2011, ഡിസംബർ 23, വെള്ളിയാഴ്‌ച

ശിര്‍ക്ക്(ദൈവത്തില്‍ പങ്കുചേര്‍ക്കല്‍) ഖുര്‍ആനില്‍

                                                                   - Abid Ali TM Padanna 
      അല്ലാഹു അല്ലെങ്കില്‍ പരബ്രഹ്മം എന്ന ഏകനും, അദ്രശ്യനും, സര്‍വ്വജ്ഞനും, സര്‍വ്വശക്തനും, പ്രപഞ്ച സൃഷ്ടാവായ പരമ സത്യത്തില്‍ നാം ആരെയും പങ്കുചേര്‍ക്കരുത്. അതുപോലെ അവന്റെ സത്തയിലോ,അവന്റെ ഗുണങ്ങളിലോ, അവന്റെ വിശേഷണങ്ങളിലോ, അവന്റെ  അധികാരത്തിലോ, അവന്റെ അവകാശത്തിലോ ആര്‍ക്കും ഒരു പങ്കും ഇല്ല. എന്നിരിക്കെ നാം അറിഞ്ഞു കൊണ്ട് പങ്കാളികളെ ചേര്‍ക്കരുത്.അത് കഠിനമായ പാപമാണ്.കാരണം അത് സുവ്യക്തമായ ഒരു കാര്യത്തില്‍ വെള്ളം ചേര്‍ക്കലാണ്.സത്യത്തിനുള്ളില്‍ അസത്യം കൂട്ടിക്കലര്‍ത്ത ലാണ്.

         അല്ലാഹു അഥവാ പരബ്രഹ്മം ഉണ്ട് എന്ന് അറിയിക്കാന്‍ ഒരു പ്രവാചകനും, പുണ്യ പുരുഷനും വന്നിട്ടില്ല.എന്നാല്‍ അവര്‍ ഒക്കെയും വന്നത് അവന്‍ അല്ലാതെ വേറെ ഒരു ദൈവമില്ല എന്ന് പറയാനാണ്.എന്നുവെച്ചാല്‍ അവനെയല്ലാതെ മറ്റാരെയും നിങ്ങള്‍ ദൈവമാക്കരുത് എന്നും  ആരെയും  ദൈവംചമയാന്‍ അനുവദിക്കരുത് എന്നുമാണ്.
      
ചുരുക്കത്തില്‍ അല്ലാഹു എന്ന അസ്തിത്വത്തെ 
റബ് (സംരക്ഷകന്‍,നിയമധാതാവ്),     
മലിക്ക് (ഉടമാവകാശി ,സര്‍വ്വാധികാരി),
ഇലാഹു (ദിവ്യത്വം,അഭയം നല്‍കുന്നവര്‍) എന്നിയായി  അംഗീകരിക്കനാണ് നമ്മോടു കല്പിക്കപ്പെട്ടത്‌.

     എന്നാല്‍   അല്ലാഹുവിനെ ആകാശഭൂമികളുടെ റബ്ബും, മാലിക്കും, ഇലാഹും ആയി അംഗീകരിച്ചാല്‍ മാത്രം പോര, മറിച്ച് അവനെ ജനങ്ങളുടെ റബ്ബും,  ജനങ്ങളുടെ മലിക്കും, ജനങ്ങളുടെ ഇലാഹും ആയി  അംഗീകരിക്കേണ്ടതുണ്ട്.അതില്‍ നാം ആരെയും പങ്കുചേര്‍ക്കുകയും അരുത്.

      ഇതാണ്‌  ഖുറാനിക സന്ദേശത്തിന്റെ രത്നച്ചുരുക്കം.റബ്ബില്‍ ആലമീന്‍(സര്‍വ്വ ലോകങ്ങളുടെയും  റബ്ബ്)എന്ന് ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞത് അവസാന അദ്ധ്യായത്തില്‍ അത്  റബ്ബിന്നാസ് (ജനങ്ങളുടെ റബ്ബ്) എന്നായി മാറുകയാണ്. എന്ന് വെച്ചാല്‍ സര്‍വ്വലോകത്തിന്റെയും നാഥനായി അല്ലാഹുവിനെ അംഗീകരിക്കുന്ന നാം ഓരോരുത്തരും അവനെത്തന്നെ എന്റെ റബ്ബും, എന്റെ മലിക്കും,എന്റെ ഇലാഹും ആയി അംഗീകരിക്കുകയും അതില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യേണ്ടതുണ്ട്.അതോടൊപ്പം സര്‍വ്വജനങ്ങളുടെയും സാക്ഷാല്‍ അധികാരിയും, ഉടമാവകാശിയും,സംരക്ഷകനും,ദൈവവും ആയി അല്ലാഹുവിനെ അംഗീകരിക്കുക. അതില്‍ ദൈവത്തിന്റെ മറ്റ് സൃഷ്ടികള്‍ക്കോ, നമ്മെ പോലുള്ള മറ്റ് മനുഷ്യര്‍ക്കോ, യാതൊരു പങ്കാളിത്തവും അനുവദിക്കാതിരിക്കുകയും ചെയ്യുക.
ചുരുക്കി,
സര്‍വ്വലോകങ്ങളുടെ നാഥന്‍ =എന്റെ നാഥന്‍ =ജനങ്ങളുടെ നാഥന്‍
ശിര്‍ക്കിന്റെ ഇനങ്ങള്‍
അല്ലാഹു (GOD , പരബ്രഹ്മം,യഹോവ,സര്‍വേശ്വരന്‍ )എന്ന അസ്തിത്വത്തില്‍ പങ്കു ചേര്‍ക്കരുത് 
"അല്ലാഹുവില്‍ പങ്കു ചേര്‍ക്കുന്നവന്‍ വഴികേടില്‍ ബഹുദൂരം പിന്നിട്ടിരിക്കുന്നു"(അന്നിസാഅ`:116 )
"അവരില്‍ ഏറെ പേരും അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല:അവനില്‍ മറ്റുള്ളവയെ പങ്കുചേര്‍ക്കുന്നവരായിക്കൊണ്ടല്ലാതെ"(യൂസുഫ് :106)

ഇബാദത്തില്‍(വഴിപ്പെടുക,അടിമപ്പെടുക,ആരാധിക്കുക) എന്നതില്‍ ആരെയും പങ്കാളി ആക്കരുത്
"തന്റെ നാഥനെ വഴിപ്പെടുന്ന കാര്യത്തില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കട്ടെ"(അല്‍ കഹഫ് :110)   

റബ്ബ് (SUSTAINER,LAW GIVER,LORD) എന്നതില്‍ ശിര്‍ക്ക് ചെയ്യരുത്
"പറയുക: അല്ലയോ വേദക്കാരെ, ഞങ്ങളും നിങ്ങളും ഒന്ന് പോലെ അംഗീരിക്കുന്ന ഒരു തത്വത്തിലേക്ക് വരിക. അതിതാണ്: അല്ലാഹു അല്ലാതെ ആര്‍ക്കും നാം വഴിപ്പെടാതിരിക്കുക;അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക;അല്ലാഹുവെ കൂടാതെ നമ്മില്‍ ചിലര്‍ മറ്റുചിലരെ രക്ഷാധികാരി(റബ്ബ്)കളാക്കാതിരിക്കുക"(ആലു ഇമ്രാന്‍ :63) 
"ഞാന്‍ ആരെയും എന്റെ നാഥന്റെ(റബ്ബി)ന്റെ പങ്കാളിയാക്കുകയില്ല"(അല്‍ കഹഫ് :38)

മുല്‍ക്ക് (SOVERGINITY,OWNERSHIP) ലെ പങ്കുചേര്‍ക്കല്‍
"ആധിപത്യത്തില്‍  അവന്നു ഒരു പങ്കാളിയുമില്ല"(അല്‍ ഫുര്‍ഖാന്‍: 2 )
"ആധിപത്യത്തില്‍  അവന്നു പങ്കാളിയില്ല"(അല്‍ ഇസ്റാഅ`:111)   

ഇലാഹ് (DIVINITY)ല്‍ ശിര്‍ക്ക്
"അതല്ല; ഇവര്‍ക്ക് അല്ലാഹു അല്ലാതെ മറ്റ്വല്ല ദൈവവുമുണ്ടോ? ഇവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്രയോ പരിശുദ്ധനാണ്‌"(അത്തൂര്‍: 43) 
"അവന്‍ ഒരേയൊരു ഇലാഹു മാത്രം നിങ്ങള്‍ അവന്നു പങ്കാളികളെ സങ്കല്‍പ്പിക്കുന്നതുമായി എനിക്കൊരു ബന്ധവും ഇല്ല"(അല്‍ അന്‍ആം :19)
പ്രാര്‍ത്ഥന (SUPPLICATION,PRAYER)യിലെ ശിര്‍ക്ക്
"പറയുക :ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ .ആരെയും അവന്റെ പങ്കാളിയാക്കുകയില്ല."(അല്‍ ജിന്ന് :20)

ഹുകുമിലെ(JUDGMENT,AUTHORITY,വിധികര്‍ത്തത്വം)ശിര്‍ക്ക് 
"അവന്റെ വിധികര്‍ത്തത്വത്തില്‍ ആരെയും പങ്കുചേര്‍ക്കുകയില്ല."(അല്‍ കഹഫ്: 26) 

നിയമത്തിലെ (LEGISLATION) ശിര്‍ക്ക് 
"ഈ ജനത്തിനു ,അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം ദീനില്‍ നിയമമായി നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളിയും ഉണ്ടോ?"(അശ്ശൂറാ: 21) 

അനുസരണ(OBEDIENCE) ശിര്‍ക്ക് 
"നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ദൈവത്തില്‍ പങ്കുചേര്‍ത്ത വരായിത്തീരും"(അല്‍അന്‍ആം :121) 
"ബഹുദൈവവിശ്വാസികള്‍ക്കാണ് കൊടും നാശം; സക്കാത് നല്കാത്തവരാണവര്‍"(ഫുസ്സിലത്ത്:6,7)

5 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍5:09 PM, ഡിസംബർ 28, 2011

    നന്നായിട്ടുണ്ട് ആബിദ്.
    പക്ഷേ, എല്ലാ മതതത്വങ്ങളും എല്ലാവര്‍ക്കും വായിക്കാന്‍ പറ്റുന്ന ഒരു ഭാഷയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. കുറേക്കൂടി പൊതുവായ ഒരു ഭാഷ ഇക്കാര്യത്തില്‍ വികസിപ്പിച്ചെടുക്കാന്‍ ശ്രമിക്കൂ.

    ഇനിയുമെഴുതുക. ദൈവം സഹായിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ഈ കാര്യങ്ങളെ തന്നെ കൂടുതൽ ലളിതമായി വിശദീകരിക്കുന്ന തുടർലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. ഷമീം സാഹിബ് പറഞ്ഞപോലെ ഈ വിഷയം പൊതുസമൂഹത്തിന് കൂടിയുള്ളതാണ്. അവരെകൂടി പരിഗണിച്ച് മുന്നോട്ട് പോകുക. ദൈവം തുണക്കുമാറാകട്ടേ...

    മറുപടിഇല്ലാതാക്കൂ