്യന്‍  ഉപദ്വീപിന്റെ ചില മേഖലകള്‍ ഖവാരിജുകളുടെ കയ്യിലും ഉണ്ടായിരുന്നു.അത് ഒരു  ഒരു ഭരണകൂടം എന്ന നിലയില്‍ ആയിരുന്നില്ല.  
J. ഇബ്നു സുബൈറിന്റെ പതനത്തോടെ മുഴുവന്‍  മേഖലകളും  അബ്ദുല്‍ മാലിക് ഇബ്ന്‍ മര്‍വാന്‍റെ അധീനതയില്‍ വീഴുകയും ഉമവി ഭരണം ശക്മായി തിരിച്ചു വരികയും ചെയ്തു .    



              ശിയാക്കള്‍ അല്ലാത്തവരെ പൊതുവേ പറയുന്ന പേരാണ് സുന്നി എന്നത് .അഹല് സുന്നത് വല്‍ ജമാഅത്(പ്രവാചക ചര്യയും ,ഭരണ നേത്രത്വവും പിന്‍പറ്റുന്നവര്‍) എന്നതിന്‍റെ ചുരുക്കമാണ് സുന്നി .

       ആദ്യകാലത്ത് വ്യത്യാസങ്ങള്‍ അത്ര പ്രകടമായി സമൂഹത്തില്‍ ഉണ്ടായിരുന്നില്ല . വര്‍ഷങ്ങള്‍ക്കു ശേഷം പൊതു ധാരയില്‍ ലയിച്ചു പോകുന്നതില്‍ നിന്നും ശിയാക്കളെ തടയാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടന്നിരുന്നു . ഈ കാലത്തെ ഷിയാ വല്‍ക്കരണ കാലം എന്ന് പറയാം .അതിനു ശേഷമാണ് ശിയാക്കളില്‍ വിശ്വാസം ,ആചാരം തുടങ്ങിയ വേരുറച്ചു പോവുകയും ഒരുപ്രത്യേകവിഭാഗം (sect)ആയിമാറുകയും ചെയ്തത്.

ഷിയാ വല്‍ക്കരണ കാലം :
      1. ഖലീഫമാരോടുള്ള വെറുപ്പ്:‌  അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ തുടങ്ങിയവര്‍ ഭരണം തട്ടിയെടുത്തവര്‍ ആണെന്നും അതിനാല്‍ അവരെ വെറുക്കല്‍ മതപരമായി തന്നെ ബാധ്യത ഉണ്ടെന്നും തെറ്റിധരിപ്പിക്കപ്പെട്ടു .
       2.മഹത്വ വല്‍ക്കരണം : അലിയെ കുറിച്ച കെട്ടുകഥകള്‍(ഇതിഹാസ കഥകള്‍ ) വ്യാപകമായി പ്രചരിപ്പിച്ചു .
     3. ആയിഷയെ കുറിചു വ്യാജപ്രചരണം: നബി പത്നി ആയിഷയെ കുറിച്ച് അപവാദവും വെറുപ്പും ആശയമാക്കി കുത്തിനിറച്ചു .എത്രത്തോളം എന്നാല്‍ തന്‍റെ പിതാവ് അബൂബക്കറിനു ഭരണം ലഭിക്കാന്‍ ആയിശയാണ് നബിക്ക് വിഷം കൊടുത്തത് എന്ന് വരെ ശിയാക്കളെ വിശ്വസിപ്പിച്ചു കളഞ്ഞു .
      4.കര്‍ബലക്കും അവിടെയുള്ള കല്ലുകള്‍ക്കും  പുണ്യം കല്പിച്ചു .
      5.മഖ്ബറ സംസ്ക്കാരവും വ്യക്തി പൂജയും വ്യപിപിച്ചു .
      6.പാപ സുരക്ഷിതത്വം : അലിയും കുടുമ്പ പരമ്പരയും  പാപ സുരക്ഷിതരാണ് എന്ന കള്ളത്തരം 
      7.തകിയ്യ : -
            സുന്നികളുടെ ഇടയില്‍ ഷിയാ എന്നാ അസ്ഥിത്വം മറച്ചു പിടിക്കാനുള്ള മതപരമായ അനുവാദം .
      8.മഹ്ദി വാദം :മഹദിയെ കുറിച്ചുള്ള ഇല്ലാ കഥകള്‍ പരത്തി
      9.ഉമവികളുടെ ശാപ പ്രാര്‍ത്ഥന :-
                ഉസ്മാന്‍റെ കൊലപാതകത്തോടെ ഉമവികള്‍ (ഉസ്മാന്‍റെ കുടുംബം ) അലിയുടെ കുടുംബത്തോട്(ഹാഷിമികള്‍) ശത്രുത ഉള്ളവരായി മാറി .അതിനു കാരണം ഉസ്മാന്‍റെ വധത്തിനു പിന്നില്‍ അലിക്ക് പങ്കുണ്ട് എന്ന തെറ്റിധാരണയാണ് .അതിനാല്‍ മുആവിയയുടെ കാലം മുതല്‍ അലിയുടെ മേല്‍ ശാപം ചൊരിയല്‍ എല്ലാ ഖുതുബകളിലും നടപ്പിലാക്കി തുടങ്ങി .ഇത് ഷിയാ വല്‍ക്കരണത്തിന് പ്രത്യക്ഷമായ ഒരു കാരണം ആണ് .അത് അറുപത്തഞ്ചു വര്‍ഷം തുടര്‍ന്ന് വന്നു . ഈ അനാചാരം നിര്‍ത്തലാക്കിയത് ഉമവീ ഭരണാധികാരിയും രണ്ടാം ഉമര്‍ എന്നും അറിയപ്പെട്ട ഉമര്‍ ബിന്‍ അബ്ദുല്‍ അസീസാണ് .ഈ 65 വര്‍ഷമാണ്‌ ഷിയാ വല്‍ക്കരണത്തിന്‍റെ പ്രധാന കാലഘട്ടം .

                  പ്രസിദ്ധ സുന്നി പണ്ഡിതന്മാരായ അബൂഹനീഫ ,മാലിക് ബിന്‍ അനസ്  തുടങ്ങിയവര്‍ സമകാലികനും ഷിയാ ഇമാമുമായി പില്‍ക്കാലത്ത് എണ്ണപ്പെട്ട  ജാഫര്‍ സാദിഖിന്‍റെ സമശീര്‍ഷരും പരസ്പരം വിജ്ഞാനം കരസ്ഥമാക്കിയവരും  ആണ് എന്നത് ഈ വിഭജനം പില്‍ക്കാലത്ത് ഉണ്ടാക്കി എടുത്തതാണ് എന്നതിന്‍റെ കൃത്യമായ ഉദാഹരണമാണ് .ജാഫര്‍ സാദിഖിനും ,ഇമാം അബൂഹനീഫക്കും അബ്ബാസി ഖലീഫ മന്‍സൂറില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റു വങ്ങേണ്ടി വന്നിട്ടുണ്ട് എന്നത് ഇതിന്‍റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്. 

പ്രധാന വ്യത്യാസം
1 .ഇമാമത്ത് എന്ന രാഷ്ട്രീയ നേതൃത്വം :

                 പ്രവാചകൻ മുഹമ്മദ്‌ നബിക്ക് ശേഷം അധികാരം ലഭിക്കേണ്ടത് പ്രവാചക കുടുംബത്തിനു മാത്രം ആണെന്നും  അത് അലിക്ക് തന്നെ ആവണമെന്നും ഉള്ള വിശ്വാസം . അലിയും അലിക്ക് ശേഷം മകൻ ഹസൻ ,ഹുസൈന്‍  തുടങ്ങിയവരും അവരുടെ പരമ്പരയേയും ശിയാക്കൾ ഇമാമുമാരായി കണക്കാക്കുന്നു .

ഇവരാണ് ആ പരമ്പരയായി കണക്കാകുന്ന ആ പന്ത്രണ്ട് ഇമാമുമാര്‍

1.അലി ബിന്‍ അബൂത്വാലിബ്
2.ഹസന്‍ ബിന്‍ അലി
3.ഹുസൈന്‍ ബിന്‍ അലി
4.അലി ബിന്‍ ഹുസൈന്‍
5.മുഹമ്മദ്‌ ബാഖിര്‍ (മുഹമ്മദ്‌ ബിന്‍ അലി )
6.ജാഫര്‍ ബിന്‍ മുഹമ്മദ്‌ (ജാഫര്‍ സാദിഖ് )
7.മൂസാ ബിന്‍ ജാഫര്‍
8.അലി ബിന്‍ മൂസ (അലി അല്‍ രിള  )
9.മുഹമ്മദ്‌ ബിന്‍ അലി (മുഹമ്മദ്‌ അല്‍ തഖി)
10.അലി ബിന്‍ മുഹമ്മദ്‌ (അലി  നഖി )
11.ഹസന്‍ ബിന്‍ അലി (ഹസന്‍ അല്‍ അസ്കരി )
12.മുഹമ്മദ്‌ ബിന്‍ ഹസന്‍ (അല്‍ മഹദി )

               സുന്നികൾ വിശ്വസിക്കുന്നത് ഖിലാഫത്തിലാണ് . ഖിലാഫത്ത് ഭരണക്രമം പാരമ്പര്യമായി കിട്ടുന്നതല്ല .ജനങ്ങള്‍ തെരെഞ്ഞുടുക്കുന്ന വ്യക്തി ഖലീഫയാകും ,അത് പ്രവാചക കുടുമ്പത്തിൽ നിന്നുള്ളവർ ആവണം എന്ന് നിര്‍ബന്ധം ഇല്ല . ഭരണകര്‍ത്താവിനു ഖലീഫ എന്ന പേര് വേണമെന്ന് നിര്‍ബന്ധം ഇല്ല .അമീര്‍ എന്നോ ഇമാം എന്നോ എന്തും വിളിക്കാം .

             മുആവിയക്ക്‌ ശേഷം ഖിലാഫത്ത് രാജവാഴ്ചയിലേക്ക് കൂപ്പു കുത്തി വീണു .അധികാരം ഉള്ളവര്‍ സുന്നി പക്ഷം ആയിരുന്നു .എന്നാല്‍ ചില ഷിയാ ഭരണകൂടങ്ങള്‍ പില്‍ക്കാലത്ത്  നിലവില്‍ വന്നിരുന്നു .

ഉദാ :- a)ഈജിപ്തിലെ ഫാതിമീ ഭരണകൂടം(AD 909–1171)
             b)സഫവിദ് ഭരണകൂടം (AD 1501 മുതല്‍ AD 1722)(ഇപ്പോഴത്തെ ഇറാന്‍)


സഫവിദ്-ഫാത്തിമി ഭരണകൂടങ്ങള്‍

                   ഈ ഇമാമുമാരുടെ കാര്യത്തില്‍ തന്നെ വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ശിയാക്കൾ താഴെപറയുന്ന വിഭാഗങ്ങളായി പിരിഞ്ഞു പോയി .
പ്രധാന വിഭാഗങ്ങള്‍ ഇവയാണ് .

a ) ഇസ്നാ അശ്രിയ (Twelver )
-
                 പന്ത്രണ്ട് ഇമാമുമാരിൽ വിശ്വസിക്കുന്നവർ .പന്ത്രണ്ടാമത്തെ ഇമാം മുഹമ്മദ്‌ അൽ മഹ്ദി തന്‍റെ ആറാം വയസ്സില്‍ അപ്രത്യക്ഷയമായി എന്നും ലോകാവസാന നാളിൽ അദ്ദേഹം പ്രത്യക്ഷ്യപ്പെടും എന്നും വിശ്വസിക്കുന്നു .

b )സൈദികൾ :

               സുന്നി വിഭാഗങ്ങളോട് ഏറെക്കുറെ സാമ്യത പുലർത്തുന്നവർ സൈദികളാണ് .ഹനഫീധാരയുമായി ഇവര്‍ക്ക് അടുത്ത ബന്ധം ഉണ്ട്.യമനിലാണ് ഇവര്‍കൂടുതൽ ഉള്ളത് .ആദ്യത്തെ നാല് ഇമാമുമാരുടെ കാര്യത്തില്‍ തരര്‍ക്കമില്ല .ഹുസൈനിന്‍റെ പൌത്രന്‍ സൈദ്‌ ബിന്‍ അലിയെ അഞ്ചാമത്തേയും  അവസാനത്തേയും  ഇമാമായി ഇവര്‍ വിശ്വസിക്കുന്നു .

c) ഇസ്മായിലിയ്യ :
      ആറാം ഇമാമായ ജാഫര്‍ സാദിഖിനു ശേഷം അദ്ധേഹത്തിന്‍റെ മകന്‍  ഇസ്മായിൽ ബിന്‍ ജാഫറിനെ ഏഴാമത്തേതും അവസാനത്തേതും ആയ  ഇമാമായി വിശ്വസിക്കുന്നു . ആന്തരിക അർത്ഥങ്ങൾക്ക്‌ പ്രാമുഖ്യം കൊടുക്കുന്ന ചില ധാരകൾ ഇവരിൽ നിന്ന് ഉത്ഭവിച്ചു ,അവരെ ബതനിയാക്കൾ എന്ന് വിളിക്കുന്നു  .സൂഫീധാരകളുടെ തുടക്കം ഇവിടെ നിന്നാണ് എന്ന് കാണാം .
മതപാഠങ്ങള്‍ വ്യാഖ്യാനിക്കാൻ പ്രവാചകന്മാര്‍ക്കും ഇമാമുമാര്‍ക്കും മാത്രമേ പാടുള്ളൂഎന്നാണു ഇവരുടെ കാഴചപ്പാട്.ഇവര്‍ തന്നെ  ഇമാമികൾ (നസ്രികൾ) ,ബോറ,ദാവൂദി ബോറ തുടങ്ങിയ അനേകം  ഉപവിഭാഗങ്ങള്‍ ആയി പിരിഞ്ഞു പോയി .

ഷിയാ ഭൂരിപക്ഷ പ്രദേശങ്ങള്‍

2 .ശഹാദത്  എന്ന സത്യസാക്ഷ്യം
               ദൈവത്തെയും, പ്രവാചകന്‍ മുഹമ്മദ്‌ നബിയെയും  സാക്ഷ്യ പ്പെടുത്തുന്ന സത്യവചനത്തിന്‍റെ  അവസാനം അലി വലിയ്യുള്ളഹി(ദൈവത്തിന്‍റെ മിത്രം)  എന്നും  ഓരോ ഷിയയും സാക്ഷ്യം വഹിക്കണം .എന്നാൽ സുന്നി ഇസ്ലാമിൽ ദൈവം പ്രവാചകന്‍ എന്നിവരെ മാത്രം  സാക്ഷ്യപ്പെടുത്തിയാൽ മതി.

3 .ഇസ്മത് അഥവാ  പാപ സുരക്ഷിതത്വം :

                  പ്രവാചകന്മാര്‍ക്ക് പുറമേ ഇമാമുമാർ പാപ സുരക്ഷിതർ ആണെന്ന് ശിയാക്കൾ വിശ്വസിക്കുന്നു ,എന്നാൽ സുന്നീ പക്ഷം പ്രവാചകന്മാര്‍ക്ക് മാത്രമാണ് പാപ സുരക്ഷിതത്വം  ഉള്ളൂ എന്നും വിശ്വസിക്കുന്നു .പ്രവാചകന്മാര്‍ ഒഴിച്ചു ബാക്കിയുള്ള ഒരു മനുഷ്യനും പാപ സുരക്ഷിതര്‍ അല്ല .

4 .രക്ഷകനായുള്ള പ്രതീക്ഷ (മഹ്ദി ):
                       ലോകാവസാന നാളിൽ മഹദി രക്ഷകനായി വരും എന്നും , ചിലര്‍, അന്ന് അപ്രത്യക്ഷനായ മഹദി  തിരിച്ചു വരും എന്നും, വേറെ ചിലര്‍, പുതിയ ഒരു മഹദി  വരും എന്നും വിശ്വസിക്കുന്നു .എന്നാല്‍ സുന്നീ ഇസ്ലാമിൽ മഹദി വരും എന്നുള്ളത് ഒരു വിശ്വാസ കാര്യമല്ല .പ്രവാചകന്‍റെ ഒരു പ്രവചനം മാത്രമായി കണക്കാക്കുന്നു .

വിശ്വാസ കാര്യങ്ങള്‍  :
  സുന്നി :-
1.തൗഹീദ് (ഏകദൈവത്വം)
2മലക്കുകള്‍
3പ്രവാചകന്മാര്‍
4വേദ ഗ്രന്ഥങ്ങള്‍
5പരലോകം
6.നന്മ തിന്മ ദൈവത്തില്‍ നിന്ന്

ഷിയാ*:-
1.തൗഹീദ് (ഏകദൈവത്വം) :മലക്കുകൾ ,വേദങ്ങൾ എന്നിവ ദൈവ വിശ്വാസത്തിന്‍റെ കൂട്ടത്തില്‍ എണ്ണുന്നു .
2.അദാല -നീതി
3.റിസാല -പ്രവാചകത്വം
4.ഇമാമത്ത്  : ഇമാമുമാരുടെ നേത്രത്വം ദൈവത്താൽ നിയോഗിതമായതാണ്  എന്ന് വിശ്വസിക്കണം
5.അന്ത്യനാളും  പരലോകവും

കര്‍മ്മ കാര്യങ്ങൾ

സുന്നി:-
1.ശഹാദത്(സത്യ സാക്ഷ്യം )
2.നമസ്ക്കാരം
3.നോമ്പ്
4.സക്കാത്
5.ഹജ്ജ്

ഷിയാ**:-
1.നമസ്ക്കാരം
2.നോമ്പ്
3.ഹജ്ജ്
4.ദാനം
5.ജിഹാദ്
6.ഖുംസ് :സമ്പത്തിന്‍റെ  ഇരുപതു ശതമാനം ഇമാമിന്നു കൊടുക്കേണ്ടതാണ്.
7.അമ്രും ബില്‍ മഅറൂഫ് (നന്മ കല്പിക്കുക)
8.നഹിയുന്‍ അനില്‍ മുന്‍കര്‍( തിന്മ വിരോധിക്കുക)
9.തവല്ലുഅ :പ്രവാചക കുടുമ്പത്തെ സ്നേഹിക്കുന്നവരെ സ്നേഹിക്കുക
10.തബറുഅ :പ്രവാചക കുടുമ്പത്തോട് ശത്രുത പുലര്‍ത്തുന്നവരോട് ബന്ധം വിഛെദിക്കുക.
(*,**ഇതനാ അശ്രികളുടെ വിശ്വാസം ആണ് ഇവിടെ കൊടുത്തത് )

ചരിത്ര വിശകലനം
                            പ്രവാചക കുടുംബതോടുള്ള അമിതമായ അനുകമ്പയാണ് ശീയിസത്തിന്‍റെ  അടിത്തറ.അതിന്‍റെ ഉത്ഭവകാലത്ത് അതിനനുസരിച്ചുള്ള രാഷ്ട്രീയ മാറ്റങ്ങളും യദ്രിശ്ചികമായി ഉണ്ടാവുകയും ചെയ്തു .അലിയോ അവരുടെ കുടുബമോ ഇങ്ങനെ ഒരു ധാര ഉണ്ടാക്കിയിട്ടില്ല .പിന്നീട് അലിയെ വിഗ്രഹവൽക്കരിക്കുകയാണ് ചെയ്തത് .

                        പ്രവാചകന് ശേഷം ഗോത്ര ചിന്തകള്‍ ഉടലെടുത്തു എന്നും അധികാരം കിട്ടിയ ഉമവികള്‍ അത് ഹാശിമികളോട് കാണിച്ചു  എന്നും സൂക്ഷമമായ ചരിത്ര പഠനം നമ്മെ അറിയിക്കുന്നു .പ്രവാചക കുടുംബ അംഗമായ അബ്ബാസിന്‍റെ പേരിലുള്ള അബ്ബാസിയ ഭരണകൂടം ഉമവികള്‍ക്ക് ശേഷം വരികയുണ്ടായി .ഉമവികളെ കവച്ചു വെക്കുന്ന ക്രൂരതകള്‍ അവരും ചെയ്തിരുന്നു എന്ന് ചരിത്രം പറയുന്നു .എന്നാല്‍ ഈ എല്ലാ ഭരണകൂടങ്ങളുടെയും   നന്മകളെ നാം വിലകുറച്ച് കാണുന്നുമില്ല .

                  ഷിയാ ലോകത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കടന്നു കൂടിയത് പോലെ സുന്നി  ലോകത്തും അത്  കടന്നു കൂടിയിട്ടുണ്ട് .ഇവ രണ്ടിനെയും യോജിപ്പിക്കുന്ന ഘടകം സൂഫീ ധാരകള്‍ ആണ്.സൂഫീ ധാരകള്‍ ഒട്ടു മിക്കതും ഉത്ഭവിച്ചത്‌ ശിയീ പശ്ചാത്തലത്തില്‍ ആണ് .അതിനാലാണ് പ്രമുഖ സൂഫീ പരമ്പരകള്‍ അലിയിലേക്ക് വന്നു ചേരുന്നത്.ഒരേ പോലുള്ള  അനാചാരങ്ങളും സുന്നികളിലും ശിയാക്കളിലും നിങ്ങള്‍ക്ക് കാണാനും  കഴിയും . ഇവിടെ ക്ലിക്കിയാല്‍ ചില സാമ്യതകള്‍ വായിക്കാം......കേരള മുസ്ലിംകളിലെ ഷിയാ സ്വാധീനം

                        നവോത്ഥാനം ,പരിഷ്ക്കരണ സംരംഭങ്ങള്‍ തുടങ്ങിയവ ആധുനിക സുന്നീ ലോകത്ത് നടന്നത് പോലെ ഇവ ഷിയാ ലോകത്തും നടന്നിരുന്നു .ചരിത്രത്തിലെ തെറ്റ് രണ്ടു കൂട്ടരും ഏറ്റു പറഞ്ഞാല്‍ സുന്നി ഷിയാ ഐക്യം ഇന്നും സാധ്യമാണ് . ഉമവികളുടെ തെറ്റ് സുന്നീ തെറ്റുകളായി സുന്നികള്‍ സമ്മതിക്കുകയും ,അലിയെ കുറിച്ചുള്ള തെറ്റിധാരണകളും കള്ളക്കഥകളും ഷിയാ ആചാരങ്ങളും പിന്നീട് കൂട്ടിക്കലര്‍ത്തിയ തെറ്റുകളാണ് എന്ന് ശിയാക്കളും അന്ഗീകരിചാല്‍ തീരാവുന്ന പ്രശനമെ ഇതില്‍ ഉള്ളൂ ...

                      സുന്നി ലോകം ശിയാക്കളെ ഇസ്ലാമില്‍ നിന്ന് പുറത്തായ കക്ഷി എന്ന രീതിയില്‍ കാണുന്നില്ല . പരിശുദ്ധ ഹജ്ജിനു പോലും അവര്‍ക്ക് വിലക്കില്ല എന്നതും നാം കാണേണ്ട പ്രസക്തമായ വശമാണ് .

നിലവിലെ സുന്നീ ഷിയാ രാഷ്ട്രീയ വടം വലി

                      ഇപ്പോള്‍ നമ്മുടെ കാലത്ത് നടക്കുന്ന മുഴുവന്‍ രാഷ്ട്രീയ വടം വലികള്‍ക്കും സുന്നി-ഷിയ വിഭാഗീയതയെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.സൌദിയുടെ സലഫീ ധാരയിലെ സുന്നീ പക്ഷപാതിത്വവും .ഇറാനിന്‍റെ ശിയീ പക്ഷപാതിത്വവും അവരവരുടെ രാഷ്ട്രീയ നിലനില്‍പ്പിനു ഉപയോഗിക്കുന്നു എന്ന് ചുരുക്കം . അത് പോലെ ഖിലാഫത്ത് എന്ന് കേള്‍ക്കുമ്പോള്‍ ചാടി വീണ് കെട്ടിപ്പിടിക്കേണ്ടതില്ല എന്നും അതിലും നെല്ലും പതിരും ഉണ്ട് എന്നും ഉമറിന്‍റെയും യസീദിന്‍റെയും ഭരണത്തെ ഖിലാഫത്ത് എന്ന് തന്നെയാണ് വിളിച്ചിരുന്നത്‌ എങ്കിലും രണ്ടും തമ്മില്‍ കടലും കടലാടിയും തമ്മിലെ അന്തരം ഉണ്ടായിരുന്നു എന്നും നാം തിരിച്ചറിയുക .

          
ഇറാഖിലെ ഷിയാ മിലിഷ്യയും -സുന്നി ഐസിസ് രിബലും 
                ഇപ്പോള്‍ ഇറാഖ് - സിറിയ മേഖലയിലെ സംഘര്‍ഷത്തിന്‍റെ മൂല കാരണം തിരഞ്ഞാല്‍ കടുത്ത ഷിയീ -സുന്നീ പക്ഷപാതിത്വം ,വംശീയതയുടെ രൂപം പ്രാപിച്ചതാണെന്ന്   കണ്ടെത്താന്‍ കഴിയും.

ഇത് ഇവിടെ പൂര്‍ണ്ണമാവുന്നില്ല ....
ചിത്രങ്ങള്‍ :ഗൂഗിള്‍
റെഫെറന്‍സ് : ഖിലാഫതും രാജവാഴ്ചയും - സയ്യിദ് അബുല്‍ അഅ`ലാ മൌദൂദി (പ്രസിദ്ധീകരണം :ഐ പി എച് ,കോഴിക്കോട് )

2013 മാർച്ച് 4, തിങ്കളാഴ്‌ച

അറബു സംസ്ക്കാരം ഇസ്ലാമിക സംസ്കാരമാണോ ??

-Abid Ali padanna 
        അറബ് സംസ്കാരവും  ഇസ്ലാമിക സംസ്ക്കാരവും തമ്മിലുള്ള വ്യത്യാസമെന്ത്? അവ തമ്മില്‍ വല്ല ബന്ധവും ഉണ്ടോ ?ഉണ്ടെങ്കില്‍ എന്ത്? ഇതു മനസ്സിലാക്കിയില്ലെങ്കില്‍ വല്ല കുഴപ്പവും ഉണ്ടോ?ഉണ്ടെങ്കില്‍ എന്ത് ?ഇവ രണ്ടും വേര്‍തിരിച്ചു മനസ്സിലാക്കാത്തതിന്റെ കുഴപ്പം പലപ്പോഴും പല രീതിയിലായി സമൂഹത്തില്‍ പൊങ്ങി വരാറുണ്ട്.അധികമാളുകളും അറബികളുടെ ശീലങ്ങള്‍ ഇസ്ലാമിക ശീലങ്ങളായി തെറ്റിദ്ധരിക്കുകയും അതുമൂലം പല  കുഴപ്പങ്ങളില്‍ ചാടുകകയും ചെയ്യുന്നു.
അല്പം വിശദീകരിക്കാം. 
അറബ് വേഷം 
       ഒരു സമൂഹത്തിന്റെ സംസ്ക്കാരത്തെ അടയാളപ്പെടുത്തുന്ന കാര്യങ്ങള്‍ ഇവയാണ്.
1)ഭാഷ
2)കല
3)ഭക്ഷണരീതികള്‍ 
4)വസ്ത്ര-വേഷങ്ങള്‍
5)പാര്‍പ്പിടരീതികള്‍
ഇവസൂക്ഷമമായി നിരീക്ഷിച്ചാല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് പെട്ടന്ന് മനസ്സിലാക്കാം. 
ഭാഷ
     മുഹമ്മദ്‌ നബി ജനിച്ചത് അറേബ്യയില്‍ ആയിരുന്നു .ഖുര്‍ആന്‍ അവതരിച്ചതും അറബി ഭാഷയില്‍ തന്നെ.ഇസ്ലാമിനെ കുറിച്ച് സാമാന്യം മനസ്സിലാക്കാന്‍ അല്പം അറബി ഭാഷ പഠിക്കേണ്ടതുണ്ട് .ശരി തന്നെ .എന്നാല്‍ എല്ലാ മുസ്ലിംകളും അറബി ഭാഷ തങ്ങളുടെ സംസാര ഭാഷയാക്കി മാറ്റാന്‍ ഇസ്ലാം കല്പിക്കുന്നില്ല .അതിനാലാണ്  അറബി ഭാഷ സംസരിക്കാത്ത മുസ്ലിംകള്‍ ലോകത്ത് കൂടുതല്‍ ഉണ്ടായതു . ലോകത്ത് മുസ്ലിം ജന സംഖ്യ 1570 മില്യണ്‍ ആണെങ്കില്‍ അതില്‍  അറബ്  ഭാഷ സംസാരിക്കുന്ന മുസ്ലിംകള്‍  260 മില്യണ്‍ മാത്രമേ വരികയുള്ളൂ.അറബി ഭാഷയെ അറബികളുടെ ഭാഷ എന്നെല്ലാതെ ലോക മുസ്ലിംകളെല്ലാം അറബി ഭാഷ സംസാരിക്കണമെന്ന് ഇസ്ലാം അടിച്ചേല്‍പ്പിക്കുന്നില്ല,നിങ്ങള്‍ക്ക് അറബി ഒരു ഭാഷയായി സ്വീകരിക്കാനുള്ള സ്വാതന്ത്രം ഉണ്ടെങ്കിലും. 
വസ്ത്രം-വേഷം 
      അറബികളിലെ പുരുഷന്മാരുടെ  വേഷം ഇസ്ലാമിക വേഷമായി ആരും വ്യാഖ്യനിക്കാറില്ല.അത് ഇസ്ലാമിന്നു എതിരാകുന്നില്ല എന്ന് മാത്രം.അതിനാല്‍ ലോകത്തിന്റെ മറ്റു ഭാഗത്തുള്ളവര്‍ വ്യത്യസ്ത വസ്ത്ര രീതികള്‍ സ്വീകരിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല.പാകിസ്ഥാനികളും, ഉത്തരേന്ത്യന്‍ മുസ്ലിംകളും കുര്‍ത്ത, പൈജാമ ധരിക്കുന്നതും,ബംഗ്ലാദേശുകാരും, മലയാളികളും ഷര്‍ട്ട്, മുണ്ട് എന്നിവ ധരിക്കുന്നതും ഇസ്ലാം വിലക്കുന്നില്ലല്ലോ?അത് പോലെ തന്നെ അറബികള്‍ കന്തൂറയും(തൗബ്), കത്രയും,അഗാലും(Agal)ധരിക്കുന്നു എന്ന് മാത്രം.അതിന്നു ഇസ്ലാമികമായ മാനം നല്‍കേണ്ടതില്ല.
അറബ് ,പാക്കിസ്ഥാന്‍ ,ടുനേഷ്യന്‍ ,ബംഗ്ലാദേശ് വേഷങ്ങള്‍ 
       ഇനി അറബി സ്ത്രീകള്‍ പൊതുവേ കറുത്ത അബായയും ചിലപ്പോള്‍ ഇരുമ്പ് കവചം കൊണ്ടോ,കറുത്ത തട്ടം കൊണ്ടോ മുഖവും മറക്കുന്നു.ഇതില്‍ തലയും ശരീരവും മറക്കുന്ന അബായ ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനാല്‍ ലോകത്ത് പ്രചാരണം നേടി എടുത്തു.എന്തെങ്കിലും വസ്തു ഉപയോഗിച്ചു മുഖം മറക്കുക എന്നത് ഒരു അറബി സംസ്കാരമായി മാത്രം കാണേണ്ടതാണ്.അത് എല്ലാവരിലും ഇസ്ലാമിക ശസനയായി അടിച്ചെല്പിക്കുന്നവര്‍ മലയാളികളായ പുരുഷന്മാര്‍ കന്തൂറയും കത്രയും ,അഗാലും ധരിക്കണമെന്ന് പറയാന്‍ ധൈര്യപ്പെടാത്തത് എന്ത് കൊണ്ട്?
ആഫ്രിക്കന്‍ - അറബ് വേഷ വൈവിധ്യങ്ങള്‍ 
വേഷ വൈവിധ്യങ്ങള്‍ -ചൈന,ഫിലിപ്പിന്‍സ് ,മലേഷ്യ ,ജപ്പാന്‍ ,കാശ്മീര്‍ ,കേരള ,കിര്‍ഗിസ്ഥാന്‍ ,ഉസ്ബക് ,റഷ്യ 
      മലയാളി മാപ്പിള പെണ്ണുങ്ങളുടെ കാച്ചി മുണ്ടും,കുപ്പായവും ഇസ്ലാമിക വേഷം തന്നെയല്ലേ? അത് പോലെ ഉത്തരേന്ത്യന്‍ മുസ്ലിം സ്ത്രീകളുടെ സല്‍വാരും കമ്മീസും.അങ്ങിനെ ഇന്ത്യോനേഷ്യ മുതല്‍ ,ഫിലിപ്പിന്‍സ് ,ഫലസ്തീന്‍ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും സ്ത്രീ -പുരുഷ വേഷങ്ങള്‍ താരതമ്യം ചെയ്‌താല്‍ അത്ഭുതകരമായ വൈവിധ്യങ്ങള്‍ നിങ്ങള്‍ക്ക് കാണാം.
ആചാരങ്ങള്‍
അറബ് ചാരങ്ങളായ ഘഞ്ചര്‍ ,വടി 
     വാള്‍ ഉപയോഗിക്കുക എന്നത് പഴയ അറബ് സംസ്ക്കാരത്തിന്റെ ഭാഗമാണ്.അത് ഇസ്ലാമിക ആചാരമല്ല. കാരണം മുഹമ്മദ്‌ നബി  വരുന്നതിനു മുമ്പേ ഈ ആചാരം അറബികളുടെ ഭാഗമാണ്. അതിനാല്‍  ലോകത്തുള്ള മറ്റു മുസ്ലിംകള്‍ മുഴുവന്‍ വാളും കയ്യില്‍ പിടിച്ചു കൊണ്ട് നടക്കുന്നില്ല.ഇസ്ലാം അങ്ങിനെ കല്‍പ്പിക്കുന്നും ഇല്ല. അത്പോലെ വടി ,ചെറിയ വാള്‍ (ഘഞ്ചര്‍ /Dagger)   തുടങ്ങിയവയും അറബികള്‍ ആചാരമായി ഉപയോഗിക്കാറുണ്ട് . ആ ശീലങ്ങളും ഇസ്ലാം ആരോടും കല്‍പ്പിക്കുന്നില്ല എന്നതല്ലേ സത്യം.യു..യിലെ അറബികള്‍ക്ക്  ഫാല്‍ക്കന്‍ പക്ഷികള്‍ അവരുടെ ജീവിത ഭാഗമാണ്.എന്നാല്‍ ഈ ശീലം നാം ആരും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല.        
കല
നൃത്ത കലകള്‍ -സിന്ധി,സൗദി,യമന്‍ ,തുര്‍ക്കി 
  അറബികളുടെ സംഗീതം,സംഗീത ഉപകരണങ്ങള്‍ ,നൃത്ത രൂപങ്ങള്‍ എന്നിവ എന്ത് കൊണ്ട് നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായി ?
ഉത്തരേന്ത്യയിലെ ഖവ്വാലി,കേരളത്തിലെ മാപ്പിളപ്പാട്ട്,ഒപ്പന  എന്നിവ  അറബി കലകള്‍   അല്ല . രണ്ടും തനതായ ഇന്ത്യന്‍ മുസ്ലിം പാശ്ചാത്തലത്തില്‍ വന്നതാണ് .ഇമാറാത്തി(യു..ഇ)അറബികളുടെ യോവാല(Yola),ഹബാന്‍   എന്ന നൃത്ത കലകള്‍ ,സൌദികളുടെ അര്‍ദ്ധ ഡാന്‍സ്(Al Ardha)എന്നിവ ഇസ്ലാമിക നൃത്തമല്ല .അങ്ങിനെ ആണെങ്കില്‍  ഇസ്ലാമിന്റെ കൂടെ ഇതൊക്കെ നമ്മുടെ നാട്ടില്‍ എത്തേണ്ടിയിരുന്നു. എന്നാല്‍ അങ്ങിനെ എത്തിയില്ല എന്നതാണ് സത്യം .  
ചൈനീസ് നൃത്ത രൂപം 

      മൊറോക്കോ  മുതല്‍ ഫിലിപ്പിന്‍സ് വരെയുള്ള രാജ്യങ്ങളിലെ നാടന്‍ കലാ രീതികളും, സംഗീത-നൃത്ത രൂപങ്ങളും വൈവിധ്യങ്ങള്‍ നിറഞ്ഞതും  അതിശയിപ്പിക്കുന്നതുമാണ്.ചില രാജ്യങ്ങളും അവിടുത്തെ നൃത്ത-സംഗീതവും  ഉദാഹരണമായി കാണുക.   
ഇന്ത്യ-ഖവ്വാലി-ഒപ്പന 

അള്‍ജീരിയ -റായ്
കുവൈത്ത് -സൌത്ത്
ഇറാഖ് -മഖാം
സൗദി -അര്‍ദ്ധ,അല്‍ ശിഹ്ബ ,മിസ്മര്‍ ,സംരി
യു..ഇ -യോല ,ഖയാലി
ലബനാന്‍ -ധബ്ക
ടുണിഷ്യ -മലീല,മലൗഫ് 
തുര്‍ക്കി -സയ്ബെക്
ഇന്ത്യോനേഷ്യ-സപിന്‍
ഭക്ഷണം
     അറബികളുടെ വ്യത്യസ്തമായ ഭക്ഷണ രീതി ലോകത്തുള്ള എല്ലാ മുസ്ലിംകളും സ്വീകരിക്കുന്നില്ല .നാം കേരളീയര്‍ ചോറും സാമ്പാറും കഴിക്കുമ്പോള്‍  അറബികള്‍
ഗാവ ,ഈത്തപ്പഴം, റൊട്ടി ,ഒലിവ് ,അത്തിപ്പഴം  ,ഒട്ടകപ്പാല്‍ തുടങ്ങിയവ ഭക്ഷണ സാധനങ്ങളായി ഉപയോഗിക്കുന്നു.
പാര്‍പ്പിടം(വാസ്തു, ശില്പം)

      മുന്‍കാല അറബികളുടെ പാര്‍പ്പിട രീതി മറ്റു രാജ്യക്കാര്‍ അനുകരിച്ചിരുന്നില്ല.അവരവരുടെ രാജ്യത്തെ രീതികള്‍ അവര്‍ പിന്തുടര്‍ന്നു പോന്നു.വാസ്തു ചാരുതയും ,ശില്പ ഭംഗിയും വ്യത്യസ്തമായിരുന്നു .ഇത് എത്രത്തോളം  എന്നാല്‍ ,മുസ്ലിം പള്ളികള്‍ക്ക് പോലും ഏകമായ ഒരു രൂപം ഇസ്ലാം ഉണ്ടാക്കി വെച്ചില്ല . അനേക വര്‍ഷങ്ങള്‍ക്കു ശേഷമാണ് മിനാരങ്ങളും ഖുബ്ബകളും പള്ളികളുടെ മുകളില്‍ സ്ഥാനം പിടിക്കുന്നത്‌ .
മുസ്ലിം പള്ളി ചൈനയിലും കേരളത്തിലും

         അതിനാല്‍ കേരളത്തിലെ മുന്‍കാല പള്ളികള്‍ ക്ഷേത്ര ശില്പ മാത്രകയിലാണ് പണി കഴിപ്പിച്ചിരുന്നത് .അതില്‍ അറബ് രീതി കാണാത്തതിനാല്‍ അത് ഇസ്ലാമികം അല്ല എന്ന് ആരും വാദിക്കില്ല .അത് പോലെ തന്നെ ചൈന,ഇന്ത്യോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളും താരതമ്യം ചെയ്യുക.  
വൈവിധ്യങ്ങള്‍ ദൃഷ്ടാന്തങ്ങള്‍ 
     "ആകാശഭൂമികളുടെ സൃഷ്ടിപ്പ്, നിങ്ങളുടെ ഭാഷകളിലെയും വര്‍ണങ്ങളിലെയും വൈവിധ്യം; ഇവയും അവന്റെ അടയാളങ്ങളില്‍പെട്ടവയാണ്. ഇതിലൊക്കെയും അറിവുള്ളവര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്."(ഖുര്‍ആന്‍ ,അദ്ധ്യായം 30,അറൂം(റോമക്കാര്‍ ):32)
ചിത്രങ്ങള്‍ :ഗൂഗിള്‍ 

2011 ഒക്‌ടോബർ 30, ഞായറാഴ്‌ച

മതം, രാഷ്ട്രീയം പിന്നെ ഇസ്ലാം


                                                                   - Abid ali T.M. Padanna 
         മതം എപ്പോഴും ചരിത്രത്തില്‍ പുരോഹിതന്മാരാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടുണ്ട്.പുരോഹിതന്മാര്‍ മതത്തെ ചൂഷണത്തിന്റെയും ധന സമ്പാദാനത്തിന്റെയും മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. ഭരണാധികാരികളുടെ ചൂഷണത്തിന്നും അനീതിക്കും പുരോഹിതന്മാര്‍ എന്നും കൂട്ട് നിന്നിട്ടുമുണ്ട് .

        രാഷ്ട്രീയം എന്നും ചരിത്രത്തില്‍ ഏകാധിപധികളാല്‍ ഹൈജാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.ഭരണാധികാരികള്‍  രാഷ്ട്രീയത്തെ  ചൂഷണത്തിന്റെയും ധന സമ്പാദനത്തിന്റെയും മാര്‍ഗ്ഗമാക്കിയിട്ടുണ്ട്. പുരോഹിത മതത്തിന്റെ നില നില്പ്പിനായ് രാഷ്ട്രീയക്കാര്‍ എന്നും കൂട്ട് നിന്നിട്ടുണ്ട്.

          ഇസ്ലാം ഈ രണ്ട് അടിമത്തത്തില്‍ നിന്നും മനുഷ്യ വംശത്തെ മോചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.മതത്തെ ചൂഷണ മുക്തമാക്കി വിമോചനപരമാക്കി മാറ്റുക.രാഷ്ട്രീയത്തെ ഏകാധിപത്യത്തില്‍ നിന്നും കുടുംബധിപത്യത്തില്‍ നിന്നും രക്ഷികുക.അതിനെ ജനാധിപത്യപരമാക്കുക. ഇനി ജനാധിപത്യം മൂല്ല്യ രഹിതമാണെങ്കില്‍ അതിനെ മൂല്ല്യവല്‍ക്കരിക്കുക. 

പ്രവാചകന്‍ ഈ ദൌത്യ മാണ് നിവ്വഹിച്ചത്.ഈ നിരന്തര പരിശ്രമത്തിന്റെ പേരാണ് ഇസ്ലാം.

"വിശ്വസിച്ചവരെ മത പണ്ഡിതന്മാരിലും,പുരോഹിതന്മാരിലും ഏറെ പേരും ജനങ്ങളുടെ ധനം അന്യായമായി തിന്നുന്നവരും ജനങ്ങളെ ദൈവമാര്‍ഗ്ഗത്തില്‍ നിന്ന് തടയുന്നവരുമാകുന്നു."(അത്തൌബ :34) 

"അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്:കൃഷി നാശം വരുത്താനും മനുഷ്യ കുലത്തെ നശിപ്പിക്കാനുമാണ് .എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല."(അല്‍ബഖറ : 205 )      

2010 ഡിസംബർ 12, ഞായറാഴ്‌ച

ഇസ്ലാമും ഭരണവും : പ്രവാചക ശിഷ്യന്‍ വിശദീകരിക്കുന്നു

                               - ആബിദ് അലി പടന്ന 
         
 ഇത് അത്യാധുനിക യുഗം.ശാസ്ത്രവും,സാങ്കേതികതയും ഉയര്‍ച്ചയുടെ കൊടുമുടിയില്‍.വിവരങ്ങള്‍ മുഴുവന്‍ ഒരു വിരല്‍ തുമ്പില്‍.മനുഷ്യ വംശം നീണ്ട  വര്‍ഷങ്ങളുടെ അദ്ധ്വാന ഫലമായി നേടിയെടുത്ത അറിവുകള്‍ ഇന്ന് ചെറിയ കുട്ടികള്‍ പോലും ഒറ്റ വരിയില്‍ നമുക്ക് പറഞ്ഞുതരും. എന്നാല്‍ നമ്മുടേത്‌ പോലെ വികസിച്ചിട്ടില്ലാത്ത ഒരു കാലത്ത് ,ആയിരത്തിന്നാന്നൂര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്,ലോകം കൂരിരുട്ടില്‍ തപ്പുമ്പോള്‍,അറേബ്യയുടെ വരണ്ട മരുഭുമിയില്‍  സ്ക്കുളുകളോ,കോളേജുകളോ,സര്‍വ്വകലാശാലകളോ,വലിയ ജ്ഞാനപീറപട്ടങ്ങളോ, ബിരുദങ്ങളുടെ തലക്കനമോ, എന്തിനു ഔപചാരികമായ വിദ്യാഭാസം പേരിനു പോലും ലഭിച്ചിട്ടില്ലാത്ത,ദാരിദ്രത്തിന്റെ പടുകുഴിയില്‍ ജീവിച്ചിരുന്ന,പ്രവാചന്‍ മുഹമ്മദ്‌ നബി(സ)യുടെ ഒരു അനുയായി എന്താണ് രാഷ്ട്രം?നീതിക്കും  സത്യത്തിനും  അതുമായുള്ള ബന്ധം എന്ത്? ഇസ്ലാമില്‍  ഭരണത്തിനുള്ള സ്ഥാനമെന്ത് ? തുടങ്ങിയവയ്ക്ക് ഇന്നത്തെ ഒരു വലിയ പ്രോഫെസ്സരിനോ,നിയമജ്ഞനോ,രാഷ്ട്ര തന്ത്രജ്ഞനോ ചിന്തിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ വിശദീകരിച്ചത് നമുക്ക് ചരിത്രത്തില്‍ വായിക്കാം. അതിങ്ങനെ... 
             ഇബുനു ഉമൈര്‍(റ) ജനങ്ങളോട് പറഞ്ഞു :"ജനങ്ങളെ ! ബലിഷ്ടമായ കവാടമുള്ള ഭദ്രമായ ഒരു കോട്ടയാണ് ഇസ്ലാം,നീതിയാണ് അതിന്റെ മതില്‍,കവാടം സത്യവും.ഇവരണ്ടും തകര്‍ന്നാല്‍ ഇസ്ലാം എന്തെല്ലാം സംരക്ഷിക്കാന്‍ ഉദ്ദേശിക്കുന്നുവോ,അവയല്ലാം തുറന്ന മേച്ചില്‍ പുറങ്ങളായി മാറും.എന്നാല്‍ ശക്തമായ ഭരണമുള്ളിടെത്തോളം കാലം അവ രണ്ടും അപ്രതിരോധ്യമായി  തന്നെ നിലകൊള്ളും.ഭരണമെന്നത് ശിരഛെദമല്ല. അത് ചമ്മട്ടി പ്രയോഗവുമല്ല.മറിച്ച് മുഴുവന്‍ വ്യവഹാരങ്ങളിലും നിഷ്ടമായ നീതിയുടെയും സത്യത്തിന്റെയും സുക്ഷ്മ പ്രയോഗമാത്രേ!"
               എന്താണ് ഭരണം എന്നതിനു ഇതിലും സുക്ഷ്മമായ ഒരു വിശദീകരണം ലോക ചരിത്രത്തില്‍ നിങ്ങള്ക്ക് കാണാന്‍ കഴിയില്ല. 
   അറിയില്ല, നമ്മുടെ ആളുകള്‍ ഒരു പക്ഷെ ഇബ്നു ഉമൈറിനെയും മതേതര വിശ്വസമില്ലാത്തവനെന്നോ ?രാഷ്ട്രീയം പറയുന്ന  മതക്കാരെനെന്നോ? മത രാഷ്ട്രവദിയെന്നോ ? ഭീകരവദിയെന്നോ വിളിച്ചേക്കാം.....