2011, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ലിബിയയില്‍ നിന്ന് ഒരു സങ്കടക്കത്ത്


                                                                                      ആബിദ് അലി ടി.എം പടന്ന 
പ്രിയ ലോകരെ,  
          ഞങ്ങള്‍ ലിബിയക്കാര്‍,ഉത്തരാഫ്രിക്കയിലെ പ്രവിശാലമായ ഒരു രാജ്യക്കാര്‍.മെഡിറ്റരെനിയന്‍ കടലിന്റെ ഓളങ്ങള്‍ തിരതല്ലുന്ന കുറെ പട്ടണങ്ങളുള്ള രാജ്യം. ഏകാധിപത്യത്തിന്റെ ഉരുക്ക് മുഷ്ടിയില്‍ ഞെരിഞ്ഞമാരാന്‍ വിധിക്കപ്പെട്ടവര്‍.
മുഅമ്മര്‍ ഗദ്ദാഫി
ബെനിറ്റോ മുസ്സോളിനി
     ഒരു കോമാളിയായ ഭരണാധികാരിയെയാണ്  നമുക്ക് കട്ടിയത്.ഖദ്ദാഫി എന്നാണ്.അദ്ദേഹത്തന്റെ പേര് .ഒരു പട്ടാള വിപ്ലവത്തിലൂടെയാണ് കേണല്‍ ആയ അദ്ദേഹം അധികാരത്തില്‍ കയറിയത്.കൃത്യമായി പറഞ്ഞാല്‍ 1969 ല്‍ .അന്ന് മുതല്‍ ഇതുവരെ ഞങ്ങള്‍ അദ്ദേഹത്തെ പേറുകയാണ്.സ്വതന്ത്രം എന്നത് നൂറ്റാണ്ടുകളായി ഞങ്ങള്‍ക്ക് അറിയില്ല.അത് ഇപ്പോഴും  ഒരു സ്വപ്നമായി തുടരുന്നു.

             അദ്ധേഹത്തിന്റെ മിക്ക മക്കളെയും ഗവണ്മെന്റിന്റെ  ഉന്നത ചുമതലകളില്‍  നിയമിച്ചു.നമ്മുടെ രാജ്യത്തെ അദ്ദേഹം ഒരു കുടുംബ സ്വതുപോലെയാണ് കൈ കാര്യം ചെയ്യുന്നത്. ഓരോന്നും ഓരോരുത്തര്‍ക്കായി വീതിചിരിക്കുന്നു.വര്‍ഷങ്ങളായി ഇവിടെ എതിര്‍ ശബ്ദങ്ങളില്ല.ആരെങ്കിലും അതിന്നായി ശ്രമിച്ചാല്‍ പിന്നെ അയാളെ ജീവിതത്തില്‍ ഒരിക്കലും ഞങ്ങള്‍ കാണാറില്ല.അവര്‍ മടങ്ങി വരാറുമില്ല.
                    പട്ടാള ഭരണം ഞങ്ങള്‍ക്ക് പുതുമയുള്ളതല്ല.നൂറ്റാണ്ടുകളോളം അധിനിവേശ ശക്തികളുടെ കൈകളിലായിരുന്നു ഞങ്ങള്‍. മുമ്പ് റോമന്‍, ബൈസണ്ട്രിയന്‍ അധിനിവേഷതിനടിയിലായിരുന്നു .അതില്‍ നിന്ന് മോചിപ്പിച്ചത് ഉസ്മാന്‍ ബിന്‍ അഫ്ഫാന്റെ കീഴിലുള്ള പട്ടാളമായിരുനു.അമര് ബിന്‍ ആസും ,അബ്ദുല്ല ഇബ്ന്‍ സഅദു തുടങ്ങിയവര്‍ അതില്‍ പങ്കു വഹിച്ചിരുന്നു.ശേഷം  ഞങ്ങള്‍ ഉമവിയ്യ, അബ്ബാസിയ്യ,ഫതിമിയ്യ ഭരണകൂടങ്ങളുടെ കീഴിലായി. പിന്നെ 1551 മുതല് 1911 വരെ ഞങ്ങള്‍ ഒട്ടമന്‍ തുര്‍ക്കികളുടെ ഭരണത്തിലായിരുന്നു.        
              1910 കളില്‍ ഇറ്റാലിയന്‍  പട്ടാളത്തിന്റെ  ബൂട്ടിനടിയില്‍ ഞങ്ങള്‍ അമര്‍ന്നു.ടാങ്കുകള്‍ നമ്മുടെ ശരീരത്തിലൂടെ പാഞ്ഞുകയറി.കണ്ണില്‍ കണ്ടെവരെയല്ലാം വെടിവെച്ചിട്ടു.സ്ത്രീ കളെ മാനഭംഗപ്പെടുത്തി. പിഞ്ചു കുഞ്ഞുക്കളെ പോലും കൊല്ലാതെ വിട്ടില്ല.പക്ഷെ ഞങ്ങള്‍ കീഴടങ്ങാന്‍ തയ്യാരയിരുന്നില്ല.കാരണം ഞങ്ങള്‍ക്ക് ഒരാളില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. ഒരു പാവം ഖുര്‍ആന്‍  അദ്ധ്യാപകന്‍.പേര് ഉമറുല്‍ മുഖ്താര്‍.അദ്ദേഹത്തെയും കൂട്ടരെയും അവര്‍ക്ക് കീഴടക്കാന്‍ ആയില്ല .1912 മുതല്‍ നീണ്ട 20 വര്‍ഷം മുസ്സോളിനിയുടെ ഫാഷിസ്റ്റ്‌  പട്ടാളത്തിന് നേരെ യുദ്ധം നടത്തി.ചരിത്രത്തില്‍ ആരും തന്നെ മുസ്സോളിനിക്കെതിരെ ഇത്ര നീണ്ട ചെറുത്‌ നില്പ് നടത്തിയിട്ടില്ല.അതില്‍  ഞങ്ങള്‍ക്ക് അഭിമാനം ഉണ്ട്. തന്നെ സഹായിക്കുന്നതിന്റെ  പേരില്‍ ഒരുലക്ഷത്തിലധികം വരുന്ന ജനങ്ങളെ പീഡന ക്യാമ്പുകളില്‍ അവര്‍ തള്ളി. പക്ഷെ അവസാനം യുദ്ധത്തില്‍ പരിക്കേറ്റ അദ്ദേഹത്തെ പട്ടാളം പിടികൂടി.1931 -ല്‍ ബെങ്കാസിയില്‍ വെച്ച് അവര്‍ അദ്ധേഹത്തെ പരസ്യമായി ഞങ്ങളുടെ  മുന്നില്‍ വെച്ച് തൂക്കിലേറ്റി.
ഉമറുല്‍ മുഖ്താര്‍ ഇറ്റാലിയന്‍ പട്ടാളത്തിന്റെ ചങ്ങലക്കെട്ടില്‍
            ഞങ്ങള്‍ ഇന്നും അദ്ദേഹത്തെ വീര രക്തസാക്ഷിയായി കണക്കാക്കുന്നു. നമുക്ക് നന്നായറിയാം ഒരു ഉമര്‍ മുഖ്തരിന്നു പകരം ആയിരം ഉമര്‍ മുഖ്തരുകള്‍ ഇവിടെ ജനിച്ചു വീഴും.പക്ഷെ ഇറ്റലിക്കാര്‍ അധിക കാലം ഇവിടെ വാണില്ല.  രണ്ടാം ലോക യുദ്ധത്തിലെ പരാജയം കാരണം അവര്‍ക്ക് ഇവിടം വിട്ടു പോകേണ്ടി വന്നു. പിന്നെ ബ്രിട്ടീഷുകാരുടെ കൈയിലായ ഞങ്ങള്‍ ഇദിരീസ് രാജാവിന്റെ ഏകാധിപത്യത്തില്‍ സ്വതന്ത്ര രാജ്യമായി. അതും കോളനിക്കാരുടെ ഒരു തന്ത്രമാണെന്ന് തിരിച്ചറിയാന്‍ നാം വൈകിയിരുന്നു.
        1969-ല്‍ ഒരു പട്ടാള അട്ടിമറിയിലൂടെ കേണല്‍ ഖദ്ദാഫി അധികാരം പിടിച്ചടക്കി.അദ്ധേഹത്തിന്റെ വിചിത്ര വാദമുഖങ്ങള്‍ കേട്ട് ഞങ്ങള്‍ അമ്പരന്നു.ഒരിക്കല്‍ അദ്ദേഹം അറബു ദേശീയവാദിയാകും, ചിലപ്പോള്‍ സോഷ്യലിസത്തിന്റെയും  പാന്‍ ആഫ്രിക്കനിസതിന്റെയും  വേഷത്തില്‍ പിന്നെ അമീറുല്‍ മുഅമിനൂന്‍ ആയി സ്വയം പ്രഖ്യാപിക്കുന്നു. പ്രസിടണ്ടാനെന്നു പറയുന്നു. പിന്നെ അതല്ല റവല്യൂഷരി ലീഡര്‍ ആണെന്ന്. അദ്ധേഹത്തിന്റെ മിലിട്ടറി വേഷം മുസ്സോളിനിയുടെ വേഷത്തോട് സാമ്യമുണ്ട്. കന്യകകളെ തന്റെ ബോഡി ഗാര്‍ഡ് ആയി നിര്‍ത്തുക  എന്നത് അദ്ധേഹത്തിന്റെ ഹോബിയാണ്. ഇങ്ങനെയൊക്കെ ഭരികപ്പെടാന്‍ ഞങ്ങള്‍ 15 ആം നൂറ്റാണ്ടിലോ മറ്റൊ അല്ലല്ലോ  ജീവിക്കുന്നത് ? എന്ത് കൊണ്ട് ലോകത്ത് ഞങ്ങള്‍ മാത്രം ഇതു പോലെ അടിമത്തം പേറുന്നവരായി  മാറി ??

          ഇപ്പോള്‍ ഞങ്ങള്‍ സ്വാതന്ത്രതിനായി ശബ്ദിക്കുന്നു.അതിന്നു പ്രതിഫലമായി നമുക്ക് ലഭിക്കുന്നത് തെരുവീദികളിലെ  ശവക്കൂമ്പാരങ്ങളും രക്തം ചാലിട്ടൊഴുകുന്ന ഗട്ടറുകളുമാകുന്നു .പട്ടാളക്കാരും,പോലീസുകാരും കണ്ണടച്ച് തെരുവുകളുടെ ഇരുവശത്തേക്കും നിയൊഴുക്കുകയാണ്. വീടുകളായ വീടുകളില്‍ കയറി നിരപരാധികളെ വെടിവെച്ചിടുകയാണ്.
        
         ഞങ്ങള്‍  ശവക്കുഴികള്‍ കുഴിച്ചു തളര്‍ന്നിരിക്കുന്നു.ഇപ്പോള്‍ ഞങ്ങളെ ചതച്ചരക്കുന്നത്  വിദേശികളായ സൈനീകരല്ല.പക്ഷെ അതില്‍ വൈദേശിക വാടക പട്ടാളക്കാരുണ്ടെന്നു നമുക്ക് അറിയാം .ആകാശത്തില്‍ നിന്നും  അവര്‍  ബോബുകളും വെടികളും ഞങ്ങള്‍ക്ക് നേരെ വര്‍ഷിക്കുന്നു. ലോകത്ത് എല്ലായിടത്തും സൈനീക നടപടിക്കു ആഹ്വാനം ചെയ്യുന്ന രക്ഷാ സമിതിയുടെ മൌനം ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. പുറത്തുള്ള  മിലിട്ടരികളല്ല, നമ്മുടെ തന്നെ ചോരയും നീരും ഉറ്റിവലിച്ചു  വളര്‍ന്നു വികസിച്ച നമ്മുടെ തന്നെ നേതാവും പട്ടാളവും ആണ് ഇതൊക്കെ ചെയ്യുന്നത്.ഇപ്പോള്‍ നാം ഇവിടെ അഭയാര്‍ഥികളെപ്പോലെയാണ് കഴിയുന്നത്‌.മരണം എപ്പോഴും വെടിയൊച്ചയുടെ രൂപത്തില്‍ വരാം.
                ഖദ്ദാഫിയുടെ ശബ്ദത്തിന്നു, മുമ്പ് നമ്മുടെ അയല്‍ രാജ്യമായ ഈജിപ്ത് ഭരിച്ചിരുന്ന ഫറോവന്റെ ശബ്ദത്തോട് ചില സാമ്യതകള്‍ നാം കാണുന്നു. വീട് വീടാന്തരം കയറി അദ്ധേഹത്തിന്റെ  പട്ടാളം പിഞ്ചു കുഞ്ഞുങ്ങളെ അറുകൊല ചെയ്തിരുന്നു. അതുപോലെ എതിര്‍ ശബ്ദക്കാരുടെ  അവയവങ്ങളെ എതിര്‍ വശങ്ങളിലായി വെട്ടി മാറ്റിയിരുന്നു.ആ ചരിത്രം ഇന്ന് ഇവിടെയും ആവര്‍ത്തിക്കുന്നു.അത് പോലെ നിരായുധരായ ജനങ്ങളുടെ തലയഅറുത്തെടുത്ത ചരിത്രം ആരുടേത്?. പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യുടെ പൌത്രന്‍ ഹുസൈന്‍ ബിന്‍ അലിയെ കര്‍ബലയില്‍ തലയറുത്തു കുന്തത്തില്‍ കെട്ടി നാടായ നാടുകളില്‍ ചുറ്റിക്കറങ്ങി ജനങ്ങളെ ഭയപ്പെടുത്തിയിരുത്തിയത്  ആരാണെന്ന് നമുക്ക് നന്നായി അറിയാം.ആദ്യം ഉപരോധിക്കുക,പിന്നെ പട്ടിണിക്കിടുക,അവസാനം ആക്രമിച്ചു കൊല്ലുക എന്നത് മഹാനായ ഒരു പ്രവാചകന്റെ മാത്രകയില്‍ നമുക്ക് കാണാന്‍ കഴിയില്ല.
      പക്ഷെ സ്വേച്ചാധിപതികള്‍ക്ക് മുങ്ങിച്ചാവാന്‍ ചെങ്കടലിന്റെ മഹാ പ്രവാഹം തന്നെ വേണമെന്നില്ല,മനുഷ്യ കടലുകളും മതി എന്നറിയുക. കര്‍ബലകള്‍ അവസാനിക്കുന്നില്ല.ഓരോ രക്തതുള്ളിയില്‍ നിന്നും ഇസ്ലാം ഉയര്‍ത്തെഴുന്നെല്‍ക്കുക   തന്നെ ചെയ്യും.കാലം തന്നെയാണ് സാക്ഷി.           

           ഞങ്ങളുടെ വേദനയും വേര്‍പാടും പങ്കിടുവാന്‍ നിങ്ങള്‍ക്ക് നേരമില്ല എന്ന് നമുക്കറിയാം.പക്ഷെ ചുരുങ്ങിയത് നമുക്ക് വേണ്ടി നിങ്ങള്‍ക്ക്  പ്രാര്‍ഥിക്കാമല്ലോ?

    "അറിയുക,..തീര്‍ച്ചയായും അല്ലാഹു അക്രമികളെ നേര്‍വഴിയില്‍ ആക്കുകയില്ല തന്നെ "(അല്‍ ജുമുഅ : 5)                            
    "അക്രമികള്‍ക്ക് ഒരു സഹായിയും ഇല്ല"(ഹജ്ജ് :71 )

  "അക്രമികള്‍ക്ക് അന്ന് ആത്മമിത്രമോ സ്വീകാര്യനായ ശിപാര്‍ശകനോ ഉണ്ടായിരിക്കുകയില്ല"        (ഗാഫിര്‍ :18 ) 
    "അക്രമികള്‍ക്ക് അതി വേദനാജനകമായ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു"(അല്‍ ഇന്‍സാന്‍ :31 )


സ്വന്തം 
ലിബിയന്‍ നിവാസികള്‍          
      

2011, ഫെബ്രുവരി 16, ബുധനാഴ്‌ച

ഈജിപ്തിലെ ജനകീയ വിപ്ലവവും പാശ്ചാത്യ വ്യാകുലതകളും

                                                                                      -ആബിദ് അലി പടന്ന
പാശ്ചാത്യന്‍ കപടത
   
      ഈജിപ്തിലെ ജനകീയ വിപ്ലവത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അറിയാന്‍ ലോകം കാതോര്‍ക്കുകയാണ്. എന്ത് മാറ്റമാണ് അവിടെ വരാന്‍ പോകുന്നത്? പാശ്ചാത്യ ഭരണകൂടങ്ങള്‍ ഭയപ്പെടുന്നത് അവിടെ ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ വരുമോ എന്നാണ്.അതിന്നു അവര്‍ക്ക് അവരുടെതായ പല ന്യായങ്ങളുമുണ്ട്. മുസ്ലിം രാജ്യങ്ങളില്‍ ഏകാധിപത്യം തകര്‍ന്നാല്‍ പിന്നെ അവിടെ പുലരേണ്ടത് ജനാധിപത്യമാണോ എന്ന കാര്യത്തില്‍ പാശ്ചാത്യര്‍ അങ്കലാപ്പിലാണ്. ലോകത്ത് ജനാധിപത്യം പുലരാന്‍ ആരോഹാത്രം ഓടിനടക്കുന്ന അമേരിക്കക്ക് പോലും ഒരു ക്രത്യമായ നിലപാടെടുക്കാന്‍ സാധിക്കുന്നില്ല. മുബാറക് തന്നെ അവസാനത്തെ അടവായി തട്ടിവിട്ടത് ഞാന്‍ പോയാല്‍ പിന്നെ ഇസ്ലാമിസ്ടുകളാണ് വരിക എന്നാണ്. അത് പാശ്ചാത്യരുടെ  പിന്തുണ ലഭിക്കാനുള്ള അവസാനത്തെ തന്ത്രമായിരുന്നു. ഇസ്രയേല്‍ പറഞ്ഞത് മുബാറക്കിനെ നഷ്ടമായാല്‍ അത് ഇസ്രയേല്‍-അറബു ബന്ധത്തെ ബാധിക്കുമെന്നാണ്.അപ്പോള്‍ ജനങ്ങള്‍ വേണ്ടെന്നു പറഞ്ഞാലും അമേരിക്കക്കും ഇസ്രായേലിനും ഏകാധിപത്യം തന്നെ "ജനാധിപത്യം".  

          ചില രാജ്യങ്ങള്‍ക്ക് ഭയം  ഈജിപ്ത്, സൌദി അറേബ്യ പോലെ ആകുമെന്നാണ്.പക്ഷെ അവര്‍തന്നെ ഒരു കാര്യത്തിലും വിമര്‍ശിക്കാതെ സൌദിയുമായി ആയുധ-വ്യാപാര കരാറുകള്‍ ഒപ്പിടുന്നവരും നല്ല സൌഹ്രദം പങ്കിടുന്നവരുമാണ് . ഹൊ.. എന്തൊരു "ആത്മാര്‍ത്ഥമായ" കപടത!!.  

             മതേതരത്വം നഷ്ടപ്പെടുമെന്നാണ് മറ്റൊരു ആക്ഷേപം.ആര്‍ക്കുവേണം നിങ്ങളുടെ ധാര്‍മ്മിക മൂല്യങ്ങള്‍ അടര്‍ത്തിയെടുത്ത മതേതരത്വം.പിന്നെ മത സൌഹാര്‍ദത്തിലൂന്നിയ  മത നിരപേക്ഷതയാണെങ്കില്‍ ഈജിപ്തിലേക്ക് നിങ്ങള്‍ അത് ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ല.നിങ്ങളൊക്കെ വരുന്നതിനു എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഈജിപ്ഷ്യരുടെ കയ്യില്‍ അത് വേണ്ടുവോളം ഉണ്ട്. പിന്നെ നിങ്ങളുടെ മതേതരത്വം തൊട്ടടുത്ത ഇസ്രായേല്‍ നടപ്പിലാകുന്നത് ലോകം ദിവസവും കാണുന്നതാണെല്ലോ?
         
ഇസ്ലാമിക വിപ്ലവം എന്നാല്‍ കൈവേട്ടലോ?
                   ഇപ്പോള്‍ പത്ര മാധ്യമങ്ങളിലൂടെയും ചാനലുകളിലൂടെയുമുള്ള ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന കാര്യം ഇതാണ്. ജനാധിപത്യം പുലര്‍ന്നാല്‍ അവിടെ വരുന്നത്  ഇസ്ലാം ആയിരിക്കും .ശരീഅത് അനുസരിച്ചായിരിക്കും പിന്നെ അവിടെ ഭരണം.  അപ്പോള്‍ മതേതരത്വം തകരും കാരണം ഇസ്ലാമില്‍ മതെതരത്വമില്ല.മറ്റു മതക്കാരുടെ കാര്യം കുഴപ്പത്തിലായത് തന്നെ.സകലരും അവരുടെ മതം ഉപേക്ഷിക്കേണ്ടിവരും പിന്നെ സ്ത്രീകള്‍ മൊത്തത്തില്‍ പര്‍ദ്ധക്കുള്ളില്‍ കഴിയേണ്ടി വരും.പാശ്ചാത്യ സ്ത്രീകളെയും അതില്‍ നിന്ന് ഒഴിവാക്കില്ല.മദ്യം നിരോധിക്കും.പലിശ ബാങ്കുകള്‍ അടച്ചുപൂട്ടും.സിനിമകള്‍ നിരോധിക്കും. കൈ വെട്ടലും എറിഞ്ഞു കൊല്ലലും രൂക്ഷംമാകും.അപ്പോള്‍ കൈറോ നഗരത്തില്‍ കൈപ്പത്തി നഷ്ടപ്പെട്ട നിലയില്‍ ബാന്‍ഡെജു കെട്ടുമായി ആയിരങ്ങള്‍ നടന്നു നീങ്ങുന്നുണ്ടാകും.അലക്സണ്ട്രിയാ നഗരത്തിന്റെ തെരുവീഥികള്‍  കല്ലേറ് കൊണ്ട് ചതഞ്ഞു വീണ ശരീരങ്ങളും,ഉരുണ്ടു വീഴുന്ന തലകളും കൊണ്ട് നിറഞ്ഞിരിക്കും.ഇതാണ് ഒരു ശരാശരി ഇസ്ലാമിക വിപ്ലവത്തിന്റെ ബാക്കി പത്രം. ഒരു യൂറോപ്യന്റെ മനസ്സില്‍ ഇങ്ങിനെയൊക്കെ ഉണ്ടെങ്കില്‍ അവനെ നാം കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.പക്ഷെ ദുഃഖ കരമായ കാര്യം എന്നത് മുസ്ലിം എന്ന പേരില്‍ നടക്കുന്ന പല മാന്യന്മാരും ഇതു പോലെയൊക്കെ തന്നെയാണ് ധരിച്ചു വെച്ചിരിക്കുന്നതും എന്നതാണ്.

ഈജിപ്തിലെ യാഥാര്‍ത്ഥ്യം എന്ത് ?
              പക്ഷെ എന്താണ് യാഥാര്‍ത്ഥ്യം? ഒന്നാമതായി ഈജിപ്തില്‍ ഇസ്ലാമിക വിപ്ലവം നടന്നിട്ടില്ല. അടിസ്ഥാന ആവശ്യങ്ങള്‍ നിരാകരിക്കപ്പെട്ട പൊതു ജനങ്ങള്‍ ജനാധിപത്യത്തിന്റെ വാതില്‍ കുറക്കാനുള്ള ശക്തമായ ശ്രമമാണ് തഹരീര്‍ സ്ക്വയറില്‍ നടത്തിയത്.ഏകാധിപതി തകര്‍ന്നു വീണു . ഇനി ജനങ്ങളാണ് അവരുടെ ഭരണ കൂടത്തെ തെരഞ്ഞെടുക്കേണ്ടത്.അതിനു മുമ്പ് ഭരണ ഘടനാ പൊളിച്ചെഴുത്ത് നടക്കണം.പിന്നെ  പാശ്ചാത്യ ഇടപെടല്‍ ഇല്ലാതെ അവിടെ സ്വതന്ത്രമായ  തെരഞ്ഞെടുപ്പു നടക്കേണ്ടതുണ്ട്.അതില്‍ എല്ലാ വിഭാഗം പാര്‍ട്ടികളും മത്സരിക്കണം. ഭൂരിപക്ഷമുള്ള രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ എത്തണം.ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ നിലവിലുള്ള ഇസ്ലാമിക് പാര്‍ട്ടി ഇഖ് വാനുല്‍ മുസ്ലിമൂന്‍ ചിലപ്പോള്‍ അധികാരത്തിലേക്ക് വരാം.പക്ഷെ അതിനുള്ള സാധ്യത വളരെ വിദൂരമാണ്.അവര്‍ അധികാരത്തില്‍ നിന്നും വിട്ടു നില്‍ക്കും എന്നാണ് ആദ്യമായി അറിയിച്ചത്. ഒരു പക്ഷെ പാശ്ചാത്യ ഇടപെടല്‍ ഒഴിവാക്കാനുള്ള അവരുടെ തന്ത്രമായിരിക്കാം അത്.          
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും  പിന്നെ എന്തിനാണ് പത്ര-ചാനലുകള്‍  "ഇസ്ലാം വരുന്നേ " എന്ന് നിലവിളിച്ചു കൂവുന്നത്? കഴിയുന്നത്ര പേരെ തെറ്റിദ്ധരിപ്പിക്കുക.അത്ര തന്നെ.

എന്താണ് ശരീഅത്ത്‌ ?
            ശരീഅത്ത്‌   നടപ്പിലാക്കുക എന്നാല്‍ എന്താണ് ? അത് കരം ചേദിക്കലോ ശിരസ്സ്‌ വെട്ടാലോ അല്ല.അത് നീതിയുടെ സൂക്ഷമമായ പ്രയോഗമത്രേ. ഇസ്ലാമിക ശരീഅത്തില്‍ ഭരണകൂടം  ശിക്ഷകള്‍ നടപ്പിലാക്കേണ്ട  സാമൂഹ്യ കുറ്റങ്ങള്‍ വളരെ കുറഞ്ഞത്‌ മാത്രമാണ്.ഒന്ന് വിവാഹിതനായ വ്യഭിചാരി/വ്യഭിചാരിണി.(സാക്ഷി മൊഴി ആവശ്യമാണ്‌). കുറ്റം തെളിഞ്ഞില്ലെങ്കില്‍ ശിക്ഷ സാക്ഷിക്കായിരിക്കും .രണ്ട് .മോഷണം.മൂന്നു.കൊലപാതകതിനുള്ള പ്രതിക്രിയ. 

         
   മദ്യ വില്പന-ഉപയോഗം,സവര്‍ഗ്ഗരതി,പലിശ എന്നിവയ്ക്ക് കൃത്യമായ ശിക്ഷകള്‍ നിര്‍ദേശിച്ചിട്ടില്ല.അത് കോടതിക്ക് ന്യായ പ്രകാരം തീരുമാനിക്കാം.                       
         ഇതൊന്നും ഒരു സുപ്രഭാതത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല  എന്ന് ഇസ്ലാമിന്നു നന്നായി അറിയാം അതിനാല്‍ അത് ഘട്ടം ഘട്ടമായി നടപ്പില്‍ വരുത്താനാണ് ശ്രമിക്കുക .ആദ്യമായി ഒരു വശത്ത് ജനങ്ങള്‍ക്ക്‌ ധാര്മീകമായ ബോധം നല്‍കുകയും മറു വശത്ത് തെറ്റുകള്‍ ചെയ്യാതിരിക്കാനുള്ള സാമൂഹ്യ സാഹചര്യങ്ങള്‍  ഇല്ലാതാക്കുകയും ചെയ്യും .അതിനു ശേഷം മാത്രമേ ശിക്ഷകളിലേക്ക് എത്തുന്നുള്ളൂ .ഉദാഹരണമായി  മദ്യം ഉല്‍പാദിപ്പിക്കുന്നതും   വിപണനം ചെയ്യുന്നതും ക്രമേണ ഇല്ലായ്മ ചെയ്യാത്തിടത്തോളം മദ്യപാനിക്ക് ശിക്ഷയില്ല. ,ജനങ്ങളില്‍ ദാരിദ്രവും പട്ടിണിയും ഇല്ലാതാകുന്ന അവസ്ഥ ഉണ്ടാക്കിയെടുത്താല്‍ മാത്രമേ മോഷ്ടവിനുള്ള ശിക്ഷ നടപ്പാക്കാന്‍ പറ്റുകയുള്ളൂ .പരസ്ത്രീ ബന്ധത്തിനുള്ള  സകല വാതിലുകളും കൊട്ടിയടച്ചതിന്നു ശേഷമേ വ്യഭിചാരിക്ക്‌  ശിക്ഷയുള്ളൂ.        
               പലിശ ബാങ്കുകള്‍ ഒരു സുപ്രഭാതത്തില്‍ പൂട്ടുകയില്ല.ഘട്ടം ഘട്ടമായി അതിനെ പുതിയൊരു സംരംഭത്തിലേക്ക് മാറ്റിയെടുക്കും.മുഹമ്മദ്‌ നബി  മദ്യ നിരോധനം നടപ്പാക്കിയത് എങ്ങിനെ എന്ന് ചരിത്രം വായിച്ചവര്‍ക്ക് അറിയാം.
        ഇസ്ലാം ഏറ്റവും വലിയ പാപമായി കരുതുന്ന ശിര്‍ക്ക്(ബഹുദൈവാരധാന)എന്നതിനു ഇസ്ലാമില്‍ ശിക്ഷയില്ല എന്നത് ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്.
       മദ്യം സുലഭമായി ഒഴുക്കുന്ന രാജ്യങ്ങള്‍ തന്നെ മദ്യപാനികളെ ശിക്ഷിക്കുന്നു.ദാരിദ്രം കൊടികുത്തി വാഴുന്ന രാജ്യങ്ങള്‍  മോഷണത്തിന്നു ശിക്ഷ നടപ്പാകുന്നു...... ഇതിലൊന്നും പാശ്ചാത്യന്റെ "ധാര്‍മീക " രോഷം നാം കാണുന്നില്ല.


പക്ഷെ നിലവിളികള്‍ വീണ്ടും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.........