2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

സ്വവര്‍ഗ്ഗരതിയും ലൈംഗീക ന്യൂനപക്ഷവും


                                                                     -Abid Ali Padanna        
സ്വവര്‍ഗ്ഗരതി നിയമ വിധേയമാക്കണമെന്ന് മുമ്പ് ദല്‍ഹി ഹൈകോടതി ,
ഇപ്പോള്‍ സുപ്രീം കോടതിയില്‍ അസി.സോളിസിറ്റര്‍ വാദിക്കുന്നു  സ്വവര്‍ഗ രതി നമ്മുടെ  പാരമ്പര്യത്തിന്നു നിരക്കാത്തതും ധാര്‍മീകതക്ക് യോജിക്കാത്തതും ആണെന്ന്.

സ്വവര്‍ഗ്ഗഭോഗം ഒരു തരം ലൈംഗീക-മനോ വൈകല്യമാണ് അതിന്നു നിയമനിര്‍മാണമോ, നിയമ പരിരക്ഷയൊ അല്ല വേണ്ടത്.അടിയന്തരമായി ഇവര്‍ക്ക് ചികിത്സയാണ് വിധിക്കേണ്ടത് .എന്നിട്ടും നന്നാവുന്നില്ലെങ്കില്‍ ഇപ്പോള്‍ നിലവുലുള്ള നിയമം കര്‍ശനമാക്കുകയോ , കടുത്ത ശിക്ഷയോ തന്നെ നല്‍കേണ്ടതുണ്ട്.


ഒരു   മതവും ധര്‍മവും അംഗീകരിക്കാത്ത തനി കാടത്തം ആകുന്നു സ്വവര്‍ഗ്ഗരതി.ആരെങ്കിലും ഇതിന്നു വേണ്ടി വാദിക്കുന്നുവെങ്കില്‍  അയാള്‍ മാനവികതക്കും, മനുഷ്യകുലത്തിന്നും എതിരെയാണ് സംസാരിക്കുന്നത്.

ആരെങ്കിലും  ഒരു അപ്പീല്‍ കൊടുത്താല്‍ മാറ്റാവുന്നതല്ല ധാര്‍മീകത എന്നത്.രണ്ടാള്‍ മുദ്രാവാക്യം വിളിച്ചാലോ പ്രകടനം നടത്തിയാലോ  തിരുത്തി എഴുതാവുന്ന ഒന്നല്ല മാനവ സദാചാര സംഹിത.

ഇതൊക്കെ   തനിക്കു തോന്നുന്നത് പോലെ മാറ്റി മറിക്കാം എന്നത് യൂരോപ്യന്നു പഥ്യമാണ്.അതൊക്കെ അനുവദിച്ചതിന്റെ ദുരന്തം അവര്‍ തന്നെ സഹിക്കുന്നുണ്ട്.അതൊക്കെ പകര്‍ത്തി കൊണ്ട് വന്നു ഇവിടെ നടപ്പാക്കാന്‍ ചില "കറുത്ത സായിപ്പുമാര്‍" ശ്രമിക്കുന്നുണ്ട്.ലോക സംസ്ക്കാരങ്ങള്‍ വിളയാടിയ ഏഷ്യന്‍ ആഫ്രിക്കന്‍ നാടുകളില്‍ ഇതൊന്നും വിലപോകില്ല എന്ന് അറിയുക. 
ലോകത്തിനു  ഒരു ധാര്‍മീക തത്വവും യൂറോപ്പും, അമേരിക്കയും ചരിത്രത്തില്‍ ഇതു വരെ നല്‍കിയിട്ടില്ല, വെറും അരാചകത്വവും ആറ്റം ബോബും അല്ലാതെ.

ഇവിടെ ചിലര്‍ സ്വവര്‍ഗ്ഗ രതിയെ ലൈംഗീക ന്യൂനപക്ഷമായി അവതരിപ്പിക്കാറുണ്ട്.നിയമ പരിരക്ഷ ലഭിക്കാന്‍ ചിലര്‍ നടത്തുന്ന ഒരു തന്ത്രമാണത്. അത് കൃത്യമായ ഒരു തട്ടിപ്പാണ്.ഹിജ്ടകള്‍,ലിംഗ മാറ്റം സംഭവിച്ചവര്‍,ജനിതകമോ ഹോര്‍മോണ്‍ തകരാറോ മൂലം ലൈംഗീക  വൈകല്യം ബാധിച്ചവര്‍....  തികച്ചും സഹതാപാര്‍ഹാരാണ്.അവരെ നമ്മുടെ സമൂഹം സംരക്ഷിക്കേണ്ടതുണ്ട്.അതിന്ന് ഗവണ്‍മെന്റിന്നു  പൂര്‍ണ്ണ ഉത്തരവാദിത്വം ഉണ്ട്. അതിന്നു എത്ര നിയമ നിര്‍മാണം നടത്തിയാലും മതിയാകില്ല.

പക്ഷെ സ്വവര്‍ഗ്ഗരതി അതിന്റെ കൂടെ കൂട്ടികെട്ടേണ്ടതില്ല .അത്  തീര്‍ത്തും നിരുല്സാഹപ്പെടുത്തേണ്ടത് തന്നെ.അതിന്നു ഒരു ന്യായീകരണവും ഒരാള്‍ക്കും നല്‍കാനില്ല.

"ലൂത്ത് തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം :തീച്ചയായും നിങ്ങള്‍ നീച വൃത്തി തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.ലോകരില്‍   നിങ്ങള്‍ക്ക് മുമ്പ് ഇതാരും ചെയ്തിട്ടില്ല നിങ്ങള്‍ കാമ വൃത്തിക്കായി പുരുഷന്മാരെ സമീപിക്കുന്നു.പ്രകൃത്യാലുള്ള മാര്‍ഗ്ഗം ലംഘിക്കുന്നു.നിങ്ങളുടെ സദസ്സില്‍ വെച്ചു പരസ്യമായി നീച വൃത്തികള്‍ ചെയ്യുന്നു."(അല്‍ അന്‍കബൂത് :28, 29 )