2015, നവംബർ 24, ചൊവ്വാഴ്ച

മാനവതയുടെ നാഗരികതയും ,യുദ്ധവും സദാചാരവും: ഒരു പ്രൌഡ ഗംഭീര പ്രഭാഷണം

 സിറിയ : അമേരിക്കന്‍ -റഷ്യന്‍ പടയൊരുക്കങ്ങള്‍
മൂന്നുലക്ഷത്തോളം ജനങ്ങൾ മരിച്ചു വീഴുകയും ഏകദേശം പതിനഞ്ചു ലക്ഷത്തിലധികം ജനങ്ങൾ അന്യ നാടുകളിൽ അഭയാർഥികളാവുകയും ചെയ്ത, ബഷർ അസ്സാദിന്റെ എകാധിപത്യത്തിൻ കീഴിലെ സിറിയൻ ആഭ്യന്തര യുദ്ധത്തിലെ ഇരകള്‍ ഒരു ഭാഗത്ത്‌ ,സിറിയയിലെ തന്നെ പ്രതിപക്ഷ സേന മറ്റൊരു പക്ഷത് ,ഐ എസ എന്ന പേരിലെ കാടാത്തര കൂട്ടര്‍ ഒരു വശത്ത് ഇന്ന് ഒരു റഷ്യന്‍ യുദ്ധ വിമാനം തുര്‍ക്കി തങ്ങളുടെ വ്യോമ പരിതി ഭേതിച്ചതിനു വെടി വെച്ചിട്ടു ... കുറച്ചു നാള്‍ മുമ്പ് അമേരിക്കയുടെ നേത്രത്വത്തിൽ സിറിയയില്‍ രാസായുധ പ്രയോഗം ഉണ്ട് എന്ന  പേരിൽ  ആക്രമണ  മുന്നൊരുക്കങ്ങൾ നടന്നിട്ടുണ്ടായിരുന്നു ,അത്  തടയിടാൻ റഷ്യ പോലുള്ള രാജ്യങ്ങൾ അന്നേ യുദ്ധ സന്നാഹം നടത്തി ത്തുടങ്ങിയിരുന്നു  . അന്ന്   അൽപ നേരത്തേക്ക് മേഘം നീങ്ങി എങ്കിലും ഇന്ന് അത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്നിരിക്കുന്നു .കാരണം ഐ എസ് പാരീസിലും മറ്റു രാജ്യങ്ങളിലും നടത്തുന്ന ഭീകര ആക്രമണങ്ങള്‍ തന്നെ ....പൂര്‍ണ്ണമായും യുദ്ധ കാഹളം വിട്ടൊഴിഞ്ഞു എന്ന് പറയാന്‍ ഇനിയും കാലം എടുക്കും ...

  
മെഡി റ്റരെനിയൻ തീരത്ത് വിന്യസിക്കപ്പെട്ട അമേരിക്കാൻ റഷ്യൻ പടക്കപ്പലുകൾ
ലോകം ഒരു യുദ്ധത്തിനായി കോപ്പുകൂട്ടുന്ന ഈ അവസരത്തിൽ ,മനുഷ്യ വർഗ്ഗം നെടുനാളായി അധ്വാനിച്ചു നിർമ്മിച്ച്‌ ഉയർത്തിക്കൊണ്ട് വന്ന നാഗരികത അതേ മനുഷ്യർ തന്നെ ഒരു സുപ്രഭാതത്തിൽ തച്ചു തകർക്കുകയൂം ,ഒരുപക്ഷെ മാനവ രാശിയുടെ അന്ത്യം തന്നെ കുറിച്ചെക്കാവുന്ന സർവ്വ നശീകരണ ആയുധ മത്സരങ്ങളിലേക്ക് പോകുന്നതിനു മുമ്പ് അതിന്റെ സാക്ഷാൽ പ്രേരണയും മുഖ്യ ഉറവിടവും അന്വേഷിക്കുന്ന പ്രൌഡ ഗംഭീരമായ ഒരു പ്രഭാഷണ ത്തിന്റെ ആമുഖം ഇവിടെ വായിക്കാം .രണ്ടാം ലോക ഭീകര യുദ്ധകാലമാണ്  ഇതിന്‍റെ പശ്ചാത്തലം .
 
പ്രഭാഷണത്തിന്‍റെ ആമുഖം

ജീവിത നദി ശാന്തമായി ഒഴുകുന്ന സാധാരണ പരിതസ്ഥിതികളിൽ ഒരു തരം മനശാന്തി അനുഭവപ്പെടുന്നു ,എല്ലാവര്ക്കും ,കാരണം  സ്ഫടിക നിർമലമായ മുകൾപ്പരപ്പു അടിത്തട്ടിലൊളിഞ്ഞു കിടക്കുന്ന മാലിന്യങ്ങൾക്ക്‌ ഒരാവരണമായി നിലകൊള്ളും .മുകൾപ്പരപ്പിന്റെ ബാഹ്യ നൈർമല്യം കാരണം അടിത്തട്ടിൽ എന്തൊക്കെ  ഒളിഞ്ഞിരിക്കുന്നു വെന്നും, എന്ത് കൊണ്ട് ഒളിഞ്ഞിരിക്കുന്നുവെന്നും പരിശോധിക്കേണ്ട ആവശ്യകത വളരെ കുറച്ചേ അനുഭവപ്പെടുകയുള്ളൂ. എന്നാൽ നദിയിൽ  വെള്ളപ്പൊക്കം ഉണ്ടാവുകയും അടിത്തട്ടിലെ ചപ്പു ചവറുകൾ ഇളകി പുറത്ത് വന്നു മുകൾപ്പരപ്പിലൂടെ ഒഴുകി ത്തുടങ്ങുകയും  ചെയ്യുമ്പോൾ ഏവർക്കും ബോധ്യമാവുന്നു ,ജീവിത നദി ഇതെല്ലാം ഉള്ളിലൊളിച്ചുവെച്ചൊഴുകുകയായിരുന്നുവെന്ന് . അപ്പോഴാണ്‌ ഈ അ ഴുക്കുകളും മാലിന്യങ്ങളും കിളർന്നു വരുന്ന ഉറവിടത്തെയും,നദിയെ ശുദ്ധമാക്കുന്നതിനും ശുദ്ധമായി നിലനിർത്തുന്നതിന്നുമുള്ള മർഗത്തെയും പറ്റി മനുഷ്യൻ ചിന്തിച്ചു തുടങ്ങുന്നത് .ഇത്തരം സന്ദർഭങ്ങളിൽ പോലും മനുഷ്യരിൽ ആ ബോധം ഉണരുന്നില്ലെങ്കിൽ ,മാനവത ആലസ്യ ലഹരിയിൽ ആമഗ്നരും ജീവിത ലക്ഷ്യത്തെക്കുറിച്ച് നിശ്ശേഷം ബോധ ശൂന്യരായി ഭാവിച്ചിരിക്കുന്നുവെന്നാണ് അതിന്റെ അർഥം .

 
അത്തരമൊരസാധാരണ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത് .ജീവിത നദിയിൽ  വെള്ളപ്പൊക്കമാണിപ്പോൾ  രാഷ്ട്രങ്ങൾ തമ്മിലും ,സമുദായങ്ങൾ തമ്മിലും രൂക്ഷമായ വടം വലി കൊടുമ്പിരി കൊള്ളുന്നു.വലിയ വലിയ സമൂഹ തലങ്ങളിലൂടെ കടന്നു വന്നു വ്യക്തികളെ ഓരോന്നായി മത്സര മൈതാനത്തിലേക്ക് വലിച്ചിഴക്കാൻ മാത്രം അഗാധമായിട്ടുണ്ട്  ഈ വടംവലി .ചുരുക്കത്തിൽ  മാനവസഞ്ചയത്തിൻറെ  ഹിംസഭാഗവും നെടുനാളായി  ഉള്ളിന്റെ ഉള്ളിൽ തങ്ങൾ വളർത്തിക്കൊണ്ട് വന്ന ധർമീക ഗുണങ്ങൾ അപ്പടി ലോകസമക്ഷം സമർപ്പിച്ചു കൊണ്ടിരിക്കുകയാണ് .മുമ്പാണെങ്കിൽ ചെറിയൊരു പരിശോധന വേണ്ടിയിരുന്നു ,ഈ മാലിന്യങ്ങൾ കണ്ടെത്താൻ .ഇന്ന് അവ ജീവിതത്തിന്റെ മുകൾ  പരപ്പിൽ തന്നെ ഒരു പരസ്യപ്പലകയിലെന്നോണം നമുക്ക് ദർഷിക്കാം .ഇപ്പോൾ പിരടിക്കുരുടന്നു മാത്രമേ "രോഗിയുടെ നില ഭേദമാണ് "എന്നു  ആശ്വസിക്കാൻ കഴിയുകയുള്ളൂ . മൃഗതുല്യരോ സദാചാരബോധവിഹീനരായവർക്കോ  ധർമ്മബോധത്തിന്നു തളർവാതം പിടിപെട്ടവർക്കോ മാത്രമേ രോഗ നിർണ്ണയത്തെയും ചികിത്സയെയും കുറിച്ച് ഇനിയും അശ്രദ്ധമായിരിക്കാൻ സാധ്യമാവൂ .!

സയ്യിദ് മൗദൂദി ഒരു പ്രഭാഷണ വേദിയിൽ
ചുറ്റുപാടുമോന്നു കണ്ണോടിച്ചു നോക്കൂ  !മാനവ മനസാക്ഷി എന്നെന്നും നിന്ദാ പൂർവ്വം വീക്ഷിച്ച അറുവഷളായ അധാർമീക സ്വഭാവങ്ങളുടെ വിപുലമായ തോതിലുള്ള പ്രകടനങ്ങളാണ് ജനതതികളിൽ ഉടനീളം ദ്രിശ്യമാവുന്നത് അക്രമം ,അനീതി നിർഭയത്വം ,ക്രൂരത, വ്യാജം ,വഞ്ചന വാഗ്ദത്ത ലംഘനം ,വിശ്വാസ രാഹിത്യം, താന്തോന്നിത്തം നിർലജ്ജത ,സ്വാർത്ഥം, ചൂഷണം ,അഴിമതി ആദിയായ പാപങ്ങളും പാതകങ്ങളും കേവലം വ്യകതിപരമായ ദൂശ്യങ്ങൾ ആയല്ല; ജനകീയ ധർമ്മങ്ങളുടെ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത് .വ്യക്തികൾ ചെയ്യുമ്പോൾ തുറങ്കും ,തൂക്കുമരവും ശിക്ഷ വിധിക്കപ്പെടുന്ന മഹാ കുറ്റങ്ങൾ തന്നെ വലിയ വലിയ ലോക ജനതകൾ സാമൂഹിക നിലവാരത്തിൽ പരസ്പരം ചെയ്തു കൂട്ടുന്നു .ഓരോ ജനതയും തങ്ങളിൽ ഏറ്റവും കൊടിയ കുറ്റവാളിയെ തെരഞ്ഞുപിടിച്ച് സർദാരും നേതാവുമായി വാഴിക്കുകയും അവരുടെ കാർമികത്വത്തിൽ ദുഷ്ടതയുടെയും ദുർവൃത്തിയുടെയും നീച്ചാൽ നീചമായ സകല രൂപങ്ങളും നിർലജ്ജം ,പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്നു .രാഷ്ട്രങ്ങളും സമുദായങ്ങളും പരസ്പരം നടത്തുന്ന വ്യാജ പ്രചാരങ്ങളാൽ അന്തരീകഷത്തിന്റെ അനന്തതകൾ പോലും മലീമസമായിരിക്കുന്നു .കടൽ  കള്ളന്മാരുടെയും പകൽ കൊള്ളക്കാരുടെയും സംഘങ്ങളായി മാറിയിരിക്കുന്നു, ഓരോ രാജ്യത്തെയും എല്ലാ വൻകരകളിലെയും ജനതകൾ.ഓരോ കവർച്ചക്കാരനും ,താൻ കവർച്ച നടത്തിക്കൊണ്ടിരിക്കെ പ്രതിയോഗി നടത്തുന്ന കവർച്ചയെ നിർലജ്ജം പഴിക്കുന്നു .നീതി ,ഇക്കൂട്ടരുടെ പക്ഷത്തിൽ സ്വജനതയോടുള്ള നീതി മാത്രമാണ് .അവകാശങ്ങൾ  അവർക്ക്  മാത്രം ബാധകമാണ് ;അപരരുടെ ന്യായമായ അവകാശങ്ങളിലുള്ള കൈയ്യേറ്റം അവരുടെ ധർമ വീക്ഷണത്തിൽ അനുവദനീയം മാത്രമല്ല ,ശ്ളാഘനീയം കൂടിയത്രേ.


   ഏതാണ്ട് എല്ലാ സമൂഹങ്ങളുടെയും പക്കൽ  കൊടുക്കുന്നതിനുള്ള മാനദണ്ഡം  ഒന്നും ,വാങ്ങുന്നതിനുള്ള മാനദണ്ഡം മറ്റൊന്നുമായി മാറിയിരിക്കുന്നു .ഒരു ജനത സ്വന്തം താല്പര്യം മുൻ നിറുത്തി നിശ്ചയിച്ച മാനദണ്ഡങ്ങൾ മറ്റൊരു ജനതയുടെ താല്പര്യത്തിന്റെ പ്രശ്നം വരുമ്പോൾ കാറ്റിൽ പറത്തപ്പെടുന്നു .മറ്റുള്ളവരോട് അനുശാസിക്കുന്ന ധാർമീക  ചട്ടങ്ങൾ ഓരോ രാഷ്ട്രവും വയം ലംഘിക്കുന്നു .വിശ്വാസ വഞ്ചനയാകുന്ന വ്യാധി മൂർധന്യാവസ്ഥ പ്രാപിച്ചു ഒരു ജനതക്കും മറ്റൊരു ജനതയെ വിശ്വാസമില്ലെന്നായിരിക്കുന്നു .വൻ ശക്തികളുടെ പ്രതിനിധികൾ അഭിജാത വേഷമണിഞ്ഞു അന്താരാഷ്ട്രീയ കരാറുകളിലൊപ്പുവെക്കുമ്പോൾ,കിട്ടുന്ന ആദ്യത്തെ സന്ദർഭത്തിൽ തന്നെ ആ വിശുദ്ധ പത്രിക ദേശീയ താല്പര്യത്തിന്റെ ബലി പീഠത്തിൽ ആഹുതി ചെയ്യണമെന്ന ദുഷ്ട വിചാരം അവരുടെ ഹൃദയങ്ങളിൽ കുടികൊള്ളുന്നുണ്ടാവും .രാഷ്ട്രത്തിന്റെ പ്രസിഡണ്ടോ പ്രധാന മന്ത്രിയോ ആ ബലിയർപ്പണത്തിനായി കത്തി അണയുമ്പോൾ രാജ്യത്തിലെ ഒറ്റ കുട്ടിയിൽ നിന്നും അതിനെതിരെ നേരിയ ശബ്ദം പോലും ഉയരുന്നില്ല .ജനത മുഴുവൻ  ആ വിശ്വാസ വഞ്ചനക്ക് അരു നില്ക്കുന്നു . കാപട്യവും തട്ടിപ്പും മൂർത്താവസ്ഥ പ്രപിചിരിക്കുകയാണ് . പവിത്ര ധർമീക തത്വങ്ങളെ പറ്റിയുള്ള പ്രഘോഷണങ്ങൾ  സർവ്വത്ര കേൾക്കാം .എന്തിനെന്നല്ലേ ? ലോകത്തെ വിഡ്ഢീകരിച്ചു  തങ്ങളുടെ സ്വാർത്ഥങ്ങൾ നേടിയെടുക്കാനും ശുദ്ധഗതിക്കാരായ പാവങ്ങളെ പറഞ്ഞു പാട്ടിലാക്കാനും ,"ഞങ്ങൾ നിങ്ങളോട് ജീവിത ത്യാഗത്തിന്നും ധന ത്യാഗത്തിനും ആവശ്യപ്പെടുന്നത് ഞങ്ങളുടെ കാര്യ സാധ്യത്തിനല്ല ; പ്രത്യുത മനുഷ്യ വർഗ്ഗത്തിന്റെ നന്മയൊർത്തു മാത്രമാണു നിസ്സ്വാർഥരും നല്ലവരിൽ നല്ലവരായ ഒരു വിഭാഗം ഈ കഷ്ടപ്പാടുകളത്രയും സഹിക്കുന്നത്  " എന്ന് ശുദ്ധാത്മാക്കളെ അവർ പറഞ്ഞു ധരിപ്പിക്കും .അതിനുവേണ്ടിയാണ് അവർ ധാർമീക തത്വങ്ങളുടെ മറപിടിക്കുന്നത് .


ഹൃദയ ശൂന്യതയും മനുഷ്യത്വ വിഹീനതയും എത്രത്തോളം എന്നാൽ .ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തെ ആക്രമിച്ചു കീഴടക്കുമ്പോൾ തന്നാട്ടുക്കാരെ സ്റ്റീം റോളറിന്റെ നിർവികാരത്തോടെ ചവിട്ടിച്ചതക്കുന്നുവെന്ന് മാത്രമല്ല .താങ്കളുടെ വീരകൃത്യങ്ങൾ ചമത്കാര പൂർവ്വം ലോകത്തോട്‌ കൊട്ടിഘോഷിക്കുകയും കൂടി ചെയ്യുന്നു . ഇത് കാണുമ്പോൾ തോന്നും ,ലോകമിപ്പൊൾ  മനുഷ്യരുടെയല്ല ,ചെന്നായിക്കളുടെ ആവാസ കേന്ദ്രമാണെന്ന് .സ്വാർത്ഥപരമായ ക്രൂരത വളർന്നു  വളർന്നു എവിടെ  എത്തിയെന്നോ ? ഒരു ജനത മറ്റൊരു ജനതയെ കീഴ്പ്പെടുത്തിയ ശേഷം നിർദാക്ഷണ്യം കൊള്ളയും കവർച്ചയും നടത്തുന്നത് കൊണ്ട് മതിയാക്കാതെ ,മാനുഷികമായ എല്ലാ വിശിഷ്ട ഗുണങ്ങളും അവരിൽ  നിന്ന് വിപാടനം ചെയ്യാനും ഇവർ സ്വയം ജുഗുപ്സാ പൂർവ്വം വീക്ഷിക്കുന്ന സകല നികൃഷ്ട ഗുണങ്ങളും അവരിൽ  വളർത്താനും അങ്ങിനെ ആ ജനതയെ സാംസ്ക്കാരികമായി നിശ്ശേഷം നശിപ്പിക്കാനും ആസൂത്രിതമായി നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു .


വളരെ പ്രകടമായ ഏതാനും ധാർമീക ദൂഷ്യങ്ങൾ ഉദാഹരണാർത്തം  എടുത്തു കാട്ടി എന്നേയുള്ളൂ . ഒരു സമഗ്ര അവലോകനം നടത്തുന്ന പക്ഷം ,ധാർമീക  വീക്ഷണത്തിൽ ,മാനുഷ്യകത്തിന്റെ ശരീരം കെട്ടഴുകിയിട്ടുണ്ടെന്നു കാണാം . പണ്ടൊക്കെ ചൂതാട്ടത്തിന്റെയും വ്യഭിചാരത്തിന്റെയും കേന്ദ്രങ്ങളായിരുന്നു ധാർമീക അധ:പതനത്തിന്റെ ഏറ്റവും ബീഭത്സമായ വൃണങ്ങളായി ഗണിക്കപ്പെട്ടിരുന്നതെങ്കിൽ ഇന്ന് എവിടെ നോക്കിയാലും മാനവ നാഗരികത മുഴുവൻ ഒരു വ്രണമായി രൂപാന്തരപ്പെട്ടിരിക്കുന്നു . പാർലമെന്റുകൾ ,അസംബ്ളികൾ ,സെക്രട്ടറിയേറ്റുകൾ ,മന്ത്രി കാര്യാലയങ്ങൾ ,നീതിന്യായാസനങ്ങൾ ,കോടതികൾ ,പ്രസിദ്ധീകരണ -പ്രക്ഷേപണ കേന്ദ്രങ്ങൾ ,യൂണിവേഴ്സിറ്റികൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ബേങ്കുകൾ ,വാണിജ്യ -വ്യവസായ കേന്ദ്രങ്ങൾ ,തുടങ്ങി എല്ലാം വൃണങ്ങൾ  തന്നെ - പൂർണ്ണ ശസ്ത്രക്രിയ ആവശ്യപ്പെടുന്ന മാരക വൃണങ്ങൾ .മനുഷ്യ സമുദായത്തിന്റെ അമൂല്യ സമ്പത്തായ വിജ്ഞാനം ,എല്ലാ ശാഖകളോടൊപ്പം ,മാനവ നശീകരനത്തിന്നായി വിനിയോഗിക്കപെടുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം . പ്രകൃതി മനുഷ്യന്നു കനിഞ്ഞേകിയ അപാര ശക്തികളുടെ ഉറവിടങ്ങളത്രയും നശീകരണ പ്രവർ ത്തങ്ങളിൽ ഉപയോഗപ്പെട്ടു പോകുന്നു .മനുഷ്യന്റെ സർവ്വോൽക്രിഷ്ട  ധാർമീക ഗുണങ്ങളായി പരക്കെ അംഗീകരിക്കപ്പെട്ട ധീരത ,ത്യാഗ സന്നത ,ഔദാര്യം ,സ്ഥൈര്യം ,നിശ്ചയദാർഡ്യം ആദിയായ മൂല്യങ്ങൾ  പോലും വലുതും മൗലീകവുമായ ഏതാനും അധർമങ്ങളുടെ ദാസ്യവൃത്തിക്കായി അർപ്പിക്കപ്പെട്ടിരിക്കുന്നു .


വ്യക്തി ദൂഷ്യം പരമ കാഷ്ഠ  പ്രാപിക്കുംപോഴാണ് സാമൂഹ്യ ദൂഷ്യങ്ങൾ പ്രകടമാവുക .സമൂഹത്തിലെ ഭൂരിപക്ഷം ധർമ്മ നിഷ്ടരായിരിക്കെ ,സമൂഹം പൊതുവിൽ അധാർമികത  പ്രകടിപ്പിക്കുക എന്നതുണ്ടാവില്ല .അപ്രകാരം തന്നെ സന്മാർഗ്ഗ നിഷ്ടരും സച്ചരിതരുമായ ജനങ്ങൾ തങ്ങളുടെ നേത്രത്വവും പ്രാതിനിധ്യവും ദുരാചാരികളെയും ദുർമാർഗ്ഗികളെയും ഭരമെൽപ്പിക്കുക ; എന്നിട്ട് സാമുദായികവും ദേശീയവും അന്തർദേശീയവുമായ ഇടപാടുകളത്രയും അധാർമികമായ  അടിസ്ഥാനങ്ങളിൽ ചരിച്ചു കൊണ്ടിരിക്കുന്നത് അവർ കേവലം പ്രേക്ഷകരായി  നോക്കിനില്ക്കുക - ഇതും സംഭവ്യം അല്ല . എപ്പോൾ പിന്നെ ലോക ജനതതികൾ തങ്ങളുടെ സാമൂഹിക സ്ഥാപനങ്ങളിലൂടെ വിപുലമായ തോതിൽ മനുഷ്യ പ്രകൃതിയുടെ ഹീന വശം പ്രകടമാക്കി കൊണ്ടിരിക്കുന്നുവെങ്കിൽ അതിന്റെ വ്യക്തമായ സൂചന , മാനവത എല്ലാ വിധ ശാസ്ത്രീയ നാഗരിക പുരോഗതിയോടൊപ്പം ,വിപത് കരമായ ധാർമീക തകർച്ചയിൽ പതിച്ചിരിക്കുന്നുവേന്നാണ് .ബഹു ഭൂരിപക്ഷം മനുഷ്യരും ആ മഹാമാരിക്കടിപ്പെട്ടു കഴിഞ്ഞിരിക്കുന്നു .ഈ സ്ഥിതി വിശേഷം ഇങ്ങനെ തുടരുന്ന പക്ഷം മനുഷ്യൻ അത്യുഗ്രമായ ഒരു വിനാശത്തെ അഭിമുഖീകരിക്കുന്ന കാലം വിദൂരമല്ല .നീണ്ട ഒരന്ധകാര യുഗം മാനവതയെ ആവരണം ചെയ്തേക്കും .


അത്തരമൊരു വിനാശ ഗർത്തത്തിലേക്ക് കണ്ണുമടച്ചു ഒഴുകിമറിയാൻ നമുക്കാഗ്രഹമില്ലെങ്കിൽ ആ തിന്മയുടെ  ഉറവിടെമേതെന്നും ജലപ്രളയം കണക്കെ അത് കുത്തിയൊലിച്ചു വരുന്നത് എവിടെ നിന്നാണെന്നും പരിശോധിക്കേണ്ടത് നമ്മുടെ കടമയാണ് .ഇതൊരു ധാർമീക ദൂഷ്യമായതിനാൽ ലോകത്ത് നിലവിലുള്ള ധാർമീക വിഭാവനകളിൽ മാത്രമേ നമുക്ക് ആ ഉറവിടം കണ്ടെത്താൻ കഴിയൂ ......................................................
.................................................................
 


രണ്ടാം ലോക മഹാ(Worst) യുദ്ധത്തിന്റെ അവസാന ഘട്ടത്തിൽ ലോക നാഗരികതയുടെ ധാർമീകച്ചുതിയുടെ കാരണം എന്ത് ? നിവാരണം എന്ത് ? മതങ്ങളും ധാർമീക സിദ്ധാന്തങ്ങളും ഈ രംഗത്ത് പരാജയപ്പെട്ടതെന്തുകൊണ്ട് ? തുടങ്ങിയവയെ വസ്തു നിഷ്ടമായി പൊളിച്ചെഴുതുന്ന  പ്രഭാഷണം പ്രമുഖ ഇസ്ലാമിക പണ്ഡിതൻ സയ്യിദ് അബുൽ അഅ'ലാ മൗദൂദി ഇന്ത്യാ വിഭജനത്തിന്റെ വർഷങ്ങൾക്ക് മുമ്പേ നടത്തപ്പെട്ടതാണെങ്കിലും ഇന്നും നിലവിലെ ലോക അവസ്ഥകളിൽ കലീകവും പ്രസക്തവും തന്നെ എന്ന് വീണ്ടും തെളിയിക്കുന്നു

മലയാളം പരിഭാഷ
പുസ്തകം :സദാചാരം ഇസ്ലാമിൽ
പ്രസാദനം :IPH കോഴിക്കോട് .

2015, മേയ് 29, വെള്ളിയാഴ്‌ച

പത്തു കല്‍പനകളും "മ" പ്രസിദ്ധീകരണങ്ങളും

                   ആളുകൾ   പൊതുവെ ധരിച്ചുവച്ചിരിക്കുന്നത് വേദഗ്രന്ഥങ്ങൾ വിശേഷിച്ചു, ഹൈന്ദവ വേദങ്ങൾ ,ബൈബിൾ ,ഖുർആൻ തുടങ്ങിയവ പരസ്പര വിരുദ്ധവും,ഒന്ന് മറ്റൊന്നിനോട് ഒരിക്കലും യോജിക്കാത്തതും ,എന്നെന്നും ശത്രു സ്ഥാനത്ത് നിർത്തപ്പെടേണ്ടത് ആണെന്നും ആകുന്നു .എന്നാൽ ആ ധാരണയിൽ കഴമ്പില്ല എന്ന് അതിലെ സന്ദേശങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചവർക്ക് മനസ്സിലാക്കാൻ കഴിയും .

                   ഇനി ഈ പറയുന്ന വേദങ്ങൾ തമ്മിൽ ആകെയുള്ള വ്യത്യാസം എന്നത് ദൈവീക വചനങ്ങളിൽ മനുഷ്യ വചനങ്ങൾ കടന്നു കൂടി എന്ന വിഷയമോ,അത് പോലെ വേദഗ്രന്ഥം  കയ്യിലുള്ളവർ അത് ജീവിതത്തിൽ പ്രയോഗിക്കാൻ സന്നദ്ധരല്ല എന്നുള്ളതോ മാത്രം ആകുന്നു.

 ഏതാണ് വേദങ്ങളുടെ ശത്രു ഗ്രന്ഥം ?

          തിന്മയെ പ്രോത്സാഹിപ്പിക്കുന്ന ,മനുഷ്യന്‍റെ അധമ വികാരങ്ങളെ ഉണർത്താൻ സഹായിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും വേദങ്ങളുടെ ശത്രു സ്ഥാനത്താണ് .ഉദാഹരണമായി നമ്മുടെ മലയാളക്കരയിൽ മാസാ മാസവും ഇറങ്ങുന്ന "മ "മാസികകളും ,വനിതകള്‍ക്ക് മാത്രം എന്ന് പറഞ്ഞു ഇറക്കി കൂടുതലും പുരുഷന്മാരാൽ വായിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളും, വിവാഹ പൂർവ്വ ബന്ധങ്ങളെ കുറിച്ച് ഫീച്ചറുകൾ ഇറക്കുന്നവരും , ഓരോ ലക്കത്തിലും സ്ത്രീ -ലൈംഗീക രോഗ സംശയ നിവാരണം മുടങ്ങാതെ നടത്തുന്നവരും ,അടിവസ്ത്രത്തിന്‍റെ പരസ്യങ്ങൾ മാത്രം ഈ രണ്ടു പേജ് വിട്ടു പ്രസിദ്ധീകരിക്കുന്നവരും, ചിപ്പിക്കുള്ളിലെ മുത്തുകളെ പുറത്ത് വാരിയെരിയുന്നവരും ,സിനിമാ പുസ്തകങ്ങളുടെ പേരിൽ  ആഭാസ ചിത്രങ്ങൾ പേജുകളിൽ കുത്തിനിറക്കുന്നവരും ,ഗോസ്സിപ്പുകള്‍ക്ക് എരിവും പുളിയും ചാർത്തി മഷി പുരട്ടുന്നവരും ,  ആരോഗ്യ മാസികകളിൽ പോലും അനാരോഗ്യം കുത്തിവെച്ചു പണം നേടുന്നവരും ആയ ഒരു വലിയ തിന്മയുടെ ലോകം നമ്മുടെ ചുറ്റുവട്ടത്തുണ്ട് .അവരുടെ സ്വന്തം സാമ്പത്തിക ലാഭം അല്ലാതെ മറ്റൊരു മൂല്യവും സമൂഹത്തിനു അത്തരക്കാരിൽ നിന്ന് ലഭിക്കുന്നില്ല.

                       സ്ത്രീകളെ വെറും മിഥ്യയായ  ഗ്ളാമറിന്റെ പുറം പൂച്ച് കാണിച്ചു
അവരെ വിൽപ്പനചരക്കു മാത്രമായി കണ്ടു തങ്ങളുടെ പോക്കറ്റ് വീർപ്പിക്കുന്ന ഇത്തരക്കാരാണ്  യഥാർതത്തിൽ മനുഷ്യ കുലത്തിന്‍റെ ശത്രു ,അവർ അച്ചടിച്ച്‌ ഇറക്കുന്ന അധർമ്മ വാക്യങ്ങൾ തന്നെയാണ് സാക്ഷാൽ വേദങ്ങളുടെയും ,സനാതന മത -ധർമ്മങ്ങളുടെയും ശത്രു .ഇങ്ങനെ ഒരു തിരിച്ചറിവ് കൂടി കാലം നമ്മോടു ആവശ്യപ്പെടുന്നു

                       "യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌." (ഖുര്‍ആന്‍ 31 ,ലുഖ്‌മാൻ :6)

           സമൂഹത്തിൽ യാതൊരു മൂല്യങ്ങളും   നല്കാത്ത ഇത്തരം ചവറുകൾ തന്നെയാണ്   അടിച്ചമർത്തപ്പെട്ടവർക്കും ,നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടി പൊരുതാനും അഗതിയുടെയും അനാഥരുടെയും ഭക്ഷണത്തിനായി പ്രവര്‍ത്തിക്കാനും (ദൈവമാർ ഗ്ഗം   ) ഇറങ്ങുന്നതിൽ ഒരു വലിയ തടസ്സമായി ജനങ്ങളുടെ മുന്നിൽ നിലകൊള്ളുന്നത് .

         അങ്ങിനെ നോക്കിയാല്‍ വ്യക്തമായ ധാർമീക തത്വങ്ങളോടുള്ള കടുത്ത വെല്ലുവിളിയായി വിനോദ  വാരികകളും മാസികകളും മാറുന്നത് നിങ്ങള്‍ക്ക് കാണാം .

 മതേതര ദൈവങ്ങളും അന്ധ വിശ്വാസങ്ങളും

          സനാതന ധാർ മീക തത്വങ്ങൾ ഉൾക്കൊള്ളുന്ന വേദഗ്രന്ഥങ്ങൾ പുരോഹിതന്മാർ കയ്യടക്കി വെക്കുകയും അതിൽ കൈകടത്തൽ നടത്തുകയും ചെയ്തപ്പോൾ അതിന്‍റെ അന്തസാരങ്ങൾക്ക് കാര്യമായ ഇടിവ് സംഭവിച്ചു .പിന്നീട് മതം ഒരു ചൂഷണോപാധി മാത്രമായി ചുരുങ്ങയപ്പോൾ മതേതര ചിന്തയുടെ മേധാവിത്വം അതിനെ പൂർണ്ണമായും കയ്യൊഴിയുന്ന രീതിയാണ് ആധുനിക സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത് .
എന്നാൽ ഈ പുതിയ കാലത്ത് മത രഹിതമാവുക എന്നത് ഫാഷനും മതത്തെ സ്വകാര്യ മുറികളിൽ ഒതുക്കുക എന്നത്  മതേതരവമായി  ആക്കി മാറ്റിയപ്പോൾ മതങ്ങൾ സ്വകാര്യതയിലും ശത്രുക്കളായി തന്നെ കഴിയണം എന്നും ആരും മറ്റാരുടെയും വേദങ്ങൾ വായിക്കരുത് എന്ന കുടിലതയും മതതത്വത്തിന്റെ പേരില് തന്നെ സ്രിഷ്ടിക്കപ്പെട്ടു .
അതിനാൽ മത വേദങ്ങൾ പരസ്പരം ശത്രു ഗ്രന്ഥങ്ങളും ,അശ്ളീതയും ലൈ ലൈംഗീകതയും ഒഴുകുന്ന എന്റർറ്റൈൻ പുസ്തകങ്ങൾ  മതേതര വേദങ്ങൾ ആക്കുകയും  ചെയ്യിപ്പിച്ചു കൊണ്ട് നമ്മുടെ മസ്തിഷ്കത്തെ ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന തിരിച്ചറിവ് നാം തിരിച്ചറിയാതെ പോകുന്നത് ,നമുക്കും  നമ്മുടെ സമൂഹത്തിനും സംഭവിക്കുന്ന ഒരു മഹാ നഷ്ടം ആയിരിക്കും .

           എല്ലാം  മതരഹിതവും മതേതരവും ആയി മാറണം എന്ന് പറയുന്നവരുടെ ബാല പുസ്തകങ്ങളിൽ  കൂടി ഡിങ്കനും മായാവിയും ,കുട്ടൂസനും  മുതൽ സാക്ഷാൽ മത രഹിതരുടെ അപ്പോസ്തലന്മാർ സൃഷ്ടിച്ചു വിടുന്ന  സുപ്പെര്‍ മാനും സ്പൈഡര്‍ മാനും ,ഹീ  മാനും, ഹാരി പൊർട്ടരും ,മന്ത്ര വാദികളും
മതേതര തലച്ചോറുകളുടെ ദൈവങ്ങളായി പിഞ്ചു കുഞ്ഞുങ്ങളുടെ നാഡി ഞരമ്പിൽ കൂടി കടത്തി വിടുന്നത് ഒരു മഹാ വൈരുധ്യം അല്ലെ.... ഇവരൊക്കെയാണ് ആധുനിക മതേതര ദൈവങ്ങള്‍!!!!

        ഇതാണ് ഇവരുടെ സംഭാവന ഒരു ഭാഗത്ത് തികഞ്ഞ അന്ധവിശ്വാസം ,മറുഭാഗത്ത്‌ തികഞ്ഞ ആരാകത്വം .എന്നാല്‍ വേദങ്ങളോ ?

വേദങ്ങള്‍ പരസ്പരം ശത്രു ഗ്രന്ഥമാണോ ??
       വേദ ഗ്രന്ഥങ്ങൾ എല്ലാം മനുഷ്യ നന്മയെ പ്രോത്സാഹിപ്പിക്കുന്നു .തിന്മയുടെ മേധാവിത്വത്തെ ചെറുക്കാൻ പ്രേരിപ്പിക്കുന്നു .അപ്പോൾ വേദ ഗ്രന്ഥങ്ങൾ പരസ്പരം ശത്രു ഗ്രന്ഥങ്ങൾ അല്ല .അവകള്‍ ഒന്നിന് പിറകെ മറ്റൊന്നിനെ സത്യപ്പെടുത്തി തന്നെയാണ് നിലകൊള്ളുന്നത് .മുൻ  വേദങ്ങളെ ഖുറാൻ സത്യപ്പെടുത്തുന്നത്  കാണുക .

"നാം മൂസാക്കു വേദപുസ്തകം നല്‍കി. നന്മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണത്. എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായാണത്. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്‍. "(ഖുര്‍ആന്‍ 6,അൽ അൻആം :154)

"നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തിലും നിന്റെ ‎മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും ‎വിശ്വസിക്കുന്നവരുമാണവര്‍. പരലോകത്തില്‍ ‎അടിയുറച്ച ബോധ്യമുള്ളവരും." ‎ (ഖുര്‍ആന്‍ 2,അല്‍ബഖറ :4)

"പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും."( ഖുര്‍ആന്‍ 5 ,അൽ  മാഇദ :48)


പത്തു കൽപനകള്‍ വിവിധ മത ഗ്രന്ഥങ്ങളില്‍
        ഇനി ദൈവം മോസ്സസിനു (മൂസാ നബി )ക്ക് നൽകിയ ബൈബിളിലെ പത്തു കൽപനകളെ മറ്റു വേദങ്ങളുമായും നിയമ തത്വങ്ങളുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാം.പത്തു കല്പനകളിലെ ആദ്യത്തെ നാല്   തീര്‍ത്തും ദൈവത്തോടുള്ള മനുഷ്യന്‍റെ അവകാശമാണ് .ബാക്കിയുള്ള ആറും മനുഷ്യന്നു തന്‍റെ സഹജീവികളോടുള്ള വ്യക്തിപരവും സാമൂഹ്യവുമായ അവകാശങ്ങളാണ്. 

കല്‍പന ഒന്ന് :ദൈവം
ബൈബിൾ :
"നിന്‍റെ ദൈവമായ കർത്താവ് ഞാനാണ് ,ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്."(നിയമാവർത്തനം : 5 :6  ) 

ഖുർആൻ:
"അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഈ ലോകത്തും പരലോകത്തും സ്തുതിയൊക്കെയും അവനാണ്. (ഖുർആൻ 28 അൽ ഖസസ് :70)
"കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും". (ഖുര്‍ആന്‍ 6 ,അൽ അൻആം :103)
 "പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്." (ഖുര്‍ആന്‍ 112 ,അൽ ഇഖ്‌ലാസ് :1)

 വേദങ്ങള്‍:
"ഏകനായ അവൻ ഏകാനായിത്തന്നെ എന്നെന്നും നിലനിൽക്കുന്നവനാനെന്നു വിശ്വസിക്കുക ,രണ്ടാമതൊരു ദൈവം ഇല്ലതന്നെ ."(അഥർവ്വ വേദം, 13- 6- 20- 21)
"മുഴുവൻ പ്രപഞ്ചത്തിന്‍റെയും നാഥാൻ ഒരുവൻ ,ഒരുവൻ മാത്രമാണ്"( ഋഗ് വേദം, 6- 36- 4)

കല്പന രണ്ടു : പ്രതിരൂപങ്ങള്‍
"നിനക്കായി ഒരു വിഗ്രഹവും നീ ഉണ്ടാക്കരുത് ,മുകളിൽ ആകാശത്തോ ,താഴെ ഭൂമിയിലോ ,ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്" (നിയമാവർത്തനം : 5 : 7 )

"അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്. (ഖുര്‍ആന്‍ 16,അന്നഹ്ല്‍:20)

അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20) - See more at: http://www.malayalamquransearch.com/view_quran_topic.php?topic_id=530#sthash.pgpNaAML.dpuf
അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20) - See more at: http://www.malayalamquransearch.com/view_quran_topic.php?topic_id=530#sthash.pgpNaAML.dpuf
"സുഹ്രത്തെ, ഒന്നിനെയും നീ പ്രകീർത്തിക്കരുത് ആരാധിക്കരുത്‌ .....കാരുണ്യവാനും സർവ്വ  ശക്തനുമായ ദൈവത്തെ മാത്രം പ്രകീർ ത്തിക്കുകയും ആരാധിക്കുകയും  ചെയ്യുക"( അഥർവ്വ വേദം 20- 85- 1)

"ഭൌതീകമായ വ്യാമോഹങ്ങളില്‍ ബുദ്ധി വ്യാപരിക്കുന്നവരാണ് വ്യജദൈവങ്ങള്‍ക്ക് കീഴ്പ്പെടുന്നതും തന്നിഷ്ടപ്രകാരമുള്ള ആരാധനകളും ഉപസനകളും പിന്തുടരുകയും ചെയ്യുന്നത്" (ഭഗവത് ഗീത 7:20)


കല്‍പന മൂന്നു:ദൈവ നാമം
നിന്‍റെ ദൈവമായ കർ ത്താവിന്‍റെ നാം വൃഥാ ഉപയോഗിക്കരുത് .(നിയമാവർത്തനം 5 :11 )

നന്മ ചെയ്യുക, ഭക്തി പുലര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ ‎രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ‎ശപഥം ചെയ്യാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ ‎പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം ‎കേള്‍ക്കുന്നവനാണ്. സകലതും അറിയുന്നവനും. ‎ (അൽ  ബഖറ :224)

"അവനാകുന്നു ഏക ദൈവം ,എല്ലാവസ്തുക്കളിലും മറഞ്ഞിരിക്കുന്നവൻ , സർവ്വവ്യാപി ,എല്ലാ വസ്തുക്കളുടെയും ആത്മം ,എല്ലാ കാര്യങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്നവൻ,
എല്ലാത്തിലും ചൂഴ്ന്നു നിൽക്കുന്നവൻ ,സാക്ഷി ,സർവ്വതും ഇന്ദ്രിയങ്ങൾ ഇല്ലാതെ അറിയുന്നവൻ,ഏകനിൽ ഏകൻ ,പങ്കുകാരില്ലാതവൻ."
(ശ്വേതസ്വതാര ഉപനിഷത് 6 .11)

 കല്‍പന നാല്: ധ്യാനം
"നിന്‍റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചതു പോലെ സാബത്ത് ആചരിക്കുക" (നിയമാവർത്തനം 5 : 12)

"വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍! "(ഖുര്‍ആന്‍ 62 ,അൽ ജുമുഅ 9 )

ജപം :പാരായണം ,ദിനേനയുള്ള മന്ത്ര ജപം (നിയമ ,9 )

കൽപന അഞ്ചു :മാതാ പിതാക്കള്‍ (കുടുബം )
 "നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"( നിയമാവർത്തനം 5 :16)

"നിന്‍റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക." (ഖുര്‍ആന്‍ 17,അൽ ഇസ്രാഅ`:23)

"നിങ്ങളുടെ മാതാവ്  ദേവനോടു പോലെ ഇരിക്കട്ടെ! നിങ്ങളുടെ  പിതാവ്   ഒരു ദേവനെ പോലെ
ഇരിക്കട്ടെ! നിങ്ങളുടെ ഗുരു ദേവനോടു പോലെ ഇരിക്കട്ടെ!" ( തൈത്തിരിയോപനിഷത് 1.11.2)


രാമന്‍ :എന്റെ പിതാവിന്‍റെയും മാതാവിന്‍റെയും കല്പനകളെ ഞാന്‍ എങ്ങിനെ അതിലംഘിക്കും ?
(രാമായണം :അയോദ്ധ്യ കാണ്ഡം : 101 )

കൽപന  ആറ് : കൊല
"നീ കൊല്ലരുത്" (നിയമാവർത്തനം 5. 17)

അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. (ഖുർആൻ 17 , അല്‍ഇസ്രാ അ`:33 )
"കൊലപാതകം ചെയ്യുന്നവനെ ഏറ്റവും വലിയ അക്രമിയായി കണക്കാക്കണം ,അവവേളിക്കുന്നവനെക്കാളും മോഷ്ടാവിനെക്കാളും ,പരിക്കേല്‍പ്പിക്കുന്നവനെക്കാളും" (മനു വിന്‍റെ നിയമങ്ങള്‍ 8.345)

കല്‍പന ഏഴ് :വ്യഭിചാരം
"നീ വ്യഭിചാരം ചെയ്യരുത്" (നിയമാവർത്തനം, 5 .18) 

"നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും." (ഖുർആൻ  17 ,അല്‍ഇസ്രാഅ`:32)

"വ്യഭിചാരം ചെയ്യുന്നവന്‍ ഇഹത്തിലും പരത്തിലും ശിക്ഷിക്കപ്പെടും" (വിഷ്ണു പുരാണം 3.11)

"അന്യസ്ത്രീക്ക് ഉപഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവന്‍ ,നിയമ വിരുദ്ധമായ കാമ ലീലകളില്‍ അവളുമായി ഏര്‍പ്പെടുകയും .അവളുടെ ആഭരണങ്ങളിലും വസ്ത്രങ്ങളിലും സ്പര്ശിക്കുന്നതും അവളുമായി ഒരെകട്ടിലില്‍ ഇരിക്കുന്നതും കിടക്കുന്നതും വ്യഭിചാര പ്രവർത്തികളായി കണക്കാക്കപ്പെടും"
(മനുവിന്‍റെ നിയമങ്ങള്‍ 8.357)
കല്പന എട്ടു , മോഷണം
"നീ മോഷ്ടിക്കരുത്"(നിയമാവർത്തനം 5 : 19)

"മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക.ആരെങ്കിലും പശ്ചാതപിക്കുന്നുവെങ്കില്‍ അതാണ്‌ ഉത്തമം"  (ഖുര്‍ആന്‍ 5,അൽ  മാഇദ :38 )

"തിന്മ മാത്രം നിറഞ്ഞ മനസ്സുള്ള മോഷ്ടാവ്  , രഹസ്യമായി ഭൂമിക്കുമുകളില്‍ നിരന്തരം തിന്മാക്കായി പരത്തി നടക്കുന്നവന്‍ ശിക്ഷ ലഭിക്കാതെ  നില നില്‍ക്കരുത് ."
(മനുവിന്‍റെ നിയമങ്ങള്‍ 9.263)


കല്പന ഒമ്പത് ,നിയമം നീതി ന്യായം 
"അയല്‍ക്കാരനെതിരെ നീ കള്ള സാക്ഷ്യം വഹിക്കരുത് "(നിയമാവർത്തനം 5:20 )

"നിങ്ങള്‍ നീതി നടത്തി ദൈവത്തിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല."(ഖുർആൻ 4 ,അന്നിസാഅ `:135)
ആര്‍ജ്ജവം :"സത്യസന്ധത ,കാര്യങ്ങള്‍ നേരെ ചെയ്യുക ,തിന്മക്കു എതിരെ യുള്ള ജാഗ്രത"(യമ: 8)

കൽപന പത്ത് ,അയല്‍ക്കാര്‍ (സമൂഹം )
"അയൽ ക്കാരന്‍റെ ഭാര്യ ,ഭവനം ,ദാസി ,കാള, കഴുത ഒന്നിനെയും നീ മോഹിക്കരുത് ."(നിയമാവർത്തനം 5: 21)

"നിങ്ങള്‍ദൈവത്തിനു  വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും ദൈവം ഒട്ടും ഇഷ്ടപ്പെടുന്നില്ല." (ഖുര്‍ആന്‍ 4,അന്നിസാഅ`:36)

സന്തോഷം : "ആനന്ദ ഭാവം - കയ്യില്‍ ഉള്ളതില്‍ സംതൃപ്തി - അത്യാഗ്രഹങ്ങള്‍ ഹനിക്കുക" (നിയമ :2 )

2015, ജനുവരി 4, ഞായറാഴ്‌ച

pk എന്ന സിനിമ ok ആകുമ്പോള്‍

                                                                        - Abid ali Padanna

                  കാലികമായ പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുക എന്നത് ഒരു കലാകാരന്നു തന്‍റെ സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ നന്മയാണ് .രാജ്കുമാര്‍ ഹിരാനി  സംവിധാനം ചെയ്തു ആമിര്‍ ഖാനും  അനുഷ്ക ശര്‍മയും അഭിനയിച്ച ചിത്രമാന് pk. ഒരു വലിയ നന്മയെ സിനിമ വിളമ്പരം ചെയ്യുന്നുണ്ട് .

ആമിര്‍ഖാന്‍ pk യില്‍
      രാജ് കുമാര്‍ ഹിരാനിയുടെ മറ്റു മികച്ച ചിത്രങ്ങളാണ് മുന്നാ  ബായ്MBBS,മുന്നാ ഭായി ലഗേ രഹോ ,3 idiots തുടങ്ങിയവ. മുന്നാഭായി ഗാന്ധിജിയുടെ നന്മകള്‍ സമൂഹ്യ ജീവിതത്തെ സ്വാധീനം ചെലുത്തേണ്ടതുണ്ട് എന്ന് ഉറക്കെ  പറഞ്ഞ സിനിമയാണ്. 3idiots ആണെങ്കില്‍ നിലവിലെ വിദ്യഭ്യാസത്തിന്‍റെ പോരായ്മകളെ നന്നായി പരിഹസിക്കുന്നതും ആണ് .
രാജ് കുമാര്‍ ഹിരാനി
                 നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് മതവും രാഷ്ട്രീയവും ഇത് രണ്ടിനെയും പൊതു സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുകയാണ് ചിത്രം ചെയ്യുന്നത് .സംവിധായകന് പറയാനുള്ളത് മുഴുവന്‍ കഥാപാത്രങ്ങളിലൂടെ പറയിപ്പിക്കുന്നുണ്ട് . ഭരണകൂടങ്ങള്‍ തന്നെ മതത്തെ പ്രശ്നല്‍ക്കരിക്കുന്ന കാലത്ത് ഒരു പ്രതിരോധം എന്ന നിലയില്‍ സിനിമ  കൂടുതല്‍ പ്രസക്തമാകുന്നുണ്ട് .മതത്തെയും ആത്മീയതയും കച്ചവട വല്‍ക്കരിക്കുന്നവര്‍ക്ക് കനത്ത താക്കീതാണ് സിനിമ .അതിനാല്‍ അത്തരക്കാര്‍ സിനിമക്ക് എതിരെ കയ്യൂക്ക് കാണിക്കും . 
അന്യ ഗ്രഹ മനുഷ്യന്‍:
                     ഭൂമിയിലെ മനുഷ്യന്‍റെ ജീവിത നാടകങ്ങള്‍ അറിയാത്ത കേവലം കുട്ടിയുടെ മനസ്സുമായി അന്യ ഗ്രഹത്തില്‍ നിന്നും എത്തുന്ന നായകന്‍ ആമിര്‍ ഖാന്‍(pk).ജ്ഞാനത്തിനു അഭൌതികമായ ആറാം ഇന്ദ്രിയം  ആവശ്യമാണ്‌ എന്നത് അടിവര ഇടുന്ന  പോലെ ഒരു "ഭൌതിക" ഫിക്ഷന്‍ കഥാപാത്രം . 
 അന്യ ഗ്രഹ പേടകത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ തന്നെ ഭൂമിയിലെ ഒരാള്‍ തന്റെ പേടകത്തിന്റെ റിമോട്ട് അടിച്ചു മാറ്റി ഓടി രക്ഷപ്പെട്ടു.അത് തിരിച്ചു കിട്ടാനായുള്ള യാത്രകളുടെയും ചോദ്യങ്ങളുടെയും ഘോഷയാത്രയാണ് സിനിമയുടെ ഇതിവൃത്തം . 
ഭൂമിയിലെ മനുഷ്യന്‍
                    മനുഷ്യന്റെ അടിസ്ഥാനപരമായ  കാര്യങ്ങളെ കുറിച്ചും സിനിമ ചോദ്യം ഉന്നയിക്കുന്നുണ്ട്‌ .
വസ്ത്രം ,നാണം എങ്ങിനെ മനുഷ്യനില്‍ ഉണ്ടായി ?
ഭാഷയുടെ ആവശ്യം ?ഭാഷയുടെ ഉത്ഭവം ?
ഭക്ഷണം ,അധ്വാനം ,പണം ,കച്ചവടം തുടങ്ങിയ ജിവിത ആവശ്യങ്ങള്‍ എങ്ങിനെയാണ് മനുഷ്യനില്‍ ഉണ്ടായത്  ?സ്നേഹം ,അനുകമ്പ തുടങ്ങിയവയാണോ പ്രണയത്തിന്റെ ആധാരം ??
തുടങ്ങിയ അടിസ്ഥാനങ്ങളെ കുറിച്ചുള്ള അന്വേഷണ ത്വര പ്രേക്ഷകരില്‍ സിനിമ നിഷേപിക്കുന്നുണ്ട് .
മതം പൌരോഹിത്യം കള്‍ട്ട്
          വേഷങ്ങളില്‍ അല്ല മതം എന്നും ,അനാദിയായ ദൈവത്തെ എവിടെയും കുടിയിരുത്താന്‍കഴിയില്ല എന്നും   മത പോരോഹിത്യം മതത്തെ ഉപയോഗിച്ച്  എങ്ങിനെയാണ് മനുഷ്യരെ ചൂഷണം ചെയുന്നത് എന്നും  ദൈവത്തിന്റെ പേരില്‍ പണമാണ് പുരോഹിതന്മാരുടെയും കല്ട്ടുകളുടെയും  ലക്‌ഷ്യം എന്നും സിനിമ പറയുന്നു .

ഭീകരത
                       ദൈവത്തിന്‍റെ പേരില്‍ ബോംബ്‌ വെക്കുകയും ,നിരപരാധികളെ കൊല്ലുകയും ചെയ്യുന്ന ഭീകരതയുടെ  പൊള്ളത്തരം സിനിമ അനാവരണം ചെയ്യുന്നുണ്ട് .
മീഡിയ
                ഭരണാധികാരികള്‍ക്കും പോരോഹിത്യ കല്ട്ടുകള്‍ക്കും ഓശാന പാടലല്ല മീഡിയ ദൌത്യം.ജഗ്ഗു(അനുഷക ശര്‍മ ) എന്ന കഥാപാത്രത്തിലൂടെ മീഡിയയുടെ  യഥാര്‍ത്ഥ ദൌത്യം എന്താണ് എന്ന് സിനിമ വരച്ചു കാണിക്കുന്നു .
അതിരുകളില്ലാത്ത ദേശീയത
         ഇന്ത്യക്കാരിയായ ജഗ്ഗു ബെല്‍ജിയത്തില്‍വെച്ച്പഠനകാലത്ത്പാക്കിസ്ഥാന്‍ യുവാവുമായി പ്രണയത്തില്‍ ആവുന്നു.ദേശീയത യുടെ അതിരുകള്‍ അവരെ വേര്‍തിരിക്കുന്നു .കഥാന്ത്യത്തില്‍ അവര്‍ ഒന്നിക്കുന്നു .നന്മകളെ അംഗീകരിക്കാത്ത ദേശീയത ആവശ്യമില്ല എന്ന് സിനിമ പറയുന്നു .
കത്തുന്ന രാഷ്ട്രീയം  
                        ചില രാഷ്ട്രീയം സിനിമ കൈകാര്യം ചെയ്യുന്നു
 1),രാമ ക്ഷേത്ര നിര്‍മ്മാണവും, മതപരിവര്‍ത്തനവും ,രാമന്‍റെ മക്കളും  താജ്മഹലും വിവാദമായ ഇക്കാലത്ത് മതത്തെയും പുരോഹത്യത്തേ യും കള്‍ട്ടുകളേയും അവരുടെ രാഷ്ട്രീയത്തെയും  ഒട്ടും കൂസലില്ലാതെ ചോദ്യം സിനിമ ചെയ്യുന്നു .
2), ഇന്നും കത്തിനില്‍ക്കുന്ന,നിരന്തരം വഷളായി കൊണ്ടിരിക്കുന്ന  ഇന്ത്യാ പാക്ക് ബന്ധം സിനിമ ശ്രദ്ധയില്‍ കൊണ്ട് വരുന്നു .
3), ഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കോ ,ചിത്രങ്ങള്‍ക്കോ അല്ല ,
ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്ള നോട്ടു കെട്ടുകള്‍ക്കാണ് ഇന്ന് വില എന്ന രാഷ്ട്രീയവും സിനിമ പറയുന്നു . 

യുക്തിയുടെ ചോദ്യങ്ങള്‍
സ്ത്രീ പുരുഷ ലൈംഗീക ബന്ധം വിവാഹത്തില്‍ അനുവദനീയവും
വ്യഭിചാരത്തില്‍ പാപവും ആകുന്നതു എന്ത് കൊണ്ട് ?
സൃഷ്ടാവായ ദൈവത്തെ രക്ഷിക്കാന്‍ ദൈവത്തിന്റെ മാനേജര്‍മാര്‍ക്ക് കഴിയുമോ ?
മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തില്‍ വിശ്വസിക്കുക ,മനുഷ്യന്‍ സൃഷ്‌ടിച്ച ദൈവത്തെ അവഗണിക്കുക .
ദൈവത്തോട് ദുഃഖങ്ങള്‍ പറയാന്‍ കാണിക്കകളും പണത്തിന്‍റെ ഭാണ്ടാരങ്ങളും എന്തിനു ?
വിഗ്രഹങ്ങള്‍ക്ക് പാലഭിഷേകം ആവശ്യമില്ല .പാല്‍ വേണ്ടത് ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ കുട്ടികള്‍കക്കല്ലേ ?
അങ്ങിനെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങള്‍പോകുന്നതു റോന്‍ഗ് നമ്പരിലേക്ക്.......      

ഭയം എന്ന മാര്‍ക്കറ്റ്
                            മതം ചൂഷണത്തിന്‍റെയും  കൊള്ളയുടെയുടെയും കച്ചവട മാര്‍ക്കറ്റാകുന്നതു ഭയം എന്ന വികാരത്തെ  സമര്‍ത്ഥമായി വിറ്റിട്ടാണ് .
ദൈവത്തെ പോലും മൂര്‍ത്തികളായി വില്പനയ്ക്ക് വെച്ച സമൂഹം.
മൂര്‍ത്തി വല്‍ക്കരിച്ച ദൈവത്തെ ദര്‍ശിക്കാന്‍ വേണ്ടത് പണം .ആവശ്യങ്ങള്‍ പറയാന്‍ വേണ്ടത് പണം .ദൈവത്തിന്‍റെ യും മനുഷ്യരുടെയും ഇടയിലെ ഇടനിലക്കാര്‍ക്ക് ദൈവീക ചടങ്ങുകള്‍ക്ക് വേണ്ടതും പണം . ഭയം എന്ന ,മാര്‍ക്കറ്റിലെ ലാഭ കരമായ വ്യവസായം :അതാണ്‌ ഭക്തി വ്യവസായം അഥവാ ആത്മീയ വ്യാപാരം .

ചോദ്യങ്ങള്‍ ഉയര്‍ത്തുക
                    സകല ആത്മീയ വ്യവസായതിനെതിരെയും ,ചൂഷണത്തിനെതിരെയും ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ സിനിമ സമൂഹത്തോട് ആവശ്യപ്പെടുന്നു . അതായിരിക്കാം  ഒരു പക്ഷെ സംവിധായകന്‍ pk എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കിയത്.poochon kyun (pk) ,ചോദിക്കുക എന്തുകൊണ്ട്? എന്നര്‍ത്ഥം.  സമൂഹം ചൂഷങ്ങള്‍ക്ക് എതിരെ ചോദ്യം ചെയ്തു തുടങ്ങുമ്പോള്‍ അന്ന് pk ,ok ആകും .
മനുഷ്യനെ വട്ടം കറക്കുന്ന മത ആചാരങ്ങള്‍
                  ഒരു മതത്തില്‍ മദ്യം നിഷിദ്ധം ,മറ്റൊരു മതത്തില്‍ മദ്യം ആരാധനാ ചടങ്ങ് .ഒരു മതത്തില്‍ വിധവകള്‍ക്കു വെള്ള വസ്ത്രം ,മറ്റൊരു മതത്തില്‍ കല്യാണത്തിന് വേണ്ടത് വെള്ള വസ്ത്രം .
മതം വേഷത്തിലും രൂപത്തിലുംഅല്ല നിലകൊള്ളേണ്ടത് .മനുഷ്യനെ തിരിച്ചറിയാത്ത മതം ,വെറും മദം .

നിയമങ്ങളുടെ പരിമിതി
                 ആത്മീയ ചൂഷണങ്ങള്‍ക്ക് നേരെ നിയമ നടപടി എടുക്കാന്‍ നിലവിലെ സംവിധാനഗള്‍ക്ക് പരിമിതിയുണ്ട് .കാരണം വിശ്വാസം വലിയ ഒരു ഫ്രെയിം ആണ് .അതില്‍ എന്ത് ചെയ്താലും ആരും ചോദിക്കില്ല എന്ന ഒരു പൊതു ധാരണ രൂപപ്പെട്ടു വന്നിട്ടുണ്ട് .
 
രണ്ടു കല്ലുകടി
ഒന്ന് ,ഇന്ദ്രിയാതീതമായ അഭൌതികമായ അറിവിനെ സിനിമ നിഷേധിക്കുന്നില്ല എന്നാല്‍ അത് എങ്ങിനെ ലഭിക്കുന്നു എന്നത് വിശദീകരിക്കാനും സിനിമക്ക് ആവുന്നില്ല .
രണ്ട് ,ദൈവത്തെ വിറ്റ് ആൾദൈവങ്ങൾ വാരുന്നത് കോടികൾ .
ആള്‍ ദൈവങ്ങളെ വിറ്റ് സിനിമാക്കാർ വാരുന്നതും കോടികൾ