2011, ജനുവരി 31, തിങ്കളാഴ്‌ച

സിനിമ :ചില മനശ്ശാസ്ത്ര ചിന്തകള്‍


                                                                                     - ആബിദ് അലി. ടി. എം


                 ആശയങ്ങള്‍ പ്രതിഫലിപ്പിക്കാന്‍  ഏറ്റവും നല്ല ഒരു മാധ്യമം ആണെല്ലോ സിനിമകള്‍. പക്ഷെ മുഖ്യധാര സിനിമകള്‍ നമ്മോടു പറയാതെ പറയുന്ന ചില കാര്യങ്ങളുണ്ട്. അവ പരിശോധിക്കാം.

പ്രേക്ഷക മനശ്ശാസ്ത്രം
         
           ജീവിതത്തില്‍ നടക്കാത്ത ആഗ്രഹങ്ങള്‍ സ്ക്രീനില്‍ കണ്ടു സായൂജ്യ മടയുക എന്നതാണ് പ്രേഷക മനശ്ശാസ്ത്രം. പൊതുവില്‍ ഹിന്ദി,തമിഴ്,മലയാളം സിനിമകളില്‍ കണ്ടു വരുന്ന നായക -നായിക -പ്രതിനായക സങ്കല്‍പം ഇതിനൊരു ഉദാഹരണമാണ്. സത്യസന്ധനും  അനീതിക്കെതിരെ പൊരുതുകയും അവസാനം പ്രതി നായകനെ വക വരുത്തുകയും ചെയ്യുന്ന നായകന്‍ നമ്മോടു രണ്ടു കാര്യങ്ങള്‍ പറയുന്നു ഒന്ന്,  സത്യസന്ധത നീതി തുടങ്ങിയവ സമൂഹത്തില്‍  ഒരു സങ്കല്‍പം മാത്രമാണ് .രണ്ട് അനീതി തകര്‍ത്താടുന്ന ആധുനിക ലോകത്ത് ,നീതിക്ക് വേണ്ടി പൊരുതാനും അനീതിക്കെതിരെ ശബ്ടിക്കാനും ഒരു രക്ഷകനെ (മസീഹ്) പ്രതീക്ഷിക്കുന്ന മനസ്സ് നമ്മുടെ പൊതു സമൂഹം പങ്കു വെക്കുന്നു എന്നുമാണ് . 
           പ്രേമം മിക്ക സിനിമകളിലും അടിസ്ഥാന പ്രമേയമായി വരന്‍ കാരണം ഒന്നുകില്‍ സ്നേഹം സമൂഹത്തില്‍ ഒരു കിട്ടാകനിയായി  അനുഭവപ്പെടുന്നു അല്ലെങ്കില്‍ നമുക്ക് പ്രേമിച്ചു മരം ചുറ്റി പാട്ടുപാടി നടക്കാന്‍ സാമൂഹം അനുവധിക്കാത്തതിനാല്‍ അത് സ്ക്രീനില്‍ കണ്ടു ആസ്വദിക്കുക എന്നതായിരിക്കാം.സ്ത്രീയെ വിഗ്രഹ വല്‍ക്കരിക്കുക എന്ന സ്വാര്‍ത്ഥതയും ഇതിന്റെ പിന്നില്‍ കാണാം 

            ഭയം നാം ഇഷ്ടപ്പെടാത്ത ഒരു വികാരമാണ്. എങ്കിലും ഭയവും  നമുക്ക് ആസ്വദിക്കാന്‍ കഴിയും എന്നതിന്റെ തെളിവാണ് ഭീകര സിനിമകള്‍  (Horror movies) നാം ഇഷ്ടപ്പെടാന്‍ കാരണം.
  
സവര്‍ണ്ണ ചിന്തകള്‍(മേലാള മനശ്ശാസ്ത്രം)
             നായിക :- സ്ത്രീ സമൂഹത്തില്‍ എന്നും രണ്ടാം സ്ഥാനത് നിര്‍ത്തപ്പെടെണ്ടവള്‍ ആണെന്നും. കറുപ്പ്  നീചമാണെന്നും ,സൌന്ദര്യം എന്നാല്‍ വെളുപ്പാണെന്നും ഉള്ള സവര്‍ണ്ണ ചിന്തയുടെ പ്രതീകമാണ് നമ്മുടെ നായികമാര്‍.   
          നായകന്‍;- സിനിമകള്‍ നായക പ്രധാനമാകുന്നത് നമ്മുടെ പുരുഷ മേധാവിത്തത്തിന്റെ അടയാളമാണ് . സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതും ബിബവല്‍ക്കരണം നടക്കുന്നതും  നമ്മുടെ മനസ്സിന്റെ അടിമത്വ ബോധവും പതിത്വവും വെളിവാക്കുന്നു. കാലം മാറിയാലും ഒരിക്കലും നമ്മുടെ സങ്കല്‍പവും,വിശ്വാസവും മാറ്റാനാവാത്തത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വ്രദ്ധരായ നായകരെ തോളിലേറ്റി നടക്കുന്നതിന്റെ രഹസ്യം.
            ഹാസ്യ കഥാ പത്രങ്ങള്‍:-മിക്ക ഹാസ്യ കഥാ പാത്രങ്ങളും ശരീരം ശുഷ്കിച്ചവരോ,കുള്ളന്മാരോ ,വിരൂപരോ, കറുത്തവരോ ആയതു എന്ത് കൊണ്ട്? അതിനര്‍ത്ഥം കറുത്തവരും മെലിഞ്ഞവരും വിരൂപരും ഒന്നിനും കൊള്ളാത്തവരാണ് എന്നും  ഇവരൊക്കെ നമുക്ക് ചിരിച്ചു പുചിച്ചു  തള്ളേണ്ടവരാനെന്നുമുള്ള നമ്മുടെ ബോധമാണ് പ്രതിഫലിപ്പിക്കുന്നത്.(മാമൂ കോയ,ഇന്ദ്രന്‍സ്,ജാഫര്‍ ഇടുക്കി,സലിം കുമാര്‍)

പാശ്ചാത്യ മനശ്ശാസ്ത്രം 

           ഇനി ഹോളിവുഡിലേക്ക് പോകാം. പാശ്ചാത്യര്‍ സംസ്കാരത്തിന്റെ ഉടമകളും സമാധാന പ്രിയരും ,ധൈര്യ ശാലികളും ആണെന്നാനെല്ലോ നമ്മുടെ പൊതു ധാരണ.എന്നാല്‍ അവരുടെ മനസ്സും,ജീവിതവും അങ്ങിനെയല്ല എന്നാണ്  അവരുടെ സിനിമകള്‍ നമ്മോടു പറയുന്നത്. ലൈഗീകതയുടെ അതിപ്രസരം തകര്‍ന്നു തരിപ്പണമായ അവരുടെ കുടുംബ വ്യവസ്ഥയെ സൂചിപ്പിക്കുന്നു.പിസ്റ്റൊള്‍,വെടിവെപ്പ്,ബോംബ്‌,കൊലപാതകം,അക്രമം,രക്തപ്പുഴ  എന്നിവ ഇല്ലാത്ത എത്ര ഹോളിവുഡ്  സിനിമകള്‍ നിങ്ങള്‍ക്ക് അറിയാം? വളരെ ചുരുക്കം മാത്രമായിരിക്കും.അത് നമ്മോടു പറയുന്നത് അവര്‍ സമാധാന പ്രിയര്‍ ആണെന്നത്  വെറും ഒരു പുറം മൂടി മാത്രമാണ്. അന്യ ഗ്രഹ ജീവികള്‍,അസാധാരണ വലിപ്പമുള്ള ജന്തുക്കള്‍(ജുറാസിക് പാര്‍ക്ക്‌,അനാകൊണ്ട) ,പ്രേതങ്ങള്‍ തുടങ്ങിയവയെ സങ്കല്പിച്ചുണ്ടാക്കി അതിനെതിനെതിരെ യുദ്ധം ചെയ്യുക.അല്ലങ്കില്‍ അവയുടെ ആക്രമണത്തില്‍ നിന്ന് സ്വജനതയെ രക്ഷിക്കുക തുടങ്ങിയവ പാശ്ചാത്യര്‍ പ്രത്യേകിച്ച് അമേരിക്കക്കാര്‍ പൊതുവേ  ഭയം ഉള്ളിലുള്ളവരോ ,ഏതോ ഒന്നിനെ അമിതമായി ഭയപ്പെടുന്നു എന്നുമാണ് മനസ്സിലാക്കാന്‍ കഴിയുന്നത്‌. ഇപ്പോള്‍ നടക്കുന്ന ഭീകരതയ്ക്കെതിരെ എന്ന പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ ഈയൊരു ഭയത്തിന്റെ പ്രായോഗിക രൂപമായിരിക്കാം.എന്ന് വെച്ചാല്‍ സ്വയം ശത്രുവിനെ ഉണ്ടാക്കിയെടുക്കുകയും അതിനെതിരെ യുദ്ധം നടത്തുകയും  ചെയ്യുക. 

2011, ജനുവരി 3, തിങ്കളാഴ്‌ച

റസൂലിന്റെ(സ) പുത്രിമാര്‍ -ചരിത്രത്തില്‍ നാം മറക്കാന്‍ പാടില്ലാത്തത്

                                                                         -ആബിദ് അലി പടന്ന 
                ബനൂ ഹാഷിം കുടുംബത്തിലെ ഖുവൈലിദ് ബിന്‍ അസദിന്റെ മകള്‍  40 വയസ്സ് പ്രായമുള്ള  ഖദീജ (റ) യെ റസൂല്‍ തന്റെ 25 )-ആം വയസ്സില്‍ വിവാഹം ചെയ്തു. ഖദീജ തന്റെ 64 -ആം വയസ്സില്‍ എ.ഡി.619 -ല്‍ ഇഹലോകവാസം വെടിഞ്ഞു.അവരില്‍ രണ്ടു പുത്രന്മാര്‍ ,ഖാസിം,അബ്ദുല്ല. ചെറുപ്രായത്തില്‍ തന്നെ രണ്ടു പേരും മരണപ്പെട്ടു.4 പെണ്‍ മക്കള്‍. 

    
1  . സൈനബ് (റ) :-മൂത്തമകള്‍. നബിയുടെ വിവാഹത്തിന്റെ അഞ്ചാം വര്‍ഷം ജനിച്ചു.അപ്പോള്‍   നബിയുടെ പ്രായം 30 . മാതാവിന്റെ അമ്മാവന്റെ മകന്‍ അബൂ അല്‍ ആസ് സൈനബിനെ വിവാഹം ചെയ്തു.രണ്ടു മക്കള്‍. അലി,ഉമാമ.മക്ക വിജയ സമയത്ത് റസൂലിന്റെ ഒട്ടകപ്പുറത്ത് ഉണ്ടായിരുന്നത് ഈ അലിയായിരുന്നു.നബി സുജൂദില്‍ കിടന്നപ്പോള്‍ നബിയുടെ ശരീരത്തില്‍ കയറി കളിച്ചത് ഉമാമയായിരുന്നു. ഫാത്തിമ(റ)യുടെ മരണ ശേഷം അലി(റ) ഉമാമയെ വിവാഹം ചെയ്തു എന്ന് പറയപ്പെടുന്നു.ഹിജ്ര എട്ടാം വര്‍ഷം നബിയുടെ വിയോഗത്തിന്നു 2 വര്‍ഷം മുമ്പ് സൈനബ് തന്റെ 31 ) -ആം വയസ്സില്‍ ഈ ലോകത്തോട്‌ വിട പറഞ്ഞു.
      
2  . റുഖയ്യ(റ) :- വിവാഹം അബൂലഹബിന്റെ മകന്‍ ഉതുബയുമായി. അബൂലഹബിന്റെ നബിയോടുള്ള വിദ്വേഷം വിവാഹ മോചനത്തില്‍ എത്തിച്ചു.ശേഷം ഉസ്മാന്‍(റ) റുഖയ്യയെ വിവാഹം ചെയ്തു.നബി(സ)യുടെ 55 )-ആം വയസ്സില്‍ ഹിജ്ര രണ്ടാം വര്‍ഷം റുഖയ്യ മരണപ്പെട്ടു.
      
3  . ഉമ്മുഖുല്‍സും(റ) :- അബൂലഹബിന്റെ രണ്ടാമത്തെ പുത്രന്‍ ഉതൈബയുമായി വിവാഹം.മേല്‍ കാരണം കൊണ്ട് വിവാഹ മോചനം.റുഖയ്യയുടെ മരണ ശേഷം ഉസ്മാന്‍(റ)യുമായി പുനര്‍വിവാഹം.
                                  
4  . ഫാത്തിമ(റ) :- എ.ഡി.605 -ല്‍ നബിയുടെ 35 ) -ആം വയസ്സില്‍ ജനനം.ഹിജ്ര രണ്ടാം വര്‍ഷം തന്റെ പതിനെട്ടാം വയസ്സില്‍ അലി(റ)യുമായി വിവാഹം. പരമ ദരിദ്രനായ അലി തന്റെ പടയങ്കി വിറ്റാണ് മഹറിനുള്ള പണം കണ്ടെത്തിയത്. വളരെ ദരിദ്രരയാണ് രണ്ടു പേരും ജീവിച്ചത്. ഭക്ഷണമില്ലാഞ്ഞിട്ടു ഒട്ടുമിക്ക നാളും നോമ്പ് നോക്കുമായിരുന്നു. തന്നാലാവുന്ന എല്ലാ ജോലിയും ഫാത്തിമ  സ്വയം ചെയ്തിരുന്നു.വെള്ളത്തിന്റെ കുടം ചുമക്കുന്നതിനാല്‍ തന്റെ ചുമലില്‍ തഴമ്പ് ഉണ്ടായിരുന്നു.ചോളം,ഗോതമ്പ് പൊടിച്ചരക്കുന്നതിനാല്‍ തന്റെ കൈ പരുത്തതും നീരും,മുറിവുകളും ഉള്ളതായിരുന്നു.കൂടാതെ വീട്ടു ജോലികളെല്ലാം സ്വന്തമായാണ് ഫാത്തിമ(റ)  ചെയ്തിരുന്നത്.വിറകു ശേഖരിക്കുക,ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക തുടങ്ങിയവ അലിയുടെ ചുമതലയായിരുന്നു.മറ്റുള്ളവരുടെ കൃഷി സ്ഥലങ്ങള്‍ നനക്കലയിരുന്നു അലിയുടെ(റ) ജോലി.
             ആ വിവാഹ ജീവിതം പത്ത് വര്‍ഷമേ നീണ്ടു നിന്നുള്ളൂ.നബിയുടെ വിയോഗത്തിന്നു ശേഷം  ആറു മാസത്തിനുള്ളില്‍   ഫാത്തിമ(റ) തന്റെ 27)-ആം വയസ്സില്‍ എ.ഡി.632 -ല്‍   ഈ ലോകത്തോട്‌  വിടപറഞ്ഞു.