2010 ഡിസംബർ 4, ശനിയാഴ്‌ച

ശൈഖ് ജീലാനി(റ)യുടെ മത-സാമൂഹ്യ-രാഷ്ട്രീയ വിമർശനം


സമ്പാദനം : ആബിദ് അലി .ടി.എം. പടന്ന

‘ശൈഖ് ജീലാനി‘ എന്നും ‘മൊഹ് യുദ്ധീൻ‘ എന്നും അറിയപ്പെടുന്ന അബ്ദുൾ ഖാദിർ (റ) ഏകദേശം 900 വർഷം മുമ്പ് ഇപ്പോഴത്തെ ഇറാനിലെ ജീലാൻ എന്ന പ്രദേശത്ത് ഏ.ഡി 1077  ൽ ജനിച്ചു. അദ്ദേഹത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അത്ഭുതങ്ങൾ കാണിച്ച ഒരു ദിവ്യൻ എന്ന ധാരണയാണ് നിലനിൽക്കുന്നത്. അതിലുപരിയായ് അദ്ദേഹം തന്റെ  കാലഘട്ടത്തിലെ പരിഷ്കർത്താവും നാവ് പടവാളാക്കിയ ധീരയോദ്ധാവുമാണ്. തന്റെ  ചുറ്റുപാടുമുള്ള അനീതിക്കെതിരെയും ധർമ്മച്യുതിക്കെതിരെയും അദ്ദേഹം പടവെട്ടിയിരുന്നു.തന്റെ  വിഖ്യാത പ്രഭാഷണങ്ങളുടെ സമാഹാരമായ ‘ഫതഹുറബ്ബാനി’ എന്ന കൃതിയിലെ ചില പ്രസക്തഭാഗങ്ങൾ ചുവടെ ചേർക്കുന്നു. അദ്ദേഹം എ ഡി 1166 -ല്‍  തന്റെ  90 ‍-‍ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. ഇറാഖിലെ ബാഗ്ദാദിൽ ടൈഗ്രീസ് നദിയുടെ കിഴക്കേതീരത്തുള്ള റിസാഫ എന്ന സ്ഥലത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

 ഉറക്കം നടിക്കുന്നവരോട് ഒരു വാക്ക്
            ‘ഉണരുവിൻ ജനങ്ങളെ ! ഈ ഉറക്കം ഏത് വരെ ? പാഴ് ജീവിത്തിലുള്ള ഈ ഗതാഗതം ഏത് വരെ? നിസ്സാര കാര്യങ്ങളോടും, തന്നിച്ചയോടും, നഫ്-സിനോടുമുള്ള നിന്റെ സഹകരണ നില ഏത് വരെ? നിങ്ങൾ അല്ലാഹുവിന്റെ   നിയമങ്ങൾ (ശരീഅത്തി) നോട് യോജിക്കൽ കൊണ്ടും അവനു വഴിപ്പെടൽ കൊണ്ടും അച്ചടക്കം പാലിക്കാത്തത് എന്ത് കൊണ്ട്? വഴിപ്പെടൽഎന്നത് സ്വന്തം ഇഷ്ടങ്ങൾ ഉപേക്ഷിക്കലാണ്. വിശൂദ്ധ ഖുർ-ആനിന്റെ യും പ്രവാചകാദ്ധ്യാപനങ്ങളുടേയും അച്ചടക്കങ്ങൾകൊണ്ട് നിങ്ങൾ മര്യാദ പാലിക്കാത്തത്  എന്ത് കൊണ്ട്? അല്ലയോ  ദൈവദാസന്മാരെ! നിദ്രയോട്കൂടി, മതി മറവിയോട് കൂടി,  അജ്ഞതയോട് കൂടി,  അന്ധതയോട് കൂടി നീ ജനങ്ങളോട് സഹവസിക്കരുത്‘.(പ്രഭാഷണം-2)
പരിശുദ്ധവാക്യം
‘ “ലാ ഇലാഹ ഇല്ലല്ലാഹ് " എന്ന് നീ പറഞ്ഞാൽ നീ ഒരു മുദ്രവാക്യം മുഴക്കി. ആ വാക്യം മുഴക്കിയതിനു നിന്റെ  കയ്യിലെ തെളിവെത്നാണെന്ന് ചോദിച്ചാൽ നീ എന്താണ് പറയുക? ആജ്ഞകൾ അതേപടി സ്വീകരിച്ച് അനുഷ്ടിക്കൽ, നിരോധനങ്ങളിൽ നിന്ന്  പാടെ വിരമിക്കൽ, ദുരിതാവസ്ഥകളിൽ ക്ഷമ, അവന്റെ  വിധി പുലരുമ്പോൾ ത്രിപ്തിയോടെ സ്വീകരിക്കൽ.‘( പ്രഭാഷണം-2)
‘സത്യവിശ്വാസം ഉച്ചാരണവും പ്രവർത്തനവുമാകുന്നു.‘( പ്രഭാഷണം-2)
‘കലിമ (പരിശുദ്ധ വചനം)ഉച്ചരിക്കൽ കൊണ്ട്  അല്ലാഹുവിന്റെ  ശേഷം മറ്റ് വഴികളെ തൊട്ട് നീ മാറ്റി നിർത്തപ്പെട്ടവനായിരിക്കുന്നു.“( പ്രഭാഷണം-2)
‘കർമം കൂടാതെയുള്ള വാക്യം സ്വീകാര്യമല്ല. ഇസ്ലാമിക നിഷ്ഠ്കൾക്ക് നിരക്കാത്തതും, മനശുദ്ധിയില്ലാത്തതുമായ കർമങ്ങളും സ്വീകരിക്കപ്പെടുകയില്ല .’(പ്രഭാഷണം-2)
‘ഇസ്ലാം എന്നത് നിനക്ക് ശരിയായിട്ടില്ല . ഇസ്ലാമെന്നത് ഒരു അസ്ഥിവാരമാകുന്നു. അതിന്മേൽ പടുത്തയർത്തപ്പെടെണ്ടത് (ശഹാദത്ത്) കലിമ ആകുന്നു. നീ “ലാ ഇലാഹ ഇല്ലല്ലാഹ്”(അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ല) എന്നു പറയുന്നു. (യഥാർതത്തിൽ) നീ കളവ് പറയുന്നു. ഇലാഹുകളുടെ സമൂഹം നിന്റെ  ഹ്രദയത്തിൽ നിലകൊള്ളുന്നു.നാട് ഭരിക്കുന്ന രാജാവിനെ തൊട്ടുള്ള നിന്റെ  പേടി, ഗ്രാമത്തിന്റെ  മേധാവിയെ തൊട്ടുള്ള നിന്റെ പേടി ഇലാഹുകളാണ്.നിന്റെ  തൊഴിലിന്റെ  പേരിലും, നിന്റെ  കച്ചവടലാഭത്തിന്റെ  പേരിലും, നിന്റെ  നിർവ്വഹണത്തിന്റെ  പേരിലും, നിന്റെ  കേൾവിയുടെ പേരിലും,നിന്റെ  കാഴ്ചയുടെ പേരിലും, നീ കൈവരിച്ച പ്രവർത്തനത്തിന്റെ   പേരിലും ആസ്പദമാക്കിയുള്ള  നിന്റെ  ധാരണകൾ ഇലാഹുകളാണ്.’
‘ദാനം ചെയ്യലും ചെയ്യാതിരിക്കലും, ഉപകാരം ചെയ്യലും ഉപദ്രവിക്കലും സ്യഷ്ടികളിലുള്ളതാണെന്ന് കാണൽ ഇലാഹുകളാണ്. ജനങ്ങളിൽ അധികം പേരും പ്രസ്തുത ഇനങ്ങളുടെ പേരിൽ വിശ്വാസം അർപ്പിച്ചവരാണ്. തീർച്ചയായും തങ്ങൾ അല്ലാഹുവിന്റെ  പേരിൽ വിശ്വാസം അർപ്പിച്ചവരാണെന്ന് അവർ പ്രത്യക്ഷത്തിൽ കാണിക്കുകയും ചെയ്യും. അവരുടെ നവുകൾ കൊണ്ട് മാത്രം അല്ലാഹുവിനെ കൊള്ളെ ചേർത്ത് പറയൽ അവരുടെ ഒരു സാധാരണ ശീലമായിരിക്കുന്നു. ആ പറയപ്പെടുന്നത് അവരുടെ ഹ്രദയത്തിൽ ഉള്ളത് കൊണ്ടല്ല , നിശ്ചയം ഈ പരമാർത്ഥം അവരെ ബോധ്യപ്പെടുത്തുമ്പോള്‍  അവർ ശുണ്ഡി പിടിക്കുന്നു. അവർ പറയുന്നു നമ്മെ സംബന്ധിച്ച് ഇങ്ങനെയെല്ലാം പറയാൻ പടുണ്ടോ? നാം മുസ്ലിംകൾ അല്ലേ ? എല്ലാ  അപമാനങ്ങളും നാളെ (പരലോകത്ത്) വേർതിരിഞ്ഞ് കാണും. മറഞ്ഞു കിടന്നതെല്ലാം  പ്രത്യക്ഷപ്പെടും. ‘(പ്രഭാഷണം-15)
പഠനം,അറിവ്,ബുദ്ധി
‘നീ പഠിക്കൂ, നീ പുണ്യകർമങ്ങൾ അനുഷ്ഠിക്കൂ’(പ്രഭാഷണം-13)
‘നീ വിവേചനമുള്ള ബുദ്ധിമാനാകൂ,ബുദ്ധിഭ്രമം പിടിപെട്ടവനാകരുത്’(പ്രഭാഷണം-13)
‘നിങ്ങളുടെ മതം നഷ്ടs¸ടുന്ന നാല് വിഷയങ്ങൾ ഇവയാണ്-1.തീർച്ചയായും നിങ്ങൾ അറിഞ്ഞത് അനുസരിച്ച് കർമം ചെയ്യുന്നില്ല. 2. നിങ്ങൾ ശരിയായി അറിഞ്ഞിട്ടില്ലാത്ത ഒന്നു കൊണ്ട് കർമം ചെയ്യുന്നു.3.നിങ്ങൾക്ക് അറിവില്ലാത്തത് പഠിക്കുന്നില്ല , അജ്ഞന്മാരായി കാലം കഴിക്കുന്നു.4. അറിവില്ലാത്തത് പഠിക്കാൻ പോകുന്നവരെ നിങ്ങൾ തടയുന്നു.‘
ഖുർ ആൻ
‘അല്ലാഹുവിന്റെ  ഗ്രന്ഥത്തിനോട് നിങ്ങൾ മര്യാദകാണിക്കുവിൻ....അത് നിങ്ങളുടേയും അല്ലാഹുവിന്റെയും ഇടയിലെ ബന്ധമാണ്. ‘(പ്രഭാഷണം-11)
ഖുർ-ആൻ പിടിച്ച് കർമങ്ങൾ അനുഷ്ടിക്കുക വഴി നിങ്ങൾ ഗുണം സിദ്ധിക്കുവിൻ, അത് കൊണ്ട് വാദിച്ചും തർക്കിച്ചും കൊണ്ടല്ല  ഗുണം സിദ്ധിക്കേണ്ടത്. ഈ ഖുർ ആൻ അല്ലാഹുവിന്റെ  ശക്തമായ പിടികയറാണ്.‘ (പ്രഭാഷണം-3)
തഖവയും,സമരവും
‘നീ തഖ്-വ മുറുകെ പിടിച്ച് കൊള്ളുക, സന്മാർഗ്ഗ നിഷ്ഠ വരമ്പുകൾ പ്രത്യേകം സൂക്ഷിച്ച് കൊള്ളുക. ശാരീരികമായ ഇഛകളോടും, നൈസർഗ്ഗികമായ ദുർഗതികളോടും, പൈശാചിക വിചാരങ്ങളോടും, ദുർജനങ്ങളുടെ ദുഷിച്ചസമ്പ്രദായങ്ങളോടും നീ ഉഗ്രമായ സമരം നടത്തൂ.‘
പ്രാർത്ഥനയും പാശ്ചാതാപവും
‘നിന്റെ  പാപങ്ങളെ തൊട്ട് നീ ഖേദിച്ച് മടങ്ങുക, നിന്റെ  കുറവ് നികത്താൻ നീ അല്ലാഹുവിനൊട് അപേക്ഷ സമർപ്പിക്കൂ. അവനല്ലാതെ സഹായിക്കുന്നവനും പ്രയാസപ്പെടുത്തുന്നവനും ഇല്ല. കൊടുക്കുന്നവനും തടയുന്നവനും ഇല്ല.‘ (പ്രഭാഷണം-2)
നേർമാർഗ്ഗം(ഹിദായത്ത്)
‘’നീ മുസ്ലിമാകൂ, ശേഷം നീ തൌബ ചെയ്യൂ, ശേഷം നീ പഠിക്കൂ, നീ പ്രവർത്തിക്കൂ, അതിൽ നീ നിഷ്കളങ്കത പാലിക്കൂ, അല്ലാത്ത പക്ഷം നീ നേർവഴിയിലാവുകയിÃ.’ (പ്രഭാഷണം-3)
ക്ഷമ
‘അല്പസമയം ക്ഷമിക്കലാണ് ധീരത’(പ്രഭാഷണം-1)
‘അല്ലാഹുവിന്റെ  ദൂതന്മാർ സൌകര്യ§ളുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നവരായിരുന്നു. ഞെരുക്കത്തിന്റെ  പേരിൽ അവർ ക്ഷമ ശീലരായിരുന്നു.’ (പ്രഭാഷണം-2)
ആത്മസംസ്കരണം
‘നീ നിന്റെ  നഫ്-സിന്റെ  അന്ധതയ്ക്ക് ഔഷധം സേവിക്കൂ, മറ്റുള്ളവരിലേക്ക് പോകാൻ വരട്ടെ, നിന്നിൽ അവശേഷിച്ചിരിക്കുന്നവ നന്നാക്കലാണ് നിന്റെ  ബാധ്യത.’ (പ്രഭാഷണം-1)
‘ആദ്യം നിങ്ങളുടെ ശരീരങ്ങളെ ഉപദേശിക്കൂ. അതിന്ന് ശേഷം മറ്റുള്ളവരെ ഉപദേശിക്കുക’(പ്രഭാഷണം-1)
‘നീ അല്ലാഹുവിന്റെ  പേരിലും അവന്റെ  സ്രഷ്ടികളുടെ പേരിലും നിന്റെ  യൌവനം, ദേഹബലം, ധനാഡ്യത എന്നിവയാൽ ധിക്കാരം കാണിക്കരുത്.’ (പ്രഭാഷണം-3)
‘നീ നിന്റെ  അത്യാഗ്രഹം കുറക്കൂ, വിജയ സാധ്യത ദുനിയാവിനെ വെടിഞ്ഞ് നിൽക്കുന്നതിലാണ്. വെടിയൽ (സുഹ്ദ്) എന്നതിന്റെ  അർത്ഥം അത്യാഗ്രഹം കുറക്കലാണ്’(പ്രഭാഷണം-3)
‘ഹേ കള്ളവാദീ ! ഏകാന്തതയിൽ നിന്റെ  നേരമ്പോക്കുകാർ നിന്റെ  നഫ്-സും, നിന്റെ പിശാചും, നിന്റെ  ദേഹേച്ചയും, നിന്റെ  ദുനിയാകാര്യത്തിലുള്ള ആലോചനയുമാണ്.’
മദ് ഹബി പക്ഷപാതിത്വം
‘ഹേ മിസ്ക്കീൻ! നിനക്ക് ആവശ്യമില്ലാത്ത വിഷയത്തിൽ കടന്ന് സംസാരിക്കൽ ഒഴിവാക്കൂ! മദ് ഹബിന്റെ  പേരിൽ വാശിപിടിക്കലും ഒഴിവാക്കൂ! നിനക്ക് ഇഹത്തിലും പരത്തിലും പ്രയോജനം ചെയ്യുന്ന വല്ലതും നീ പ്രവർത്തിക്കൂ. നിന്റെ   കഥ എന്താണെന്ന് അടുത്ത സമയം നീ ദർശിക്കും.’ (പ്രഭാഷണം-3)
‘പ്രത്യക്ഷത്തിൽ നിന്റെ  കൂടെ ഇരിക്കുന്നവർ മനുഷ്യവർഗ്ഗത്തിലെ ദുഷ്ടജീവികളാകുന്ന പിശാചുക്കളും ഖീലിന്റെയും ഖാലിന്റെയും(കർമശാസ്ത്രത്തിലെ അഭിപ്രായങ്ങളിൽ അലക്ഷ്യമായി വിവാദിച്ച് സമയം കളയുന്ന) സമൂഹങ്ങളാകുന്നു.‘
വിശ്വാസവും പ്രവർത്തനവും(തൌഹീദ്)
‘നിനക്ക് നാശം! നീ അല്ലാഹുവിന്റെ  ദാസനാണെന്ന് വാദിക്കുന്നു. അതേ സമയം അവനല്ലാത്തവർക്ക് വഴിപ്പെടുന്നു.’ (പ്രഭാഷണം-1)
നീ അല്ലാഹുന്ന് വേണ്ടി മാത്രം പ്രവർത്തിക്കൂ! അവനല്ലാത്തവർക്ക് വേണ്ടി യാതൊന്നും പ്രവർത്തിക്കാതിരിക്കൂ! അവന്ന് വേണ്ടി മാത്രം ഉപേക്ഷിക്കൂ! അവനല്ലാത്തവർക്ക് വേണ്ടി യാതൊന്നും ഉപേക്ഷിക്കാതിരിക്കൂ! അവനല്ലാത്തവർക്ക് കർമം അനുഷ്ഠിക്കൽ മതഭ്രഷ്ടും അവനല്ലാത്തവർക്ക് വേണ്ടി ഉപേക്ഷിക്കൽ ലേകമാന്യവുമാണ്.(പ്രഭാഷണം-14)
‘ഐഹീക താത്പര്യങ്ങൾക്ക് മുന്നിൽ അവർ തലകുനിക്കുകയിÃ.’ (പ്രഭാഷണം-1)
‘അല്ലാഹു അല്ലാത്തവനെ തേടുന്നവൻ ബുദ്ധിയുള്ളവനല്ല. അല്ലാഹു അല്ലാത്ത സർവ്വത്തെതൊട്ടും ഹ്രദയം പരിശുദ്ധമാക്കിയവനാകുന്നു ധീരയോദ്ധാവ്. അവൻ തൌഹീദ് എന്ന ഗഡ്ഖവും ശരീഅത്ത് എന്ന പരിചയും കൈകളിലേന്തി ശരിയായ നിലയിൽ ഉറച്ച് നിൽക്കും‘(പ്രഭാഷണം-13)
‘നിനക്ക് നാശം! നിന്റെ  നാവ് മുസ്ലിമാണ്. എന്നാൽ നിന്റെ  ഹ്രദയം അങ്ങിനെയല്ല . നിന്റെ വാക്ക് മുസ്ലിമണ്, എന്നാൽ നിന്റെ  പ്രവർത്തിയോ അങ്ങിനെയല്ല . വെളിവിൽ(പുറമേ) നീ മുസ്ലിമാണ് എന്നാൽ മറവിലോ നീ അങ്ങിനെയല്ല.  നീ നിസ്കാരവും നോമ്പും മറ്റെല്ലാ പുണ്യകർമങ്ങള്‍  ചെയ്താലും നീ അല്ലാഹുവിന്റെ  വജ്-ഹിനെ(ത്യ്-പ്തി) ഉദ്ദേശിച്ച് കൊണ്ടല്ല ആ കർമങ്ങൾ ചെയ്തതെങ്കിൽ നീ അല്ലാഹുവിനെ തൊട്ട് ദൂരമാക്കപ്പെ ട്ട കപട വിശ്വാസിയാണെന്ന് നീ അറിയുകയില്ലേ(പ്രഭാഷണം-3)
‘നിന്റെ  ഹ്ര് ദയത്തിൽ അല്ലാഹു അല്ലാതെ മറ്റേതെങ്കിലുമൊരു വസ്തു ഉണ്ടാകുമ്പോഴേക്കും അതിനു വിജയ സാധ്യത ഇല്ലനീ ആയിരം കൊല്ലം തീ കട്ടകളിന്മേൽ സുജുദ് ചെയതാലും ശരി. നിന്റെ  ഹ്ര് ദയം അവനല്ലാത്തതിനെകൊള്ളെ തിരിയുന്ന പക്ഷം അത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. ഹ്ര് ദയം അതിന്റെ  സ്യഷ്ഠാവല്ലാത്തതിനെ സ്നേഹിക്കുമ്പോൾ അതിന്ന് അവസാന വിജയം ലഭിക്കുകയില്ല ‘ (പ്രഭാഷണം-11)
‘നിന്നോട് ഞാൻ പറയുന്നു തീർച്ചയ്യായും നീ ഇസ്ലാമിന്റെ  നിബന്ധനകൾ അനുസരിച്ച് ജീവിക്കുന്നവനാണോ? അല്ലാത്ത പക്ഷം നീ മുസ്ലിമാണെന്ന് പറയരുത് ’ (പ്രഭാഷണം-18)
നന്മ കല്പിക്കുക,തിന്മ വിലക്കുക
‘ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനോട് ഇടപാട് ചെയ്യുന്ന പക്ഷം നിങ്ങളുടെ വിളകൾക്ക് മേനി വർദ്ധിക്കും. നിങ്ങളുടെ പുഴകൾ നിറഞ്ഞൊഴുകും, നിങ്ങളുടെ വ്യക്ഷങ്ങൾ ഇലയും കൊമ്പും വർദ്ധിച്ച് ധാരാളം പഴങ്ങൾ കായ്ക്കും. നിങ്ങൾ സദാചാരങ്ങൾ കൊണ്ട് ആജ്ഞാപിക്കുവിൻ, ദുരാചാരങ്ങളെ നിരോധിക്കുവിൻ, അവ മതത്തെ സഹായിക്കുവിൻ.‘ (പ്രഭാഷണം-14)
ല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർ ത്ഥിക്കലും സഹായം പ്രതീക്ഷിക്കലും
‘ഹേ മനുഷ്യാ!  സ്യഷ്ഠാവിനെ സംബന്ധിച്ച് നീ സ്രഷ്ഠിയോട് അന്യായം പറയരുത്. നിന്റെ  അന്യായങ്ങളത്രയും അവന്റെ തിരുസന്നിധിയിൽ സമർപ്പിക്കൂ!  അവൻ കഴിവുള്ളവനാണ്. അവനല്ലാത്തവർക്ക് കഴിവില്ല. രഹസ്യങ്ങൾ മറക്കൽ, വിഷമതകളും രോഗങ്ങളും മാറ്റൽ എല്ലാം  അവന്റെ  കഴിവിലാണ്.‘ (പ്രഭാഷണം-3)
‘സഹായിക്കലോ, ഉപദ്രവിക്കലോ, ദാനം ചെയ്യലോ, ദാനം തടയലോ, അവരുടെ കൈവശമില്ലഉപദ്രവത്തിലും സഹായത്തിലും അവർക്കും (വിളിച്ച് പ്രാർത്ഥിക്കപ്പെടുന്നവർ), അചേതന വസ്തുക്കൾക്കുമിടയിൽ യാതൊരു വ്യത്യാസവുമില്ലരാജാവ് ഒരുവനാണ്. കാര്യങ്ങൾ പ്രതികൂലമാക്കുന്നവനും അനുകൂലമാക്കുന്നവനും ഒരുവനാണ്. ദാനം ചെയ്യുന്നവനും ദാനം റദ്ദ് ചെയ്യുന്നവനും ഒരുവനണ്. സ്രഷ്ഠാവും ചെലവ് കൊടുക്കുന്നവനും അവനാണ്, അല്ലാഹു അവൻ പണ്ടു പണ്ടേയുള്ളവനും ഇനി എന്നെന്നും ഒരുപോലെ നിൽക്കുന്നവനുമാണ്.‘ (പ്രഭാഷണം-13)
സദാചാരം
‘കാമത്തോട് കൂടിയുള്ള നോട്ടം നീ ശരിക്കും സൂക്ഷിച്ചേ  തീരൂ നിശ്ചയം അത് നിങ്ങളുടെ ഹ്ര് ദയത്തിൽ പാപത്തിന്റെ വിത്ത് വിതക്കും. അതിന്റെ  അനന്തരഫലം ഇഹത്തിലും പരത്തിലും ഗുണപരമല്ല. കള്ളസത്യം ചെയ്യുന്നത് നിങ്ങൾ സൂക്ഷിച്ചേ തീരൂ. നിശ്ചയം അത് വീടും കുടുബങ്ങളും പാഴ് ഭൂമിയാക്കിത്തീർക്കും. ദാനങ്ങളുടേയും സൽകർമ്മങ്ങളുടെയും ഫലം തീരേ നശിപ്പിച്ച് കളയും’(പ്രഭാഷണം-12)
സാമ്പത്തികം
‘നിനക്ക് നാശം!  നീ നിന്റെ  ചരക്ക് കള്ള സത്യം ചെയ്തു വിറ്റഴിക്കുന്നു. നിന്റെ  മതം നീ നശിപ്പിക്കുന്നു.’ (പ്രഭാഷണം-12)
രോഗവും ഔഷധവും
‘നിനക്ക് രോഗം വരുമ്പോൾ ക്ഷമ എന്ന കൈകൊണ്ട് നീ അതിനെ നേരിടുകയും അടങ്ങിയിരിക്കുകയും വേണം. നിനക്ക് മരുന്ന് വന്ന് ചേരുന്നത് വരെ. മരുന്ന് വന്ന് ചേരുമ്പോൾ നന്ദി രേഖപ്പെടുത്തൽ എന്ന ഹസ്തം കൊണ്ട് നീ അതിനെ നേരിടണം. എന്നാൽ നിന്റെ  ജീവിത നിലവാരം ഉയർത്തs¸ടും’ (പ്രഭാഷണം-16)
‘അല്ലാഹു മരുന്നും രോഗവും സ്ര് ഷ്ഠിച്ചു. പാപകർമം രോഗവും സൽകർമം ഔഷധവുമണ്. അനീതി രോഗവും നീതി ഔഷധവുമാണ്. തെറ്റ് രോഗവും ശരി ഔഷധവുമാണ്.’ (പ്രഭാഷണം-11)
ദീൻ കൊണ്ട് ഭക്ഷിക്കരുത്
‘നീ നിന്റെ  ജോലി കൊണ്ട് ഭക്ഷിക്കൂ, ദീൻ കൊണ്ട് ഭക്ഷിക്കരുത്. നീ പ്രവർത്തി എടുക്കൂ, ഭക്ഷിക്കൂ. അതിൽ നിന്നും വല്ലതും മറ്റുള്ളവർക്കും കൊടുക്കൂ. സത്യവിശ്വാസികൾ തൊഴിൽ ചെയ്യുക എന്നത് ദിവ്യന്മാരകുന്ന സിദ്ധീഖുകളുടെ സ്വഭാവഗുണമാകുന്നു.‘ (പ്രഭാഷണം-3)
ദൈവജ്ഞാനമില്ലാത്ത പണ്ഡിതർ
‘അല്ലാഹുവിനെക്കുറിച്ച് അജ്ഞാതരായ ഈ പണ്ഡിതരെ കൊണ്ട് നീ വഴിപിഴക്കാതിരിക്കൂ....അവർ അല്ലാഹുവിന്റെ വിധിവിലക്കുകളെ സംബന്ധിച്ച് അജ്ഞന്മാരുമാണ്. ഒരു കാര്യം ചെയ്യാൻ അവർ ജനങ്ങളെ ആജ്ഞാപിക്കും. ആ കാര്യം അവർ ചെയ്യുന്നതല്ല. ഒരു കാര്യം ചെയ്യരുത് എന്ന് ജനങ്ങളെ അവർ ഉപദേശിക്കും ആ കാര്യം അവർ പ്രവർത്തിക്കുകയും ചെയ്യും’(പ്രഭാഷണം-11)
‘ഹേ പാണ്ഡിത്യം വാദിക്കുന്നവനേ! അല്ലാഹുവിനെ പേടിച്ചുള്ള നിന്റെ  കരച്ചിൽ എവിടെ? നിന്റെ ഭക്തി എവിടെ? നിന്റെ  ജാഗ്രതപാലിക്കലെവിടെ? അല്ലാഹുവിന്റെ വിഷയത്തിൽ ചെയ്യേണ്ട സമരമെവിടെ? അതോടുള്ള മാത്സര്യമെവിടെ? നിന്റെ  മനസ്സ് – നിന്റെ  കുപ്പായം, തലേകെട്ട്, ഭക്ഷണം, ദാമ്പത്യം, അങ്ങാടികളിൽ ചുറ്റിനടത്തം, ജനങ്ങളോട് കൂടിയിരിക്കൽ, അവരെകൊണ്ട് നേരമ്പോക്കൽ എന്നിവയിലാണ്. ഈ കാര്യങ്ങളിൽനിന്നും നിന്റെ  മനസ്സിനെ തിരിച്ചെടുക്കൂ.‘ (പ്രഭാഷണം-13)
‘അറിവില്ലാത്തവന് അവൻ പഠിക്കാത്തതിന്റെ  പേരിൽ ഒരേ ഒരു നാശം. പണ്ഡിതന് ഏഴുപ്രാവശ്യം നാശം. അവൻ അറിഞ്ഞു . അറിഞ്ഞതിനെ അവൻ അനുസരിച്ചില്ല.’ (പ്രഭാഷണം-13)
ദുഷിച്ച ഭരണാധികാരിളോടും അവരുടെ ശിങ്കടികളോടും
‘അധികാരം,സ്ഥാനമാനം,വികാരങ്ങൾ,ആഗ്രഹങ്ങൾ തുടങ്ങിയവയുടെ അടിമകളായി നിങ്ങൾ കാലം കഴിച്ച്കൂട്ടുന്നു. തീർച്ചയായും നിങ്ങളും നിങ്ങളുടെ ഭരണാധികാരികളും അല്ലാഹുവിന്റെയും അവന്റെ  ദൂതരുടേയും ഒറ്റുകാരാണ്.‘ (പ്രഭാഷണം-51)
‘ഈ ദുഷിച്ച സ്വേഛാധികാരികളായ ഭരണാധികാരികൾക്ക് വേണ്ടി സേവനം ചെയ്യാൻ നിങ്ങളുടെ അത്യാർത്തി നിങ്ങളെ പ്രേരിപ്പിക്കുന്നു. ശരീഅത്ത് നിരോധി¨തും നിയമ വിരുദ്ധവുമാക്കിയതിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിനായി നിങ്ങൾ അവരോട് കെഞ്ചുന്നു. അധികാരികൾക്ക് വേണ്ടി നിങ്ങൾ കളിക്കുന്ന ഈ തരംതാണ കളി അല്പം കാലത്തിനുള്ളിൽ ഇല്ലാതാകും.ശേഷം നിങ്ങളെല്ലാവരും മരണമില്ലാത്തവനും, സർവ്വാധിപതിയുമായ അല്ലാഹുവിന്റെ  മുന്നിൽ ഹാജരാക്കപ്പെടുമെന്നും നിങ്ങൾ അറിയില്ലേ? ‘ (പ്രഭാഷണം-52).
ശൈഖ് അവർകൾ  സ്വന്തം പ്രവർത്തനത്തെക്കുറിച്ച്
‘എന്നോട് സ്നേഹബന്ധം പുലർത്തുവാനും എന്റെ  കൈയ്യാൽ ഖേദിച്ച് മടങ്ങാനും ഉദ്ദേശിച്ചവരാരോ, അവൻ എന്റെ നേരെ അവന്റെ  ധാരണ ശരിയാക്കണം. ഞാൻ ഉപദേശിക്കുന്നത് അനുസരിച്ച് പ്രവർത്തിക്കണം.’ (പ്രഭാഷണം-3)
‘ജനങ്ങളെ! നിങ്ങൾ എന്റെ അടുത്ത് വരുവിൻ, തീർച്ചയായും ഞാൻ നിങ്ങൾക്ക് ല്ലതുമാത്രം ഉപദേശിക്കാം’ (പ്രഭാഷണം-18)
                                                            =================
 മതത്തെ കപട ആചാരാനുഷ്ഠാനങ്ങളിൽ ഒതുക്കി മറ്റു ജീവിത മേഖലകളിൽ തന്നിഷ്ടങ്ങളെ പിൻപറ്റിയ ഉള്ള് പൊള്ളയായ ഒരു സമൂഹത്തോടാണ് ശൈഖ് ജീലാനി(റ) ഇക്കാര്യങ്ങളൊക്കെ പറഞ്ഞത്. അത്കൊണ്ട് തന്നെ ഈ കാലഘട്ടത്തിലും അദ്ദേഹത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. മുൻ ധാരണ ഇല്ലാതെ തുറന്ന ഹ്രദയത്തോടെ അദ്ദേഹത്തിന്റെ  വാക്കുകൾ സ്വീകരിക്കുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന ഉത്തമരുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുമാറാവട്ടെ!

2010 ഡിസംബർ 2, വ്യാഴാഴ്‌ച

മനുഷ്യാസ്തിത്വം - ഇസ്ലാം ചുരുളഴിക്കുന്നു.


                                                            - ആബിദലി ടി.എം. പടന്ന
          മനുഷ്യനോളം പഴക്കമുണ്ട് മനുഷ്യാസ്തിത്വം എന്ന വിഷയത്തിന്ന്.ആധുനിക ശാസ്ത്രത്തിനു പോലും ക്യത്യമായി വിശദീകരണം നല്‍കാന്‍ കഴിയാത്ത ഈ വിഷയത്തെ മനുഷ്യ സ്യഷ്ടാവ് തന്നെ ചുരുളഴിച്ചിരിക്കുന്നു.ഒരന്വേഷണം.


മനുഷ്യൻ ജന്മനാ മൂന്നു അവസ്ഥകൾ ഉൾക്കൊള്ളുന്നു.
    1.ശരീരം(ജിസം):

         ശരീര പ്രധാനമായ ജഡ്ഡം. വിശപ്പ്,ദാഹം,കാമം തുടങ്ങിയവ അതിന്റെ ആവശ്യങ്ങളാണ്.
    2.ആത്മാവ്/മനസ്സ്(നഫ്സ്):

      ആത്മപ്രധാനമായ മനസ്സ്. ഉറങ്ങുമ്പോൾ നിങ്ങൾക്ക് എന്താണോ നഷ്ടമാകുന്നത്.അതാണ് നഫ്സ്. ദയ,കാരുണ്യം,കുശുമ്പ്,അസൂയ,അഹങ്കാരം,ആർത്തി തുടങ്ങിയ നന്മ-തിന്മകളുടെ മിശ്രിതം ഇതില്‍ കാണാം. 
     "ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി ,അങ്ങിനെ അതിന്നു ധര്‍മ ത്തെയും അധര്‍മ്മത്തെയും സംബന്ധിച്ച ബോധം നല്കിയതും "(അശ്ശംസ് :7 ,8 )   
    3. ദിവ്യ/ജീവ ചൈതന്യം(ജീവന്‍/രൂഹ്):
       മരണമടയുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത്. റൂഹിനെ കുറിച്ച് നമുക്ക് അല്പം മാത്രമേ അറിവ് നൽകിയിട്ടുള്ളൂ(17:85).ആദമിലേക്കും,ഈസയിലേക്കും ഊതിയത്. ജീവചൈതന്യമെന്നും നമുക്ക് വിളിക്കാം. ഇത് ചിലപ്പോൾ കോശത്തിനകത്തെ ജീവദ്രവ്യമാകാം(Cytoplasm).
നഫ്സ്
                 താങ്കളുടെ  ശരീരത്തിന്റെ അതേ വലുപ്പത്തിൽ, അതേ രൂപത്തിൽ ഒരാൾ താങ്കളുടെ അടുത്ത് നിൽക്കുന്നു എന്ന് സങ്കൽപ്പിക്കുക.അത് താങ്കളുടെ നഫ്സാണ്. നല്ല ഒരു കാർ.പക്ഷെ ഡ്രൈവർ മദ്യപിച്ചാണു ഓടിക്കുന്നതെങ്കിൽ !!. നിങ്ങളുടെ ശരീരമാകുന്ന വണ്ടിയിലെ ഡ്രൈവറാകുന്നു നഫ്സ്. അവൻ പിഴച്ചാൽ എല്ലാം പിഴച്ചത് തന്നെ.

          
              മനസ്സ് ആത്മാവിന്റെ കേന്ദ്രമാകുന്നു.ശരീരത്തിൽ ഹൃദയത്തിന്നു എന്ത് സ്ഥാനമാണോ ഉള്ളത് , അതേ സ്ഥാനമാണ് മനസ്സിന്നു ആത്മാവിലുമുള്ളത്. അതിനാൽ നഫ്സിനെ നമുക്ക് ചിലപ്പോൾ മനസ്സ് എന്നു അർത്ഥം പറയാം.
നഫ്സ് മൂന്ന് വിധം
            1.നഫ്സുൽ അമ്മാറ:- 
       “ഇന്നന്നഫ്സ ലി അമ്മാറത്തി സ്സൂഅ”(യൂസുഫ് :53 ) തീർച്ചയായും നഫ്സ് തിന്മയെ പ്രേരിപ്പിക്കുന്നത് തന്നെ. ഈ വശത്തിലൂടെയാണ് പിശാച് മനുഷ്യനെ തെറ്റിലേക്കു പ്രേരിപ്പിക്കുന്നത്. തൌഹീദ്-റിസാലത്ത്-ആഖിറത്ത് എന്ന ആയുധം കൊണ്ട് മാത്രമേ പിശാചിനെ തറപറ്റിക്കാൻ കഴിയൂ.
            2.നഫ്സുൽ ലവ്വാമ :-
        കുറ്റപ്പെടുത്തുന്ന മനസ്സ് (മനസ്സാക്ഷി)-ചിലപ്പോൾ നാം സ്വയം നമ്മുടെ മനസ്സിനോട് സം‍വദിക്കാറില്ലേ? അത് ലവ്വാമയിലിള്ള സംഭാഷണമാണ്.തെറ്റ് ചെയ്താൽ നാം സ്വയം തന്നെ കുറ്റപ്പെടുത്താറില്ലേ?
            3.നഫ്സുൽമുത് മഇന്ന:-
           "ആഗ്രഹം പൂർത്തീകരിച്ചത്“എന്നർത്ഥം.ദൈവ സ്നേഹം,ദൈവാനുസരണം,പരലോക ചിന്ത എന്നിവയ്ക്ക് സമ്പൂർണ്ണാധിപത്യമുള്ള സ്വയം സംസ്ക്കരിക്കപ്പെട്ട നഫ്സ്.
          
    ഇനി നോക്കുക,ദുഃഖം(വിഷമങ്ങൾ) വരുമ്പോൾ നാം നമ്മുടെ നെഞ്ചത്താണ് കൈ വെച്ച് തടവാറുള്ളത്.അതേ സമയം വല്ല മറവിയും സംഭവിച്ചാൽ നാം തലയിൽ കൈവെച്ചാണ് തടവാറുള്ളത്.ഇതിനർത്ഥം വികാരങ്ങളെല്ലാം ഹൃദയത്തിലാണ്.എന്നു വെച്ചാൽ ഹൃദയ ഭാഗത്തുള്ള മനസ്സിലാണ്. ബുദ്ധി-ചിന്ത എന്നിവയുടെ കേന്ദ്രം നമ്മുടെ മസ്തിഷ്ക്കത്തിലാണ്.എന്നു വെച്ചാൽ ആത്മാവിന്റെ “മസ്തിഷ്ക്കം“ എന്ന ഭാഗമാണ് അത് നിയന്ത്രിക്കുന്നത്
           മസ്തിഷ്ക്കവും ഹൃദയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. രണ്ടും ആത്മാവിന്റെ ഭാഗം തന്നെ(ബാഹ്യാർത്ഥത്തിലല്ല).കമ്പ്യൂട്ടറിൽ ഹാർഡ് ഡിസ്ക്കും(സ്ഥിരം മെമ്മറി) റാമും(താത്ക്കാലിക മെമ്മറി) തമ്മിലുള്ള ബന്ധം പോലെ.
      ഇതും കൂട്ടി വായിക്കുക:
     “ആരെങ്കിലും നഫ്സിന്റെ പിശുക്കിൽ നിന്നും(സങ്കുചിതത്വം) മോചിതരായോ,അവർതന്നെയാണ് വിജയികൾ“(59:9)
     “ആത്മാവിനെ(നഫ്സ്നെ) ശരീരേച്ഛകളിൽ(ഹവ) നിന്നും വിലക്കുക”(79:40)
ഹൃദയം
ഹൃദയത്തിനെ ഖുർആൻ 3 വാക്കുകളിൽ വിശേഷിപ്പിച്ചിരിക്കുന്നു താഴെ ചില സൂചനകൾ മാത്രം.
1.ഖൽബ്:- 
             രോഗമുള്ള(മര്‍ള്) ഖൽബ്(2 :10)
                പൂര്‍ണ്ണമായ(മുനീബ്)  ഖൽബ്(50:33)
                കുറ്റമറ്റ(സലിം) ഖൽബ്(50:33)
             മുദ്രയടിച്ച(ത്വബഅ) ഖൽബ് (7:101)
             കറപറ്റിയ(റാന ) ഖൽബ്(83:14)
             അശ്രദ്ധമായ(ലാഹിയ) ഖൽബ്(21:3)
2.ഫുആദ്:-
             “ഖുതമയിൽ കത്തിച്ച് കളയുന്ന ഹൃദയ വികാരങ്ങൾ“(ഹുമസ)
             ഹൃദയ ചിന്തകള്‍ ചോദ്യം ചെയ്യപ്പെടും(17:32)
                ഹൃദയ്ത്തിൽ തക്കുന്ന കാഴ്ച്ച(നജ്മ് :11)
3.സദർ:- 
             വിശാല ഹൃദയം (20:20)
             വിങ്ങുന്ന ഹൃദയം(15:97)
             അശാന്തമായ ഹൃദയം(7:2)
             പകയുള്ള ഹൃദയം(7:43)
             ഇടുങ്ങിയ ഹൃദയം(6:125)
ചുരുക്കത്തിൽ ഫുആദ്, സദർ എന്നത് ഹൃദയത്തിന്റെ ചിന്തകളേയും, വികാരങ്ങളേയും പ്രതിഫലിപ്പിക്കുന്നു.
            പരമകാരുണികൻ നമുക്ക്  വെളിച്ചം നൽകുമാറാവട്ടെ!