2015, മേയ് 29, വെള്ളിയാഴ്‌ച

പത്തു കല്‍പനകളും "മ" പ്രസിദ്ധീകരണങ്ങളും

                   ആളുകൾ   പൊതുവെ ധരിച്ചുവച്ചിരിക്കുന്നത് വേദഗ്രന്ഥങ്ങൾ വിശേഷിച്ചു, ഹൈന്ദവ വേദങ്ങൾ ,ബൈബിൾ ,ഖുർആൻ തുടങ്ങിയവ പരസ്പര വിരുദ്ധവും,ഒന്ന് മറ്റൊന്നിനോട് ഒരിക്കലും യോജിക്കാത്തതും ,എന്നെന്നും ശത്രു സ്ഥാനത്ത് നിർത്തപ്പെടേണ്ടത് ആണെന്നും ആകുന്നു .എന്നാൽ ആ ധാരണയിൽ കഴമ്പില്ല എന്ന് അതിലെ സന്ദേശങ്ങള്‍ ഒരിക്കലെങ്കിലും വായിച്ചവർക്ക് മനസ്സിലാക്കാൻ കഴിയും .

                   ഇനി ഈ പറയുന്ന വേദങ്ങൾ തമ്മിൽ ആകെയുള്ള വ്യത്യാസം എന്നത് ദൈവീക വചനങ്ങളിൽ മനുഷ്യ വചനങ്ങൾ കടന്നു കൂടി എന്ന വിഷയമോ,അത് പോലെ വേദഗ്രന്ഥം  കയ്യിലുള്ളവർ അത് ജീവിതത്തിൽ പ്രയോഗിക്കാൻ സന്നദ്ധരല്ല എന്നുള്ളതോ മാത്രം ആകുന്നു.

 ഏതാണ് വേദങ്ങളുടെ ശത്രു ഗ്രന്ഥം ?

          തിന്മയെ പ്രോത്സാഹിപ്പിക്കുന്ന ,മനുഷ്യന്‍റെ അധമ വികാരങ്ങളെ ഉണർത്താൻ സഹായിക്കുന്ന എല്ലാ ഗ്രന്ഥങ്ങളും വേദങ്ങളുടെ ശത്രു സ്ഥാനത്താണ് .ഉദാഹരണമായി നമ്മുടെ മലയാളക്കരയിൽ മാസാ മാസവും ഇറങ്ങുന്ന "മ "മാസികകളും ,വനിതകള്‍ക്ക് മാത്രം എന്ന് പറഞ്ഞു ഇറക്കി കൂടുതലും പുരുഷന്മാരാൽ വായിക്കപ്പെടുന്ന പ്രസിദ്ധീകരണങ്ങളും, വിവാഹ പൂർവ്വ ബന്ധങ്ങളെ കുറിച്ച് ഫീച്ചറുകൾ ഇറക്കുന്നവരും , ഓരോ ലക്കത്തിലും സ്ത്രീ -ലൈംഗീക രോഗ സംശയ നിവാരണം മുടങ്ങാതെ നടത്തുന്നവരും ,അടിവസ്ത്രത്തിന്‍റെ പരസ്യങ്ങൾ മാത്രം ഈ രണ്ടു പേജ് വിട്ടു പ്രസിദ്ധീകരിക്കുന്നവരും, ചിപ്പിക്കുള്ളിലെ മുത്തുകളെ പുറത്ത് വാരിയെരിയുന്നവരും ,സിനിമാ പുസ്തകങ്ങളുടെ പേരിൽ  ആഭാസ ചിത്രങ്ങൾ പേജുകളിൽ കുത്തിനിറക്കുന്നവരും ,ഗോസ്സിപ്പുകള്‍ക്ക് എരിവും പുളിയും ചാർത്തി മഷി പുരട്ടുന്നവരും ,  ആരോഗ്യ മാസികകളിൽ പോലും അനാരോഗ്യം കുത്തിവെച്ചു പണം നേടുന്നവരും ആയ ഒരു വലിയ തിന്മയുടെ ലോകം നമ്മുടെ ചുറ്റുവട്ടത്തുണ്ട് .അവരുടെ സ്വന്തം സാമ്പത്തിക ലാഭം അല്ലാതെ മറ്റൊരു മൂല്യവും സമൂഹത്തിനു അത്തരക്കാരിൽ നിന്ന് ലഭിക്കുന്നില്ല.

                       സ്ത്രീകളെ വെറും മിഥ്യയായ  ഗ്ളാമറിന്റെ പുറം പൂച്ച് കാണിച്ചു
അവരെ വിൽപ്പനചരക്കു മാത്രമായി കണ്ടു തങ്ങളുടെ പോക്കറ്റ് വീർപ്പിക്കുന്ന ഇത്തരക്കാരാണ്  യഥാർതത്തിൽ മനുഷ്യ കുലത്തിന്‍റെ ശത്രു ,അവർ അച്ചടിച്ച്‌ ഇറക്കുന്ന അധർമ്മ വാക്യങ്ങൾ തന്നെയാണ് സാക്ഷാൽ വേദങ്ങളുടെയും ,സനാതന മത -ധർമ്മങ്ങളുടെയും ശത്രു .ഇങ്ങനെ ഒരു തിരിച്ചറിവ് കൂടി കാലം നമ്മോടു ആവശ്യപ്പെടുന്നു

                       "യാതൊരു അറിവുമില്ലാതെ ദൈവമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തെറ്റിച്ചുകളയുവാനും, അതിനെ പരിഹാസ്യമാക്കിത്തീര്‍ക്കുവാനും വേണ്ടി വിനോദവാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്ന ചിലര്‍ മനുഷ്യരുടെ കൂട്ടത്തിലുണ്ട്‌. അത്തരക്കാര്‍ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്‌." (ഖുര്‍ആന്‍ 31 ,ലുഖ്‌മാൻ :6)

           സമൂഹത്തിൽ യാതൊരു മൂല്യങ്ങളും   നല്കാത്ത ഇത്തരം ചവറുകൾ തന്നെയാണ്   അടിച്ചമർത്തപ്പെട്ടവർക്കും ,നീതി നിഷേധിക്കപ്പെട്ടവർക്കും വേണ്ടി പൊരുതാനും അഗതിയുടെയും അനാഥരുടെയും ഭക്ഷണത്തിനായി പ്രവര്‍ത്തിക്കാനും (ദൈവമാർ ഗ്ഗം   ) ഇറങ്ങുന്നതിൽ ഒരു വലിയ തടസ്സമായി ജനങ്ങളുടെ മുന്നിൽ നിലകൊള്ളുന്നത് .

         അങ്ങിനെ നോക്കിയാല്‍ വ്യക്തമായ ധാർമീക തത്വങ്ങളോടുള്ള കടുത്ത വെല്ലുവിളിയായി വിനോദ  വാരികകളും മാസികകളും മാറുന്നത് നിങ്ങള്‍ക്ക് കാണാം .

 മതേതര ദൈവങ്ങളും അന്ധ വിശ്വാസങ്ങളും

          സനാതന ധാർ മീക തത്വങ്ങൾ ഉൾക്കൊള്ളുന്ന വേദഗ്രന്ഥങ്ങൾ പുരോഹിതന്മാർ കയ്യടക്കി വെക്കുകയും അതിൽ കൈകടത്തൽ നടത്തുകയും ചെയ്തപ്പോൾ അതിന്‍റെ അന്തസാരങ്ങൾക്ക് കാര്യമായ ഇടിവ് സംഭവിച്ചു .പിന്നീട് മതം ഒരു ചൂഷണോപാധി മാത്രമായി ചുരുങ്ങയപ്പോൾ മതേതര ചിന്തയുടെ മേധാവിത്വം അതിനെ പൂർണ്ണമായും കയ്യൊഴിയുന്ന രീതിയാണ് ആധുനിക സമൂഹത്തിൽ സൃഷ്ടിച്ചെടുത്ത് .
എന്നാൽ ഈ പുതിയ കാലത്ത് മത രഹിതമാവുക എന്നത് ഫാഷനും മതത്തെ സ്വകാര്യ മുറികളിൽ ഒതുക്കുക എന്നത്  മതേതരവമായി  ആക്കി മാറ്റിയപ്പോൾ മതങ്ങൾ സ്വകാര്യതയിലും ശത്രുക്കളായി തന്നെ കഴിയണം എന്നും ആരും മറ്റാരുടെയും വേദങ്ങൾ വായിക്കരുത് എന്ന കുടിലതയും മതതത്വത്തിന്റെ പേരില് തന്നെ സ്രിഷ്ടിക്കപ്പെട്ടു .
അതിനാൽ മത വേദങ്ങൾ പരസ്പരം ശത്രു ഗ്രന്ഥങ്ങളും ,അശ്ളീതയും ലൈ ലൈംഗീകതയും ഒഴുകുന്ന എന്റർറ്റൈൻ പുസ്തകങ്ങൾ  മതേതര വേദങ്ങൾ ആക്കുകയും  ചെയ്യിപ്പിച്ചു കൊണ്ട് നമ്മുടെ മസ്തിഷ്കത്തെ ഹൈജാക്ക് ചെയ്യപ്പെട്ടു എന്ന തിരിച്ചറിവ് നാം തിരിച്ചറിയാതെ പോകുന്നത് ,നമുക്കും  നമ്മുടെ സമൂഹത്തിനും സംഭവിക്കുന്ന ഒരു മഹാ നഷ്ടം ആയിരിക്കും .

           എല്ലാം  മതരഹിതവും മതേതരവും ആയി മാറണം എന്ന് പറയുന്നവരുടെ ബാല പുസ്തകങ്ങളിൽ  കൂടി ഡിങ്കനും മായാവിയും ,കുട്ടൂസനും  മുതൽ സാക്ഷാൽ മത രഹിതരുടെ അപ്പോസ്തലന്മാർ സൃഷ്ടിച്ചു വിടുന്ന  സുപ്പെര്‍ മാനും സ്പൈഡര്‍ മാനും ,ഹീ  മാനും, ഹാരി പൊർട്ടരും ,മന്ത്ര വാദികളും
മതേതര തലച്ചോറുകളുടെ ദൈവങ്ങളായി പിഞ്ചു കുഞ്ഞുങ്ങളുടെ നാഡി ഞരമ്പിൽ കൂടി കടത്തി വിടുന്നത് ഒരു മഹാ വൈരുധ്യം അല്ലെ.... ഇവരൊക്കെയാണ് ആധുനിക മതേതര ദൈവങ്ങള്‍!!!!

        ഇതാണ് ഇവരുടെ സംഭാവന ഒരു ഭാഗത്ത് തികഞ്ഞ അന്ധവിശ്വാസം ,മറുഭാഗത്ത്‌ തികഞ്ഞ ആരാകത്വം .എന്നാല്‍ വേദങ്ങളോ ?

വേദങ്ങള്‍ പരസ്പരം ശത്രു ഗ്രന്ഥമാണോ ??
       വേദ ഗ്രന്ഥങ്ങൾ എല്ലാം മനുഷ്യ നന്മയെ പ്രോത്സാഹിപ്പിക്കുന്നു .തിന്മയുടെ മേധാവിത്വത്തെ ചെറുക്കാൻ പ്രേരിപ്പിക്കുന്നു .അപ്പോൾ വേദ ഗ്രന്ഥങ്ങൾ പരസ്പരം ശത്രു ഗ്രന്ഥങ്ങൾ അല്ല .അവകള്‍ ഒന്നിന് പിറകെ മറ്റൊന്നിനെ സത്യപ്പെടുത്തി തന്നെയാണ് നിലകൊള്ളുന്നത് .മുൻ  വേദങ്ങളെ ഖുറാൻ സത്യപ്പെടുത്തുന്നത്  കാണുക .

"നാം മൂസാക്കു വേദപുസ്തകം നല്‍കി. നന്മ ചെയ്തവര്‍ക്കുള്ള അനുഗ്രഹത്തിന്റെ പൂര്‍ത്തീകരണമായാണത്. എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാര്‍ഗദര്‍ശനവും കാരുണ്യവുമായാണത്. അവര്‍ തങ്ങളുടെ നാഥനുമായി കണ്ടുമുട്ടുമെന്ന് വിശ്വസിക്കുന്നവരാകാന്‍. "(ഖുര്‍ആന്‍ 6,അൽ അൻആം :154)

"നിനക്ക് ഇറക്കിയ ഈ വേദപുസ്തകത്തിലും നിന്റെ ‎മുമ്പുള്ളവര്‍ക്ക് ഇറക്കിയവയിലും ‎വിശ്വസിക്കുന്നവരുമാണവര്‍. പരലോകത്തില്‍ ‎അടിയുറച്ച ബോധ്യമുള്ളവരും." ‎ (ഖുര്‍ആന്‍ 2,അല്‍ബഖറ :4)

"പ്രവാചകരേ, നിനക്ക് നാമിതാ ഈ വേദപുസ്തകം സത്യസന്ദേശവുമായി അവതരിപ്പിച്ചുതന്നിരിക്കുന്നു. അത് മുന്‍വേദഗ്രന്ഥത്തില്‍ നിന്ന് അതിന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നതാണ്. അതിനെ ഭദ്രമായി കാത്തുരക്ഷിക്കുന്നതും."( ഖുര്‍ആന്‍ 5 ,അൽ  മാഇദ :48)


പത്തു കൽപനകള്‍ വിവിധ മത ഗ്രന്ഥങ്ങളില്‍
        ഇനി ദൈവം മോസ്സസിനു (മൂസാ നബി )ക്ക് നൽകിയ ബൈബിളിലെ പത്തു കൽപനകളെ മറ്റു വേദങ്ങളുമായും നിയമ തത്വങ്ങളുമായി ഒന്ന് താരതമ്യം ചെയ്തു നോക്കാം.പത്തു കല്പനകളിലെ ആദ്യത്തെ നാല്   തീര്‍ത്തും ദൈവത്തോടുള്ള മനുഷ്യന്‍റെ അവകാശമാണ് .ബാക്കിയുള്ള ആറും മനുഷ്യന്നു തന്‍റെ സഹജീവികളോടുള്ള വ്യക്തിപരവും സാമൂഹ്യവുമായ അവകാശങ്ങളാണ്. 

കല്‍പന ഒന്ന് :ദൈവം
ബൈബിൾ :
"നിന്‍റെ ദൈവമായ കർത്താവ് ഞാനാണ് ,ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്."(നിയമാവർത്തനം : 5 :6  ) 

ഖുർആൻ:
"അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. ഈ ലോകത്തും പരലോകത്തും സ്തുതിയൊക്കെയും അവനാണ്. (ഖുർആൻ 28 അൽ ഖസസ് :70)
"കണ്ണുകള്‍ക്ക് അവനെ കാണാനാവില്ല. എന്നാല്‍ അവന്‍ കണ്ണുകളെ കാണുന്നു. അവന്‍ സൂക്ഷ്മജ്ഞനാണ്. എല്ലാം അറിയുന്നവനും". (ഖുര്‍ആന്‍ 6 ,അൽ അൻആം :103)
 "പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്." (ഖുര്‍ആന്‍ 112 ,അൽ ഇഖ്‌ലാസ് :1)

 വേദങ്ങള്‍:
"ഏകനായ അവൻ ഏകാനായിത്തന്നെ എന്നെന്നും നിലനിൽക്കുന്നവനാനെന്നു വിശ്വസിക്കുക ,രണ്ടാമതൊരു ദൈവം ഇല്ലതന്നെ ."(അഥർവ്വ വേദം, 13- 6- 20- 21)
"മുഴുവൻ പ്രപഞ്ചത്തിന്‍റെയും നാഥാൻ ഒരുവൻ ,ഒരുവൻ മാത്രമാണ്"( ഋഗ് വേദം, 6- 36- 4)

കല്പന രണ്ടു : പ്രതിരൂപങ്ങള്‍
"നിനക്കായി ഒരു വിഗ്രഹവും നീ ഉണ്ടാക്കരുത് ,മുകളിൽ ആകാശത്തോ ,താഴെ ഭൂമിയിലോ ,ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്" (നിയമാവർത്തനം : 5 : 7 )

"അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്. (ഖുര്‍ആന്‍ 16,അന്നഹ്ല്‍:20)

അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20) - See more at: http://www.malayalamquransearch.com/view_quran_topic.php?topic_id=530#sthash.pgpNaAML.dpuf
അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌.(20) - See more at: http://www.malayalamquransearch.com/view_quran_topic.php?topic_id=530#sthash.pgpNaAML.dpuf
"സുഹ്രത്തെ, ഒന്നിനെയും നീ പ്രകീർത്തിക്കരുത് ആരാധിക്കരുത്‌ .....കാരുണ്യവാനും സർവ്വ  ശക്തനുമായ ദൈവത്തെ മാത്രം പ്രകീർ ത്തിക്കുകയും ആരാധിക്കുകയും  ചെയ്യുക"( അഥർവ്വ വേദം 20- 85- 1)

"ഭൌതീകമായ വ്യാമോഹങ്ങളില്‍ ബുദ്ധി വ്യാപരിക്കുന്നവരാണ് വ്യജദൈവങ്ങള്‍ക്ക് കീഴ്പ്പെടുന്നതും തന്നിഷ്ടപ്രകാരമുള്ള ആരാധനകളും ഉപസനകളും പിന്തുടരുകയും ചെയ്യുന്നത്" (ഭഗവത് ഗീത 7:20)


കല്‍പന മൂന്നു:ദൈവ നാമം
നിന്‍റെ ദൈവമായ കർ ത്താവിന്‍റെ നാം വൃഥാ ഉപയോഗിക്കരുത് .(നിയമാവർത്തനം 5 :11 )

നന്മ ചെയ്യുക, ഭക്തി പുലര്‍ത്തുക, ജനങ്ങള്‍ക്കിടയില്‍ ‎രഞ്ജിപ്പുണ്ടാക്കുക എന്നിവക്ക് തടസ്സമുണ്ടാക്കാനായി ‎ശപഥം ചെയ്യാന്‍ നിങ്ങള്‍ അല്ലാഹുവിന്റെ ‎പേരുപയോഗിക്കരുത്. അല്ലാഹു എല്ലാം ‎കേള്‍ക്കുന്നവനാണ്. സകലതും അറിയുന്നവനും. ‎ (അൽ  ബഖറ :224)

"അവനാകുന്നു ഏക ദൈവം ,എല്ലാവസ്തുക്കളിലും മറഞ്ഞിരിക്കുന്നവൻ , സർവ്വവ്യാപി ,എല്ലാ വസ്തുക്കളുടെയും ആത്മം ,എല്ലാ കാര്യങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്നവൻ,
എല്ലാത്തിലും ചൂഴ്ന്നു നിൽക്കുന്നവൻ ,സാക്ഷി ,സർവ്വതും ഇന്ദ്രിയങ്ങൾ ഇല്ലാതെ അറിയുന്നവൻ,ഏകനിൽ ഏകൻ ,പങ്കുകാരില്ലാതവൻ."
(ശ്വേതസ്വതാര ഉപനിഷത് 6 .11)

 കല്‍പന നാല്: ധ്യാനം
"നിന്‍റെ ദൈവമായ കര്‍ത്താവ് കല്‍പിച്ചതു പോലെ സാബത്ത് ആചരിക്കുക" (നിയമാവർത്തനം 5 : 12)

"വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് തിടുക്കത്തോടെ ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍! "(ഖുര്‍ആന്‍ 62 ,അൽ ജുമുഅ 9 )

ജപം :പാരായണം ,ദിനേനയുള്ള മന്ത്ര ജപം (നിയമ ,9 )

കൽപന അഞ്ചു :മാതാ പിതാക്കള്‍ (കുടുബം )
 "നിന്‍റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"( നിയമാവർത്തനം 5 :16)

"നിന്‍റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക." (ഖുര്‍ആന്‍ 17,അൽ ഇസ്രാഅ`:23)

"നിങ്ങളുടെ മാതാവ്  ദേവനോടു പോലെ ഇരിക്കട്ടെ! നിങ്ങളുടെ  പിതാവ്   ഒരു ദേവനെ പോലെ
ഇരിക്കട്ടെ! നിങ്ങളുടെ ഗുരു ദേവനോടു പോലെ ഇരിക്കട്ടെ!" ( തൈത്തിരിയോപനിഷത് 1.11.2)


രാമന്‍ :എന്റെ പിതാവിന്‍റെയും മാതാവിന്‍റെയും കല്പനകളെ ഞാന്‍ എങ്ങിനെ അതിലംഘിക്കും ?
(രാമായണം :അയോദ്ധ്യ കാണ്ഡം : 101 )

കൽപന  ആറ് : കൊല
"നീ കൊല്ലരുത്" (നിയമാവർത്തനം 5. 17)

അല്ലാഹു ആദരിച്ച മനുഷ്യജീവനെ അന്യായമായി നിങ്ങള്‍ ഹനിക്കരുത്. (ഖുർആൻ 17 , അല്‍ഇസ്രാ അ`:33 )
"കൊലപാതകം ചെയ്യുന്നവനെ ഏറ്റവും വലിയ അക്രമിയായി കണക്കാക്കണം ,അവവേളിക്കുന്നവനെക്കാളും മോഷ്ടാവിനെക്കാളും ,പരിക്കേല്‍പ്പിക്കുന്നവനെക്കാളും" (മനു വിന്‍റെ നിയമങ്ങള്‍ 8.345)

കല്‍പന ഏഴ് :വ്യഭിചാരം
"നീ വ്യഭിചാരം ചെയ്യരുത്" (നിയമാവർത്തനം, 5 .18) 

"നിങ്ങള്‍ വ്യഭിചാരത്തോടടുക്കുകപോലുമരുത്. അത് നീചമാണ്. ഹീനമായ മാര്‍ഗവും." (ഖുർആൻ  17 ,അല്‍ഇസ്രാഅ`:32)

"വ്യഭിചാരം ചെയ്യുന്നവന്‍ ഇഹത്തിലും പരത്തിലും ശിക്ഷിക്കപ്പെടും" (വിഷ്ണു പുരാണം 3.11)

"അന്യസ്ത്രീക്ക് ഉപഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവന്‍ ,നിയമ വിരുദ്ധമായ കാമ ലീലകളില്‍ അവളുമായി ഏര്‍പ്പെടുകയും .അവളുടെ ആഭരണങ്ങളിലും വസ്ത്രങ്ങളിലും സ്പര്ശിക്കുന്നതും അവളുമായി ഒരെകട്ടിലില്‍ ഇരിക്കുന്നതും കിടക്കുന്നതും വ്യഭിചാര പ്രവർത്തികളായി കണക്കാക്കപ്പെടും"
(മനുവിന്‍റെ നിയമങ്ങള്‍ 8.357)
കല്പന എട്ടു , മോഷണം
"നീ മോഷ്ടിക്കരുത്"(നിയമാവർത്തനം 5 : 19)

"മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക.ആരെങ്കിലും പശ്ചാതപിക്കുന്നുവെങ്കില്‍ അതാണ്‌ ഉത്തമം"  (ഖുര്‍ആന്‍ 5,അൽ  മാഇദ :38 )

"തിന്മ മാത്രം നിറഞ്ഞ മനസ്സുള്ള മോഷ്ടാവ്  , രഹസ്യമായി ഭൂമിക്കുമുകളില്‍ നിരന്തരം തിന്മാക്കായി പരത്തി നടക്കുന്നവന്‍ ശിക്ഷ ലഭിക്കാതെ  നില നില്‍ക്കരുത് ."
(മനുവിന്‍റെ നിയമങ്ങള്‍ 9.263)


കല്പന ഒമ്പത് ,നിയമം നീതി ന്യായം 
"അയല്‍ക്കാരനെതിരെ നീ കള്ള സാക്ഷ്യം വഹിക്കരുത് "(നിയമാവർത്തനം 5:20 )

"നിങ്ങള്‍ നീതി നടത്തി ദൈവത്തിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല."(ഖുർആൻ 4 ,അന്നിസാഅ `:135)
ആര്‍ജ്ജവം :"സത്യസന്ധത ,കാര്യങ്ങള്‍ നേരെ ചെയ്യുക ,തിന്മക്കു എതിരെ യുള്ള ജാഗ്രത"(യമ: 8)

കൽപന പത്ത് ,അയല്‍ക്കാര്‍ (സമൂഹം )
"അയൽ ക്കാരന്‍റെ ഭാര്യ ,ഭവനം ,ദാസി ,കാള, കഴുത ഒന്നിനെയും നീ മോഹിക്കരുത് ."(നിയമാവർത്തനം 5: 21)

"നിങ്ങള്‍ദൈവത്തിനു  വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ അധീനതയിലുള്ള അടിമകള്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും ദൈവം ഒട്ടും ഇഷ്ടപ്പെടുന്നില്ല." (ഖുര്‍ആന്‍ 4,അന്നിസാഅ`:36)

സന്തോഷം : "ആനന്ദ ഭാവം - കയ്യില്‍ ഉള്ളതില്‍ സംതൃപ്തി - അത്യാഗ്രഹങ്ങള്‍ ഹനിക്കുക" (നിയമ :2 )